സംഘ്‌പരിവാർ വിരുദ്ധതയോട് ഐക്യദാർഢ്യപ്പെട്ട് സോളിഡാരിറ്റി ഇഫ്താർ

കോഴിക്കോട്: സംഘ് പരിവാർ വിരുദ്ധതയോട് ഐക്യദാർഢ്യപ്പെട്ട് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് ഹിറ സെന്ററിൽ നടന്ന ഇഫ്താറിൽ വിവിധ രാഷ്ട്രീയ-മത-സാംസ്കാരിക- കലാ മേഖലകളിൽനിന്നുളള പ്രഗദ്ഭർ പങ്കെടുത്തു. നോമ്പിന് ആത്മീയ മാനമുള്ളതോടൊപ്പം ഭൗതികവും സാംസ്‌കാരികവുമായ മാനം കൂടിയുണ്ട്. രാജ്യത്ത് മുസ്ലിങ്ങൾക്കെതിരായ ഹിന്ദുത്വ ശക്തികളുടെ ആക്രമണങ്ങൾ വർദ്ധിക്കുകയാണ്. രാജസ്ഥാനിൽ ഒന്നര മാസം മാത്രം പ്രായമുള്ള കുട്ടിയെ പോലീസ് ബൂട്ടിന് ചവിട്ടി കൊല്ലാൻ മാത്രം ക്രൂരത ഈ രാജ്യത്ത് നടന്നിട്ട് രാജ്യം നിശബ്ദമാണ്. മുസ്‌ലിം സംഘടനകളെ വിവിധ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടുന്നു. നിരവധിയായ ചെറുപ്പക്കാർ അന്യയമായി ജയിലിലാണ്. ഈ അനീതിക്കിതെരെയുള്ള ഒന്നിച്ചിരിക്കൽ കൂടിയാണ് സോളിഡാരിറ്റി ഇഫ്താർ മുന്നോട്ട് വെക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ്‌ മമ്പാട് പറഞ്ഞു. മാധ്യമം CEO പി. എം സാലിഹ്, മീഡിയ വൺ എക്സിക്യൂട്ടീവ് എഡിറ്റർ പി.ടി നാസർ, എസ്. എ.…

രണ്ട് പെണ്‍‌മക്കളുമായി വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം; മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്തിയില്ല

കോട്ടയം: ഏറ്റുമാനൂരിൽ മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനി എന്ന വീട്ടമ്മയുടെ മൊബൈൽ ഫോൺ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഷൈനിയുടെ ഫോൺ കേസിൽ നിർണായക തെളിവാണ്. മരണത്തിന് തലേദിവസം ഷൈനി തന്നെ വിളിച്ചതായി ഭർത്താവ് നോബി ലൂക്ക്സ് പറയുന്നു. ഈ ഫോൺ കോളിലെ ചില സംഭാഷണങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നതായി പോലീസ് പറയുന്നു. ഷൈനി ട്രെയിനിന് മുന്നിൽ ചാടിയ റെയിൽവേ ട്രാക്കിൽ നടത്തിയ പരിശോധനയിൽ ഫോൺ കണ്ടെത്തിയില്ല. വീട്ടിൽ നടത്തിയ പരിശോധനയിലും ഫോൺ കണ്ടെത്തിയില്ല. ഫോൺ എവിടെയാണെന്ന് മാതാപിതാക്കളോട് ചോദിച്ചപ്പോൾ അവരും കൈമലര്‍ത്തി. നിലവിൽ ഷൈനിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ഷൈനിയുടെ മാതാപിതാക്കള്‍ നൽകിയ മൊഴികൾ പോലീസ് പൂർണമായും അംഗീകരിച്ചിട്ടില്ല. വീട്ടിൽ ഷൈനിക്ക് മാനസിക സമ്മർദ്ദം അനുഭവപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. ഷൈനിയുടെ പിതാവ് കുര്യാക്കോസിന്റെയും അമ്മ മോളിയുടെയും മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. ഫെബ്രുവരി…

ജാമിയ മില്ലിയ പ്രവേശന പരീക്ഷകൾക്കുള്ള കേരളത്തിലെ സെന്റർ പുനസ്ഥാപിക്കുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്

2025-26 അദ്ധ്യയന വർഷത്തേക്കുള്ള ഡൽഹി ജാമിയ മില്ലിയ സർവകലാശാലയുടെ യു ജി, പിജി പരീക്ഷകൾക്ക് കേരളത്തിൽ ഉണ്ടായിരുന്ന ഏക സെന്റർ ആയ തിരുവനന്തപുരം ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. കേരളത്തിൽ നിന്നും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് എല്ലാ വർഷവും ജാമിയ എൻട്രൻസ് എഴുതുന്നത്. പരീക്ഷ കേന്ദ്രം എടുത്ത് കളഞ്ഞതോടെ കേരളത്തിലെ വിദ്യാർത്ഥികൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സെന്ററുകൾ ആശ്രയിക്കേണ്ടി വരും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആകെയുള്ള പരീക്ഷാ കേന്ദ്രം കൂടിയായ തിരുവനന്തപുരം ഒഴിവാക്കിയത് നിരവധി വിദ്യാർത്ഥികളുടെ അഡ്മിഷൻ സ്വപ്നങ്ങൾക്ക് മേലുള്ള തിരിച്ചടി കൂടിയാണ്. വിദ്യാർത്ഥി വിരുദ്ധമായ തീരുമാനം പിൻവലിച്ച് തിരുവനന്തപുരം പരീക്ഷാ കേന്ദ്രം പുനസ്ഥാപിക്കണം എന്നും എറണാംകുളത്തും കോഴിക്കോടും പുതിയ സെന്ററുകൾ അനുവദിക്കണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ജാമിയ മില്ലിയ സർവകലാശാലയുടെ അഡ്മിനിസ്ട്രേഷൻ സ്വീകരിക്കുന്ന സമീപകാല നിലപാടുകളിലെ പലതും നിരീക്ഷിച്ചാൽ മനസ്സിലാകുന്നത് കേരളത്തിലെ പരീക്ഷാ സെന്റർ റദ്ദാക്കലിൽ…

താനൂരിൽ നിന്ന് ഒളിച്ചോടി മുംബൈയിലെത്തിയ പെൺകുട്ടികളെ തിരിച്ചു കൊണ്ടു വന്നു

മലപ്പുറം: താനൂരിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികള്‍ കേരള പോലീസ് സംഘത്തോടൊപ്പം തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. ഗരീബ് എക്സ്പ്രസിൽ ഉച്ചയ്ക്ക് 12 മണിയോടെ അവർ റെയിൽവേ സ്റ്റേഷനിൽ എത്തി. ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്യുമെന്ന് പോലീസ് പറഞ്ഞു. കൗൺസിലിംഗിന് ശേഷം ഇരുവരെയും അവരുടെ കുടുംബങ്ങൾക്ക് വിട്ടുകൊടുക്കും. കുട്ടികളെ സിഡബ്ല്യുസിക്ക് മുമ്പാകെയും ഹാജരാക്കും. അതേസമയം, കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, അവരെ നാടു വിടാൻ സഹായിച്ച റഹിം അസ്ലമിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തിയേക്കാം. റഹിം നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. മുംബൈയിൽ നിന്ന് മടങ്ങിയെത്തിയ റഹിം അസ്ലമിനെ തിരൂരിൽ നിന്ന് താനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയ്ക്കാണ് പരീക്ഷയെഴുതാൻ പോകുന്നുവെന്ന് പറഞ്ഞ് വിദ്യാർത്ഥിനികൾ വീട്ടിൽ നിന്ന് പോയത്. രണ്ട് കുട്ടികളുടെയും കുടുംബങ്ങൾ പിന്നീട് പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന്റെ…

ലഹരിവ്യാപനത്തിനെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

നോളജ് സിറ്റി: വിദ്യാര്‍ത്ഥികളില്‍ ലഹരിയുടെ വ്യാപനം തടയാനായി മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്‌സൈസ് ഓഫീസര്‍ ഷഫീഖ് അലി ബോധവത്കരണ ക്ലാസെടുത്തു. മയക്കുമരുന്ന് ഉപയോഗത്തിന്റെ സാമൂഹികവും ആരോഗ്യപരവുമായ ദോഷഫലങ്ങളെക്കുറിച്ച് സംസാരിച്ചു. ‘കുട്ടികള്‍ക്കുള്ള ഏറ്റവും വലിയ സ്വാധീനം അവരുടെ കൂട്ടുകാര്‍ ആണ്. ലഹരി ഉപയോഗിക്കുന്ന കൂട്ടുകാരുണ്ടെങ്കില്‍, അവര്‍ അതിലേക്കും ആകര്‍ഷിക്കപ്പെടാമെന്ന് അദ്ദേഹം പറഞ്ഞു. ലഹരി വസ്തുക്കളുടെ വിപുലമായ ലഭ്യതയും, അവ ലഭിക്കുന്നതിനുള്ള അനായാസ മാര്‍ഗ്ഗങ്ങളും കുട്ടികളെ അതിലേക്ക് അടുപ്പിക്കുന്നു. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ട് സമൂഹം ജാഗ്രതയോടുകൂടി നിലകൊള്ളേണ്ടത് ഉണ്ട്. ലഹരിയുടെ അപകടങ്ങളും അവ സമൂഹത്തിനും യുവജനങ്ങള്‍ക്കും ഉണ്ടാക്കുന്ന ആഘാതങ്ങള്‍ ഒട്ടും ചെറുതല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന മാരകമായ കാന്‍സര്‍, ഹൃദയ രോഗങ്ങള്‍, ശ്വാസകോശ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു. സംസ്ഥാനത്ത് ലഹരി…

തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന് എം.എ യൂസഫലി ഒരു കോടി രൂപ സഹായധനം കൈമാറി

തിരുവനന്തപുരം: കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററിന് എം.എ യൂസഫ് അലി ഒരു കോടി രൂപ കൈമാറി. എല്ലാ വര്‍ഷവും സെന്ററിന് നല്‍കുന്ന സഹായത്തിന്റെ തുടര്‍ച്ചയായാണ് തുക കൈമാറിയത്. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഭിന്നശേഷി കേന്ദ്രത്തിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫ് അലി നേരത്തെ സഹായവും പിന്തുണയും പ്രഖ്യാപിച്ചിരുന്നു. എല്ലാക്കൊല്ലവും മുടക്കമില്ലാതെ ഒരു കോടി രൂപ ഡിഫറന്റ് ആര്‍ട് സെന്ററിന് നല്‍കുമെന്നായിരുന്നു യൂസഫലിയുടെ പ്രഖ്യാപനം. ലുലു എക്‌സ്‌പോര്‍ട്ട് ഹൗസ് സി.ഇ.ഒ നജിമുദ്ദീന്‍, ലുലു ഗ്രൂപ്പ് തിരുവനന്തപുരം റീജിയണല്‍ ഡയറക്ടര്‍ ജോയി ഷഡാനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് തുക ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന് കൈമാറി. ലുലു ഗ്രൂപ്പിന്റെ തുടര്‍ച്ചയായ സഹായം ഭിന്നശേഷിക്കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സമഗ്രമായ മുന്നേറ്റത്തിനും കൂടുതല്‍ ഊര്‍ജ്ജം പകരുമെന്ന് ഗോപിനാഥ് മുതുകാട് പ്രതീക്ഷ പ്രകടിപ്പിച്ചു. സെന്ററിന്…

ലഹരിക്കെതിരെ സ്നേഹദീപം തെളിയിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

തിരുവനന്തപുരം: ലഹരിയുടെ ഇരുള്‍പടര്‍ന്ന സമൂഹത്തിലേയ്ക്ക് സ്‌നേഹത്തിന്റെ വെളിച്ചം പകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളും അമ്മമാരും. വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററും കരിസ്മയും സംയുക്തമായി സംഘടിപ്പിച്ച സ്‌നേഹലഹരി പരിപാടിക്കിടെയാണ് സമൂഹത്തിന് ശക്തമായ സന്ദേശവുമായി ഇവര്‍ ദീപം തെളിയിച്ചത്. ലഹരിക്കെതിരെയുള്ള പോരാട്ടം വീടുകളില്‍ നിന്നും ആരംഭിക്കണമെന്നും അതിനായി സ്ത്രീ ശാക്തീകരണം ആവശ്യമാണെന്നും തെളിയിക്കുന്നതായിരുന്നു സ്‌നേഹലഹരി പരിപാടി. ചടങ്ങ് എയര്‍ഫോഴ്‌സ് ഫാമിലീസ് വെല്‍ഫയര്‍ അസോസിയേഷന്‍ റീജിയണല്‍ പ്രസിഡന്റ് നിര്‍മല റ്റി. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം എക്കാലവും സമൂഹത്തിന് ഭീഷണിയാണ്. എന്നാല്‍ സമീപദിവസങ്ങളില്‍ ഇതിന്റെ അപകടം നാം കൂടുതല്‍ അടുത്തറിയുകയാണ്. സമൂഹത്തിന്റെ നാനാതുറയിലുള്ളവരും ഇതിനെതിരെ ഒറ്റക്കെട്ടായി നേരിട്ടാല്‍ ലഹരിയുടെ വിപത്ത് തടയാനാകും. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്നും ഉദ്ഘാടനത്തിനിടെ അവര്‍ പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്റര്‍ ഡയറക്ടറും എഴുത്തുകാരിയുമായ ഷൈലതോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍…

മയക്കുമരുന്ന് കൈവശം വച്ചതിന് സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ തൃശൂരില്‍ അറസ്റ്റിലായി

തൃശൂർ: തൃശൂർ നെടുപുഴയിൽ മാരക മയക്കുമരുന്നുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. നെടുപുഴ സ്വദേശികളായ ആജ്ഞേയനന്‍ (19), അലൻ (19), അരുൺ (24) എന്നിവരാണ് നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയും സഹിതം അറസ്റ്റിലായത്. ഇവരില്‍ അലനും അരുണും സഹോദരങ്ങളാണ്. അലന്റെ വാടക വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഉദ്യോഗസ്ഥരെ കണ്ടയുടനെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും വാടക വീട്ടിൽ യുവാക്കൾ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതായും പോലീസ് പറയുന്നു. അലന്റെയും അരുണിന്റെയും പിതാവ് ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഇവരുടെ അമ്മ വിദേശത്താണെന്നും പോലീസ് പറഞ്ഞു. അതിനിടെ, കണ്ണൂരിലെ നാറാത്ത് ടിസി ഗേറ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ വീടുകളിൽ റെയ്ഡ് നടത്തി 17 ഗ്രാം എംഡിഎംഎ, 2.5 കിലോയിൽ കൂടുതൽ കഞ്ചാവ്, അര കിലോ ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പുകൾ എന്നിവ പിടിച്ചെടുത്തു.…

യാത്ര ചെയ്യാനുള്ള താത്പര്യം കൊണ്ടാണ് പോയതെന്ന് താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ; വിശദമായ അന്വേഷണം നടത്തുമെന്ന് മലപ്പുറം എസ് പി

മലപ്പുറം: താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ മലപ്പുറം എസ്പി ആർ വിശ്വനാഥ് പ്രതികരിച്ചു. വിദ്യാർത്ഥികളെ നാളെ തിരൂരിലേക്ക് കൊണ്ടുവരുമെന്ന് എസ്പി പറഞ്ഞു. യാത്രയിൽ താൽപ്പര്യം തോന്നിയതിനാലാണ് പോയതെന്ന് കുട്ടികൾ നിലവിൽ പറയുന്നു. പെൺകുട്ടികൾ എന്തിനാണ് പോയതെന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികൾ ഫോണുകളും സിം കാർഡുകളും വാങ്ങിയിരുന്നു. കുട്ടികളുടെ തിരോധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നയുടൻ പോലീസ് സജീവമായിരുന്നു. ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ കഴിഞ്ഞത് നിർണായകമായിരുന്നു. കൂട്ടായ ശ്രമം കൊണ്ടാണ് അന്വേഷണം വിജയകരമായി പൂർത്തിയാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അവർ സ്വമേധയാ പോയതാണെന്ന് മാതാപിതാക്കളും പറയുന്നു. കുട്ടികളെ കൗൺസിലിംഗിന് വിധേയമാക്കും. അവരോടൊപ്പം പോയ വ്യക്തിയെയും ചോദ്യം ചെയ്യും. കുട്ടികളെ കണ്ടെത്തിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. മലയാളി സമൂഹവും മാധ്യമങ്ങളും വളരെയധികം സഹായിച്ചിട്ടുണ്ട്. കുട്ടികളുമായി സംസാരിച്ചാൽ മാത്രമേ മറ്റ് വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് എസ്പി കൂട്ടിച്ചേർത്തു.…

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതിയായ അഫാനു വേണ്ടി വാദിക്കുന്നതിൽ നിന്ന് അഭിഭാഷകൻ കെ ഉവൈസ് ഖാൻ പിന്മാറി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയായ അഫാനെ പ്രതിനിധീകരിക്കുന്നതിൽ നിന്ന് അഡ്വ. കെ. ഉവൈസ് ഖാൻ പിന്മാറി. കേസ് ഏറ്റെടുത്തതിന് ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റു കൂടിയായ ഉവൈസ് ഖാനെതിരെ കെ.പി.സി.സിക്ക് പരാതി ലഭിച്ചിരുന്നു. ഇത് കോൺഗ്രസിന് അവമതിപ്പുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി പ്രസിഡന്റിന് പരാതി ലഭിച്ചിരുന്നു. കേസിൽ ഉവൈസിനെ ഹാജരാകുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതാലി പരാതി നൽകി. അതേസമയം, തലകറക്കം മൂലം അഫാൻ രാവിലെ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു. രക്തസമ്മർദ്ദത്തിലെ മാറ്റമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടറും സ്ഥിരീകരിച്ചു. കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകിയ ശേഷം അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് തിരിച്ചയച്ചു. ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അഫാന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കൊലപാതകം നടന്ന പാങ്ങോട് വീട്ടിലും ധനകാര്യ സ്ഥാപനത്തിലും ഇന്ന്…