‘പെഡ്ഡി’ എന്ന ചിത്രത്തിന് ജാൻവി കപൂറിന്റെ പ്രതിഫലം എട്ട് കോടി രൂപ!!

“പെഡി” എന്ന ചിത്രത്തിലെ ജാന്‍‌വി കപൂറിന്റെ പ്രതിഫലം ഏകദേശം 50 ശതമാനം വർദ്ധിച്ചു. “ദേവാര”, “പെഡി” തുടങ്ങിയ തുടർച്ചയായ ഹിറ്റുകൾക്ക് ശേഷം, ജാൻവി തെലുങ്ക് ചലച്ചിത്രമേഖലയിലെ “ഗോൾഡൻ ലെഗ്” നടിയായി കണക്കാക്കപ്പെടുന്നു. അവരുടെ ഓരോ ദക്ഷിണേന്ത്യൻ ചിത്രങ്ങളും ഹിറ്റായതിനാൽ അവരുടെ ആവശ്യവും വർദ്ധിച്ചു. ദക്ഷിണേന്ത്യൻ സിനിമയിൽ തുടർച്ചയായി വിജയം നേടിക്കൊണ്ടിരിക്കുന്ന ജാൻവി കപൂറിന്റെ വരുമാനം പുതിയ ഉയരങ്ങളിലേക്ക്. റിപ്പോർട്ട് അനുസരിച്ച്, “പെഡി” എന്ന ചിത്രത്തിന് ജാൻവിക്ക് 8 കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്. ഇത് അവരുടെ കരിയറിലെ ഏറ്റവും ഉയർന്ന വരുമാനമാണ്. “ദേവാര” എന്ന ചിത്രത്തിന് ജാൻവിക്ക് 5 കോടി രൂപ ലഭിച്ചതായി വൃത്തങ്ങൾ പറയുന്നു. “പെഡി” എന്ന ചിത്രത്തിലെ അവരുടെ പ്രതിഫലം ഏകദേശം 50 ശതമാനം വർദ്ധിച്ചു. “ദേവാര”, “പെഡി” തുടങ്ങിയ തുടർച്ചയായ ഹിറ്റുകൾക്ക് ശേഷം, തെലുങ്ക് ചലച്ചിത്രമേഖലയിലെ “ഗോൾഡൻ ലെഗ്” നടിയായി ജാൻവി കണക്കാക്കപ്പെടുന്നു.…

അഗതി മന്ദിരങ്ങളിൽ അന്നദാനവുമായി തലവടി ചുണ്ടൻ

തലവടി :അഗതി മന്ദിരങ്ങളിൽ അന്നദാനവുമായി തലവടി ചുണ്ടൻ. തലവടി ചുണ്ടൻ വള്ളം സമിതി, തലവടി ടൗൺ ബോട്ട് ക്ലബിന്റെയും തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്റെയും (‘ടോഫാ’)സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ ഭാഗമായിട്ടാണ് അഗതി മന്ദിരങ്ങളിൽ അന്നദാന പദ്ധതി നടപ്പിലാക്കുന്നത്. തലവടിയിലും സമീപ പ്രദേശങ്ങളിലും ഉള്ള 6 അഗതി മന്ദിരങ്ങളിൽ ജൂൺ 13ന് ഉച്ച ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് പ്രസിഡൻ്റ് റിക്സൺ എടത്തിൽ, സെക്രട്ടറി അരുൺ പുന്നശ്ശേരിൽ, ട്രഷറർ ഷിക്കു കുര്യൻ എന്നിവർ അറിയിച്ചു. അന്നദാന വിതരണോദ്ഘാടനം തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടൻ നിർവഹിക്കും. പ്രസിഡന്റ് റിക്സൺ എടത്തിൽ അദ്ധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ ജോമോൻ ചക്കാലയിൽ മുഖ്യ സന്ദേശം നല്‍കും. തലവടി ചുണ്ടൻ വള്ളത്തിന് ഡോക്ക് നിർമ്മാണത്തിനായി ഫണ്ട് സമാഹരിക്കുന്നതിന് ലക്ഷ്യമിട്ടാണ് സമിതി ബിരിയാണി ചലഞ്ച് നടത്തുന്നത്. മൊത്തം ലഭിച്ച ഓർഡറിന്റെ…

“ഓർമ്മപ്പൂക്കൾ” – ചിരിയുടെ വെളിച്ചം മായാതെ, ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന എന്റെ ‘കുഞ്ചാച്ച’: സണ്ണി മാളിയേക്കൽ

വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും മങ്ങാതെ മനസ്സിൽ തന്നെയുണ്ട്. പരേതനായ മാളിയേക്കൽ സ്കറിയ എന്ന എന്റെ പ്രിയപ്പെട്ട ‘കുഞ്ചാച്ച’ ഓർമ്മയായിട്ട് ഇന്നേക്ക് 11 വർഷങ്ങൾ പൂർത്തിയാവുകയാണ്. വീട്ടിലെ വിളിപ്പേര് കുഞ്ഞുമോൻ എന്നായിരുന്നെങ്കിലും എനിക്കദ്ദേഹം ജീവശ്വാസം പോലെ പ്രിയപ്പെട്ട എന്റെ സ്വന്തം കുഞ്ചാച്ചയായിരുന്നു. ഓരോ നിമിഷവും അദ്ദേഹം എന്റെ കൂടെത്തന്നെയുണ്ടെന്ന വിശ്വാസമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. 1953 നവംബർ 26-ന് കിഴക്കമ്പലത്തിനടുത്ത് എരുമത്തലയിൽ പരേതനായ മാളിയേക്കൽ പൈലോയുടെയും ലീലാമ്മയുടെയും മകനായാണ് കുഞ്ചാച്ചയുടെ ജനനം. ചെറുപ്പകാലം മുതലേ എഴുത്തിലും വായനയിലും അതീവ താല്പര്യം പുലർത്തിയിരുന്ന അദ്ദേഹം ഒരു നല്ല പ്രതിഭയായിരുന്നു. ബാലജനസഖ്യത്തിന്റെ കൈയെഴുത്ത് മാസികയിൽ കുഞ്ചാച്ച എഴുതിയ ‘ഞാൻ കണ്ട അപകടം’ എന്ന ചെറുകഥയ്ക്ക് മലയാള മനോരമയുടെ “ബാലസാഹിത്യ” അവാർഡ് ലഭിച്ചതൊക്കെ ഇന്നും അഭിമാനത്തോടെ…