തിരുവനന്തപുരം: ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) പ്രതിനിധികൾ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണവും മോശമായ പെരുമാറ്റവും സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാനാണ് യോഗം ലക്ഷ്യമിടുന്നത്. നടിമാരായ രേവതി, റിമ കല്ലിങ്കൽ, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, ഫിലിം എഡിറ്റർ ബീനാ പോൾ വേണുഗോപാൽ എന്നിവരും ഡബ്ല്യുസിസിയിലെ പ്രമുഖരും സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നു. അവരുടെ സാന്നിധ്യം പ്രശ്നങ്ങളുടെ ഗൗരവം അടിവരയിടുന്നു. കഴിഞ്ഞ മാസം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ തിരുത്തിയ പതിപ്പ് പരസ്യമാക്കിയിരുന്നു. മലയാള സിനിമാ മേഖലയിലെ വനിതാ പ്രൊഫഷണലുകളോടുള്ള പീഡനം, ചൂഷണം, മോശം പെരുമാറ്റം എന്നിവയുടെ ഞെട്ടിക്കുന്ന വിവരണങ്ങൾ റിപ്പോർട്ട് വെളിപ്പെടുത്തി. സാക്ഷികളുടെയും പ്രതികളുടെയും പേരുവിവരങ്ങൾ തിരുത്തി പ്രസിദ്ധീകരിച്ച 235 പേജുള്ള റിപ്പോർട്ട്, മലയാള…
Category: KERALA
വയനാട് ഉരുള്‍പൊട്ടലില്‍ അനാഥയായ ശ്രുതിക്ക് പുതുജീവന്‍ നല്‍കിയ ജെന്‍സണ്‍ വാഹനാപകടത്തില്‍ മരിച്ചു
വയനാട്: വയനാട് ഉരുൾപൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട് അനാഥയായിത്തീര്‍ന്ന ശ്രുതിക്ക് പുതുജീവന്‍ നല്‍കിയ പ്രതിശ്രുത വരൻ ജെൻസണ്‍ വാഹനാപകടത്തില്‍ മരിച്ചു. കൽപ്പറ്റ വെള്ളാരംകുന്നിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെൻസൺ ചികിത്സയിലായിരുന്നു. ബസും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 8.52ഓടെയാണ് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ടാണ് ജെൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യബസുമായി കൂട്ടിയിടിച്ചത്. ഇവർ കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. വാനിന്‍റെ മുന്‍ഭാഗം പൂർണമായും തകർന്നിരുന്നു. വാനില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരെ വാഹനത്തിന്‍റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിൽ കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരടക്കം വാനിൽ ഉണ്ടായിരുന്ന ഏഴ് പേർക്കാണ് പരിക്കേറ്റത്. ബസ്സിലെ രണ്ടു യാത്രക്കാര്‍ക്കും പരിക്കേറ്റു. ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു. ജെൻസണുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞാണ് വീണ്ടും അപകടമുണ്ടായത്. ഒറ്റപ്പെട്ടു പോയ…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: എൽഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസും ബിജെപിയും
തിരുവനന്തപുരം: 2019-ലെ കെ.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗികചൂഷണം, ദുരുപയോഗം, തൊഴിലിടങ്ങളിലെ പീഡനം, ലിംഗവിവേചനം, സ്ത്രീവിരുദ്ധത, സ്ത്രീ കലാകാരന്മാരോടും സാങ്കേതിക വിദഗ്ധരോടും ലൈംഗിക ചൂഷണവും മോശമായ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങൾ ആരോപിക്കപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ എൽഡിഎഫ് സർക്കാർ മനഃപൂർവം പരാജയപ്പെട്ടെന്ന് കോൺഗ്രസും ബിജെപിയും ആരോപിച്ചു. അപകീർത്തികരവും കുറ്റകരവുമായ റിപ്പോർട്ടിൽ സർക്കാർ അഞ്ച് വർഷമായി അലസത പാലിച്ചെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം ഭരണകക്ഷിയുടെ മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സ്ത്രീകൾക്ക് അനുകൂലമായ നിലപാടെടുത്തിട്ടും ലിംഗാവകാശങ്ങൾക്കായുള്ള ലിറ്റ്മസ് ടെസ്റ്റിൽ എൽഡിഎഫ് സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഹേമ കമ്മിറ്റി ശേഖരിച്ചിട്ടും റിപ്പോർട്ടിൽ നിന്ന് സർക്കാർ പിന്മാറുകയായിരുന്നു എന്നും സതീശൻ പറഞ്ഞു. വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങൾ മറികടന്ന് നിരവധി സ്ത്രീകൾ കമ്മിറ്റിക്ക് മുമ്പാകെ വെളിപ്പെടുത്തിയ കാര്യം…
ഗുരുതര ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസല്ല ആവശ്യം, മറുപടിയാണെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും എതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന് വിഡി സതീശന്‍. ആര്‍എസ്എസ് ബന്ധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴു ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന് ചോദിക്കാനുള്ളത്. ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് അല്ല, കൃത്യമായ മറുപടിയാണ് വേണ്ടതെന്നും വിഡി സതീശന്‍ പറഞ്ഞു. 1. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലയേയും റാം മാധവിനേയും പത്ത് ദിവസത്തെ ഇടവേളയില്‍ എ.ഡി.ജി.പി കണ്ടത് എന്തിന്? 2. ആര്‍എസ്എസ് നേതാക്കളുമായി മണിക്കൂറുകള്‍ ചര്‍ച്ച നടത്തിയത് എന്തിന്? 3. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായല്ലേ എഡിജിപി ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചത്? 4. ഇതേ എഡിജിപിയെ ഉപയോഗിച്ച് ബിജെപിയെ സഹായിക്കാന്‍ മുഖ്യമന്ത്രി തന്നെയല്ലേ…
മുൻ ഹെഡ്മിസ്ട്രസ് വള്ളികുന്നം പത്മാലയത്തിൽ കെ ദേവകിയമ്മ (88) അന്തരിച്ചു; സംസ്ക്കാരം ഇന്ന് 4:30ന്
മാവേലിക്കര: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് വള്ളികുന്നം പത്മാലയത്തിൽ പരേതനായ പിഎൻപി ഉണ്ണിത്താന്റെ ഭാര്യ കരുനാഗപള്ളി പാവുമ്പ എസ് എൻ എൽപിഎസ് മുൻ ഹെഡ്മിസ്ട്രസ് കെ ദേവകിയമ്മ (88) അന്തരിച്ചു. സംസ്ക്കാരം സെപ്റ്റംബർ 11ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. മക്കൾ: പി.പത്മകുമാർ (റിട്ട. എസ്.ഐ ), ഡി. പത്മജ ദേവി ( റിട്ട. ഹെഡ്മിസ്ട്രസ് അരീക്കര എൽപിഎസ്). മരുമക്കൾ : തിരുവനന്തപുരം വിളവുർക്കൽ വേലിക്കര വിളാകത്ത് ഉദയകുമാരി (മുൻ അദ്ധ്യാപിക – അരീക്കര എൽപിഎസ്), ശാസ്താംക്കോട്ട മുതുപിലക്കാട് പാറയിൽ ജി. കൃഷ്ണൻകുട്ടി (റിട്ട. മിലിട്ടറി ഓഫീസർ). പരേത സ്റ്റുഡന്റസ് ഫെഡറേഷൻ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്നു. സൗഹൃദ വേദി, കേരള സംസ്ഥാന പൗരാവകാശ സമിതി, കൺസ്യൂമേഴ്സ് ഫെഡറേഷൻ കേരള, കേരള സബർമതി, ലയൺസ് ഓഫ് എടത്വ ടൗൺ അനുശോചനം രേഖപ്പെടുത്തി.
ശഹീദ് ഫൈസൽ വധം: പ്രതികളെ സഹായിക്കുന്ന ഇടത് സർക്കാറിനെതിരെ സോളിഡാരിറ്റി കലക്ട്രേറ്റ് മാർച്ച് നടത്തി
മലപ്പുറം: കൊടിഞ്ഞിയിൽ ആർ.എസ്.എസ് ഭീകരർ കൊലപ്പെടുത്തിയ ശഹീദ് ഫൈസലിൻ്റെ വധക്കേസിൽ പ്രതികളെ സഹായിക്കുന്ന ഇടത് സർക്കാറിനെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു. ‘ശഹീദ് ഫൈസൽ വധം: ഇടതു സർക്കാർ സംഘപരിവാർ പ്രീണനം അവസാനിപ്പിക്കുക’ എന്ന ആവശ്യമുന്നയിച്ച് നടന്ന മാർച്ച് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കെ പി അധ്യക്ഷത വഹിച്ചു. മാർച്ചിന് അഭിസംബോധന ചെയ്ത് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്, ആക്ടിവിസ്റ്റ് അഡ്വ.അമീൻ ഹസ്സൻ, കൊടിഞ്ഞി ഫൈസൽ ആക്ഷൻ കൗൺസിൽ സെക്രട്ടറി സലീം പൂഴിക്കൽ, വെൽഫയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുനന്ന്,എസ്.ഐ. ഒ ജില്ലാ പ്രസിഡന്റ് അനീസ്.ടി, യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു. എ റസാഖ്, എന്നിവർ സംസാരിച്ചു. സമരക്കാർക്ക് നേരെ പോലീസ് ജലപീരങ്കി…
വിവിധ ക്ഷേമനിധികളിലെ പെൻഷൻ കുടിശ്ശിക ഈ ഓണകാലത്ത് വിതരണം ചെയ്യണം: എഫ് ഐ ടി യു
സംസ്ഥാനത്ത് വിവിധ ക്ഷേമനിധികളിലായി മുടങ്ങി കിടക്കുന്ന പെൻഷൻ കുടിശ്ശിക ഈ ഓണകാലത്ത് വിതരണം ചെയ്യണമെന്നും ക്ഷേമനിധി ബോർഡിലെ ഉദ്യോഗസ്ഥരും , തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാർക്ക് ബോണസും സാലറി അഡ്വാൻസും നൽകുന്ന സർക്കാർ അസംഘടിത മേഖലയിൽ ജോലിയെടുത്ത കൂലിയുടെ ഒരു വിഹിതം സർക്കാർ ക്ഷേമനിധിയിൽ അടച്ചു പെൻഷൻ കാലാവധിയായതിനു ശേഷവും നൽകാതിരിക്കുന്നത് പെൻഷൻ മാത്രം ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരോടു ചെയ്യുന്ന ക്രൂരതയാണന്നും എഫ് ഐ ടി യു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയിൽ പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പറഞ്ഞു,
കുട്ടികളെ അറിയാം സിജി അസ്സസ്മെന്റ് ക്യാമ്പിലൂടെ
സെന്റർ ഫോർ ഇൻഫർമേഷൻ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ,സെന്റർ ഫോർ ലേർണിംഗ് ഡിപ്പാർട്ടമെന്റ് നേതൃത്വത്തിൽ അസ്സെസ്സ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 6 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി ഈ മാസം സെപ്റ്റംബർ 21 ന് ന് ചേവായൂർ സിജി ക്യാമ്പസ്സില്‍ വച്ചായിരിക്കും പരിപാടി. കുട്ടികളുടെ പഠനം, പെരുമാറ്റം, മാനസിക-വൈകാരിക, വികസന സവിശേഷതകൾ എന്നിവയെ കുറിച്ച് സമഗ്രമായ അറിവ് ലഭ്യമാക്കുക എന്നതാണ് ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യമാക്കുന്നത്. പരിചയ സമ്പന്നരായ ടീം നടത്തുന്ന പ്രത്യേക അസ്സെസ്സ്‌മെന്റിലൂടെ രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ കഴിവുകൾ, വെല്ലുവിളികൾ, വളർച്ചക്കുള്ള സാധ്യതകൾ എന്നിവയെ കുറിച്ച് ധാരണയും മാർഗനിർദ്ദേശവും ലഭ്യമാക്കുകയും ചെയ്യുന്നു. പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ cigi.org/page/events എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങൾക്ക് : 8086663009
സംവിധായകന്‍ വികെ പ്രകാശിനെതിരായുള്ള ലൈംഗികാതിക്രമ കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ലൈംഗീകാതിക്രമ കേസില്‍ യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയില്‍ സംവിധായകന്‍ വി കെ പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തനിക്കെതിരെ ഉയരുന്ന പരാതിക്ക് പിന്നില്‍ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണെന്നാണ് വി.കെ പ്രകാശിന്റെ ആരോപണം. സംവിധായകന്‍ കഥാ ചര്‍ച്ചയ്ക്ക് വേണ്ടി വിളിച്ചു വരുത്തിയ ശേഷം ലൈംഗീകമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു യുവതി പരാതിപ്പെട്ടത്. സംഭവം നടക്കുന്നത് 2 വര്‍ഷം മുന്പ് കൊല്ലത്തുവച്ചായിരുന്നു എന്നും പരാതിയില്‍ പറയുന്നു. കേസില്‍ ജസ്റ്റിസ് സി എസ് ഡയസാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം, മറ്റൊരു ബലാത്സംഗക്കേസില്‍ പ്രതിയായ അഭിഭാഷക അസോസിയേഷന്‍ നേതാവ് വി.എസ്.ചന്ദ്രശേഖറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പറയും. മുകേഷ്, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയവര്‍ക്കെതിരെ കേസ് കൊടുത്ത ആലുവ സ്വദേശിനിയായ നടി തന്നെയാണ് അഭിഭാഷകനെതിരെയും പരാതി നല്‍കിയത്. ഹര്‍ജിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇതിന്…
തലവടി സി.എം.എസ് ഹൈസ്കൂളിൽ കാർഷിക സെമിനാർ നടത്തി
എടത്വ: തലവടി സി.എം.എസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ തലവടി സി.എം.എസ് ഹൈസ്ക്കൂളിൽ വെച്ച് കാർഷിക സെമിനാർ സംഘടിപ്പിച്ചു. പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്തു. ട്രഷറർ എബി മാത്യൂ ചോളകത്ത് അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി സ്കൂൾ ഓഫ് ബയോ സയൻസ് സീനിയർ പ്രൊഫസർ ഡോ ജെ ജി റെ ക്ലാസുകൾ നയിച്ചു. സംഘടന ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, സ്കൂൾ ഉപദേശക സമിതി അംഗം സജി ഏബ്രഹാം, ചർച്ച് കമ്മിറ്റി അംഗം പി. ഐ ജേക്കബ്, മടയാടി പാടശേഖര സമിതി സെക്രട്ടറി പി. ഇ ചാക്കോ, വർക്കി ഇട്ടിയവിര, ജിബി ഈപ്പൻ എന്നിവർ പ്രസംഗിച്ചു. ഇന്റർനാഷണൽ ചാരിറ്റി സർവീസസ് അവാര്‍ഡ് ജേതാവ് സംഘടന ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുളയെ അനുമോദിച്ചു. മുതിർന്ന കർഷകനായ വർക്കി ഇട്ടിയവിരയെ…
