മൈൻഡ് വാർസ്: കൊല്ലം ജില്ലയിൽ മികച്ച പ്രതികരണം

കൊല്ലം: കുട്ടികൾക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് ആരംഭിച്ച മൈൻഡ് വാർസ് എന്ന ക്വിസ് സംരംഭത്തിന് കൊല്ലം ജില്ലയിൽ മികച്ച പ്രതികരണം. രസകരവും പുരോഗതിയെ അടിസ്ഥാനമാക്കിയുള്ളതുമായ ക്വിസ് പരിപാടികളിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ അറിവ് മെച്ചപ്പെടുത്തുന്നതിനുള്ള അവസരമാണ് ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും ബൃഹത്തുമായ വിജ്ഞാന പ്ലാറ്റ് ഫോമായ മൈൻഡ് വാർസ് ഒരുക്കുന്നത്. ഇന്ത്യയിലുടനീളം സംഘടിപ്പിക്കുന്ന ഈ വിജ്ഞാനാധിഷ്ടിത സംരംഭത്തിന് കേരളത്തിലെ ഒരു ജില്ലയിൽ നിന്നും മാത്രം ലഭിച്ചിരിക്കുന്ന ഈ മികച്ച പ്രതികരണം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. കൊല്ലം നഗരത്തിലെ നൂറിലധികം സ്‌കൂളുകളിൽ നിന്നായി മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മൈൻഡ് വാർസ് മത്സരത്തിന് മികച്ച രീതിയിലുള്ള സ്വീകര്യതയാണ് വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കു പുറമെ വിദ്യാഭ്യാസ രംഗത്തെ മറ്റ് സംരംഭകരും നൽകുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം കൊല്ലത്ത് 3000-ലധികം വിദ്യാർത്ഥികളാണ് മൈൻഡ് വാർസിനായി…

മതേതരത്വത്തിന്റെ വികലമായ ആശയമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്: ബിജെപി നേതാവ് പികെ കൃഷ്ണദാസിന്റെ വിവാദ പരാമര്‍ശം

കോഴിക്കോട്: വികലമായ മതേതര സങ്കൽപ്പമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസിന്റെ വിവാദ പരാമർശം. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഈ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. പ്രത്യയശാസ്ത്രത്തിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. അതിനുള്ള ഭരണഘടനാ ഭേദഗതികൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം രണഘടന ഭാരതീയവൽക്കരിക്കണമെന്ന കാര്യത്തിൽ സംശയമെന്തിന് ? സജി ചെറിയാൻ പറഞ്ഞതും ഗുരുജി ഗോൾവാൾക്കാർ വിചാരധാരയിൽ പറഞ്ഞതും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം – സജി ചെറിയാൻ ഭരണഘടനയുടെ അസ്തിത്വത്തെ തന്നെ നിരാകരിക്കുന്നു. പൂർണമായും ബ്രിട്ടീഷ് നിർമ്മിത ബൂർഷ്വാ നിർമ്മിതി, തൊഴിലാളി വിരുദ്ധ ചൂഷണ സംവിധാനം , ഭരണഘടനയുടെ അടിസ്ഥാന തത്വമായ ജനാധിപത്യവും മതേതരത്വവും കുന്തവും കൊടചക്രവും അതായത് രണ്ടിനേയും നിരാകരിക്കുന്നു. ജനാധിപത്യത്തിന്റെ ആനുകൂല്യത്തിൽ ഭരണഘടനയെ തൊട്ട് പ്രതിജ്ഞ ചെയ്ത ശേഷം ജനാധിപത്യത്തെയും ഭരണഘടനയെയും തള്ളിപ്പറയുന്നു.…

വടക്കൻ ജില്ലകളിൽ കനത്ത മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡും കണ്ണൂരുമാണ് മഴ ഏറ്റവും ശക്തമായത്. പലയിടത്തും നദി കരകവിഞ്ഞൊഴുകാനുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചു. തിരുവന്തപുരവും കൊല്ലവും ഒഴികെയുള്ള എട്ടുജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറീസയ്ക്ക് മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദവും ഗുജറാത്ത് മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയുമാണ് കാലവര്‍ഷക്കാറ്റിനെ ശക്തമാക്കുന്നത്. വടക്കൻ ജില്ലകളിൽ ഇന്ന് ഉച്ചയോടെ മഴ ശക്തമാകാൻ സാധ്യതയുണ്ട്. നാളെയോടെ മഴയുടെ ശക്തി കുറയുമെങ്കിലും ബുധനാഴ്ചയോടെ മഴ വീണ്ടും ശക്തമാകും. വലിയ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സഹായം അഭ്യർത്ഥിച്ച് വിഡി സതീശൻ ആർഎസ്എസ് നേതാക്കളെ കണ്ടിരുന്നതായി ആർവി ബാബു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ സഹായം അഭ്യർത്ഥിച്ച് വി.ഡി. സതീശൻ ആർ.എസ്.എസ് നേതാക്കളെ കണ്ടിരുന്നതായി ഹിന്ദു ഐക്യവേദി നേതാവ് ആർ.വി.ബാബു ആരോപിച്ചു. സതീശന്റെ ആർഎസ്എസിനെതിരായ വിമർശനം കാപട്യമാണെന്നും ബാബു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 2006ൽ ഗുരുജി ഗോൾവാൾക്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പറവൂരിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന സതീശന്റെ ഫോട്ടോ സഹിതമാണ് സതീശനെ വിമർശിച്ച് ബാബു സതീശൻ രംഗത്തെത്തിയത്. ബാബുവിന്റെ ഫേസ്ബുക്കിന്റെ പൂര്‍ണ്ണ രൂപം: 2006 ലെ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂർ മനക്കപ്പടി സ്കൂളിൽ വച്ച് മതഭീകരവാദത്തെ കുറിച്ചു നടന്ന സെമിനാറിൽ ഭാരതാംബയുടേയും ഗുരുജി ഗോൾവർക്കറിന്റേയും മുന്നിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശനാണിത്. അന്ന് ഗോൾവൾക്കർ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല. KNA ഖാദറിനെ വിമർശിച്ച സതീശൻ RSS പരിപാടിയിൽ പങ്കെടുത്തതിൽ സ്വയം ഒരു തെറ്റും കണ്ടെത്തിയിരുന്നില്ല. രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ്…

സന്ദീപ് ആനന്ദഗിരി ആശ്രമം കത്തിച്ച സംഭവത്തിന്റെ അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. മൂന്നര വർഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല. പെട്രോൾ ഒഴിച്ചാണ് തീയിട്ടതെന്ന വിവരം ലഭിച്ചതല്ലാതെ മറ്റൊന്നും കണ്ടെത്താനായില്ല. ചിലത് കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. 2018 ഒക്ടോബർ 27ന് പുലർച്ചെയാണ് ആശ്രമത്തിന് തീപിടിച്ച നിലയിൽ കണ്ടെത്തിയത്. ആശ്രമപരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയടക്കം ആശ്രമം സന്ദര്‍ശിക്കുകയും വലിയ രീതിയിലുള്ള അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ആറുമാസത്തോളം പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരത്തുള്ള പ്രത്യേക വിഭാഗമാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ അന്വേഷണം തുടങ്ങിയ മൂന്നുവര്‍ഷവും എട്ടുമാസവും പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനായില്ല. പെട്രോള്‍ ഒഴിച്ചാണ് കത്തിച്ചതെന്ന് സ്ഥിരീകരിക്കാനല്ലാതെ വിരലടയാളമൊന്നും സംഭവസ്ഥലത്തുനിന്ന് കിട്ടിയില്ല. രാത്രി 12 മണിക്കുശേഷം നടന്നുവെന്ന് കരുതുന്ന…

യുവജനങ്ങള്‍ സഭയ്ക്ക് ശക്തിപകരുന്ന കാവലാളുകള്‍: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

പൊടിമറ്റം: ക്രൈസ്തവ യുവജനങ്ങള്‍ സ്‌നേഹത്തിന്റെയും സേവനത്തിന്റെയും സര്‍വ്വോപരി സമാധാനത്തിന്റെയും സന്ദേശവാഹകരാകണമെന്നും സഭയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ശക്തിപകരുന്ന കാവലാളുകളായി പ്രവര്‍ത്തിക്കണമെന്നും സീറോ മലബാര്‍ സഭ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സൂചിപ്പിച്ചു. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലി ആഘോഷ ങ്ങളോടനുബന്ധിച്ചുള്ള യുവജനസംഗമവും, എസ്എംവൈഎം വെളിച്ചിയാനി ഫൊറോന യുവജന ദിനാഘോഷവും പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ വാണിയപ്പുരയ്ക്കല്‍. യുവസമൂഹം നല്‍കുന്ന പ്രതീക്ഷകളാണ് സഭയുടെ വളര്‍ച്ചയിലെ നാഴികക്കല്ലുകള്‍. ആഗോള അവസരങ്ങള്‍ കണ്ടെത്തി ജീവിതം ക്രമപ്പെടുത്തുന്നതിനോടൊപ്പം തലമുറകളായി കൈമാറി ലഭിച്ച വിശ്വാസ ചൈതന്യത്തില്‍ അടിയുറച്ച് മുന്നേറുവാനും യുവസമൂഹത്തിനാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എസ്എംവൈഎം ഫൊറോന പ്രസിഡന്റ് ടോണി തോമസ് അധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് പള്ളി വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അനുഗ്രഹപ്രഭാഷണവും എസ്എംവൈഎം ഫൊറോന ഡയറക്ടര്‍ ഫാ. മാത്യു കുരിശുംമൂട്ടില്‍ ആമുഖസന്ദേശവും…

ബിഹാർ യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം ബിനോയ് കോടിയേരി അംഗീകരിച്ചു; കോടതിയില്‍ ഹര്‍ജി നല്‍കി

മുംബൈ: കുട്ടിയെ വളർത്താൻ ‘സമവായത്തിലെത്തിയതായി’ കാണിച്ച് ബിഹാര്‍ സ്വദേശിനി യുവതിയും ബിനോയിയും സംയുക്ത ഹർജി കോടതിയില്‍ സമര്‍പ്പിച്ചു. കുട്ടിയുടെ ഭാവി കണക്കിലെടുത്താണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ഇവർ വ്യക്തമാക്കി. എന്നാൽ, ഒരു ക്രിമിനൽ കേസ് കോടതിക്ക് പുറത്ത് തീർപ്പാക്കാനാകില്ലെന്ന് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് എൻആർ ബോർകർ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ബിനോയ് ബലാത്സംഗക്കേസിൽ പ്രതിയാണെന്ന് ഹരജിക്കാരെ ഓർമിപ്പിച്ചു. കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നാണ് ഏറ്റവും പുതിയ ഹർജിയിൽ പറയുന്നത്. ഇരുവരും വിവാഹിതരായോയെന്ന് കോടതി ചോദിച്ചപ്പോൾ ബിനോയിയുടെ അഭിഭാഷകൻ വിവാഹിതരായിട്ടില്ലെന്നും യുവതിയുടെ അഭിഭാഷകൻ വിവാഹിതരാണെന്നും പറഞ്ഞു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറും യുവതിയുടെ അഭിഭാഷകനെ പിന്തുണച്ചു. കേസ് ഒത്തുതീർപ്പാക്കാനുള്ള ഹർജി പരിഗണിക്കുന്നതിന് മുമ്പ് വിവാഹത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ആദ്യം പരിഹരിക്കണമെന്ന് കോടതി പറഞ്ഞു. ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന് ബിനോയ് നേരത്തെ പറഞ്ഞിരുന്നു. കോടതിയിൽ സമർപ്പിച്ച ഡിഎൻഎ റിപ്പോർട്ട് ഇനിയും പുറത്തുവന്നിട്ടില്ല. ഡിഎന്‍എ…

യൂത്ത് കോൺഗ്രസ് നേതാവിനെതിരായ പീഡന പരാതി ഒത്തുതീർപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

എറണാകുളം: യൂത്ത് കോൺഗ്രസ് നേതാവിനെതിരായ പീഡന പരാതി ഒത്തുതീർപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പാലക്കാട് വെച്ച് നടന്ന ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടിക്ക് പരാതിയുണ്ടെങ്കിൽ അത് സംഘടനാപരമായി നടപടിയെടുക്കുമെന്നും, പരാതി പോലീസിന് കൈമാറുമെന്നും വി ഡി സതീശൻ അറിയിച്ചു. ആരോപണവിധേയനായ യൂത്ത് കോൺഗ്രസ് നേതാവ് ക്യാമ്പിലെത്തി ബഹളം വെച്ചതായാണ് വിവരം. അച്ചടക്കലംഘനത്തിന് അന്ന് നടപടിയെടുത്തു. പിന്നീടാണ് പെൺകുട്ടിയുടെ പരാതി പ്രചരിച്ചത്. പെൺകുട്ടികളിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ നടപടി സ്വീകരിക്കും. പരാതിയുണ്ടെങ്കിൽ എഴുതിവാങ്ങി നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. ‘എം.എൽ.എ സ്ഥാനവും രാജിവയ്‌ക്കണം’: ഭരണഘടനയ്‌ക്കെതിരായ അധിക്ഷേപത്തില്‍ സജി ചെറിയാൻ എം.എൽ.എ സ്ഥാനവും രാജിവയ്‌ക്കുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സജി ചെറിയാൻ വിഷയത്തിൽ, തുടർസമര പരിപാടികൾ ചർച്ചചെയ്‌ത് തീരുമാനമെടുക്കും. വിഷയത്തില്‍ സി.പി.എം അവരുടെ നിലപാട് വ്യക്തമാക്കണം. സ്വപ്നയെ ജീവിക്കാൻ അനുവദിക്കില്ലെന്ന്…

പാര്‍ട്ടിക്കുവേണ്ടി രക്ഷസാക്ഷിയാ ധനരാജിന്റെ കടം വീട്ടാന്‍ രക്തസാക്ഷി ഫണ്ട് ഉപയോഗിച്ചിട്ടില്ലെന്ന് എം.വി. ജയരാജന്‍

കണ്ണൂർ: പാർട്ടിക്ക് വേണ്ടി രക്തസാക്ഷിയായ ധനരാജിന്റെ കടം വീട്ടിയത് രക്തസാക്ഷി ഫണ്ടിൽ നിന്നല്ല, ഏരിയ കമ്മിറ്റി ഫണ്ടിൽ നിന്നാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ഫണ്ടിൽ നിന്ന് 42 ലക്ഷം രൂപ പിൻവലിച്ചതായുള്ള വാര്‍ത്ത പച്ചക്കള്ളമാണെന്നും ജയരാജൻ വ്യക്തമാക്കി. ദീർഘകാലമായി അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിൽ വന്ന വീഴ്ചയാണ് പയ്യന്നൂരിൽ സംഭവിച്ചത്. ടി.ഐ. മധുസൂദനൻ ഉൾപ്പെടെ ആരും ഫണ്ട് ദുരുപയോഗം ചെയ്തിട്ടില്ല. കുഞ്ഞികൃഷ്ണൻ പാർട്ടി പ്രവർത്തനങ്ങളിലേക്ക് മടങ്ങണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. മാധ്യമങ്ങൾ കുഞ്ഞികൃഷ്ണനെ തകർക്കാനാണോ അതോ അദ്ദേഹത്തിനു വേണ്ടി വക്കാലത്തിനാണൊ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് ജയരാജൻ ചോദിച്ചു. ഇതിനിടെ പയ്യന്നൂരില്‍ പാര്‍ട്ടി ഫണ്ട് നഷ്ടപെട്ടില്ലെന്ന് വ്യക്തമാക്കുന്ന വരവ് ചിലവ് കണക്ക് സിപിഎം ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിച്ചു. ലോക്കല്‍, ബ്രാഞ്ച് തലങ്ങളില്‍ അവതരിപ്പിക്കാനുള്ള കണക്കിന് പയ്യന്നൂര്‍ ഏരിയ കമ്മിറ്റി അംഗീകാരം നല്‍കി. ആരോപണം നേരിട്ടവര്‍ മുന്നോട്ടുവച്ച് കണക്കിനാണ് അംഗീകാരം ലഭിച്ചത്.…

ആരോഗ്യ സാങ്കേതിക രംഗത്ത് സാന്നിധ്യം ശക്തമാക്കി യു എസ് ടി; ഇസ്രായേലി സ്റ്റാർട്ട് അപ്പ് വെൽ ബീറ്റിൽ നിക്ഷേപം നടത്തി

നൂതനമായ പേഷ്യന്റ് ഹെൽത്ത് കെയർ സൊല്യൂഷൻ രോഗ പരിചരണ മേഖലയിൽ മികവ് ഉറപ്പു വരുത്തുന്നു തിരുവനന്തപുരം: ആരോഗ്യ സാങ്കേതികവിദ്യാ മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പടുത്തിക്കൊണ്ട് പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, ബിഹേവിയറൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ആരോഗ്യ സംരക്ഷണത്തിന് മാനുഷിക സ്പർശം നൽകുന്ന മുൻനിര ഇസ്രായേലി സ്റ്റാർട്ടപ്പായ വെൽ-ബീറ്റ്.എന്ന കമ്പനിയിൽ തന്ത്രപ്രധാനമായ നിക്ഷേപം നടത്തി . പുതുയുഗ സാങ്കേതിക മുന്നേറ്റങ്ങളെ ആരോഗ്യ സംരക്ഷണത്തിൽ സ്വീകരിക്കുക, സാങ്കേതികവിദ്യയുടെ ശക്തിയിലൂടെ ജീവിതങ്ങളെ മാറ്റിമറിക്കുക എന്നീ ലക്ഷ്യങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് യു എസ് ടി യുടെ വെൽ-ബീറ്റിലെ നിക്ഷേപം. വളരെ നൂതനമായ ഇസ്രായേൽ സ്റ്റാർട്ട്-അപ്പ് സാങ്കേതിക മേഖലയുടെ വിജയഗാഥകളിലൊന്നിനെ ആഗോള വിപണിയിലേക്ക് എത്തിക്കുന്നതിന് യു എസ് ടി യുടെ ഈ നിക്ഷേപം വഴി സാധ്യമാകും. യു‌എസ്‌ടിയുടെ വലുപ്പവും വെൽ-ബീറ്റിന്റെ ചടുലതയുമായി സംയോജിപ്പിക്കുന്ന ഈ…