പാര്‍ട്ടിക്കുവേണ്ടി രക്ഷസാക്ഷിയാ ധനരാജിന്റെ കടം വീട്ടാന്‍ രക്തസാക്ഷി ഫണ്ട് ഉപയോഗിച്ചിട്ടില്ലെന്ന് എം.വി. ജയരാജന്‍

കണ്ണൂർ: പാർട്ടിക്ക് വേണ്ടി രക്തസാക്ഷിയായ ധനരാജിന്റെ കടം വീട്ടിയത് രക്തസാക്ഷി ഫണ്ടിൽ നിന്നല്ല, ഏരിയ കമ്മിറ്റി ഫണ്ടിൽ നിന്നാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ഫണ്ടിൽ നിന്ന് 42 ലക്ഷം രൂപ പിൻവലിച്ചതായുള്ള വാര്‍ത്ത പച്ചക്കള്ളമാണെന്നും ജയരാജൻ വ്യക്തമാക്കി.

ദീർഘകാലമായി അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിൽ വന്ന വീഴ്ചയാണ് പയ്യന്നൂരിൽ സംഭവിച്ചത്. ടി.ഐ. മധുസൂദനൻ ഉൾപ്പെടെ ആരും ഫണ്ട് ദുരുപയോഗം ചെയ്തിട്ടില്ല. കുഞ്ഞികൃഷ്ണൻ പാർട്ടി പ്രവർത്തനങ്ങളിലേക്ക് മടങ്ങണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. മാധ്യമങ്ങൾ കുഞ്ഞികൃഷ്ണനെ തകർക്കാനാണോ അതോ അദ്ദേഹത്തിനു വേണ്ടി വക്കാലത്തിനാണൊ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് ജയരാജൻ ചോദിച്ചു.

ഇതിനിടെ പയ്യന്നൂരില്‍ പാര്‍ട്ടി ഫണ്ട് നഷ്ടപെട്ടില്ലെന്ന് വ്യക്തമാക്കുന്ന വരവ് ചിലവ് കണക്ക് സിപിഎം ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിച്ചു. ലോക്കല്‍, ബ്രാഞ്ച് തലങ്ങളില്‍ അവതരിപ്പിക്കാനുള്ള കണക്കിന് പയ്യന്നൂര്‍ ഏരിയ കമ്മിറ്റി അംഗീകാരം നല്‍കി. ആരോപണം നേരിട്ടവര്‍ മുന്നോട്ടുവച്ച് കണക്കിനാണ് അംഗീകാരം ലഭിച്ചത്. ധനദുര്‍വിനിയോഗം നടന്നെന്ന് കുഞ്ഞികൃഷ്ണന്‍ കണ്ടെത്തിയ കണക്കുകള്‍ സിപിഎം ജില്ല നേതൃത്വം അംഗീകരിച്ചില്ല.

Print Friendly, PDF & Email

Leave a Comment

More News