കോഴിക്കോട്: നിലവില്‍ വഖഫ് ബോര്‍ഡില്‍ റജിസറ്റര്‍ ചെയ്യപെട്ടിട്ടുള്ള വഖഫുകള്‍ മാത്രമാണ് പുതുതായി കേന്ദ്ര സര്‍ക്കാര്‍ കെണ്ടുവന്ന ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ എന്നതിനാലും ഉമീദ് നിയമം 43ാം വകുപ്പ് പ്രകാരം നിലവില്‍ രജിസ്റ്റര്‍ ചെയ്യപെട്ട വഖഫുകള്‍ മത്രമാണ് രജിസറ്റര്‍ ചെയ്യപെട്ടതായി കണക്കാക്കുകയുള്ളൂ എന്നതിനാലും വഖഫുകള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസറ്റര്‍ ചെയ്യുന്നതിന് ധൃതി കൂട്ടേണ്ടതില്ല എന്നും ഉമീദ് പോര്‍ട്ടലില്‍ രജിസറ്റര്‍ ചെയ്യുന്നതിന് സാവകാശം ചോദിച്ച് സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിട്ടുള്ള ഹര്‍ജിയില്‍ കോടതിയുടെ തീരുമാനം വരുന്നത് വരെയും പോര്‍ട്ടലിലെ അപാകതകള്‍ പരിഹരിക്കുന്നത് വരെയും ഉമീദ് പോര്‍ട്ടലില്‍ വഖഫുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും കോഴിക്കോട് ചേര്‍ന്ന മുസ്്‌ലിം സംഘടനാ നേതൃത്വം മഹല്ല് ഭാരവാഹികളോടും മുതവല്ലിമാരോടും ആഹ്വാനം ചെയ്തു. അഭിഭാഷക വേദിയായ ജസ്റ്റീഷ്യ, കോഴിക്കോട് ഹോട്ടല്‍ മറീനാ റസിഡന്‍സിയില്‍ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന്‍: ആവലാതികളും ആശങ്കകളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് തീരുമാനമായത്്.…
Category: KERALA
ധൃതിയിൽ എസ്.ഐ.ആർ നടപ്പാക്കുന്നത് ബിഹാർ മോഡൽ അട്ടിമറിക്ക്: കെ.എ. ഷഫീഖ്
കൊണ്ടോട്ടി: തീവ്രസമ്മർദ്ദം ചെലുത്തിയും ആശയക്കുഴപ്പങ്ങൾ പരിഹരിക്കാതെയും കേരളത്തിൽ ധൃതിയിൽ എസ്.ഐ.ആർ നടപ്പാക്കുന്നത് ബീഹാർ മോഡൽ അട്ടിമറിക്കാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ് ആരോപിച്ചു. മർകസ് ഓഡിറ്റോറിയത്തിൽ വെൽഫെയർ പാർട്ടി കൊണ്ടോട്ടി മുനിസിപ്പൽ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ ദുർബലമാക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കെതിരെ അതീവ ജാഗ്രതയോടെ ജനകീയ ചെറുത്തുനിൽപ് ഉയർത്തിക്കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ മുഴുവൻ ഡിവിഷനുകളിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കാനും തീരുമാനിച്ചു. എഫ്.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട്, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി നൗഷാദ് ചുള്ളിയൻ, മണ്ഡലം പ്രസിഡന്റ് സലീം വാഴക്കാട്, റഷീദ് മുസ്‌ലിയാരങ്ങാടി, എം മുനവ്വർ, പിപി നാജിയ, അബ്ദുറഹ്‌മാൻ കോഴിക്കോടൻ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ കൗൺസിലർ താഹിറ ഹമീദിന് കെഎ ഷഫീഖ് ഉപഹാരം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിൽ 40ാം വാർഡ്…
മർകസ് ഗ്ലോബൽ കൗൺസിൽ ഓഫീസ് പ്രവർത്തനമാരംഭിച്ചു
കോഴിക്കോട്: ആഗോള തലത്തിൽ മർകസിന്റെ ദൗത്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സ്ഥാപിച്ച മർകസ് ഗ്ലോബൽ കൗൺസിൽ ഓഫീസ് കോഴിക്കോട് മർകസ് കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു.വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മർകസിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ ദൗത്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ഊർജിതമാക്കുന്നതിനുമാണ് പുതിയ ഓഫീസ് ആരംഭിച്ചത്. വിവിധ രാജ്യങ്ങളിലെ പ്രവാസി നേതാക്കളുടെ സാന്നിധ്യത്തിൽ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ പ്രാർഥനയോടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഓഫീസ് തുറന്നുനൽകി. നോളേജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ച് സംസാരിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങൾ പകര, ഗ്ലോബൽ കൗൺസിൽ ചെയർമാൻ ഉസ്മാൻ സഖ്വാഫി തിരുവത്ര, എച്ച്.ഓ.ഡിമാരായ മുസ്തഫ ദാരിമി, ഡോ. അബ്ദുറഊഫ്, അഡ്വ. തൻവീർ ഉമർ ആശംസകൾ നേർന്നു. ചടങ്ങിൽ ഗ്ലോബൽ കൗൺസിൽ കൺവീനർ അബ്ദുൽ ഗഫൂർ വാഴക്കാടിനെ…
“പത്താം ക്ലാസ് പാസായ കുട്ടിയെ എട്ടാം ക്ലാസിൽ തിരിച്ചെടുക്കാൻ കഴിയില്ല’; മേയർ ആര്യ രാജേന്ദ്രനെ സിപിഎം മത്സരിപ്പിക്കാത്തതിൽ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സിപിഎം മുൻ മേയർ ആര്യ രാജേന്ദ്രനെ മത്സരിപ്പിക്കാത്തതിന്റെ കാരണം വിശദീകരിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്ത്. “പത്താം ക്ലാസ് പാസായ ഒരു വിദ്യാർത്ഥിയെ എട്ടാം ക്ലാസിൽ തിരികെ ചേർക്കുമോ?” ആര്യ രാജേന്ദ്രനെ മത്സരിപ്പിക്കാത്തതിന്റെ കാരണം വിശദീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി ഈ ഉപമ ഉപയോഗിച്ചു. ആര്യ രാജേന്ദ്രൻ പാർട്ടിയോട് തന്റെ പ്രവർത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റാൻ അഭ്യർത്ഥിച്ചുവെന്ന വാർത്തകൾക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. സീറ്റ് ലഭിക്കാത്തതിൽ ചിലർ നിരാശരാകുന്നത് സാധാരണമാണ്. ആര്യ തന്റെ പ്രവർത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റുന്നുവെന്ന വിവരങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. ബാലുശ്ശേരി എംഎൽഎ കെ.എം. സച്ചിൻ ദേവാണ് ആര്യയുടെ ഭർത്താവ്. സച്ചിൻ ദേവ് കോഴിക്കോടും, ആര്യ കുട്ടിയുമായി തിരുവനന്തപുരത്തും താമസിക്കുന്നു. ഈ സാഹചര്യത്തിലാണ് താമസവും രാഷ്ട്രീയ പ്രവർത്തനങ്ങളും കോഴിക്കോട്ടേക്ക് മാറ്റാൻ അവർ താൽപ്പര്യപ്പെടുന്നത്. പാർട്ടി ഇക്കാര്യം സജീവമായി…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്: കേരളത്തിൽ 2.86 കോടിയിലധികം വോട്ടർമാര്‍
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഞായറാഴ്ച (നവംബർ 16, 2025) അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ, ഡിസംബറിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വോട്ടർമാരുടെ എണ്ണം 2,86,62,712 ആയി വർദ്ധിച്ചു. ഒക്ടോബർ 25 ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ നിന്ന് 2,15,950 പേരുടെ വർദ്ധനവ് കാണിക്കുന്നു, നവംബർ 4 നും നവംബർ 5 നും നടന്ന രണ്ട് ദിവസത്തെ രജിസ്ട്രേഷനായി കരട് പട്ടികയായി ഇത് കണക്കാക്കിയിരുന്നു. 2020 ൽ കേരളത്തിൽ നടന്ന മുൻ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ച വോട്ടർ പട്ടികയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 10,05,802 വോട്ടർമാരുടെ വർദ്ധനവാണ്. ഞായറാഴ്ച പ്രസിദ്ധീകരിച്ച അന്തിമ പട്ടിക പ്രകാരം കേരളത്തിൽ 1,51,45,500 സ്ത്രീ വോട്ടർമാരും 1,35,16,923 പുരുഷ വോട്ടർമാരും 289 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. ആകെ വോട്ടർമാരിൽ 3745 വിദേശ വോട്ടർമാരും ഉൾപ്പെടുന്നു, അവരിൽ ഭൂരിഭാഗവും വടക്കൻ കേരള ജില്ലകളിൽ…
എസ്.ഐ.ആർ: എറണാകുളത്തെ പ്രധാന നഗരപ്രദേശങ്ങളില്‍ ഫോം വിതരണം വെല്ലുവിളിയായി തുടരുന്നു
കൊച്ചി: ഫീൽഡ് വർക്കിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് അനുസരിച്ച്, എറണാകുളം ജില്ലയിലെ പ്രധാന നഗരപ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (SIR) ഭാഗമായി എണ്ണൽ ഫോമുകൾ വിതരണം ചെയ്യുന്നത് ബൂത്ത് ലെവൽ ഓഫീസർമാർക്ക് (BLO) ഒരു വെല്ലുവിളിയായി തുടരുന്നു. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിൽ 11 എണ്ണത്തിലെയും ഭൂരിഭാഗം വോട്ടർമാർക്കും ഫോമുകൾ കൈമാറിയിട്ടുണ്ടെങ്കിലും, കോർ സിറ്റി ഏരിയകൾ ഉൾപ്പെടുന്ന മൂന്ന് സെഗ്‌മെന്റുകൾ – തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര – ഫോമുകളുടെ വിതരണത്തിൽ പിന്നിലാണ്, ശനിയാഴ്ച (നവംബർ 15, 2025) ഉച്ചയ്ക്ക് 12 മണി വരെ പ്രോസസ്സ് ചെയ്ത ഡാറ്റയുടെ സ്റ്റാറ്റസ് റിപ്പോർട്ട് പ്രകാരം. മൂന്ന് സെഗ്‌മെന്റുകളിലെയും 70% വോട്ടർമാർക്ക് മാത്രമേ ഫോമുകൾ വിതരണം ചെയ്തിട്ടുള്ളൂ, അതേസമയം ശേഷിക്കുന്ന മിക്ക സെഗ്‌മെന്റുകളിലും കണക്കുകൾ 80% കവിഞ്ഞു. കുന്നത്തുനാട്, അങ്കമാലി എന്നീ മണ്ഡലങ്ങളാണ് വിതരണത്തിൽ മുന്നിൽ. കുന്നത്തുനാട്ടിൽ 93.67%…
ഖുർആൻ സന്ദേശങ്ങൾ പഠനവിധേയമാക്കാൻ പുതുതലമുറ ഉത്സാഹിക്കണം: സി മുഹമ്മദ് ഫൈസി
മർകസ് ഖുർആൻ ഫെസ്റ്റിവൽ മൂന്നാം എഡിഷന് തുടക്കം കോഴിക്കോട്: വിശുദ്ധ ഖുർആന്റെ ആശയ വൈപുല്യവും വൈജ്ഞാനിക മികവും സമൂഹത്തിൽ പ്രചരിപ്പിക്കാനും പഠനവിധേയമാക്കാനും പുതുതലമുറ ഉത്സാഹിക്കണമെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. ഖുർആൻ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരം മർകസ് ഖുർആൻ ഫെസ്റ്റിവൽ(എം.ക്വു.എഫ്) മൂന്നാം എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനഃപാഠമാക്കുന്നതോടൊപ്പം തന്നെ ഗവേഷണ സ്വഭാവത്തിൽ ഖുർആനെ സമീപിക്കാനും ആധുനിക സമൂഹം നേരിടുന്ന പ്രശ്‍നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാനും പഠിതാക്കൾക്ക് സാധിക്കേണ്ടതുണ്ട്. ഖുർആന്റെ ആത്മാവറിഞ്ഞുള്ള പഠനം കൂടുതൽ ഫലപ്രദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ വിവിധ സംസ്ഥാനങ്ങളിലെ 32 ക്യാമ്പസുകളിൽ നിന്നുള്ള 900 വിദ്യാർഥികളാണ് മാറ്റുരക്കുന്നത്. ഖുർആൻ പ്രമേയമായ 29 വ്യത്യസ്ത മത്സരങ്ങളിൽ മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക്…
മലബാറിന്റെ സ്വർണ്ണ ഖനന ചരിത്രം; തരിയോട് ഇനി തമിഴിലും വായിക്കാം
പത്തൊമ്പതാം നൂറ്റാണ്ടിൽ മദ്രാസ് പ്രസിഡൻസിയുടെ കീഴിലായിരുന്ന വയനാട്ടിലെ തരിയോടിലും, മലബാറിലെ മറ്റ് പ്രദേശങ്ങളിലും നടത്തിയിരുന്ന സ്വർണ്ണ ഖനന ചരിത്രത്തെ ആസ്പദമാക്കി നിർമൽ ബേബി വർഗീസ് എഴുതിയ ‘തരിയോട്: ദി എൽ ഡൊറാഡോ ഓഫ് മദ്രാസ് പ്രസിഡൻസി’ എന്ന തമിഴ് പുസ്തകം ആമസോണ്‍ കിന്‍ഡിലില്‍ പുറത്തിറക്കി. നിർമൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘തരിയോട്’ എന്ന ഡോക്യുമെന്ററി സിനിമയുടെ പുസ്തകരൂപമാണിത്. ‘തരിയോട്: ഹിസ്റ്ററി ആൻഡ് പ്രോസ്പെക്റ്റ്സ് ഓഫ് വയനാട് ഗോൾഡ് റഷ്’ എന്ന പേരിൽ ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. കിന്‍ഡില്‍ സുബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് നിലവിൽ ബുക്ക് ഫ്രീയായി വായിക്കാം. അല്ലാത്തവർക്ക് 99 രൂപയ്ക്ക് പുസ്തകം ലഭ്യമാകും. തരിയോട് ഡോക്യുമെന്ററി ചിത്രം കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് ഉൾപ്പടെ രാജ്യത്തിനകത്തും പുറത്തുമായി നിരവധി അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. തരിയോട് ഡോക്യൂമെന്ററി ഇതിപ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാണ്. ഇതേ പശ്ചാത്തലത്തിൽ…
ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെ ഗുരുതര ആരോപണവുമായി എന്‍ പ്രശാന്ത് ഐ എ എസ്
ഡോ. ജയതിലകിനെതിരെ സ്വത്ത് തട്ടിപ്പ്, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ, പെരുമാറ്റച്ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം എന്നീ കുറ്റങ്ങളാണ് പ്രശാന്ത് ഐഎഎസ് ജയതിലകിനെതിരെ ചുമത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അതെല്ലാം അക്കമിട്ട് നിരത്തിയിട്ടുണ്ട്. കൂടാതെ മുന്‍ ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരനെതിരെയും ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ‘മുക്കിയ വാർത്തകൾ വായിക്കുന്നത്…’ എന്ന തലക്കെട്ടോടെ എന്‍ പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്: മുക്കിയ വാർത്തകൾ വായിക്കുന്നത്… “പ്രമുഖ” മാധ്യമങ്ങൾ പണവും പരസ്യവും വാങ്ങി മുക്കിയ വാർത്തകൾ പലതും പബ്ലിക് ഡൊമെയിനിൽ ഉള്ള വസ്തുതകൾ മാത്രമാണ്. നമ്മുടെ സ്വന്തം ബുദ്ധിയും കോമൺ സെൻസും മതി പരിശോധിച്ച് ബോധ്യപ്പെടാൻ. ഒരു ഉദാഹരണം പറയാം. മരിച്ച് പോയ പിതാവിൽ നിന്ന് ഡോ. ജയതിലകിന് ലഭിച്ചെന്ന് പറയുന്ന ചെറുവയ്ക്കൽ വില്ലേജിലെ ഭൂമി തരിശാണെന്നും, അതിന്റെ മൂന്നിലൊന്ന് ഭാഗത്തിന്റെ അവകാശം മാത്രമേ തനിക്കുള്ളൂ എന്നും, ആ ഭൂമിയിൽ നിന്ന്…
പാലക്കാട് എൽ.ഡി.എഫിൽ നിന്ന് പാർട്ടി നേരിട്ടത് അനീതി: ഐ.എൻ.എൽ
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഘടകകക്ഷി എന്ന നിലക്ക് ഒരിക്കലും നീതീകരിക്കാനാവാത്ത അനീതിയാണ് പാർട്ടി നേരിട്ടതെന്ന് ഐ.എൻ.എൽ പാലക്കാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ 25 വർഷത്തിലേറെ നിരുപാധിക പിന്തുണയോടെ സംസ്ഥാനത്തുടനീളം ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പിന്തുണക്കുകയും അഞ്ചുവർഷം മുമ്പ് മുന്നണിയുടെ ഭാഗമാവുകയും ജയപരാജയങ്ങളിലും പ്രതിസന്ധികളിലും ഒപ്പം നിന്ന് ലാഭേച്ഛയില്ലാത്ത പ്രവർത്തനങ്ങൾ നടത്തിയ ഐ.എൻ.എൽ എന്ന പ്രസ്ഥാനത്തെ ഒരുനിലക്കും പരിഗണിച്ചില്ലെന്ന് മാത്രമല്ല പലകോണിൽ നിന്നും കടുത്ത അവഗണനയാണ് പാർട്ടി നേരിട്ടത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വവുമായി ചർച്ച നടത്തുകയും അടുത്ത തെരഞ്ഞെടുപ്പിൽ വേണ്ട രീതിയിൽ പരിഗണിക്കാമെന്ന് മുതിർന്ന സി.പി.എം നേതാക്കളിൽ നിന്നും ലഭിച്ച ഉറപ്പിനെയാണ് സീറ്റ് നിഷേധത്തിലൂടെ അട്ടിമറിച്ചത്. രണ്ടായിരത്തിൽ പരം വാർഡുകളുള്ള പാലക്കാട് ജില്ലയിൽ പാർട്ടി ആവശ്യപ്പെട്ടത് 10 സീറ്റിൽ താഴെയാണ്. 2015 ൽ മുന്നണി…
