ട്രംപിന്റെ വിജയം; അമേരിക്ക പഴയ പ്രതാപത്തിലേക്ക്‌: മലയാളി റിപ്പബ്ലിക്കൻ ഫോറം ഓഫ് ടെക്സാസ്

ഹൂസ്റ്റൺ : ഡൊണാൾഡ് ട്രംപിന്റെ വിജയം അമേരിക്കയെ പഴയ പ്രതാപത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരുമെന്ന്‌ മലയാളീ റിപ്പബ്ളിക്കന്‍ ഫോറം ഓഫ്‌ ടെക്സാസ്‌ വിലയിരുത്തി. അമേരിക്കന്‍ പ്രസിഡണ്റ്റായി ഡൊണാള്‍ഡ്‌ ട്രമ്പ്‌ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിൻറെ വിജയഘോഷത്തിനായി ചേര്‍ന്ന മലയാളി റിപ്പബ്ളിക്കന്‍ ഫോറം ഓഫ്‌ ടെക്സാസ്‌ സമ്മേളത്തിലാണ്‌ ഈ വിലയിരുത്തല്‍ നടത്തിയത്‌. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ ഭരണമായിരുന്നു ബൈഡന്‍-ഹാരിസ്‌ ഭരണമെന്നും അതിനു ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ്‌ ഡെമോക്രറ്റിക്‌ പാര്‍ട്ടിക്ക്‌ പൊതു തിരഞ്ഞെടുപ്പില്‍ നേരിട്ടതെന്നും സമ്മേളനം  വിലയിരുത്തി. പ്രസിഡണ്റ്റ്‌ തിരഞ്ഞെടുപ്പില്‍ മാത്രമല്ല സെനറ്റിലും ഹൌസിലും ഭൂരിപക്ഷം ഡെമോക്രാറ്റിക്‌ പാര്‍ട്ടിക്ക്‌ നഷ്ടപ്പെട്ടത്‌ അതുകൊണ്ടാണെന്നും സമ്മേളനത്തിന്‌ എത്തിയവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുകയുണ്ടായി. ഹ്യൂസ്റ്റനു സമീപമുള്ള ഫ്രസ്നോയില്‍ വച്ചായിരുന്നു സമ്മേളനം കൂടിയത്‌. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ അംഗങ്ങളായവരും അനുഭവമുള്ളവരുമായ അനേകമാളുകള്‍ വിജയാഘോഷത്തില്‍ പങ്കുചേരാനായി എത്തിയിരുന്നു. ഡാന്‍ മാത്യുസിണ്റ്റെ പ്രാര്‍ഥനയ്ക്കു ശേഷം വിജയത്തിണ്റ്റെ സന്തോഷ സൂചകമായ ലഡു മേരി(പേളി) ചെറിയാന്‍ വിതരണം ചെയ്തുകൊണ്ടായിരുന്നു…

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: പ്രിയങ്ക ഗാന്ധി വാദ്ര ലീഡ് ചെയ്യുന്നു; പ്രതീക്ഷയോടെ യു ഡി എഫ് ക്യാമ്പ്

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകളില്‍ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്ക് മികച്ച ലീഡാണ്. ആദ്യ മണിക്കൂറിലെ ഫലം അനുസരിച്ച് പ്രിയങ്ക 24227 വോട്ടിൻ്റെ ഭൂരിപക്ഷം മറികടന്നു. തപാൽ വോട്ടുകൾക്കും വീട്ടിലെ വോട്ടുകൾക്കും പിന്നാലെ വയനാട്ടിൽ യന്ത്ര വോട്ടുകളുടെ എണ്ണവും ആരംഭിച്ചു. നാല് ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്കുണ്ടാകുമെന്നാണ് യുഡിഎഫ് ക്യാമ്പ് അവകാശപ്പെടുന്നത്. മൂന്ന് കേന്ദ്രങ്ങളിലായാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് എണ്ണുന്നത്. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അമല്‍ കോളേജ് മൈലാടി സ്‌കില്‍ ഡെവലപ്പ്മെന്‍റ് ബില്‍ഡിങ്ങിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കൂടത്തായി സെന്‍റ് മേരീസ് എല്‍പി സ്‌കൂളിലുമാണ് എണ്ണുന്നത്. അതേസമയം, നവംബർ 13-നു നടന്ന വോട്ടെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞത് മുന്നണികളെ…

മഹാരാഷ്ട്രയിൽ മഹായുതിയുടെ തിരിച്ചുവരവ്?: ആക്‌സിസ് മൈ ഇന്ത്യ സർവേയിൽ വൻ അട്ടിമറി

മഹാരാഷ്ട്ര അസംബ്ലി തിരഞ്ഞെടുപ്പിൽ മഹായുതിയും എംവിഎയും തമ്മിൽ ആർക്കാണ് മുൻതൂക്കം ലഭിക്കുക എന്നതുമായി ബന്ധപ്പെട്ട് ആക്‌സിസ് മൈ ഇന്ത്യയുടെ സർവേ ഞെട്ടിപ്പിക്കുന്ന ഫലങ്ങൾ നൽകി. മഹായുതിയുടെ തിരിച്ചുവരവാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതിൽ അവർക്ക് 150-167 സീറ്റുകളും എംവിഎയ്ക്ക് 107-125 സീറ്റുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ എക്‌സിറ്റ് പോൾ ഫലത്തെ അടിസ്ഥാനമാക്കിയാണ് ഈ സർവേ. മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. ആക്‌സിസ് മൈ ഇന്ത്യയുടെ സർവേ പ്രകാരം മുംബൈയിലെ 36 സീറ്റുകളിൽ മഹായുതിക്ക് 22 സീറ്റുകളും മഹാ വികാസ് അഘാഡിക്ക് (എംവിഎ) 14 സീറ്റുകളും നേടും. മുംബൈയിലെ വോട്ട് വിഹിതം – മഹായുതി: 45 ശതമാനം വോട്ടുകൾ – എംവിഎ: 43 ശതമാനം വോട്ടുകൾ – ബഹുജൻ വികാസ് അഘാഡി: 2 ശതമാനം വോട്ടുകൾ –…

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം വർഗീയ കോമരങ്ങളെ പോലെ പ്രവർത്തിക്കുകയാണെന്നും സിപിഎമ്മിനോട് സഹതാപമാണെന്നും ചെന്നിത്തല പറഞ്ഞു. വർഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പിൽ ജയിക്കാം എന്ന് കരുതേണ്ടെന്നും ജനങ്ങൾ പരാജയപ്പെടുത്തുമെന്നും ചെന്നിത്തല പ്രതികരിച്ചു. രണ്ട് പത്രങ്ങളിൽ പരസ്യം കൊടുത്തുകൊണ്ട് വർഗീയ പ്രീണനമാണ് നടത്തിയത്. സിപിഎം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. സിപിഎം ബിജെപിയെ സഹായിക്കുകയാണ്. സിപിഎം ബിജെപി അന്തർധാര കേരളത്തിൽ പ്രകടമാണ്. ഇവരുടെ വർഗീയ കളി ജനങ്ങൾ തിരിച്ചറിയും. ഇതുകൊണ്ട് വോട്ടർമാരെ സ്വാധീനിക്കാൻ കഴിയില്ല. പാലക്കാട് തങ്ങളെ പോലെയുള്ള ഒരു വ്യക്തിയെ ഇകഴ്ത്തി കാണിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയതയായിരുന്നു. ഇപ്പോൾ ഭൂരിപക്ഷ വർഗീയതയാണ് കാണിക്കുന്നതെന്നും ചെന്നിത്തല പറ‌ഞ്ഞു. മുസ്ലിം ലീഗിനെതിരായ മുഹമ്മദ് റിയാസിന്റെ വിമർശനത്തിനോടും ചെന്നിത്തല പ്രതികരിച്ചു. റിയാസ്…

പാലക്കാട് 70.22 ശതമാനം പോളിംഗ്; സമയം കഴിഞ്ഞിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെ 70.22 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാനായത്. വോട്ടര്‍മാര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടുചെയ്യിപ്പിച്ചു വരികയാണ്. സാങ്കേതിക പ്രശ്‌നങ്ങളാണ് ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകാന്‍ കാരണമായത്. മൂന്ന് മുന്നണികൾക്കും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഷാഫി പറമ്പിലിന് ജനസ്വീകാര്യതയുള മണ്ഡലം, ഭൂരിപക്ഷം ഒരിഞ്ചുപോലും കുറയാതെ നിലനിർത്തുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. എണ്ണയിട്ട യന്ത്രം പോലെ, ഒറ്റക്കെട്ടായാണ് യുഡിഎഫ് നേതാക്കൾ പാലക്കാടിനായി പ്രവർത്തിച്ചത്. സന്ദീപ് വാര്യരുടെ സസ്പെൻസ് വരവും കോൺഗ്രസ് പ്രവർത്തകരുടെ ആവേശം കൂട്ടിയിട്ടുണ്ട്. പലതവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് എൽഡിഎഫ് ലക്ഷ്യം. കോൺഗ്രസ് വിട്ടുവന്ന പി സരിനെ മികച്ച രീതിയിലാണ് പാർട്ടി പാലക്കാടിൽ പ്രതിഷ്ഠിച്ചത്. കർഷകർ അടക്കമുള്ള ജനവിഭാഗത്തിന് പ്രാധാന്യമുള്ള മണ്ഡലത്തിൽ ഇപ്രാവശ്യം ജയിച്ചുകയറാമെന്നുള്ള പ്രതീക്ഷയാണ് മുന്നണിക്കുള്ളത്. പാലക്കാട് നഗരസഭാ ഭരണം കൈപ്പിടിയിലൊതുക്കിയ ബിജെപിക്ക്…

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ വൻ വിജയം നേടുമെന്ന് എക്‌സിറ്റ് പോൾ

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബുധനാഴ്ച വൈകീട്ട് ആറിന് വോട്ടെടുപ്പ് പൂർത്തിയായി. രണ്ട് സംസ്ഥാനങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള സഖ്യം, നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ), ഇന്ത്യൻ നാഷണൽ ഡെവലപ്‌മെൻ്റ് ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്നിവ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. മഹാരാഷ്ട്ര മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ മഹായുതി സഖ്യം – ബി ജെ പി, ശിവസേന, എൻസിപി (അജിത് പവാർ വിഭാഗം), പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) – കോൺഗ്രസ്, ശിവസേന (യുബിടി), എൻസിപി (ശരദ് പവാർ വിഭാഗം) എന്നിവർ 288ൽ ഉറ്റുനോക്കുന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 48 ശതമാനം വോട്ട് വിഹിതത്തോടെ 288 മണ്ഡലങ്ങളിൽ 150-170 സീറ്റുകൾ നേടി ഭരണകക്ഷിയായ മഹായുതി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ബുധനാഴ്ച മാട്രിസ് എക്‌സിറ്റ് പോൾ പറയുന്നു. ബിജെപി-ശിവസേന (ഏകനാഥ് ഷിൻഡെ)-എൻസിപി (അജിത് പവാർ) സഖ്യത്തിൻ്റെ തുടർച്ചയായ…

ബോബി ജിൻഡാലിന്‌ ട്രംപ് ഭരണത്തിൽ കാബിനറ്റ് റാങ്ക്?

പാം ബീച്ച്(ഫ്ലോറിഡ :അമേരിക്കൻ ഇന്ത്യൻ വംശജനായ  മുൻ ലൂസിയാന ഗവർണർ ബോബി ജിൻഡാലിന്‌ ഭരണത്തിൽ കാബിനറ്റ്റോളിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ശക്തിപ്പെടുന്നു ..അടുത്തിടെ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മാർ-എ-ലാഗോ റിസോർട്ടിലേക്കുള്ള സന്ദർശനം വരാനിരിക്കുന്ന ഭരണത്തിൽ കാബിനറ്റ് റോളിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത് 2008 മുതൽ 2016 വരെ ഗവർണറായി സേവനമനുഷ്ഠിച്ച ജിൻഡാൽ, നവംബർ 14-ന് താനും ഭാര്യ സുപ്രിയയും ട്രംപിൻ്റെ ഫ്‌ളോറിഡയിലെ വസ്‌തുവിൽ സൂര്യപ്രകാശം ആസ്വദിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. മനോഹരമായ പ്രഭാതം,” ജിൻഡാൽ പോസ്‌റ്റ് ചെയ്‌തു. കാബിനറ്റ് സ്ഥാനത്തിനുള്ള സാധ്യതയുള്ള മത്സരാർത്ഥിയായി ജിൻഡാലിൻ്റെ പേര് മാധ്യമ ചർച്ചകളിൽ ഉയർന്നുവന്നതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ജിൻഡാൽ മുമ്പ് കോൺഗ്രസിലും മുൻ ഗവർണർ മൈക്ക് ഫോസ്റ്ററിൻ്റെ കീഴിൽ ലൂസിയാന ആരോഗ്യ വകുപ്പ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് തവണ ഗവർണറും മുൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ജിൻഡാൽ, നയപരമായ പ്രവർത്തനങ്ങളിലും യാഥാസ്ഥിതിക…

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: മുസ്ലിം ലീഗ് നേതൃത്വത്തിൻ്റെ മതേതര യോഗ്യതയെ ചോദ്യം ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിനെതിരെ യുഡിഎഫ്

തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം ഇന്ന് (നവംബര്‍ 18 തിങ്കളാഴ്ച) അവസാനിക്കാനിരിക്കെ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎൽ) സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളുടെ മതനിരപേക്ഷതയെ ചോദ്യം ചെയ്യാനുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശ്രമത്തെ ചെറുക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്). പാണക്കാടിൻ്റെ മതേതര പാരമ്പര്യം ഉപേക്ഷിച്ച് തീവ്ര ജമാഅത്തെ ഇസ്‌ലാമിയുടെ പ്രത്യയശാസ്ത്രത്തിലേക്ക് ആകർഷിച്ചു എന്ന വിജയൻ്റെ ആരോപണത്തെ ഐയുഎംഎൽ മുഖപത്രമായ ചന്ദ്രികയിൽ പാർട്ടി രൂക്ഷമായി വിമർശിച്ചു. ഞായറാഴ്ച (നവംബർ 17) പാലക്കാട് നടന്ന ഒരു പ്രചാരണ പ്രസംഗത്തിൽ, പരേതനായ ജ്യേഷ്ഠൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മതേതര ഗുണങ്ങൾ തങ്ങള്‍ കാണിക്കുന്നതായി തോന്നുന്നില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. പാണക്കാട് കുടുംബത്തിൻ്റെ മതേതര പാരമ്പര്യത്തെ ചോദ്യം ചെയ്യാൻ പിണറായി വിജയന് രാഷ്ട്രീയമോ ധാർമികമോ ഇല്ലെന്ന് ചന്ദ്രിക എഡിറ്റോറിയലില്‍ പറഞ്ഞു.…

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഇന്ന് പ്രചരണത്തിന് കൊട്ടികലാശം. വീറും വാശിയും നിറഞ്ഞ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നോടെ മുന്നണികൾ കൊട്ടിക്കലാശവുമായി നഗരത്തിലേക്ക് എത്തും. സ്റ്റേഡിയം സ്റ്റാൻഡിന് മുൻവശത്തുള്ള ജംഗ്ഷനിലാണ് കൊട്ടിക്കലാശം നടക്കുക. നിരവധി പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശക്തി പ്രകടനത്തിനായിരിക്കും മുന്നണികൾ പ്രാധാന്യം നൽകുക. ഒന്നര മാസം നീണ്ട പരസ്യപ്രചാരണത്തിനു ശേഷം നടക്കുന്ന കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍. ചേലക്കരയിലും വയനാട്ടിലും തിരഞ്ഞെടുപ്പു കഴിഞ്ഞതിനാല്‍ അവിടത്തെ സ്ഥാനാര്‍ഥികളും പ്രചാരണത്തിന് പാലക്കാട്ട് എത്തിയിട്ടുണ്ട്. മാതൃകാപെരുമാറ്റച്ചട്ടം എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ കലക്‌ടര്‍ ഡോ.എസ് ചിത്ര അറിയിച്ചു. കൊട്ടിക്കലാശത്തിന് ശേഷം നിശബ്‌ദ പ്രചാരണ വേളയില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം കൂടുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല. ഈ 48 മണിക്കൂറില്‍ ഉച്ചഭാഷണികള്‍ ഉപയോഗിക്കുന്നതിനും ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാവുന്ന രീതിയിലുള്ള…

ബിജെപി നേതാവ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസിലേക്കുള്ള ചുവടുമാറ്റം: മുഖ്യമന്ത്രി അസ്വസ്ഥതപ്പെട്ടിട്ട് കാര്യമില്ലെന്ന് വി ഡി സതീശന്‍

കൊച്ചി: ബിജെപി വക്താവ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസിലേക്കുള്ള ചുവടു മാറ്റത്തില്‍ മുഖ്യമന്ത്രി എന്തിനാണ് അസ്വസ്ഥതപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. ബിജെപിയുടെ മുഖവും ശബ്ദവുമായിരുന്ന ഒരാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ബിജെപിക്കില്ലാത്ത പ്രശ്‌നമാണ് സിപിഎമ്മിനെന്നും സതീശൻ പറഞ്ഞു. പിണറായി വിജയന്‍ സാദിഖലി തങ്ങളെ വിമര്‍ശിച്ചത് സംഘപരിവാറിനെ പ്രീണിപ്പിക്കാനാണ്. ബിജെപിക്കാര്‍ മറ്റൊരു പാര്‍ട്ടിയിലും ചേരരുതെന്നാണോ മുഖ്യമന്ത്രിയുടെ നിലപാട് എന്നും വിഡി സതീശന്‍ ചോദിച്ചു. സന്ദീപ് വാര്യരുടെ പാര്‍ട്ടി പ്രവേശം നേരത്തെ തീരുമാനിച്ച കാര്യമാണ്. വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് ഇനിയും ആളുകള്‍ കോണ്‍ഗ്രസിലേക്ക് വരും. സന്ദീപ് വാര്യരെ ഒരിക്കലും പിന്നില്‍ നിര്‍ത്തില്ല. ആര്‍എസ്‌എസുകാര്‍ അവിടെത്തന്നെ തുടരണമെന്നാണോ മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത്. സന്ദീപ് വാര്യര്‍ മിടുക്കനാണ്, സത്യസന്ധനാണ്, ക്രിസ്റ്റല്‍ ക്ലിയറാണ് എന്നൊക്കെ പറഞ്ഞത് സിപിഎം നേതാക്കളാണ്. അദ്ദേഹം പാര്‍ട്ടിയിലേക്ക് വന്നാല്‍ ഇരുകയ്യും നീട്ടി സ്വാഗതം…