മനോഹർ തോമസിന്റെ ‘കിളിമഞ്ചാരോയിൽ മഴ പെയ്യുമ്പോൾ’ (ഒരു ആസ്വാദനക്കുറിപ്പ്): രാജു മൈലപ്ര

ഒറ്റയിരിപ്പിന് വായിച്ച് തീർക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രിയ സുഹൃത്ത് മനോഹർ തോമസ് എഴുതിയ ‘കിളിമഞ്ചാരോയിൽ മഴ പെയ്യുമ്പോൾ’ എന്ന ചെറുകഥാസമാഹാരം കൈയ്യിലെടുത്തത്. എന്നാൽ ആദ്യത്തെ കഥ ‘രാഗം ഭൈരവി’ വായിച്ചു കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി,ലളിത ശുദ്ധമായ മലയാള ഭാഷയാണ് ഉപയോഗിച്ചിരുന്നതെങ്കിൽ തന്നെയും കുറച്ചുകൂടി ആഴത്തിലുള്ള വായന അർഹിക്കുന്ന ഒരു കൃതിയാണ് ഇതെന്ന്. പമ്പാ നദിയിലെ കുഞ്ഞോലകൾ, കാറ്റിലാടുന്ന തെങ്ങോലകൾ, പ്രഭാതത്തെ വിളിച്ചുണർത്തുന്ന കിളികളുടെ കളകളനാദം, അത്തരം ഗൃഹാതുരത്വം തുളുമ്പുന്ന വാചക കസർത്തുക്കളൊന്നും പിറന്ന നാടിനെയും പറഞ്ഞു തുടങ്ങിയ മലയാള ഭാഷയെയും എന്നും നെഞ്ചിലേറ്റുന്ന ഈ സ്നേഹിതന്റെ കഥകളിൽ ഇടം കാണുന്നില്ല. ‘പ്രവാസ സാഹിത്യം’എന്ന ചങ്ങലയിൽ തളയ്ക്കപ്പെടാതെ അതിരുകൾ കടന്ന് സ്വച്ഛന്ദം വ്യാപരിക്കുന്നു.മനോഹറിന്റെ ജീവിതഗന്ധിയായ കഥാനുഭവങ്ങൾ. കിഴക്കും പടിഞ്ഞാറും,തെക്കും വടക്കുമെല്ലാം ചേരുംപടി ചേർത്ത്,ഒരു വാക്കുപോലും അധികപ്പറ്റാകാതെ സ്ഫുടം ചെയ്തെടുത്തതാണ് ‘കിളിമഞ്ചാരോയിൽ മഴപെയ്യുമ്പോൾ’ എന്ന കഥാസമാഹാരത്തിലെ ഓരോ കഥകളും. പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട്,…

രാമ രാജ്യം (സന്തോഷ് പിള്ള)

കർക്കിടക മാസാവസാനം, രാമായണവായന പൂർത്തിയാവുമ്പോഴാണ് ശ്രീരാമൻ്റെ രാജ്യ ഭാര ഫലം പാരായണം ചെയ്യാറുള്ളത്. ശ്രീരാമൻ്റെ രാജ്യം എങ്ങനെയുള്ളതായിരുന്നു? വിധവകൾ ഇല്ലാത്ത രാജ്യം. രോഗ പീഡകളിൽ പെട്ട് ആരുംതന്നെ വലയുന്നില്ല. എല്ലാവർക്കും വേണ്ടത്ര ഭക്ഷണ പദാർത്ഥകൾ ലഭിക്കുന്നതിനു വേണ്ടി ,ഫലഭൂയിഷ്ടമായ ഭൂമി, സമൃദ്ധമായി വിളവുകൾ നൽകുന്നു. ആവശ്യമുള്ള സമയങ്ങളിൽ, ആവശ്യമുള്ള അളവിൽ മഴ ലഭിക്കുന്നു. തസ്കരൻമാരെ കൊണ്ടുള്ള ശല്യം ആർക്കും തന്നെ ഉണ്ടാകുന്നില്ല. മോഷണം സമൂഹത്തിൽ ഒരിടത്തും നിലനിൽക്കുന്നില്ല. അവരവർക്ക് അറിയാവുന്ന തൊഴിൽ, മുടക്കം കൂടാതെ എല്ലാവരും ചെയ്യുന്നു. പരസ്പരം അനുകമ്പ പുലർത്തിക്കൊണ്ടാണ് എല്ലാ ജനങ്ങളും വസിക്കുന്നത്. അന്യരുടെ ഭാര്യമാരെയും അന്യരുടെ സ്വത്തുക്കളേയും ആർത്തിപൂണ്ട് ആരും ആഗ്രഹിക്കുന്നില്ല. പഞ്ചേന്ദ്രിയങ്ങളും നിയ്രന്തിച്ച് മനസ്സിനെ അടക്കിനിർത്തി, പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയുമാണ് എല്ലാവരും പെരുമാറുന്നത്. അച്ഛൻ, മക്കളെ സംരക്ഷിക്കുന്നതുപോലെ, രാജ്യത്തിലെ എല്ലാ ജനങ്ങളേയും രാജ്യാധികാരി സ്നേഹത്തോടെ സംരക്ഷിക്കുന്നു. ഇങ്ങനെയുള്ള ഒരു രാജ്യത്ത് എല്ലാ…

ഏകാന്തതയുടെയും ഉത്കണ്ഠയുടെയും വർദ്ധിച്ചുവരുന്ന പ്രശ്‌നത്തെ എങ്ങനെ മറികടക്കാം

അടുത്ത കാലത്തായി, ജീവിതത്തിൻ്റെ എല്ലാ തുറകളിലുമുള്ള ആളുകളെ ബാധിക്കുന്ന ഏകാന്തതയുടെയും ഉത്കണ്ഠയുടെയും പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ്. ഗ്രാമീണ ജീവിതത്തിൻ്റെ ലാളിത്യത്തിലും പ്രകൃതിയോടുള്ള സാമീപ്യത്തിലും പലരും ആശ്വാസം കണ്ടെത്തുമ്പോൾ, സമീപകാല TRI റിപ്പോർട്ട് വെളിപ്പെടുത്തുന്നത്, ഈ മനോഹരമായ ക്രമീകരണങ്ങളിൽ പോലും, ഏകദേശം 45% ആളുകൾ ഉത്കണ്ഠയുമായി പൊരുതുന്നു എന്നാണ്. ഏകദേശം 50% ഗ്രാമീണ നിവാസികളും കൃഷി പോലുള്ള ശാരീരികമായി സജീവമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ഇത് ആശ്ചര്യകരമാണ്. പരിമിതമായ അവസരങ്ങൾ, കുറഞ്ഞ തൊഴിൽ സാധ്യതകൾ, നഗരപ്രദേശങ്ങളെ അപേക്ഷിച്ച് അപര്യാപ്തമായ വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങൾ എന്നിവ കാരണം അവരുടെ ശാരീരിക പ്രവർത്തനങ്ങൾക്കിടയിലും ഈ വ്യക്തികൾ കാര്യമായ മാനസിക വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. കാലിഫോർണിയ സർവകലാശാലയിൽ നിന്നുള്ള സമീപകാല പഠനം മാനസിക ക്ഷേമം നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം കൂടുതൽ അടിവരയിടുന്നു. 11 വർഷം നീണ്ടു നിൽക്കുകയും 1800 പങ്കാളികളെ ഉൾപ്പെടുത്തുകയും ചെയ്ത ഗവേഷണം, സന്തോഷം കണ്ടെത്തുന്നതും…

നിങ്ങൾ ഇത് കഴിച്ചാല്‍ ഗർഭാവസ്ഥയ്ക്ക് ശേഷം ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ഡയറ്റ് ചെയ്യേണ്ടതില്ല: ഡോ. ചഞ്ചൽ ശർമ്മ

ഗർഭാവസ്ഥയിൽ എല്ലാ സ്ത്രീകളും ശരീരഭാരം വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും പ്രസവത്തിന് ശേഷം വർദ്ധിച്ച ഭാരം കുറയ്ക്കുന്നത് കുട്ടിയുടെ ഉത്തരവാദിത്തത്തോടൊപ്പം എല്ലാവർക്കും സാധ്യമല്ല. അതിനാൽ, ഗർഭധാരണത്തിന് ശേഷം പല സ്ത്രീകളും അമിതവണ്ണത്തെക്കുറിച്ച് വളരെയധികം ആശങ്കാകുലരാകുന്നു. ഒരു സ്ത്രീ അമ്മയാകുമ്പോൾ, ഉത്തരവാദിത്തങ്ങൾക്കൊപ്പം, അവളുടെ ശരീരത്തിൽ നിരവധി മാറ്റങ്ങളുണ്ട്, അതിൽ ഹോർമോൺ മാറ്റങ്ങളും ഉൾപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, ശരീരഭാരം കുറയ്ക്കുന്നത് ഒരു വെല്ലുവിളിയായി മാറുന്നു. പതിവായി വ്യായാമം ചെയ്യുന്ന സ്ത്രീകൾക്ക്, ശരീരഭാരം കുറയ്ക്കുന്നത് മറ്റ് സ്ത്രീകളെ അപേക്ഷിച്ച് ഇപ്പോഴും എളുപ്പമാണ്. എന്നാൽ ശസ്ത്രക്രിയയിലൂടെ പ്രസവിക്കുന്ന സ്ത്രീകൾക്ക് ഈ പ്രശ്നം കൂടുതൽ ഗുരുതരമാകുന്നു. ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ പറയുന്നത് ശസ്ത്രക്രിയയിലൂടെ പ്രസവിക്കുന്ന സ്ത്രീകൾ 6 മാസം വരെ കഠിനമായ വ്യായാമം ചെയ്യരുത് എന്നാണ്. വ്യായാമത്തിന്റെ അഭാവം കാരണം, ഗർഭാവസ്ഥയ്ക്ക് ശേഷം വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായിത്തീരുന്നു, എന്നാൽ നിങ്ങളുടെ…

ഹെന്‍റെ പുന്‍റക്കാനാ (ഫോമ കണ്‍വന്‍ഷന്‍ – ഒരവലോകനം): രാജു മൈലപ്ര

രാജാപ്പാര്‍ട്ടു വേഷം കെട്ടി നടക്കുന്ന നേതാക്കന്മാരുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ട ഗതികേടില്ലാതെ, തികച്ചും ജനാധിപത്യപരമായ രീതിയില്‍ നടത്തപ്പെട്ട ‘പുന്‍റക്കാനാ ഫോമാ കണ്‍വന്‍ഷന്‍’ ജനപങ്കാളിത്തം കൊണ്ട് ഒരു വന്‍ വിജയമായിരുന്നു എന്നു നിസ്സംശയം പറയാം. പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജൂ തോണിക്കടവില്‍, മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. താലപ്പൊലിയും ചെണ്ടമേളവും അരങ്ങു കൊഴുപ്പിച്ച ഉദ്ഘാടന ഘോഷയാത്ര അതിഗംഭീരമായി. ഉദ്ഘാടന വേദിയും മിതത്വം കൊണ്ട് മികവുറ്റതായി. ജനറല്‍ ബോഡിയിലും തെരഞ്ഞെടുപ്പു വേളയിലും ചില പൊട്ടലും ചീറ്റലും ചിലര്‍ ആഗ്രഹിച്ചിരുന്നെങ്കിലും പരിചയസമ്പന്നരായ ചുമതലക്കാര്‍ അതെല്ലാം വളരെ ഭംഗിയായി കൈകാര്യം ചെയ്തു. പ്രസിഡന്റായി വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേലിനും അദ്ദേഹത്തിന്‍റെ പാനലില്‍പ്പെട്ട എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. തന്‍റെ ടീം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെങ്കിലും ഫോമയിലും സമൂഹത്തിലും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് തോമസ് ടി. ഉമ്മന്‍…

ആരാണ്‌ ഗുസ്തി താരം വിനേഷ്‌ ഫോഗാട്ടിയെ വീഴ്ത്തിയത്‌: കാരൂര്‍ സോമന്‍, ചാരുംമൂട്‌

ഓരോ ഭാരതീയന്റെ ഹൃദയത്തില്‍ മുറിവുണ്ടാക്കിയ പാരീസ്‌ ഒളിമ്പിക്സിലെ ഗുസ്തി താരത്തിന്റെ അയോഗ്യത രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സഭാ ചെയര്‍മാന്‍ നിരോധിച്ചത്‌, എം.പിമാര്‍ സഭ ബഹിഷ്ക്കരിച്ചതോടെ രാഷ്ട്രീയ നിറവും കൈവന്നിരിക്കുന്നു. ഒരു ജനതയുടെ സ്വപ്നസാക്ഷത്ക്കാരമാണ്‌ ഓരോ ഒളിപിക്സ്‌. ഓരോ ഒളിമ്പിക്സിന്റെ ലക്ഷ്യം പുതിയ ഉയരം, പുതിയ വേഗം, പുതിയ മുഖം ഇതൊക്കെയാണ്‌. 2012-ല്‍ ലണ്ടന്‍ ഒളിമ്പിക്സ്‌ മാധ്യമം പ്രതത്തിന്‌ വേണ്ടി ഒരു മാസക്കാലം റിപ്പോര്‍ട്ട്‌ ചെയ്തപ്പോഴാണ്‌ ഈ വിസ്മയങ്ങളുടെ വാതായനം ഞാന്‍ തിരിച്ചറിഞ്ഞത്‌. അന്നും അല്ലറ ചില്ലറ കുഴപ്പങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തെങ്കിലും ലോക കായിക മാമാങ്കത്തിന്റെ പാരമ്പര്യ പ്രൗഢിക്ക് വെളിച്ചത്തിന്റെ നഗരമായ പാരീസ്‌ മിഴി തുറന്നപ്പോള്‍ ആ വെളിച്ചം നിഴലുകളായി മാറുമെന്ന്‌ പ്രതീക്ഷിച്ചില്ല. ഒളിമ്പിക്സ്‌ ഗുസ്തി സ്വര്‍ണ്ണം അല്ലെങ്കില്‍ വെള്ളി മെഡല്‍ ഇന്ത്യയിലേക്ക്‌ വിനേഷ്‌ ഫോഗാട്ട്‌ കൊണ്ടുവരാതെ “ഞാന്‍ തോറ്റു. ഗുസ്തി ജയിച്ചു” എന്ന വിങ്ങുന്ന…

ഭക്ഷണത്തിന് ശേഷം ഈ 5 കാര്യങ്ങൾ ചെയ്യുന്നത് ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കും: ഡോ. ചഞ്ചൽ ശർമ്മ

ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള ആത്മാവ് വസിക്കുന്നു. സ്വാമി വിവേകാനന്ദന്റെ ഈ പ്രസ്താവന തികച്ചും ശരിയാണെന്നും പ്രധാനപ്പെട്ടതാണെന്നും തോന്നുന്നു. ഏതൊരു വ്യക്തിയും ആരോഗ്യവാനായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, അതിൽ ഭക്ഷണത്തിന്റെയും ജീവിതശൈലിയുടെയും പങ്ക് വളരെ പ്രധാനമാണ്. അതിനാൽ, ദിവസം മുഴുവൻ നിങ്ങൾ ഏതുതരം ഭക്ഷണം കഴിക്കുന്നു, എത്ര വ്യായാമം ചെയ്യുന്നു, നിങ്ങളുടെ മാനസികാവസ്ഥ എന്താണ്, ഇവയുടെ സ്വാധീനം നിങ്ങളുടെ ശരീരത്തിൽ ദൃശ്യമാണ്. ആരോഗ്യത്തോടെയിരിക്കാൻ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണെന്ന് ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ പറയുന്നു. ഭക്ഷണം കഴിക്കുന്നതിൽ മാത്രമല്ല, ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നിങ്ങൾ എന്തുചെയ്യുന്നു, ഭക്ഷണം കഴിച്ചതിന് ശേഷം നിങ്ങൾ എന്തുചെയ്യുന്നു എന്നതും നിങ്ങളുടെ ശരീരത്തെ ബാധിക്കുന്നു. ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട ആ നിയമങ്ങളെക്കുറിച്ച് ഇവിടെ നമുക്ക് പഠിക്കാം. ഭക്ഷണം കഴിച്ച ഉടൻ വെള്ളം…

വയനാട് ഉരുൾ പൊട്ടിയപ്പോൾ ചിലരുടെ മനസ്സിൽ ലഡ്ഡു പൊട്ടി; ദുരന്തങ്ങൾ സൗഭാഗ്യങ്ങളാക്കുന്നവർ

ന്യൂയോർക്ക്: മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ദുരന്ത വാർത്തകളാണ് ഓരോ ദിവസവും ജന്മദേശമായ കേരളത്തിൽ നിന്ന് കേൾക്കുന്നത്. ഏതാനും വർഷങ്ങളായി തുടരെ ഉണ്ടാകുന്ന പ്രകൃതി ക്ഷോഭവും പകർച്ചവ്യാധികളും മനുഷ്യ നിർമിത അപകടങ്ങളും രാഷ്ട്രീയ കുലപാതകങ്ങളുമെല്ലാം കേട്ട് കേട്ട് നമ്മുടെയെല്ലാം മനസ്സ് മരവിക്കുന്ന അവസ്ഥ. 2018-ലെ പ്രളയ ദുരന്തം, 2019-ലെ കവളപ്പാറ ഉരുൾപൊട്ടൽ, 2019-ലെ കോവിഡ് മഹാമാരി, ഈരാറ്റുപേട്ട തീക്കോയി വെള്ളിക്കുളം ഭാഗങ്ങളിലെ ഉരുൾപൊട്ടൽ, തിരുവനതപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയുടെ മരണം, അയൽ സംസ്ഥാനമായ കർണാടക ഷിലൂരിൽ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും തടിയുമായി വന്ന ഒരു ലോറിയുടെയും യുവാവായ അർജുൻ എന്ന ഡ്രൈവറുടെയും തിരോധാനം, ഇപ്പോഴിതാ ഏറ്റവും പുതുതായി നൂറു കണക്കിന് ആളുകളുടെ ജീവനും സ്വത്തും വീടുകളുമെല്ലാം കശക്കിയെറിഞ്ഞ വയനാട്ടിലെ പ്രകൃതിയുടെ സംഹാരതാണ്ഡവം. ഇതെല്ലം കെട്ടും അറിഞ്ഞും ലോകമെമ്പാടും ജീവിക്കുന്ന മലയാളികൾ അന്തം വിട്ടിരിക്കുന്ന സമയം. നിനച്ചിരിക്കാത്ത…

നമുക്ക് കോടതി വരാന്തകളില്‍ രാപാര്‍ക്കാം (ലേഖനം): രാജു മൈലപ്ര

ഞാനൊരു സാധാരണ മനുഷ്യനാണ്‌. ന്യൂയോര്‍ക്ക്‌ സിറ്റിക്കുവേണ്ടി പത്തുമുപ്പത്‌ കൊല്ലം വിടുപണി ചെയ്തതിനുള്ള പെന്‍ഷനും, അമേരിക്കന്‍ സര്‍ക്കാർ മുടങ്ങാതെ നല്‍കുന്ന സോഷ്യല്‍ സെക്യൂരിറ്റിയുമാണ്‌ വരുമാന മാര്‍ഗം. പലവിധ രോഗങ്ങള്‍ വിടാതെ പിടികൂടിയതിനാല്‍ ആരോഗ്യസ്ഥിതിയും അത്ര മെച്ചമൊന്നുമല്ല. ആരെങ്കിലും നല്ലൊരു തള്ളു തന്നാല്‍ തീരാവുന്നതേയുള്ളൂ ‘ഈ മനോഹര തീരത്തെ’ എന്റെ ജീവിതം. താളുകള്‍ ദ്രവിച്ചു തുടങ്ങിയ, ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയിട്ടുള്ള, ഒരു പത്താം ക്ലാസ്‌ സര്‍ട്ടിഫിക്കറ്റില്‍ ഒതുങ്ങുന്നു എന്റെ വിദ്യാഭ്യാസ യോഗ്യത. പേരിനു മുന്നിലും പിന്നിലും തൂക്കിയിട്ടുകൊണ്ട്‌ നടക്കുവാന്‍ പറ്റിയ ഒരു ‘വാഴക്കുല’ ഡോക്ടറേറ്റെങ്കിലും കരസ്ഥമാക്കുവാനുള്ള കാശൊന്നും കൈയ്യിലില്ല. പിന്നെ, ഒരു വിധത്തില്‍ അങ്ങിനെ തട്ടീം മുട്ടീം അങ്ങു കഴിഞ്ഞുപോകുന്നു. അങ്ങിനെ ‘പോകുന്നടത്തോളം പോകട്ടെ’ എന്നൊരു ഒഴുക്കന്‍ മട്ടില്‍ ജീവിച്ചുപോന്ന എന്റെ മുന്നില്‍ ‘ഫൊക്കാന ഇലക്‌ഷന്‍’ എന്ന ആപ്പിളുമായി സാത്താന്‍ പ്രത്യക്ഷപ്പെടുന്നു. ഒരു കാര്യവുമില്ലാതെ ഞാനതില്‍ കയറിപ്പിടിച്ചു. “വേലിയില്‍ ഇരുന്ന…

ആള്‍താമസമില്ലാത്ത മണിമാളികകള്‍ (ലേഖനം): തമ്പി ആന്റണി

കേരളത്തിലെ വീടുകളെപ്പറ്റി “ആർക്കും വേണ്ടാത്ത താജ്മഹൽ ” എന്ന പേരിൽ എന്റെ ഒരു ലേഖനം കലാകൗമൂദിയുടെ കവർ പേജിൽ വർഷങ്ങൾക്കു മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. അന്ന് എനിക്ക് കുറെ കൂട്ടുകാരുടെ കത്തുകൾ കിട്ടിയിരുന്നു. വലിയവീട് എന്ന ആശയം ഉപേക്ഷിച്ചു എന്നൊക്കെ അന്നവർ പറഞ്ഞിരുന്നു. പലരും വീടുപണി തന്നെ വേണ്ടെന്നു വെച്ചുവെന്നും സൂചിപ്പിച്ചിരുന്നു. എന്നിട്ടും ഈ സന്ദർശനത്തിലും കേരളത്തിൽ വെറുതെ കിടക്കുന്ന മണിമാളികകളുടെ എണ്ണം എന്നെ അത്ഭുതപ്പെടുത്തി. എന്റെ ലേഖനം വായിച്ച ഒരു കൊട്ടുകാരൻ യു കെയിൽ നിന്നുള്ള ബോബി ജോർജ് അന്ന് എന്നെ വിളിച്ചിരുന്നു. ഞാൻ സിവിൽ എഞ്ചിനീയർ കൂടിയാണന്നറിയാവുന്ന ബോബി എന്നോടു തന്നെ പ്ലാൻ തയ്യാറാക്കണമെന്ന് നിർബന്ധിച്ചു. വരയ്ക്കാനൊക്കെ ഇഷ്ടമാണെങ്കിലും, ഞാൻ ആ പണിയൊക്കെ പണ്ടേ നിർത്തിയിരുന്നു. എന്നാലും, സഹായിക്കാമെന്നു പറഞ്ഞു. ഒരു കൊച്ചു വീട് എന്ന ആശയത്തോട് ബോബിയും പൂർണമായി യോജിച്ചു. അതുകൊണ്ടു മാത്രമാണ് ഇങ്ങനെയൊരു…