സ്വീഡനെയും ഫിൻലൻഡിനെയും നേറ്റോയില്‍ ചേർക്കാൻ യുഎസ് സെനറ്റ് വോട്ട് ചെയ്തു

വാഷിംഗ്ടൺ: സ്വീഡനും ഫിൻലൻഡും നേറ്റോയിലേക്കുള്ള പ്രവേശനം അംഗീകരിക്കാൻ യുഎസ് സെനറ്റ് വൻ ഭൂരിപക്ഷത്തോടെ വോട്ട് ചെയ്തു, പ്രമേയത്തിന് 95 സെനറ്റർമാരുടെ പിന്തുണ ലഭിച്ചു. റിപ്പബ്ലിക്കൻ സെനറ്റർ മിസോറിയിലെ ജോഷ് ഹാവ്‌ലി വിയോജന വോട്ട് രേഖപ്പെടുത്തി. റിപ്പോർട്ടുകൾ പ്രകാരം ചൈന ഉയർത്തുന്ന ഭീഷണി യൂറോപ്യൻ സുരക്ഷയേക്കാൾ കൂടുതൽ ശ്രദ്ധ നൽകണമെന്ന് വാദിച്ചു. ഫിൻലാൻഡിന്റെയും സ്വീഡന്റെയും നേറ്റോ അംഗത്വത്തിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ശക്തമായ പിന്തുണയുണ്ട്. ജൂലൈയിൽ വിഷയം സെനറ്റിന്റെ പരിഗണനയ്ക്ക് അയച്ചു. ഫ്രാൻസിലെ നാഷണൽ അസംബ്ലിയിൽ ബുധനാഴ്ച നടന്ന വോട്ടെടുപ്പിന് ശേഷമാണ് വാഷിംഗ്ടണിലെ തീരുമാനം വന്നത്. അവിടെ 209 പ്രതിനിധികൾ സ്വീഡനും ഫിൻലൻഡിനും അനുകൂലമായി വോട്ട് ചെയ്യുകയും 46 പേർ എതിർക്കുകയും ചെയ്തു. പ്രവേശനത്തിനുള്ള അംഗീകാരം ഫ്രഞ്ച് പാർലമെന്റിന്റെ രണ്ടാമത്തെ ചേംബറായ സെനറ്റ് ഇതിനകം അംഗീകരിച്ചിരുന്നു. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് സ്വീഡനും ഫിൻലൻഡും പാശ്ചാത്യ പ്രതിരോധ…

തായ്‌വാനിൽ ചൈന വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സ്വയംഭരണ ദ്വീപ് സന്ദർശനത്തിന് തിരിച്ചടിയായി, തായ്‌വാനുമായുള്ള ചില വ്യാപാരങ്ങൾ ചൈന നിർത്തിവച്ചു. ചില തായ്‌വാനീസ് പഴങ്ങളുടെയും മത്സ്യങ്ങളുടെയും ഇറക്കുമതി താൽക്കാലികമായി നിർത്തിവച്ചതും ദ്വീപിലേക്കുള്ള സ്വാഭാവിക മണൽ കയറ്റുമതിയും ഉപരോധങ്ങളിൽ ഉൾപ്പെടുന്നു. തായ്‌വാൻ സർക്കാരിന്റെ അഭിപ്രായത്തിൽ, തായ്‌വാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ വർഷം 273 ബില്യൺ ഡോളറായിരുന്നു, അല്ലെങ്കിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായുള്ള ദ്വീപിന്റെ മൊത്തം വ്യാപാരത്തിന്റെ 33 ശതമാനം. തായ്‌പേയ്‌ക്കും ബീജിംഗിനുമിടയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ തായ്‌വാനിലെ അർദ്ധചാലക വ്യവസായത്തെ ബാധിക്കുമെന്നതും വിദഗ്ധരെ ആശങ്കപ്പെടുത്തുന്നു. 24 ദശലക്ഷം ജനസംഖ്യയുള്ള ജനാധിപത്യ സ്വയംഭരണ ദ്വീപ് അർദ്ധചാലക ചിപ്പുകളുടെ നിർമ്മാണത്തിൽ ലോക നേതാവാണ്. കാറുകൾ, റഫ്രിജറേറ്ററുകൾ, മൊബൈൽ ഫോണുകൾ എന്നിവയുൾപ്പെടെ മിക്കവാറും എല്ലാ സമകാലിക ഇലക്ട്രോണിക്‌സുകളുടെയും അവശ്യ ഘടകമാണ് ചിപ്പുകള്‍. ശീതീകരിച്ചതും ശീതീകരിക്കാത്തതുമായ…

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് സെപ്റ്റംബറിൽ 40-50% ഉയരുമെന്ന്

ദുബായ്: ഇന്ത്യയിൽ നിന്ന് യുഎഇ ലേക്കുള്ള വിമാന നിരക്ക് സെപ്റ്റംബറിൽ ഉയരും. കാരണം, അവധി ദിവസങ്ങളിൽ നിന്ന് മടങ്ങുന്ന പ്രവാസികളും ജോലി അന്വേഷിക്കുന്നവരും വിമാനങ്ങൾക്കും സീറ്റുകൾക്കും വലിയ ഡിമാൻഡ് സൃഷ്ടിക്കും. അടുത്ത മാസം മുതൽ ബിസിനസ്സുമായി ബന്ധപ്പെട്ട ഫ്ലൈറ്റുകളും വർദ്ധിക്കുന്നതിനാൽ വില വർദ്ധന 40 മുതൽ 50 ശതമാനം വരെയാകാം. ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വൺവേ നിരക്കുകൾ: ഡൽഹി-ദുബായ് ഫ്ലൈറ്റ് ടിക്കറ്റിന് ഏകദേശം 930 ദിർഹം (19,986 രൂപ) വിലവരും. നിലവിലെ വിലയായ ദിർഹം 500ൽ നിന്ന് (10,743 രൂപ) ഗണ്യമായ വർദ്ധനവ്. നിലവിൽ ഏകദേശം 550 ദിർഹം (11,817 രൂപ) ആണെങ്കിൽ അടുത്ത മാസം മുംബൈ-ദുബായ് വിമാനങ്ങൾ 800 ദിർഹം (17,189 രൂപ) എത്തും. കൊച്ചി-ദുബായ് നിരക്ക് ഇതിനകം തന്നെ ഉയര്‍ന്ന തലത്തിലെത്തി. മിക്ക കാരിയറുകളും 1,000 ദിര്‍ഹമാണ് (രൂപ 21,487) ഈടാക്കുന്നത്. ഇത് സെപ്റ്റംബറിൽ…

കുട്ടിയാലിയുടെ മാപ്പിളപ്പാട്ട് ഹിറ്റാക്കി പൂര്‍‌വ്വ വിദ്യാര്‍ത്ഥികളുടെ അപൂര്‍‌വ്വ സംഗമം

മലപ്പുറം: ടി.കെ. കുട്ടിയാലിയുടെ പ്രശസ്തമായ “ആരാരും മനസ്സില്‍ നിന്നൊരിക്കലും മറക്കാത്ത” എന്ന മാപ്പിളപ്പാട്ട് മാപ്പിളപ്പാട്ടുകളെ സ്നേഹിക്കുന്ന ഏവർക്കും സുപരിചിതമാണ്. പക്ഷേ ഈ വരികൾ എഴുതി വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് വൈറലാകുമെന്ന് കുട്ടിയാലി കരുതിക്കാണുകയില്ല. ഈ മാപ്പിളപ്പാട്ട് പാടി ഒരുകൂട്ടം പൂര്‍‌വ്വ വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാക്കിയിരിക്കുകയാണിപ്പോള്‍. അരീക്കോട് സുല്ലമുസലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 1994ലെ എസ്എസ്എൽസി ബാച്ച് വിദ്യാർഥികളാണ് ജൂലൈ 23-ന് പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചത്. ഇവരാണ് മാപ്പിളപ്പാട്ട് പാടി സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചത്. ഏഴ് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്നതായിരുന്നു ഗായക സംഘം. സംഘത്തിനൊപ്പം കൂടി പാട്ടു പാടിയ മുഹമ്മദലി താഴത്തങ്ങാടിയുടെ പ്രകടനമാണ് പാട്ടിനെ വൈറലാക്കിയത്. മുഹമ്മദലിക്കൊപ്പം സോഫില താഴത്തങ്ങാടി, ബിജിമോൾ മൂർഖൻ നിലമ്പൂർ, ഉമൈബ അരീക്കോട്, ശബീന കൊടുവള്ളി, ഫസീല കുനിയിൽ, ഷമീറ അരീക്കോട് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതോടെ നാട്ടിലും വീട്ടിലും…

‘ആളുകളെ ദുരന്തത്തിലേക്ക് വിടാതെ ജീവൻ രക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി

കോട്ടയം: ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളിവിടാതെ ജീവൻ രക്ഷിക്കുകയാണ് സർക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കൂട്ടിക്കലില്‍ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഒഴുക്കില്‍ പെട്ട് മരിച്ച റിയാസിന്റെ വീടും പ്രദേശത്തെ ഏന്തയാർ ജെജെ മർഫി സ്‌കൂൾ, കെഎംജെ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളും മന്ത്രി സന്ദർശിച്ചു. അഞ്ചാം തീയതി വരെ മഴയുണ്ടാകുമെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിന് ആളെ വിട്ടുകൊടുക്കാതെ ജീവൻ രക്ഷിക്കുക എന്നതാണ് അടിയന്തരമായി ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായി പുഴ ഒഴുകുന്ന വഴികൾ, മലമ്പ്രദേശങ്ങൾ തുടങ്ങി ജനജീവിതത്തിന് സുരക്ഷിതത്വം ഇല്ല എന്ന് തോന്നിക്കുന്ന എല്ലായിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണം എന്നാണ് സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു. അഞ്ചുലക്ഷം പേരെ മാറ്റിപാര്‍പ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്യാമ്പുകൾ ഒരുക്കിയിരിക്കുന്നത്. മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമ്പോൾ ആളുകൾ കാഴ്ചക്കാരാകരുത്. പുഴകളിലും ആറുകളിലും ഇറങ്ങുകയോ…

മഴയത്ത് കളിക്കാനിറങ്ങരുത്; കൃത്യസമയത്ത് ഭക്ഷണം കഴിക്കുക; കുട്ടികൾക്കുള്ള നിർദ്ദേശങ്ങളുമായി ആലപ്പുഴ ജില്ലാ കളക്ടർ

ആലപ്പുഴ: “മഴയത്ത് ഇറങ്ങരുത്, മീൻപിടിക്കാൻ പോകരുത്, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക” – ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ജില്ലയിലെ കുട്ടികൾക്ക് നൽകിയ നിർദേശങ്ങളാണിത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ക്കായി പങ്കുവെച്ചത്. തന്റെ ആദ്യ ഉത്തരവ് കുട്ടികൾക്ക് വേണ്ടിയാണെന്നും സുരക്ഷ കണക്കിലെടുത്താണ് സ്കൂളുകള്‍ക്ക് അവധി നൽകിയതെന്നും കളക്ടർ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പോസ്റ്റ് ഇട്ട് ഒരുമണിക്കൂർ കൊണ്ട് പതിനായിരക്കണക്കിന് പേരാണ് ലൈക്ക് ചെയ്‌തത്. നിരവധി പേർ പോസ്റ്റിന് താഴെ തങ്ങളുടെ സന്തോഷവും കലക്‌ടർക്കുള്ള അഭിനന്ദനവും പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന്‍റെ പൂർണ രൂപം : പ്രിയ കുട്ടികളേ, ഞാന്‍ ആലപ്പുഴ ജില്ലയില്‍ കലക്‌ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞുകാണുമല്ലോ. എന്‍റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തില്‍…

സംസ്ഥാനത്തെ തുടര്‍ച്ചയായുള്ള മഴ: മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആഗസ്റ്റ് 10 വരെ, റൂൾ കർവ് അനുസരിച്ച് സംഭരണശേഷി 137.5 അടിയാണ്. ജലനിരപ്പ് 137.5 അടിക്ക് മുകളിൽ ഉയർന്നാൽ മാത്രമേ സ്പിൽവേ വഴി വെള്ളം തുറന്നുവിടേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 134.5 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. തമിഴ്‌നാട്ടിലും മഴയായതിനാല്‍ അവര്‍ ജലമെടുക്കുന്നത് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഓരോ മണിക്കൂര്‍ ഇടവിട്ട് മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. അതേസമയം, ഇടുക്കി ഡാമില്‍ ആകെ സംഭരണ ശേഷിയുടെ 68 ശതമാനം മാത്രമേ വെള്ളമുള്ളൂവെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ മുല്ലപ്പെരിയാറില്‍ ജലം ഉയര്‍ന്നാലും ഇടുക്കി ഡാമില്‍ അത് സംഭരിക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി ഡാമില്‍ നിന്നുള്ള ജലം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം ക്രമപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഫെബ്രുവരി മാസത്തിൽ ഡാമുകളിലെ…

നാഷണൽ ഹെറാൾഡ് കെട്ടിടത്തിലെ യംഗ് ഇന്ത്യയുടെ ഓഫീസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സീൽ ചെയ്തു

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് വിഷയവുമായി ബന്ധപ്പെട്ട സുപ്രധാന സംഭവവികാസത്തിൽ, ബഹദൂർഷാ സഫർ മാർഗിലെ ഹെറാൾഡ് ഹൗസിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന യംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ച സീൽ ചെയ്തു. ഹെറാൾഡ് ഹൗസിന്റെ കെട്ടിടത്തില്‍ ഇഡി ഉത്തരവും ഒട്ടിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ മുൻകൂർ അനുമതിയില്ലാതെ ഈ പരിസരം തുറക്കരുതെന്ന് ഇഡിയുടെ ഉത്തരവിൽ പറയുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. കേസുമായി ബന്ധപ്പെട്ട് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ഓഫിസില്‍ കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഓഫിസില്‍ നിന്ന് ഏതാനും ചില രേഖകള്‍ കൂടുതല്‍ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഡല്‍ഹിയില്‍ 12 ഇടങ്ങളിലാണ് കേസുമായി ബന്ധപ്പെട്ട് ഇഡി റെയ്‌ഡ് നടത്തിയത്. കേസില്‍ സോണിയ ഗാന്ധിയുള്‍പ്പടെയുള്ള നേതാക്കളെ ചോദ്യം ചെയ്യാന്‍…

31 വർഷം, അമ്പതോളം ചിത്രങ്ങളിൽ സഹസംവിധായകൻ, ഒടുവിൽ സ്വതന്ത്ര സംവിധാകനാകുന്ന സതീഷ്

1991 മുതൽ മലയാള സിനിമയിൽ സഹ സംവിധായകനായ പ്രവർത്തിക്കുന്ന കെ സതീഷ് സ്വതന്ത്ര സംവിധായകനാകുന്നു. ആഗസ്റ്റ് 5ന് റിലീസാകുന്ന ടു മെൻ എന്ന ചിത്രത്തിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ സതീഷ് തന്റെ കരിയറിലെ പുതിയ അദ്ധ്യായത്തിന് തുടക്കമിടുന്നത്. നിരവധി സംവിധായകർക്കൊപ്പം സഹസംവിധായകനായിരുന്ന അദ്ദേഹം അമ്പതോളം ചിത്രങ്ങളിലാണ് ഇതിനകം പ്രവർത്തിച്ചിട്ടുള്ളത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ സെയിൽസ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന സമയത്താണ് സതീഷ് ആദ്യമായി സിനിമയിൽ എത്തുന്നത്. തന്റെ ഒരു സുഹൃത്ത് വഴി സംവിധായകൻ സുരേഷ് ഉണ്ണിത്താനെ പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. എന്നാൽ അദ്ദേഹം ആദ്യം സതീഷിനെ നിരുത്സാഹപ്പെടുത്തി. നിലവിലുള്ള നല്ല ജോലി കളയേണ്ട എന്നായിരുന്നു ഉപദേശം. പക്ഷെ സതീഷ് പിൻമാറിയില്ല. 1991ൽ മുഖചിത്രം എന്ന സിനിമയിൽ സഹ സംവിധായകനായി കെ. സതീഷ് കുമാർ തുടക്കം കുറിച്ചു. അധികം വൈകാതെ സുരേഷ് ഉണ്ണിത്താന്റെ അസ്സോസിയേറ്റ് ആവുകയും ചെയ്തു. ഇതിനിടെ വിജി തമ്പിയെ…

വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പെൺകുട്ടികൾ മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ പിലിഭിത്തിലെ ജെഹാനാബാദ് പട്ടണത്തില്‍ ഒരു വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്ക ശേഖരം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്നു പെണ്‍കുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ടു. ആഗസ്റ്റ് 2 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അത്യാഹിതം സംഭവിച്ചത്. സ്‌ഫോടനത്തെ തുടർന്ന് ഇരുനില വീട് പൂര്‍ണ്ണമായും തകർന്നു. അപകടത്തിൽ പടക്ക വ്യാപാരിയായ അസിം ബേഗിന്റെ മൂന്ന് പെൺമക്കൾ നിഷ, സാനിയ, നഗ്മ എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. സ്‌ഫോടനം രൂക്ഷമായതിനാൽ സമീപത്തെ വീടുകളിലുള്ളവർ പരിഭ്രാന്തി പരത്തി. സ്‌ഫോടനത്തിന്റെ ശബ്ദം അര കിലോമീറ്ററോളം ദൂരത്തിൽ കേട്ടതായാണ് വിവരം. വിവരമറിഞ്ഞ് പോലീസ് സൂപ്രണ്ട് ദിനേശ് കുമാർ പി, എഎസ്പി ഡോ പവിത്ര മോഹൻ ത്രിപാഠി, എസ്ഡിഎം യോഗേഷ് കുമാർ ഗൗർ, ഫോറൻസിക് സംഘം എന്നിവർ സ്ഥലത്തെത്തി. പോലീസും അഗ്നിശമന സേനയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയതെന്നാണ് വിവരം. അസിം ബെയ്ഗ് തന്റെ വീടിന് താഴെയുള്ള മുറിയിൽ പടക്കം…