ടീച്ചര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഗള്‍ഫിലെത്തിച്ച് വീട്ടു ജോലിക്കാരിയാക്കിയ കേസിൽ ഒളിവിലായിരുന്ന മുഖ്യ പ്രതിയെ അറസ്റ്റു ചെയ്തു

കോട്ടയം: അദ്ധ്യാപികയുടെ ജോലി വാഗ്‌ദാനം ചെയ്‌ത് യുവതിയെ ഗള്‍ഫിലെത്തിച്ച് കബളിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ഇടുക്കി പെരുവന്താനം പാഴൂർക്കാവ് ചെറിയ കാവുങ്കൽ വീട്ടിൽ മണിക്കുട്ടൻ എന്ന മനോജിനെയാണ് (39) പാലാ പൊലീസ് പിടികൂടിയത്. 2022ലാണ് പാലാ സ്വദേശിനിയായ യുവതിയെ അദ്ധ്യാപികയായി ജോലി വാഗ്‌ദാനം ചെയ്‌ത് ഇയാൾ ഒമാനിലെത്തിച്ചത്. എന്നാൽ, അവിടെയെത്തിയ യുവതിയെ നിർബന്ധിച്ച് വീട്ടുജോലിക്ക് അയക്കുകയായിരുന്നു എന്ന് പറയുന്നു. നാട്ടിലേക്ക് തിരിച്ചുപോരാൻ സമ്മതിക്കാതെ ഇയാൾ യുവതിയെ തടഞ്ഞുവയ്ക്കുകയും ചെയ്‌തു. യുവതിയുടെ അമ്മ നൽകിയ പരാതിയിലാണ് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഈ കേസിലെ മറ്റൊരു പ്രതിയായ സിദ്ദിഖിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്‌തിരുന്നു. ഇതോടെ ഒന്നാം പ്രതിയായ മനോജ് ഒളിവിൽ പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ മറൈൻ ഡ്രൈവ്…

ഭൂസമരം: ഇടുക്കി ജില്ലയില്‍ സർക്കാരിനെതിരെ കർഷക സംഘടനകളും വ്യാപാരികളും പ്രക്ഷോഭം സംഘടിപ്പിക്കുന്നു

ഇടുക്കി: സംസ്ഥാന സർക്കാരിനെതിരെ ശക്തമായ സമരത്തിനൊരുങ്ങി ഇടുക്കിയിലെ കർഷക സംഘടനകളും വ്യാപാരികളും. ഭൂനിയമത്തിൽ ഭേദഗതി വരുത്തുമെന്ന് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് പട്ടയ ലംഘനത്തിനെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ കർഷക സംഘടനകളെയും ജാതി മത സാമുദായിക സംഘടനകളെയും സംയോജിപ്പിച്ചാണ് ഇടുക്കി ഭൂസ്വാതന്ത്ര്യ പ്രസ്ഥാനം പ്രക്ഷോഭത്തിനൊരുങ്ങുന്നത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ജനകീയ പ്രതിഷേധം ഇടുക്കിയിൽ നടക്കുമെന്നാണ് സംഘാടക സമിതിയുടെ അറിയിപ്പ്. ഇതിന് മുന്നോടിയായി പ്രാദേശിക ഘടകങ്ങൾ രൂപീകരിക്കുകയും ചിട്ടയായ സംഘടനാ സംവിധാനം തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ പേരിൽ ചട്ടവിരുദ്ധമായ നിർമ്മാണ പ്രവർത്തനങ്ങൾ കണ്ടെത്തി പട്ടയം റദ്ദ് ചെയ്യുന്നതിനുള്ള നടപടിയുമായി മുന്നോട്ടുപോകാൻ നിർദ്ദേശം നൽകി കഴിഞ്ഞ മാസം ആറിനാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. എന്നാൽ, ഇത് പ്രകാരം സംസ്ഥാനത്ത് മറ്റൊരു ജില്ലയിലും നടപടി ആരംഭിച്ചിട്ടില്ല. ഇടുക്കിയില്‍ നൂറ് കണക്കിന് പേര്‍ക്ക് റവന്യൂ വകുപ്പ് നോട്ടീസ്…

കത്ത് തയാറാക്കുകയോ ഒപ്പിടുകയോ ചെയ്‌തിട്ടില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ ഒഴിവുകളുടെ പട്ടിക ആവശ്യപ്പെട്ട് കത്തയച്ചിട്ടില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. കത്ത് തയ്യാറാക്കുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ല. കത്തിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് മേയർ ഇക്കാര്യം പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് തന്റെ ഓഫീസ് സ്റ്റാഫിനെക്കുറിച്ച് യാതൊരു സംശയവുമില്ല. ഓഫീസില്‍ ക്രമക്കേട് നടന്നുവെന്നതിൽ സംശയമില്ല. ഇക്കാര്യത്തിൽ തനിക്ക് ഒന്നും മറച്ചുവെക്കാനില്ല. മേയറുടെ ഓഫീസോ താനോ കത്ത് നൽകിയിട്ടില്ല. കത്തിന്റെ ഉറവിടം പരിശോധിക്കണം. മേയറുടെ ഓഫീസിനെയും തന്നെയും അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായി ആര്യ രാജേന്ദ്രൻ പറഞ്ഞു. കത്ത് ഉപയോഗിച്ച് ചില ആളുകൾ അധിക്ഷേപിക്കാൻ ശ്രമിക്കുന്നു. കത്ത് വ്യാജമാണോയെന്ന് അന്വേഷണത്തിലൂടെ കണ്ടെത്താനാകും. ലെറ്റർപാഡില്‍ കൃത്രിമം നടന്നതായി സംശയിക്കുന്നുണ്ട്. കത്തിൽ എഡിറ്റിംഗ് നടന്നോയെന്നും സംശയിക്കുന്നു. നിയമനത്തിന് കത്ത് നൽകുന്ന രീതി സിപിഎമ്മിനില്ല. കത്തിൻറെ യഥാർത്ഥ പകർപ്പ് ആരും കണ്ടതായി അറിയില്ല. പ്രശ്നത്തിന്റെ ഗൗരവം…

ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ 2022: 6 സംസ്ഥാനങ്ങളിലെ 7 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ ഇന്ന്

ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലായി ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഞായറാഴ്ച നടക്കും. ഭാരതീയ ജനതാ പാർട്ടിയും തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്), രാഷ്ട്രീയ ജനതാദൾ (ആർജെഡി), സമാജ്വാദി പാർട്ടി (എസ്പി), ബിജു ജനതാദൾ (ബിജെഡി) തുടങ്ങിയ പ്രാദേശിക പാർട്ടികളും തമ്മിലാണ് കടുത്ത പോരാട്ടം. ബിഹാറിലെ മൊകാമ, ഗോപാൽഗഞ്ച് നിയമസഭാ മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ അന്ധേരി (കിഴക്ക്), ഹരിയാനയിലെ ആദംപൂർ, തെലങ്കാനയിലെ മുനുഗോഡ്, ഉത്തർപ്രദേശിലെ ഗോല ഗോകരനാഥ്, ഒഡീഷയിലെ ധാംനഗർ എന്നിവിടങ്ങളിലാണ് നവംബർ മൂന്നിന് വോട്ടെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന ഏഴ് സീറ്റുകളിൽ ബിജെപി മൂന്ന് സീറ്റുകളും കോൺഗ്രസിന് രണ്ട് സീറ്റുകളും ശിവസേനയ്ക്കും ആർജെഡിക്കും ഓരോ സീറ്റും ലഭിച്ചു. ആറ് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തെലങ്കാനയിലെ മുനുഗോഡ് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ഇസിയുടെ ഏകദേശ കണക്കുകള്‍ അനുസരിച്ച്, ഗോപാൽഗഞ്ച് മണ്ഡലത്തിൽ 48.35 ശതമാനം പോളിംഗ്…

മലിനീകരണം രൂക്ഷം: നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഗാസിയാബാദ് ഭരണകൂടത്തിന്റെ ഉത്തരവ്

ഗാസിയാബാദ്: കാലാവസ്ഥയിൽ ഈർപ്പത്തിന്റെ സാന്നിധ്യത്തെ തുടർന്ന് ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ എക്യുഐ 450 ആയി ഉയർന്നു. മലിനീകരണ തോത് മോശമായ സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചിടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടപ്പോൾ മറുവശത്ത് ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഉടന്‍ നിർത്തിവെക്കാൻ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. അതേസമയം, മലിനീകരണം പരത്തുന്ന എല്ലാ യൂണിറ്റുകളും പൂർണമായി അടച്ചുപൂട്ടാൻ നിർദേശം നൽകിയിട്ടുണ്ടെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനു ശേഷവും നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ പണി തുടരുകയാണ്. ജില്ലാ ഭരണകൂടം, ഗാസിയാബാദ് വികസന അതോറിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ ഉദ്യോഗസ്ഥർക്ക് ജില്ലയിൽ പ്രവർത്തിക്കുന്ന ഈ മലിനീകരണം വ്യാപിപ്പിക്കുന്ന എല്ലാ യൂണിറ്റുകളിലും നിയന്ത്രണമില്ല. ഈ യൂണിറ്റുകൾക്കെതിരെ കർശന നടപടിയും സ്വീകരിക്കുന്നില്ല. കാലാവസ്ഥയുടെ അവസ്ഥ നോക്കുമ്പോൾ, ശനി, ഞായർ ദിവസങ്ങളിൽ മൂന്ന് പേപ്പർ മില്ലുകൾ അടച്ചിട്ടിട്ടുണ്ടെന്നും 70-80…

ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള 12 സ്ഥാനാർത്ഥികളുടെ പേരുകൾ ഭാരതീയ ട്രൈബൽ പാർട്ടി പ്രഖ്യാപിച്ചു

നർമ്മദ: ഗുജറാത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള 12 സ്ഥാനാർത്ഥികളുടെ പേരുകൾ ഭാരതീയ ട്രൈബൽ പാർട്ടി ശനിയാഴ്ച പ്രഖ്യാപിച്ചു. 2017 ൽ ബിടിപി കോൺഗ്രസ് പാർട്ടിയുമായി സഖ്യമുണ്ടാക്കിയെങ്കിലും ഇത്തവണ അവർ ഒറ്റയ്ക്ക് മത്സരിക്കും. തിരഞ്ഞെടുപ്പിന് മുമ്പ് ബിടിപിയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള സഖ്യവും അവസാനിച്ചിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷായുടെ നേതൃത്വത്തിൽ സംസ്ഥാന തലസ്ഥാനമായ ഗാന്ധിനഗറിൽ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രിക്കൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പാർട്ടിയുടെ മറ്റ് മുതിർന്ന പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ ഉണ്ടായിരുന്ന അമിത് ഷാ, വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ശ്രമത്തിൽ സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങി. ഗുജറാത്ത് നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18ന് അവസാനിക്കും.

ഫോണില്‍ അശ്ലീല വീഡിയോ കണ്ട 10 വയസുകാരൻ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തു

കാൺപൂർ: മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കണ്ടതിന് ശേഷം പത്ത് വയസുകാരന്‍ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി. കുട്ടിയെ കസ്റ്റഡിയിലെടുത്തതായും കുറ്റം സമ്മതിച്ചതായും സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) പങ്കജ് മിശ്ര പറഞ്ഞു. “ഞങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിൽ ആൺകുട്ടിക്കെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയമത്തിനും കേസെടുത്തിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. കുട്ടിയെ ജില്ലാ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കി ജുവനൈൽ ഹോമിലേക്ക് അയച്ചു. പെൺകുട്ടി മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണെന്നും സംഭവം നടക്കുമ്പോൾ വീട്ടിൽ തനിച്ചായിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവൾ ഭയന്ന് കരയുന്നതാണ് കണ്ടത്. വീട്ടുകാർ സംഭവം ഉടൻ തന്നെ പോലീസിൽ അറിയിക്കുകയായിരുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത ആൺകുട്ടി തന്റെ ബന്ധുക്കളിൽ ഒരാളുടെ മൊബൈൽ ഫോണിൽ അശ്ലീലം കണ്ടതായി പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. അതിനുശേഷമാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്ന് അദ്ദേഹം…

ഭാരത് ജോഡോ യാത്ര: തെലങ്കാനയില്‍ പ്രശാന്ത് ഭൂഷൺ, മന്ദ കൃഷ്ണ മാഡിഗ എന്നിവർ ചേർന്നു

ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ 60-ാം ദിവസം തെലങ്കാനയിൽ ഞായറാഴ്ച ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ ചേർന്നു. ഇന്ന് രാവിലെ മേഡക് ജില്ലയിലെ അല്ലദുർഗിൽ നിന്ന് പുനരാരംഭിച്ച റാലിയിൽ പട്ടികജാതി വിഭാഗത്തെ വർഗീകരിക്കുന്നതിനായി പോരാടുന്ന സംഘടനയായ മഡിഗ സംവരണ സമര സമിതി (എംആർപിഎസ്) നേതാവ് മന്ദ കൃഷ്ണ മാഡിഗയും പങ്കെടുത്തതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. “ഇത് ഭാരത് ജോഡോ യാത്രയുടെ 60-ാം ദിവസമാണ്, എല്ലാ ദിവസവും രാവിലെ പോലെ മൈസൂരിൽ നിന്നുള്ള സേവാദളിന്റെ പ്യാരി ജാൻ ദേശീയ ഗാനം, ധ്വജ് ഗീത്, ദേശീയ ഗാനം എന്നിവ ആലപിച്ചുകൊണ്ട് ആരംഭിച്ചു. ഇന്ന് ഞങ്ങൾ മേഡക്കിൽ നിന്ന് കാമറെഡ്ഡി ജില്ലയിലേക്ക് നീങ്ങുന്നു,” കോൺഗ്രസ് ജനറൽ സെക്രട്ടറി, കമ്മ്യൂണിക്കേഷൻസ് ഇൻചാർജ്, ജയറാം രമേശ് ട്വീറ്റ് ചെയ്തു. ശനിയാഴ്ച മേഡക് ജില്ലയിലെ പെദ്ദാപൂർ ഗ്രാമത്തിൽ ഒരു…

ഇരട്ട നഗരങ്ങളിലെ യാത്ര സുഗമമാക്കാൻ ഹൈദരാബാദ് മെട്രോ റെയിലും ടിഎസ്ആർടിസിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു

ഹൈദരാബാദ്: ഇരട്ട നഗരങ്ങളിലെ താമസക്കാർക്ക് സൗകര്യപ്രദമായ യാത്രാ സൗകര്യമൊരുക്കാൻ ഹൈദരാബാദ് എൽ ആൻഡ് ടി മെട്രോ റെയിലും തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനും (ടിഎസ്ആർടിസി) ധാരണയിലെത്തി. ഹൈദരാബാദിൽ ആദ്യത്തേയും അവസാനത്തേയും കണക്റ്റിവിറ്റി സേവനം ലഭ്യമാക്കുന്നതിനും നഗരത്തിൽ എളുപ്പവും സൗകര്യപ്രദവുമായ ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. എൽ ആൻഡ് ടി ചീഫ് സ്ട്രാറ്റജി ഓഫീസർ മുരളി വരദരാജനും ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഋഷികുമാർ വർമ്മയും ശനിയാഴ്ച ബസ് ഭവനിൽ ടിഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ വി സി സജ്ജനാരുമായി കൂടിക്കാഴ്ച നടത്തി, രണ്ട് പൊതു സേവന ദാതാക്കൾ തമ്മിൽ ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. മെട്രോ സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ട് ബസുകൾ ഓടിക്കുന്നതിനൊപ്പം സർവീസുകളുടെ ടൈംടേബിളും ഇൻഡിക്കേറ്റർ ബോർഡുകളും സ്ഥാപിക്കുന്നുണ്ടെന്ന് സജ്ജനാർ പറഞ്ഞു. മെട്രോ സ്റ്റേഷനുകളിലെ ഇൻഫർമേഷൻ സെന്ററുകളും അറിയിപ്പുകൾക്കുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. മെട്രോ സർവീസിനൊപ്പം ടിഎസ്ആർടിസി ബസുകളും ഓടിക്കാനുള്ള…

ഇന്നത്തെ രാശിഫലം (നവംബര്‍ 6, ഞായര്‍)

ചിങ്ങം: ബുദ്ധിശൂന്യമായി പണം ചെലവഴിക്കുന്നതു കാരണം ഇന്ന് നിങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കും. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചെലവഴിക്കരുത്. മാത്രമല്ല, ധാരാളിത്തം നിയന്ത്രിക്കാനും ഉപദേശിക്കുന്നു. കന്നി: ഇന്ന് നിങ്ങളുടെ ഉള്ളിലെ സർഗ്ഗാത്മകത പുറത്തുവരും. നിങ്ങൾക്ക് ആളുകളെ രസിപ്പിക്കാൻ കഴിവുണ്ട്. എല്ലാ കാര്യങ്ങളും നിങ്ങൾ നന്നായി ചെയ്യും. കുറച്ച് ഊര്‍ജ്ജം ചില ചുമതലകൾക്ക് വേണ്ടി മാറ്റി വെക്കും. തുലാം: നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഇന്ന് ഉത്തരം കണ്ടെത്തും. ചെറിയ പ്രശ്‌നങ്ങൾക്ക് നിങ്ങൾ ഇന്ന് മാനസിക സംഘർഷം അനുഭവിക്കും. പലവഴികളിൽ നിന്ന് നിങ്ങൾ സമ്പാദിക്കും. മനസ്സിരുത്തിയാൽ ജോലിയിൽ തിളക്കമാർന്ന വിജയം നേടാനും നിങ്ങൾക്ക് കഴിയും. വൃശ്ചികം: ദീർഘകാല നിക്ഷേപങ്ങൾക്കും ഭൂമി കച്ചവടത്തിനും ഇന്ന് നല്ല ദിവസമാണ്. അത് ലാഭത്തിന് വഴിയൊരുക്കും. അത് നഷ്‌ടപ്പെടുത്താതെ, ജീവിതത്തിൻറെ സന്തോഷവും സുഖവും ആസ്വദിക്കുക. എല്ലാ അവസരങ്ങളെയും തുറന്ന കൈയ്യോടെ സ്വീകരിക്കുക. ധനു: ഇന്ന് നിങ്ങൾ…