ജീവിത പരിവർത്തനത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കും, മികച്ച കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സംരംഭങ്ങൾക്കുമാണ് കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവ് വിഭാഗത്തിൽ യു എസ് ടി യെ പുരസ്ക്കാരത്തിനായി തിരഞ്ഞെടുത്തത്. തിരുവനന്തപുരം, ഒക്ടോബർ 19, 2022: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിക്ക് ഈ വർഷത്തെ മഹാത്മാ സി എസ് ആർ എക്സലൻസ് പുരസ്ക്കാരം ലഭിച്ചു. കമ്പനി നടപ്പിലാക്കി വരുന്ന സാമൂഹിക ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ‘കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവ്’ വിഭാഗത്തിൽ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ‘ഇന്ത്യയുടെ സിഎസ്ആർ മാൻ’ എന്നറിയപ്പെടുന്ന സാമൂഹിക സേവകനും മനുഷ്യസ്നേഹിയുമായ അമിത് സച്ച്ദേവാണ് മഹാത്മാ അവാർഡിന്റെ സ്ഥാപകൻ. ആദിത്യ ബിർള ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് പുരസ്‌ക്കാരങ്ങൾ സമ്മാനിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗ്ഗം, പരിസ്ഥിതി പ്രവർത്തനം, ദുരന്തനിവാരണം എന്നിങ്ങനെ അഞ്ച് മേഖലകളിലെ കോർപ്പറേറ്റ് പ്രതിബദ്ധതയോടെയുള്ള സി എസ് ആർ പ്രവർത്തനങ്ങൾക്കാണ് യു എസ് ടിക്ക് അവാർഡ് ലഭിച്ചത്. മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച്…
Year: 2022
ഗുജറാത്ത് തിരഞ്ഞെടുപ്പ്: ബിൽക്കിസ് ബാനോ കേസുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്ന് മനീഷ് സിസോദിയ ഒഴിഞ്ഞു മാറി
ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി (എഎപി) മുതിർന്ന നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ബിൽക്കിസ് ബാനോ കേസിലെ സമീപകാല സംഭവവികാസത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി. ബിൽക്കിസ് ബാനോ, ന്യൂനപക്ഷ വിഷയങ്ങളിൽ ആം ആദ്മി പാർട്ടി നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ “ഞങ്ങളുടെ പ്രധാന ശ്രദ്ധ വിദ്യാഭ്യാസം, സ്‌കൂളുകൾ, ആശുപത്രികൾ, തൊഴിൽ തുടങ്ങിയ പ്രശ്നങ്ങള്‍” ആണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ, എഎപി പാർട്ടിയുടെ ഇരട്ടത്താപ്പിനെതിരെ രോഷം പ്രകടിപ്പിച്ച് നിരവധി പേര്‍ ട്വീറ്റ് ചെയ്തു. ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലാണ് എഎപി മന്ത്രി. ഡൽഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട് സിസോദിയക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻസ് (സിബിഐ) ആരോപണം ഉന്നയിച്ചിരുന്നു. ഒക്‌ടോബർ 17ന് സിസോദിയയെ 24 മണിക്കൂറോളം കേന്ദ്ര അന്വേഷണ ഏജൻസി ചോദ്യം ചെയ്തു. തന്റെ ചോദ്യം ചെയ്യലിനെ…
ക്രിസ്തു മതം സ്വീകരിക്കുന്ന ഹിന്ദുക്കൾക്കുള്ള സംവരണ ആനുകൂല്യങ്ങൾ നിർത്തലാക്കുക: വിഎച്ച്പി കേന്ദ്രത്തോട്
ജയ്പൂർ: ക്രിസ്തുമതം സ്വീകരിക്കുന്ന ഹിന്ദുക്കൾക്കുള്ള സംവരണത്തിന്റെ ആനുകൂല്യം പിൻവലിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ബുധനാഴ്ച കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മതപരിവർത്തനത്തിന് ശേഷം ക്രിസ്ത്യാനികളായി മാറിയവർ ഇപ്പോഴും തങ്ങളുടെ ഹിന്ദു പേരുകളും യോഗ്യതകളും രേഖകളിൽ ഉപയോഗിക്കുന്നുണ്ടെന്നും പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്ടി) സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും വിഎച്ച്പി ദേശീയ വക്താവ് വിജയ് ശങ്കർ തിവാരി പറഞ്ഞു. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും ക്രിസ്തുമതം സ്വീകരിച്ചവരുമായ ആളുകൾക്ക് സംവരണാനുകൂല്യം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കണമെന്നും സർവേ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ തന്റെ സംഘടന ഈ വിഷയത്തിൽ ബോധവൽക്കരണ കാമ്പയിൻ നടത്തുമെന്ന് തിവാരി പറഞ്ഞു. എസ്‌സി, എസ്ടി വിഭാഗങ്ങളിൽ പെട്ടവർ ക്രിസ്‌ത്യാനിത്വം സ്വീകരിച്ചിട്ടും പേരുകളും മറ്റ് യോഗ്യതാപത്രങ്ങളും മാറ്റാത്ത നിരവധി കേസുകളുണ്ടെന്ന് വിഎച്ച്‌പി പ്രാദേശിക വക്താവ് പ്രഭാത് ശർമ പറഞ്ഞു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് അവർക്ക് സംവരണം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്ര: രാഹുൽ ഗാന്ധി ഞായറാഴ്ച തെലങ്കാനയിലെത്തും
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര ഒക്ടോബർ 31 ന് തെലങ്കാനയിൽ പ്രവേശിക്കുമെന്നും നവംബർ 7 വരെ സംസ്ഥാനത്ത് പര്യടനം നടത്തുമെന്നും കോൺഗ്രസ് സ്ഥിരീകരിച്ചു. രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര നവംബർ 1 ന് ഷംഷാബാദ് വഴി ഹൈദരാബാദിൽ പ്രവേശിക്കും. എഐസിസി തെലങ്കാന ചുമതലയുള്ള മാണിക്കം ടാഗോർ സംസ്ഥാനത്ത് ഭാരത് ജോഡോ യാത്രയുടെ ഷെഡ്യൂൾ സ്ഥിരീകരിച്ചു. തെലങ്കാനയിൽ, നാരായൺപേട്ട് ജില്ലയിലെ ഗുഡെബല്ലൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര മക്തലിൽ ദീപാവലി ഉത്സവത്തിനായി മൂന്ന് ദിവസത്തേക്ക് പിരിഞ്ഞ് ഒക്ടോബർ 27 ന് പുനരാരംഭിക്കും. ‘ഞങ്ങൾ ഭാരത് ജോഡോ യാത്രയ്ക്ക് തയ്യാറാണ്. തെലങ്കാന സംസ്ഥാന യാത്രയുടെ വിശദാംശങ്ങൾ പങ്കിടുന്നതിൽ സന്തോഷമുണ്ട്. ഒക്ടോബർ 23 ന് ഞങ്ങളുടെ നേതാവ് @രാഹുൽ ഗാന്ധി ജിയെ ഞങ്ങൾ സ്വാഗതം ചെയ്യും, 2022 നവംബർ 7 വരെ അദ്ദേഹം തെലങ്കാനയിൽ ഉണ്ടാകും. @INCTelangana ഇത് അതിശയകരവും ചരിത്രപരവുമാക്കുമെന്ന് പ്രതീക്ഷിക്കുന്നു”…
കോട്ടയം ക്ലബ് ഓണാഘോഷം വർണാഭമായി
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്കു സമാപനം കുറിച്ചുകൊണ്ട് ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോട്ടയം ക്ലബിന്റെ ഈ വർഷത്തെ ഓണാഘോഷം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ഒക്ടോബർ 9 നു ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടു കൂടി സ്റ്റാഫോർഡിലുള്ള മാഗിനെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച ആഘോഷ പരിപാടികൾ മൂന്നു മണിക്കൂർ നീണ്ടു നിന്നു. മാവേലി തമ്പുരാനെ ചെണ്ടമേളത്തിന്റെ അകമ്പടിയോടു കൂടി എതിരേറ്റു. കേരളത്തിനെ മണ്ണിൽ പോലും ഓണാഘോഷം കേവലം ചടങ്ങു മാത്രമായി ചുരുങ്ങിയ ഈ കാലത്ത് പ്രവാസികൾ അതിന്റെ തനിമ നിലനിർത്തിക്കൊണ്ടു വിദേശ രാജ്യങ്ങളിലും പ്രത്യേകിച്ച് അമേരിക്കയിലും ഓണം ആഘോഷിക്കുന്നത് അഭിമാനമുളവാക്കുന്നതാണെന്ന് മാവേലി തമ്പുരാൻ ഓണ സന്ദേശത്തിൽ പറഞ്ഞു. തുടർന്ന് മാവേലിയും വിശിഷ്ഠ വ്യക്തികളും ക്ലബ് ഭാരവാഹികളും ചേർന്ന് നിലവിളക്കു കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രസിഡണ്ട് ബാബു ചാക്കോയുടെ അദ്ധ്യക്ഷതയിൽ കൂടിയായ…
ഡോ. ജോസഫ് മാർത്തോമ്മാ – പൗരസ്ത്യ പൈതൃകവും നവീകരണ ദർശനങ്ങളും കൂട്ടി യോജിപ്പിച്ച സഭാ പിതാവ്
ഹൂസ്റ്റൺ/മാരാമൺ: പൗരസ്ത്യ പൈതൃകവും നവീകരണ ദർശനങ്ങളും കൂട്ടി യോജിപ്പിച്ച സഭാ പിതാവായിരുന്നു ഡോ. ജോസഫ് മാർത്തോമ്മായെന്നു രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ പ്രസ്താവിച്ചു. ലോക രാഷ്ട്രങ്ങളിലും ആഗോള ക്രൈസ്തവ സഭകളിലും അന്തർദേശീയ അനുരഞ്ജന പ്രവാചക ധർമ്മം അദ്ദേഹം നിർവഹിച്ചു .സുറിയാനി ഭാഷയുടെ മാധുര്യം ഉൾക്കൊണ്ട് തദ്ദേശീയ ഭാഷകളിലും സംസ്കാരത്തിലും വേരൂന്നിയ ആരാധനാ രീതികൾ അദ്ദേഹം നിലനിർത്തി മലങ്കര ഹെറിറ്റേജ് സ്റ്റഡി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാരാമൺ റിട്രീറ്റ് സെന്ററിൽ നടന്ന ജോസഫ് മാർത്തോമ്മാ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭാ വികാരി ജനറൽ വെരി. റവ. ടി കെ മാത്യു അധ്യക്ഷത വഹിച്ചു. അഡ്വ. സുരേഷ് കോശി മുഖ്യ പ്രഭാഷണം നടത്തി. റവ ലാൽ ചെറിയാൻ , റവ. ഡോ. ഐപ്പ് ജോസഫ് , റവ. ഡോ. എ സി തോമസ് ,തോമസ്…
ഫ്രാൻസിസ് തടത്തിലിന് ബാഷ്‌പാഞ്ജലി അർപ്പിച്ച് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക
അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സഹപ്രവർത്തകൻ ഫ്രാൻസിസ് തടത്തിലിന് ബാഷ്‌പാഞ്ജലിയുമായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. കേരളത്തിൽ വിവിധ പ്രസ് ക്ലബുകളിലും ഇവിടെ വന്ന ശേഷം ഇന്ത്യ പ്രസ് ക്ലബിലും ദീർഘകാലമായി അംഗമായ ഫ്രാൻസിസിന്റെ വേർപാട് നികത്താനാവാത്തതാണെന്നു പ്രസ് ക്ലബ് ഭാരവാഹികളും അംഗങ്ങളും ചൂണ്ടിക്കാട്ടി. അകാലത്തിലുള്ള ഈ വിടപറയൽ പ്രഗത്ഭനായ ഒരു പത്രപ്രവർത്തകനെയാണ് അമേരിക്കൻ മലയാളികൾക്ക് നഷ്ടമാക്കിയത്. മാധ്യമ രംഗത്തു അദ്ദേഹം കൈവയ്ക്കാത്ത മേഖലകളില്ല. അവിടെയെല്ലാം മുന്നണിയിൽ എത്താൻ കഴിഞ്ഞ അപൂർവം ചില പത്രപ്രവർത്തകരിലൊരാളാണ് ഫ്രാൻസിസ് തടത്തിൽ. അദ്ദേഹവുമായി ഒരിക്കലെങ്കിലും ബന്ധപ്പെടാത്ത അമേരിക്കൻ മലയാളികൾ ചുരുക്കമാണ്. അദ്ദേഹത്തിന്റെ പേന അമേരിക്കൻ മലയാളികളുടെ ജീവിതം ചിത്രീകരിച്ചു. കോവിഡ് കാലത്ത് അതിന്റെ പ്രഭവ കേന്ദ്രമായിരുന്ന ന്യൂയോർക്ക്-ന്യൂജേഴ്‌സി മേഖലയിലെ ദുരന്ത കഥ ലോകത്തെ അറിയിച്ചത് ഫ്രാൻസിസിന്റെ തൂലികയാണ്. ഇത്ര കുറഞ്ഞ ജീവിതത്തിനിടയിൽ മറ്റുള്ളവരെ ഇത്രയേറെ സ്വാധീനിച്ച വ്യക്തികൾ ചുരുക്കം. സ്വന്തമായി…
ദൈവത്തിന്റെ സ്വന്തം നാട് (ഓട്ടംതുള്ളല്‍)
കേട്ടില്ലെങ്കില്‍ കേട്ടോ! നമ്മുടെ നാട്ടില്‍ നടക്കും നരഹത്യയുടെ നാറും കഥകള്‍ കേട്ടോ! നരബലിയങ്ങനെ നരഭോജനമങ്ങനെ! കേട്ടവര്‍, കേട്ടവര്‍ ഓടിക്കൂടി സാക്ഷര കേരള- ജനതകള്‍ ഞെട്ടി ഇല്ലില്ലിങ്ങനെ ഒന്ന് കേട്ടിട്ടിതുവരെയന്നു- ജനം! പാവപ്പെട്ടവര്‍ ലോട്ടറി വിറ്റു നടന്നവര്‍ അരചാണ്‍ വയറിന് മുറവിളികൂട്ടി നടന്നൊരു നാരികളെ വെട്ടിമുറിച്ച് കറി ചട്ടീലാക്കീന്നൊരു കഥ! ഭക്തികള്‍ മൂത്തൊരു കൂട്ടര്‍! കുട്ടിച്ചോറാക്കി കട്ടു മുടിച്ചു കലി കയറും നരബലിയുടെ നാടോ! നമ്മുടെ നാട്! എന്തൊരു മാറ്റം നാട്ടില്‍! കള്ളും, കഞ്ചാവും പെണ്‍വാണിഭവും തട്ടിപ്പും, വെട്ടിപ്പും കൊട്ട്വേഷനുമങ്ങനെ! കള്ളനു കൂട്ട്, കള്ളന്‍! കുരുടന്റെ കണ്ണു ചുഴിഞ്ഞെടുക്കും ചതിയന്മാരെവിടയുമങ്ങനെ! ചതിയുടെ ചുഴിയില്‍ വീണു പിടഞ്ഞു ഗതികെട്ടൊരു ജീവിതമങ്ങനെ! എന്തിനു പറയട്ടിവിടെ സുന്ദരമെന്ന് വിദശികള്‍ വശേഷിപ്പിച്ചൊരു ദൈവത്തിന്‍ സ്വന്തം നാട്- നശിച്ചു നാറാണക്കല്ലായ്!
സാമൂഹ്യ മാധ്യമങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ (ലേഖനം)
ശ്രീദേവി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് പ്രേമാഭിഷേകം എന്ന സിനിമയിലെ, “നീലവാന ചോലയിൽ, നീന്തിടുന്ന ചന്ദ്രികേ, ഞാൻ രചിച്ച കവിതകൾ നിന്റെ മിഴിയിൽ കണ്ടുഞാൻ” എന്ന ഗാനരംഗമാണ്. വളരെ ഹൃദ്യമായ ശ്രീദേവിയുടെ അഭിനയം. “ദേവി ശ്രീദേവി തേടിവരുന്നു ഞാൻ നിൻ ദേവാലയ വാതിൽ തേടി വരുന്നു ഞാൻ” എന്ന മറ്റൊരു ഗാനവും ഇപ്പോൾ അറുപതിനോടടുത്ത വയസ്സുകളിൽ എത്തിനിൽക്കുന്നവർ ഓർക്കുവാൻ സാദ്ധ്യതയുണ്ട്. ശ്രീയെന്നാൽ ഐശ്വര്യം, ദേവിയെന്നാലോ? ഭഗവൽ സ്വരൂപത്തിൻ്റെ സ്ത്രൈണ ഭാവം ഉൾകൊണ്ട രൂപം. സമ്പൽ സമൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ലക്ഷ്മി ഭാവമായി സങ്കല്പിക്കാം. അപ്പോൾ ശ്രീദേവി എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു പേജ് കണ്ടാൽ സംശയിക്കേണ്ട കാര്യം ഇല്ല. പക്ഷെ ആളുടെ ചിത്രം ഫേസ്ബുക്ക് പേജിൽ കൊടുത്തിട്ടില്ല, പകരം മനോഹരമായ ഒരു പുഷ്പമാണ് പ്രൊഫയിൽ ചിത്രം. അതൊരല്പം ആശങ്ക ഉളവാക്കുന്നു, എങ്കിലും, കുലീനയായ ഒരു…
ട്വീറ്റ് ചെയ്തതിന് സൗദി അറേബ്യ യുഎസ് പൗരന് 16 വർഷം ശിക്ഷ വിധിച്ചു
ഫ്ലോറിഡ: അമേരിക്കയിലായിരിക്കെ അയച്ച ട്വീറ്റുകളുടെ പേരിൽ ഒരു അമേരിക്കൻ പൗരനെ സൗദി അറേബ്യയിൽ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും 16 വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തതായി അദ്ദേഹത്തിന്റെ മകൻ ചൊവ്വാഴ്ച പറഞ്ഞു. ഫ്ലോറിഡയിൽ താമസിക്കുന്ന റിട്ടയേർഡ് പ്രോജക്ട് മാനേജരായ 72 കാരനായ സാദ് ഇബ്രാഹിം അൽമാദിയെ കഴിഞ്ഞ നവംബറിലാണ് സൗദിയിലുള്ള കുടുംബത്തെ സന്ദർശിക്കുന്നതിനിടെ അറസ്റ്റ് ചെയ്യുകയും ഈ മാസം ആദ്യം ശിക്ഷ വിധിക്കുകയും ചെയ്തതെന്ന് മകൻ ഇബ്രാഹിം വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. അൽമാദിക്ക് ഇരട്ട പൗരത്വം(യു എസ് – സൗദി) ഉണ്ട്. സൗദി അധികൃതരിൽ നിന്ന് ഉടൻ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അൽമാദിയുടെ ശിക്ഷ ചൊവ്വാഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഡപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ വാഷിംഗ്ടണിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ സ്ഥിരീകരിച്ചു. റിയാദിലെയും വാഷിംഗ്ടൺ ഡിസിയിലെയും ചാനലുകളിലൂടെ സൗദി ഗവൺമെന്റിന്റെ മുതിർന്ന തലങ്ങളിൽ ഞങ്ങളുടെ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്നും, അത് തുടരുമെന്നും…
