ഡാളസ്: ഈ വർഷത്തെ സ്പെഷ്യൽ വാർത്താവിഭാഗത്തിൽ5 എമ്മി അവാർഡുകൾ കരസ്ഥമാക്കുകയെന്ന അസുലഭ നേട്ടത്തിന് അർഹനായ എബിസി ന്യൂസ് റിപ്പോർട്ടറും മലയാളിയുമായ ജോബിൻ പണിക്കരെ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് കമ്മിറ്റി അനുമോദിച്ചു. ലോക മലയാളികളുടെ അഭിമാന മുഹൂർത്തമാണിത്. ഒരൊറ്റ വർഷത്തിൽ തന്നെ അത്യപൂർവമായി 5 എമ്മി അവാർഡുകൾ കരസ്ഥമാക്കിയ ജോബി പണിക്കർ, മലയാളികൾക്ക് എന്നും സുപരിചിതനാണ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ ആരംഭ കാലം മുതൽ തന്നെ എല്ലാവിധ പ്രോത്സാഹനം നൽകുകയും , സംഘടയുടെ സുപ്രധാന ചടങ്ങുകളിൽ പങ്കെടുകുന്നതിൽ പ്രത്യേക താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു. ജോബി പണിക്കർ സുതാര്യ മാധ്യമ പ്രവർത്തനത്തിലൂടെ നേടിയെടുത്ത എമ്മി അവാർഡ്, മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കും ഉത്തേജനം നൽകുന്നതാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു ലോക മലയാളി സമൂഹത്തെ പിടിച്ചുലച്ച ഷെറിൻ മാത്യുസ്…
Year: 2024
ഹണ്ടർ ബൈഡന് മാപ്പ് നൽകിയതിന് പ്രസിഡന്റിനെ ന്യായീകരിച്ചു ജീൻ-പിയറി
വാഷിംഗ്ടൺ ഡി സി – പ്രസിഡൻ്റ് ജോ ബൈഡൻ തൻ്റെ മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകിയതിന് ന്യായീകരിച്ചു പ്രസിഡൻ്റിൻ്റെ വക്താവ് കരീൻ ജീൻ-പിയറി.മാപ്പു നൽകിയതിന് ശേഷം ആദ്യമായിവെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ജീൻ-പിയറി. ബൈഡൻ തൻ്റെ മകന് മാപ്പ് നൽകില്ലെന്ന് വിവിധ അവസരങ്ങളിൽ പലതവണ പറഞ്ഞതിന് ശേഷം പ്രസിഡൻ്റിൻ്റെ വക്താവ് കരീൻ ജീൻ-പിയറിക്ക് മാപ്പ് നൽകിയതിനെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളാണ് ഇവർക്കു നേരിടേണ്ടി വന്നത് .സാഹചര്യങ്ങൾ മാറിയെന്നു വിശദീകരിച്ചതിനുശേഷം ജീൻ-പിയറി ബൈഡനെ ന്യായീകരിച്ചു.ബൈഡൻ്റെ മാപ്പ് ഉദ്ധരിച്ച് അവർ ഹണ്ടറും കുടുംബവും വേണ്ടത്ര അനുഭവിച്ചതായി പ്രസിഡൻ്റിന് തോന്നി. ഈ സാഹചര്യത്തിലാണ് പ്രസിഡൻ്റ് മനസ്സ് മാറ്റുകയും മാപ്പ് നൽകുകയും ചെയ്തത്,” അവർ കൂട്ടിച്ചേർത്തു ജൂലൈയിൽ, ബൈഡൻ തൻ്റെ മകനോട് ക്ഷമിക്കുമോ എന്ന് ചോദിച്ചപ്പോൾ “ഇത് ഇല്ല”.ഒരിക്കലുമില്ല ജീൻ-പിയറി മാധ്യമ പ്രവർത്തകരോട് പറഞ്ഞു അമേരിക്കക്കാരോട് മാപ്പ് പറയണമെന്ന് തോന്നിയിട്ടുണ്ടോ എന്ന്…
നക്ഷത്ര ഫലം (07-12-2024 ശനി)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. ജീവിതപങ്കാളിയുമായി കലഹം ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ നിങ്ങളെ അസ്വസ്ഥമാക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ ശ്രമിക്കുക. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണം. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമായിരിക്കും. ജോലിയിൽ മേലാധികാരികളിൽ നിന്നും പ്രോത്സാഹനവും പ്രചോദനവും ലഭിക്കും. സഹപ്രവർത്തകരുടെ പിന്തുണ ഏറ്റെടുത്ത് ജോലികൾ പെട്ടെന്ന് പൂർത്തീകരിക്കാൻ സഹായിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. തുലാം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ബിസിനസിലെ പങ്കാളിത്തത്തിൽ നിന്ന് നേട്ടമുണ്ടാകും. ശാരീരികാരോഗ്യം മെച്ചപ്പെടും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ആത്‌മീയതയും ധ്യാനവും നിങ്ങൾക്ക് ആശ്വാസവും ശാന്തതയും നൽകും. തൊഴിൽ മേഖലയിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ സന്തുഷ്‌ടനാക്കും. വൃശ്ചികം: ഇന്ന് നിങ്ങൾ ആത്‌മീയതയ്‌ക്കായി കൂടുതൽ സമയം കണ്ടെത്താം. തീർഥയാത്ര നടത്താൻ സാധ്യതയുണ്ട്.…
ആരാധനാലയ നിയമ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു
ബാബരി-ഗ്യാൻവാപി-ഷാഹി മസ്ജിദ് സംഘ്‌പരിവാർ പദ്ധതികൾക്ക് കോടതികൾ കൂട്ടുനിൽക്കരുത് എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി മങ്കടപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ആരാധനാലയ നിയമ സംരക്ഷണ സംഗമവും സംഘടിപ്പിച്ചു. മങ്കട മണ്ഡലം പ്രസിഡൻ്റ ഫാറൂഖ് മക്കര പറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു . മങ്കട മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സാദിക്കലി വെള്ളില പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. മങ്കട മണ്ഡലം വൈസ് പ്രസിഡണ്ട് ഉബൈബ ടീച്ചർ ,പഞ്ചായത്ത് കമ്മിറ്റി ട്രഷറർ മുഹമ്മദ് അലി മങ്കട, പഞ്ചായത്ത് കമ്മിറ്റി അംഗം നാസർ മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.മങ്കട പഞ്ചായത്ത് പാർട്ടി പ്രസിഡൻ്റ് മുസ്തഖീം കടന്ന മണ്ണ അധ്യഷത വഹിച്ചു. പാർട്ടി സെക്രട്ടറി ഹബീബ് പി.പി സ്വാഗതവും പറഞ്ഞു. ഡാനിഷ് മങ്കട , സാജിദുൽ അസീസ് , അലീഫ് കൂട്ടിൽ , യൂസഫ് കടന്നമണ്ണ , ഇഖ്ബാൽ വേരുംപുലാക്കൽ എന്നിവർ പ്രകടനത്തിന്…
“പി. ഭാസ്ക്കരന്‍ ജന്മശതാബ്ദി പുരസ്ക്കാരം” നടന്‍ മധുവിനും ജഗതി ശ്രീകുമാറിനും
തിരുവനന്തപുരം: കവിയും ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ പി. ഭാസ്ക്കരന്റെ ജന്മശതാബ്ദി പ്രമാണിച്ച് കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയ പി. ഭാസ്ക്കരന്‍ ജന്മശതാബ്ദി പുരസ്ക്കാരം നടനും സംവിധായകനുമായ മധുവിനും നടന്‍ ജഗതി ശ്രീകുമാറിനും സമ്മാനിക്കും. മധു തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ് മധു. എന്‍.എന്‍. പിഷാരടിയുടെ ‘നിണമണിഞ്ഞ കാല്പാടുകള്‍’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് വന്നു. ചെമ്മീന്‍, ഭാര്‍ഗവീ നിലയം, സ്വയംവരം, ഓളവും തീരവും, മുറപ്പെണ്ണ്, തുലാഭാരം, അശ്വമേധം, തീക്കനല്‍, യുദ്ധകാണ്ഡം തുടങ്ങി മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 400 ലധികം ചിത്രങ്ങളില്‍ വേഷമിട്ടു. പ്രിയ, തീക്കനല്‍, സിന്ദൂരച്ചെപ്പ്, നീലക്കണ്ണുകള്‍ തുടങ്ങി 12 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പത്മശ്രീ പുരസ്ക്കാരം, ജെ.സി. ഡാനിയേല്‍ അവാര്‍ഡ് എന്നിവയും നിരവധി ദേശീയ-സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു. ജഗതി ശ്രീകുമാര്‍ ശ്രീകുമാരന്‍തമ്പിയുടെ ‘ചട്ടമ്പികല്യാണി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് സജീവമായി. നാല് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര…
ആരാധനാലയ നിയമത്തിനെതിരായ ഹർജികൾ തള്ളണമെന്ന് ജ്ഞാനവാപി മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു
ന്യൂഡൽഹി: 1991ലെ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുന്നതിൻ്റെ അനന്തരഫലങ്ങൾ ഗുരുതരമായിരിക്കുമെന്നും നിയമവാഴ്ച ഇല്ലാതാക്കുമെന്നും ആരാധനാലയ നിയമത്തിനെതിരായ ഹർജികൾ തള്ളണമെന്ന് ആവശ്യപ്പെട്ട് വാരണാസിയിലെ ജ്ഞാനവാപി മസ്ജിദ് മാനേജിംഗ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചു. 1991ലെ ആരാധനാലയങ്ങളുടെ (പ്രത്യേക വ്യവസ്ഥകൾ) നിയമത്തിൻ്റെ സാധുതയെ ചോദ്യം ചെയ്യുന്ന നടപടികളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി അപേക്ഷ സമർപ്പിച്ചു. ഒരു നിയമനിർമ്മാണ നിയമത്തെ ചോദ്യം ചെയ്യുന്ന ആർട്ടിക്കിൾ 32 ഭരണഘടനാ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥകളുടെ ഭരണഘടനാ വിരുദ്ധതയെ സൂചിപ്പിക്കണമെന്നും മുൻ ഭരണാധികാരികളുടെ ധാരണയായ ചെയ്തികൾക്കെതിരെ ഒരു തരത്തിലുള്ള പ്രതികാരം തേടുന്ന വാചാടോപപരമായ വാദങ്ങൾ ഭരണഘടനാ വെല്ലുവിളിക്ക് അടിസ്ഥാനമാക്കാൻ കഴിയില്ലെന്നും അതിൽ പറയുന്നു. “ഭരണഘടനയുടെ മതേതര മൂല്യങ്ങൾക്കുള്ള അംഗീകാരമെന്ന നിലയിലാണ് പാർലമെൻ്റ് അതിൻ്റെ ജ്ഞാനത്തിൽ നിയമനിർമ്മാണം നടത്തിയത്. 1991 ലെ നിയമത്തോടുള്ള ഈ വെല്ലുവിളി പരിഗണിക്കുമ്പോൾ, ഈ ഹർജി അർഹതയില്ലാത്തതിനാൽ തള്ളിക്കളയാമെന്ന് അപേക്ഷകൻ വിനയപൂർവ്വം…
ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർ സ്പാർക് ടാലന്റ് ഹണ്ട്: അപേക്ഷിക്കാനുള്ള അവസാന തിയ്യതി നീട്ടി
കോഴിക്കോട്: ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നടത്തുന്ന സ്കോളർ സ്പാർക് ടാലന്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഡിസംബർ 13 വരെ നീട്ടി. 2024 -25 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പരീക്ഷക്ക് അപേക്ഷിക്കാനാവുക. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്ലസ് ടു പഠനം വരെയും മികവ് പുലർത്തുന്നവർക്ക് പി ജി തലം വരെയും സ്കോളർഷിപ്പും മെന്റർഷിപ്പും നൽകും. 2025 ജനുവരി 11 നാണ് പരീക്ഷ. കേരളത്തിലും ലക്ഷദ്വീപിലും ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിലും പരീക്ഷ സെന്ററുകളുണ്ട്. അപേക്ഷിക്കുന്ന സമയത്തു തന്നെ പരീക്ഷ സെന്ററുകൾ തെരഞ്ഞെടുക്കാൻ സൗകര്യമുണ്ട്. ഡിസംബർ 15 നു ശേഷം ശൈഖ് അബുബക്കർ ഫൗണ്ടേഷൻ വെബ്‌സൈറ്റിൽ കയറി പരീക്ഷയിലെ സാന്നിധ്യം ഉറപ്പിക്കുകയും ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുകയും ഫീസടക്കുകയും വേണം. രണ്ടു മണിക്കൂർ നീളുന്ന ഒ എം ആർ പരീക്ഷയാണ് ഉണ്ടാവുക.…
വെൽഫെയർ പാർട്ടി നിയമ സംരക്ഷണ സംഗമം നടത്തി
ചട്ടിപ്പറമ്പ: ബാബരി, ഗ്യാന്‍ വാപി, ഷാഹി മസ്ജിദ് സംഘപരിവാർ പദ്ധതികൾക്ക് കോടതികൾ കൂട്ടു നിൽക്കരുത് എന്ന വിഷയത്തിൽ വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് കമ്മിറ്റി ആരാധനാലയ നിയമ സംരക്ഷണ സംഗമം നടത്തി. ചട്ടിപ്പറമ്പ അങ്ങാടിയിൽ വച്ച് നടത്തിയ പരിപാടി മങ്കട മണ്ഡലം വൈസ് പ്രസിഡന്റ് സി എച്ച് അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഫയാസ് ഹബീബ് സ്വാഗതവും ട്രഷറർ യു ടി മുഹമ്മദ് അലി നന്ദിയും പറഞ്ഞു, കുഞ്ഞലവി, അബ്ദുൽ സലാം പി കെ, മുഹമ്മദ് അലി കുറുവ, ഫൈസൽ കുറുവ, നദീം യു, നസീം യു, ഹാദി യു ടി, ഫർഹാൻ ടി തുടങ്ങിയവർ നേതൃത്വം നൽകി.
ഷാഹി മസ്ജിദിലും അനീതി – ഭരണഘടന സ്ഥാപനങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം അനിവാര്യം: സഫീർ ഷാ
അങ്ങാടിപ്പുറം: ബാബരി മസ്ജിദിൽ നടപ്പിലാക്കിയ അനീതി തുടരുന്ന ഭരണഘടന സംവിധാനങ്ങൾക്കെതിരെ പുതിയ ജനകീയ മുന്നേറ്റം രൂപപ്പെടേണ്ടതുണ്ടെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ.വി. സഫീർ ഷാ പറഞ്ഞു. ബാബരി മസ്ജിദിന് ശേഷം ഗ്യാൻവാപി, ഷാഹി മസ്ജിദുകൾ കേന്ദ്രീകരിച്ച് ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾക്കും അതിന് പിന്തുണ നൽകുന്ന കോടതികളുടെ അനുകൂല നിലപാടുകൾക്കും എതിരെ ഡിസംബർ 6-ന് ബാബരി ദിനത്തിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലയിൽ 100 കേന്ദ്രങ്ങളിലായി നടത്തുന്ന ആരാധനാലയ നിയമ സംരക്ഷണ സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് അങ്ങാടിപ്പുറത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജ ചരിത്രവാദങ്ങളുന്നയിച്ച് ഹിന്ദുത്വവാദികൾ നടത്തുന്ന ധ്രുവീകരണ അജണ്ട, കേന്ദ്രവും സംസ്ഥാന സര്‍ക്കാറുകളും സഹകരിച്ച് നടപ്പാക്കുന്നതാണ്. ഇതേ സമീപനം ഷാഹി മസ്ജിദിലും തുടർന്നുകൊണ്ടിരിക്കുന്നു. ഇതിനെതിരെ ശക്തമായ ജനകീയ മുന്നേറ്റം ഉയർത്തേണ്ടതാണ്. മതേതരം എന്ന പേരിൽ പ്രവർത്തിക്കുന്ന ചില സംഘടനകൾ പോലും ഈ വിഷയത്തിൽ കുറ്റകരമായ…
നിങ്ങൾ ഇലക്ട്രോണിക് ഉപകരണങ്ങൾ അമിതമായി ഉപയോഗിക്കുകയാണെങ്കിൽ, ശ്രദ്ധിക്കുക; പ്രത്യുൽപാദനക്ഷമത കുറയും: ഡോ. ചഞ്ചൽ ശർമ്മ
പുരുഷന്മാരിൽ വന്ധ്യതയ്ക്ക് അസന്തുലിതമായ ഭക്ഷണക്രമം, ജനിതക തകരാറുകൾ, അനിയന്ത്രിതമായ ജീവിതശൈലി തുടങ്ങി നിരവധി കാരണങ്ങളുണ്ടാകാം. എന്നാൽ എല്ലാവർക്കും അറിയാവുന്ന കാരണങ്ങൾ ഇവയാണ്, ഇതിനുപുറമെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിതമായ ഉപയോഗം ഉൾപ്പെടെ പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്ന മറ്റ് നിരവധി കാരണങ്ങളുണ്ട്. ശാസ്ത്രജ്ഞരുടെ ഗവേഷണവും വന്ധ്യതയുടെ വർദ്ധിച്ചുവരുന്ന നിരക്കും നോക്കുമ്പോൾ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിതമായ ഉപയോഗവും പുരുഷ പ്രത്യുൽപാദനക്ഷമത കുറയുന്നതിന് കാരണമായി ഡോക്ടർമാർ അംഗീകരിച്ചിട്ടുണ്ട്. ലോകമെമ്പാടും പുരുഷ പ്രത്യുൽപാദനക്ഷമത കുറയുന്നത് ആശങ്കാജനകമാണെന്ന് ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ പറഞ്ഞു. ഒരു വശത്ത് യന്ത്രങ്ങൾ നിങ്ങളുടെ ജീവിതം എളുപ്പമാക്കിയപ്പോൾ മറുവശത്ത് അത് പ്രതികൂല ഫലങ്ങളും ഉണ്ടാക്കുന്നു. പുരുഷ പ്രത്യുൽപാദനക്ഷമതയെക്കുറിച്ച് ശാസ്ത്രജ്ഞർ ഗവേഷണം നടത്തിയപ്പോൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, മൈക്രോവേവ് മുതലായവ ഉപയോഗിക്കുന്ന പുരുഷന്മാരാണെന്ന് അവർ കണ്ടെത്തി. അമിതമായി, അവരുടെ പ്രത്യുൽപാദനക്ഷമത മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്. ചില ആളുകൾ…
