പ്രവാസികളുടെ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുക: അസ്ലം ചെറുവാടി

മലപ്പുറം: പ്രവാസികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പെൻഷൻ 3000 രൂപയിൽ നിന്നും 5000 രൂപയാക്കി ഉയർത്തണമെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്ലം ചെറുവാടി ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൻഷന് അർഹത നേടാൻ ഓരോ മാസവും 200-300 രൂപ അംശാദായം 60 വയസ്സ് വരെ അടച്ച് തീർത്തിട്ടാണ് പെൻഷൻ നൽകുന്നതെന്നും പ്രവാസികളുടെ സാന്ത്വന സഹായങ്ങൾ കാലതാമസം കൂടാതെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ, പ്രവാസികൾ ഇന്നനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും അവ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാനും തീരുമാനിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ അമീർഷാ പാണ്ടിക്കാട്, ഹംസ തലക്കടത്തൂർ, മുഹമ്മദ് ഫാറൂഖി പൊന്നാനി, അബുല്ലൈസ് മലപ്പുറം എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ബന്ന മുതുവല്ലൂർ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി എകെ സെയ്തലവി സ്വാഗതവും മുഹമ്മദലി മങ്കട…

യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ഡീലിമിറ്റേഷൻ പ്രക്രിയ ജൂലൈ 18 മുതൽ ആരംഭിക്കും, പട്ടിക ഓഗസ്റ്റ് 10 ന് പ്രസിദ്ധീകരിക്കും

ഉത്തർപ്രദേശിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കായി ജൂലൈ 18 മുതൽ അതിർത്തി നിർണ്ണയ പ്രക്രിയ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് രാജ് വകുപ്പ് ഇതുസംബന്ധിച്ച വിശദമായ പദ്ധതി സർക്കാരിന് അയച്ചിരുന്നു, അതിന് അംഗീകാരം ലഭിച്ചു. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിലെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഘട്ടമായാണ് ഈ ഘട്ടം കണക്കാക്കപ്പെടുന്നത്, ഇതിനായി സർക്കാർ ഔദ്യോഗിക അനുമതി നൽകിയിട്ടുണ്ട്. അതിർത്തി നിർണ്ണയത്തിനുശേഷം, പഞ്ചായത്തുകളുടെ അതിർത്തികളും വാർഡുകളും പുനഃക്രമീകരിക്കും, അതുവഴി തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമവും സുതാര്യവുമാകും. നഗര പഞ്ചായത്ത്, നഗരപാലിക പരിഷത്ത്, മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയുടെ അതിർത്തികൾ സൃഷ്ടിക്കുകയും വികസിപ്പിക്കുകയും ചെയ്തതിനാൽ, നിരവധി ഗ്രാമപഞ്ചായത്തുകളുടെയും ഏരിയ പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും വാർഡുകളിൽ ഭാഗിക മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമായി വന്നിട്ടുണ്ട്. അതിർത്തി നിർണ്ണയ പ്രക്രിയയ്ക്ക് ശേഷം, ഓഗസ്റ്റ് 10-ന് അതിന്റെ അന്തിമ കരട് പ്രസിദ്ധീകരിക്കും. ആദ്യ ഘട്ടത്തിൽ, ഓരോ ഗ്രാമപഞ്ചായത്തിലെയും ജനസംഖ്യ ജൂലൈ 18…

അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് നിർത്തിവച്ച എയർ ഇന്ത്യയുടെ വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കും

2025 ജൂൺ 12-ന് എയർ ഇന്ത്യ അഹമ്മദാബാദ് അപകടത്തെത്തുടർന്ന് നിർത്തിവച്ച അന്താരാഷ്ട്ര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനഃസ്ഥാപിക്കപ്പെടും, 2025 ഒക്ടോബർ 1-ഓടെ പൂർണ്ണമായും പുനരാരംഭിക്കും. സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട്, എയർ ഇന്ത്യ ബോയിംഗ് 787-ന്റെ കൂടുതൽ പരിശോധനകൾ നടത്തുകയും ബദൽ റൂട്ടുകൾ പരീക്ഷിക്കുകയും ചെയ്തു. 2025 ജൂൺ 12 ന്, അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന നിമിഷങ്ങൾക്കുള്ളിൽ എയർ ഇന്ത്യയുടെ AI 171 വിമാനം തകർന്നുവീണ സംഭവം രാജ്യത്തെയാകെ നടുക്കിയിരുന്നു. ഈ ദാരുണമായ അപകടത്തിൽ ജീവനക്കാർ ഉൾപ്പെടെ ആകെ 260 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ബോയിംഗ് 787 ഡ്രീംലൈനർ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ അടുത്തുള്ള ഒരു ഹോസ്റ്റലിൽ ഇടിച്ചു. അതിനുശേഷം, മുൻകരുതൽ എന്ന നിലയിൽ എയർ ഇന്ത്യ അതിന്റെ ചില അന്താരാഷ്ട്ര വിമാനങ്ങൾ ഉടനടി നിർത്തിവച്ചു. 2025 ഓഗസ്റ്റ് 1…

മങ്കട ഗവൺമെന്റ് ആശുപത്രിയെ ജനങ്ങളുടെ ആശ്രയകേന്ദ്രമാക്കി മാറ്റണം: വെൽഫെയർ പാർട്ടി

മങ്കട: മങ്കട ഗവൺമെന്റ് ആശുപത്രിയെ ജനങ്ങളുടെ ആശ്രയകേന്ദ്രമാക്കി മാറ്റണമെന്ന് വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി. കെട്ടിടങ്ങൾക്ക് അനുവദിക്കുന്ന കോടികളുടെ കണക്കല്ല, ജനങ്ങൾക്ക് ആശ്രയിക്കാവുന്ന ഡോക്ടർമാരും ആവശ്യത്തിന് സ്റ്റാഫ് പാറ്റേണുമാണ് മങ്കട ഗവൺമെന്റ് ആശുപത്രിക്ക് ആവശ്യം. താലൂക്ക് ആശുപത്രിയായി കൊട്ടിഘോഷിച്ച ആശുപത്രി നിലവിൽ സി.എച്.സി യായി തുടരുമ്പോഴും ആവശ്യത്തിനുള്ള സ്റ്റാഫ് പാറ്റേൺ ഇല്ലാതെയാണ് മുന്നോട്ടുപോകുന്നത്. നിലവിലുള്ള ഡോക്ടർമാർ തന്നെ മറ്റു താലൂക്ക് ആശുപത്രിയിലും സേവനങ്ങൾ ചെയ്യുന്നവരാണ്. രാത്രികാല, ഇവനിഗ് ഒ പി കൾ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് തൽക്കാലിക സംവിധാനം മാത്രവും. നാമമാത്രമായ ഡോക്ടർ മാരെ വെച്ച് മണ്ഡലത്തിലെ ഏക ആശ്രയമായ സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കാതെ, പൊതു ജനം മറ്റു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന സ്ഥിതിഗതിയാണ്. സർക്കാരിന്റെ അഴകുഴമ്പൻ സമീപനം അവസാനിപ്പിച്ച് മങ്കടയിലെ ജനങ്ങളോട് നീതി കാണിക്കണമെന്നും വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി…

പ്രവാസി ഇന്ത്യക്കാരുടെ വോട്ടിംഗ് ഉറപ്പുവരുത്താനുള്ള നടപടി ഊര്‍ജിതമാക്കണം : ജെ.കെ മേനോന്‍

ദോഹ : പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിലും മറ്റ് സഭകളിലും ഉന്നയിക്കുന്നതിനും സമയാസമയങ്ങളില്‍ ആവശ്യമായ നടപടികള്‍ ഉറപ്പുവരുത്തുന്നതിനും പ്രവാസികളുടെ വോട്ടവകാശ തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന്  പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ ജയ കൃഷ്ണ മേനോന്‍ അഭിപ്രായപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രവാസി സംരംഭകരും രാഷ്ട്രീയ നേതാക്കളുമായി പലരും രംഗത്ത് വന്നെങ്കിലും പ്രശ്‌നം ഇപ്പോഴും തണുത്ത മട്ടിലാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും  തെരഞ്ഞെടുപ്പ് കമീഷനും കോടതികളും പ്രശ്‌നം നീട്ടി കൊണ്ട് പോകാതെ ആവശ്യം അംഗീകരിക്കണമെന്നും ഇതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദോഹയില്‍ നടന്ന ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ് സെന്ററിന്റെ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു . മുഹമ്മദ്  റഫീഖ് തങ്കത്തില്‍ ,ശറഫുദ്ധീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍…

കുട്ടനാട് പൂരം: ഒരുക്കങ്ങൾ ആരംഭിച്ചു

നീരേറ്റുപുറം: പ്രൊഫഷനിലിസവും പാരമ്പര്യ ഓണാഘോഷവും വള്ളംകളിക്കു മികവ് വർദ്ധിപ്പിക്കുന്നതായിരിക്കണമെന്ന് പത്തനംതിട്ട മുൻ ജില്ലാ കളക്ടർ എ. ജെ രാജൻ പറഞ്ഞു. കെ.സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടി സെപ്റ്റംബര്‍ 4 ന് നടക്കുന്ന നീരേറ്റുപുറം ഉത്രാടം തിരുനാൾ പമ്പ ജലമേളക്ക് മുന്നോടിയായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട് പൂരം@തിരുവല്ല കാർണിവൽ ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടത്തുന്നതിന് തീരുമാനിച്ചു.വിവിധ മേഖലകളിൽ വാണിജ്യ മേള, സ്കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ കലാമത്സരങ്ങൾ, കൂടാതെ നാടൻ കലാരൂപങ്ങളുടെ വിസ്മയ കാഴ്ചകൾ, ഡാൻസ് പ്രോഗ്രാം, ഫാഷൻ ഷോ എന്നിവ ഉണ്ടായിരിക്കും. തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റ് അസോസിയേഷൻ തിരുവല്ല പ്രസിഡന്റ് സലിം.എം, വിക്ടർ ടി. തോമസ്, ഫാദർ എബ്രഹാം മുളമൂട്ടിൽ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ…

നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കുന്നതിൽ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ണ്ണായക ഇടപെടല്‍

വധശിക്ഷയും കാത്ത് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ സർക്കാർ നിലവിൽ സ്റ്റേ ചെയ്തു. യെമന്‍ പൗരന്റെ കൊലപാതകത്തോടനുബന്ധിച്ച് പ്രതിയായി ശിക്ഷിക്കപ്പെട്ട നിമിഷ പ്രിയയെ നാളെ (2025 ജൂലൈ 16 ന്) തൂക്കിലേറ്റൽ തീയതി നിശ്ചയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഈ ശിക്ഷ മാറ്റിവച്ചിരിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഈ വിഷയത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലും നിര്‍ണ്ണായകമായി. നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇടപെടണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ സമീപിച്ചിരുന്നതായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. യെമനിലെ സൂഫി പണ്ഡിതരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന വിശ്വാസത്തിലാണ് അദ്ദേഹം ഈ അഭ്യർഥനയുമായി മുന്നോട്ട് വന്നത്. ഇന്ത്യയ്ക്ക് ഇപ്പോൾ കാര്യമായ നയതന്ത്ര ബന്ധമില്ലാത്ത ഒരു പ്രദേശമായതുകൊണ്ട് ഈ ശ്രമം രാജ്യം ആവശ്യപ്പെടുന്നതാണെന്ന് താൻ മനസിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യ ജീവൻ…

റഷ്യൻ സ്ത്രീയുടെ പാമ്പുകളുമായുള്ള സൗഹൃദം!; കർണാടകയിലെ കാടുകളിൽ 8 വർഷം ഒളിവിൽ കഴിഞ്ഞു… രണ്ട് പെൺമക്കൾക്ക് ജന്മം നൽകി

കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഗോകർണയിൽ നടന്ന സംഭവം പ്രാദേശിക പോലീസിനെ മാത്രമല്ല, മുഴുവൻ സമൂഹത്തെയും ഞെട്ടിച്ചു. റഷ്യൻ സ്ത്രീയായ നീന കുട്ടിനയും അവരുടെ രണ്ട് പെൺമക്കളും കുറച്ചുകാലമായി രാംതീർത്ഥ കുന്നുകളിലെ ഒരു അപ്രാപ്യമായ ഗുഹയിൽ താമസിക്കുകയായിരുന്നു. ഈ പ്രദേശത്തെ മണ്ണിടിച്ചിൽ അപകടങ്ങൾ കാരണം ഈ ഗുഹ വളരെ അപ്രാപ്യമായിരുന്നു, പക്ഷേ നീന അത് അവരുടെ വീടാക്കി മാറ്റി. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഗോകർണയിൽ നടന്ന സംഭവം യഥാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചു. റഷ്യൻ വനിതയായ നീന കുട്ടിനയും അവരുടെ രണ്ട് പെൺമക്കളും കുറച്ചുകാലമായി രാംതീർത്ഥ കുന്നുകളിലെ ഒരു അപ്രാപ്യമായ ഗുഹയിൽ താമസിച്ചിക്കുന്നു. 2017 ൽ വിസ കാലാവധി കഴിഞ്ഞതിന് ശേഷം ഇന്ത്യ വിടുന്നതിനുപകരം നീന വനങ്ങളിൽ താമസിക്കാൻ തീരുമാനിച്ചു. ഇപ്പോൾ പോലീസ് അവരെ ഗുഹയിൽ നിന്ന് പുറത്തു കൊണ്ടുവന്നപ്പോള്‍, പോലീസിനെ മാത്രമല്ല, സമൂഹത്തെയും ഞെട്ടിച്ച തന്റെ…

യെമനിൽ വധശിക്ഷയിൽ നിന്ന് നിമിഷപ്രിയയെ രക്ഷിക്കാനുള്ള അവസാന നിമിഷ ശ്രമങ്ങൾ തുടരുന്നു

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമൻ തലസ്ഥാനമായ സനയിലെ സെൻട്രൽ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16 ന് നടപ്പിലാക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. തൂക്കുമരത്തിൽ നിന്ന് ജീവൻ രക്ഷിക്കാൻ പോരാടുന്ന ഒരു സംഘടനയായ സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി 2025 ജൂലൈ 14 ന് (തിങ്കളാഴ്‌ച) സുപ്രീം കോടതി പരിഗണിച്ചു. ഈ വിഷയത്തിൽ “ഇന്ത്യാ സർക്കാർ പരമാവധി ചെയ്യുന്നുണ്ട്” എന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു . “യെമന്റെ സംവേദനക്ഷമതയും ഒരു സ്ഥലമെന്ന നിലയിലുള്ള പദവിയും കണക്കിലെടുത്ത്, ഇന്ത്യാ സർക്കാരിന് കൂടുതലായി ഒന്നും ചെയ്യാൻ കഴിയില്ല” എന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീം കോടതി ബെഞ്ചിനോട് പറഞ്ഞു. 1999 മുതൽ യെമന്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ…

നക്ഷത്ര ഫലം (15-07-2025 ചൊവ്വ)

ചിങ്ങം: ഇന്ന് ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത കാണുന്നു. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. അഭിപ്രായഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ സങ്കീർണമാകാതിരിക്കാൻ ശ്രദ്ധിക്കുക. പൊതുകാര്യങ്ങളില്‍ ഇടപെടുമ്പോൾ സൂക്ഷിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍ നിന്നും അകന്നുനില്‍ക്കുക. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, എന്നിവരെക്കാള്‍ നിങ്ങള്‍ക്ക് മികച്ച് നിൽക്കാനാകും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. ലാഭമുണ്ടാകും. രോഗ ശാന്തിക്കും സാധ്യത. തുലാം: ഇന്ന് നിങ്ങള്‍ക്ക് മാനസികോന്മേഷമുണ്ടാകും. നിങ്ങളുടെ പ്രൗഢമായ പെരുമാറ്റംകൊണ്ട് നിങ്ങള്‍ സുഹൃത്തുക്കളുടേയും അപരിചിതരുടെപോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. വൃശ്ചികം: സുഹൃത്തുക്കളേയും ബന്ധുക്കളേയും ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട ദിവസമാണ്. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങൾ നിങ്ങളെ അസ്വസ്ഥമാക്കും.…