ശബരിമല സ്വർണ്ണ മോഷണക്കേസ് പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സോണിയ ഗാന്ധിയെ കാണാൻ അപ്പോയിന്റ്മെന്റ് എടുത്തത് താന്‍ തന്നെയാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് സമ്മതിച്ചു. കൂടിക്കാഴ്ചയില്‍ താനുമുണ്ടായിരുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട ഒരു കാട്ടു കള്ളനാണ് തന്നോടൊപ്പം ഉള്ളതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സോണിയ ഗാന്ധിയെ കാണാൻ അപ്പോയിന്റ്മെന്റ് എടുത്തത് താനാണെന്ന് അടൂർ പ്രകാശ് സ്ഥിരീകരിച്ചെങ്കിലും, പോറ്റിക്ക് ആരാണ് ഈ അവസരം ഒരുക്കിയതെന്ന് തനിക്ക് അറിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രീകൃത സുരക്ഷാ ക്രമീകരണങ്ങളുള്ള സോണിയ ഗാന്ധിയെ കാണാൻ കേസിൽ പ്രതിയായ ഒരാൾക്ക് എങ്ങനെ അവസരം ലഭിച്ചു, മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് പോലും ലഭ്യമല്ലാത്ത കൂടിക്കാഴ്ച എങ്ങനെ നടന്നു എന്നതിന് വ്യക്തമായ ഉത്തരം ലഭിച്ചില്ല. ഇത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. തന്നെയുമല്ല, ഇത് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍…
Day: December 25, 2025
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിത്താഴുമ്പോഴും ‘വിഐപി സംസ്കാരത്തിന്’ കുറവില്ല; മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ വാടകയിനത്തില്‍ 4 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണങ്ങളും നേരിടുന്ന സമയത്ത്, എൽഡിഎഫ് സർക്കാർ പുതിയ വിവാദത്തിന് തിരികൊളുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ വാടക നല്‍കാനായി 4 കോടി രൂപ അനുവദിക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാൽ അനുമതി നൽകി. സംസ്ഥാനത്തുടനീളം വിവിധ ക്ഷേമ പദ്ധതികളുടെയും പൊതുമരാമത്തു ജോലികളുടെയും ബില്ലുകൾ തീർപ്പാക്കാതെ കിടക്കുമ്പോഴാണ് മൂന്ന് മാസത്തെ വാടക മുൻകൂറായി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഓഗസ്റ്റ് മുതൽ സംസ്ഥാനം കർശനമായ ട്രഷറി പരിധിയിലാണ്. ₹10 ലക്ഷത്തിൽ കൂടുതലുള്ള ബില്ലുകൾക്ക് പ്രത്യേക ക്ലിയറൻസ് ആവശ്യമാണ്. എന്നാല്‍, ഹെലികോപ്റ്റർ സേവനം നൽകുന്ന സ്ഥാപനമായ ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് ഉടനടി ഫണ്ട് അനുവദിക്കുന്നതിനായി ഡിസംബർ 20 ന് ഈ നിയമം മറികടക്കുകയോ ഇളവ് ചെയ്യുകയോ ചെയ്തതായി റിപ്പോർട്ടുകളില്‍ പറയുന്നു. 2025 ഒക്ടോബർ 20 മുതൽ 2026 മാർച്ച് 19 വരെയുള്ള…
തിരുവനന്തപുരം മേയർ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് ആര്‍ ശ്രീലേഖയെ ബിജെപി ഒഴിവാക്കി; പകരം വി വി രാജേഷിനെ നിശ്ചയിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ ചരിത്ര വിജയത്തെത്തുടർന്നുണ്ടായ ഒരു സുപ്രധാന രാഷ്ട്രീയ സംഭവവികാസത്തിൽ, ശാസ്തമംഗലം വാർഡിൽ നിന്ന് വിജയിച്ച മുൻ പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ആർ. ശ്രീലേഖയെ ഒഴിവാക്കി പാർട്ടി നേതൃത്വം വി വി രാജേഷിനെ മേയർ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു. ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പരക്കെ അഭിപ്രായമുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ തീരുമാനം പലരെയും അത്ഭുതപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലേക്കുള്ള ആർ. ശ്രീലേഖയുടെ പ്രവേശനം നിഷ്പക്ഷരും ഉന്നതരുമായ വോട്ടർമാരെ ആകർഷിക്കുന്നതിനുള്ള ഒരു മാസ്റ്റർ സ്ട്രോക്കായി കണക്കാക്കപ്പെട്ടിരുന്നെങ്കിലും, പാർട്ടിയിലെ ഉൾ ചർച്ചകൾ സംഘടനാ ഘടനയിൽ ആഴത്തിൽ വേരുകളുള്ള ഒരു സ്ഥാനാർത്ഥിയിലേക്ക് മാറിയിരിക്കുന്നു. കേരളത്തിലെ ബിജെപിയുടെ പ്രമുഖ മുഖവും മുൻ ജില്ലാ പ്രസിഡന്റുമായ വി.വി. രാജേഷ്, കൗൺസിലിന്റെ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യത്തെ നന്നായി മറികടക്കാൻ കഴിയുന്ന ഒരു നേതാവായിട്ടാണ് കാണപ്പെടുന്നത്. ബിജെപി സംസ്ഥാന നേതൃത്വം ആർഎസ്എസുമായി കൂടിയാലോചിച്ച് പരിചയസമ്പന്നനായ…
ക്രിസ്മസ് ദിനത്തില്‍ ലോക് ഭവന്‍ ജീവനക്കാര്‍ക്ക് അവധി നിഷേധിച്ചത് പ്രതിഷേധാര്‍ഹം: മന്ത്രി ശിവന്‍ കുട്ടി
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ ലോക്ഭവന്‍ ജീവനക്കാരുടെ അവധി നിഷേധിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രത്യേക പരിപാടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഉത്തർപ്രദേശിലെ സ്കൂളുകൾ ഉൾപ്പെടെ ക്രിസ്മസ് ദിനങ്ങളിൽ അവധി നിഷേധിച്ച ഉത്തരവുകളുടെ തുടർച്ചയാണ് ലോക് ഭവന്റെ ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നത് ‘ഓപ്ഷണൽ’ ആണെന്ന് ലോക് ഭവന്‍ അധികൃതർ വിശദീകരിച്ചെങ്കിലും, കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണിതെന്നും ജനാധിപത്യ മൂല്യങ്ങളെയും തൊഴിൽ നീതിയെയും ബഹുമാനിക്കുന്നതിനെതിരാണെന്നും മന്ത്രി വ്യക്തമാക്കി. ഒരു പ്രധാന ഉത്സവത്തിന് ജീവനക്കാരെ ഓഫീസിൽ ഹാജരാകാൻ നിർബന്ധിക്കുന്നത് വിപരീതഫലം ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. മേലുദ്യോഗസ്ഥരുടെ നിർദ്ദേശം നിലനിൽക്കുമ്പോൾ, ‘ഓപ്ഷണൽ’ എന്ന് പറയുന്നത് പേരിന് മാത്രമേ സ്ഥാനമുള്ളൂ. അന്താരാഷ്ട്ര ഉത്സവങ്ങൾ ഇത്തരം പരിപാടികൾക്കായി ഉപയോഗിക്കുന്നത് മതേതര മൂല്യങ്ങളെ വെല്ലുവിളിക്കുന്നതാണെന്നും അത്തരം പ്രവണതകൾ തിരുത്തേണ്ടതുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. അതോടൊപ്പം, ശബരിമല സ്വർണ്ണ മോഷണക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ…
കെപിഎ പ്രവാസി ശ്രീ സംഘടിപ്പിച്ച എകദിന വിനോദയാത്ര ഹൃദ്യമായ അനുഭവമായി
ബഹ്റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസി ശ്രീ സ്ത്രീകൾക്കായി സംഘടിപ്പിച്ച എകദിന വിനോദയാത്ര ഹൃദ്യമായ അനുഭവമായി.ഡിസംബർ 17-ന് സംഘടിപ്പിച്ച യാത്രയിൽ 50 ഓളം പ്രവാസി ശ്രീ അംഗങ്ങളും കുട്ടികളും പങ്കെടുത്തു. പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ അംഗങ്ങൾക്കിടയിൽ സൗഹൃദം പുതുക്കുന്നതിനും മാനസിക ഉല്ലാസത്തിനുമായാണ് യാത്ര സംഘടിപ്പിച്ചത്. രാവിലെ 9:30-ന് അൻഡലൂസ് ഗാർഡൻസിന് സമീപത്തുനിന്ന് പ്രവാസി ശ്രീ കോർഡിനേറ്ററും സെൻട്രൽ കമ്മിറ്റി അംഗമവുമായ രഞ്ജിത് ആർ പിള്ള , കെ പി എ സെക്രട്ടറിയേറ്റ് അംഗങ്ങളായ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു , സെക്രട്ടറി അനിൽകുമാർ , സെൻട്രൽ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു ആരംഭിച്ച യാത്ര ചരിത്രപ്രസിദ്ധമായ അൽ ഫത്തേഹ് ഗ്രാൻഡ് മോസ്‌ക് സന്ദർശനത്തോടെയാണ് തുടങ്ങിയത്. തുടർന്ന്…
ക്രിസ്തുമസ് ദിനത്തിൽ സ്നേഹ വിരുന്നൊരുക്കുവാന്‍ “നന്മയുടെ സ്നേഹക്കൂട് കൂട്ടായ്മ” നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ ഒത്തു കൂടും
എടത്വ : ഇക്കുറിയും ക്രിസ്തുമസ് ദിനത്തിൽ സ്നേഹ വിരുന്നൊരുക്കുവാൻ “നന്മയുടെ സ്നേഹക്കൂട് കൂട്ടായ്മ” എത്തും. കരുതലിന്റെ കരങ്ങളുമായി പതിവ് തെറ്റിക്കാതെ പങ്കുവെയ്ക്കലിനായി അവർ എത്തും. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് ചുറ്റുമതിലിനുള്ളിൽ പതിറ്റാണ്ടുകളായി കഴിയുന്നവർക്കൊപ്പം എല്ലാ തിരക്കുകളും മാറ്റിവെച്ച് ഒരു ദിനം ചെലവഴിക്കുന്നതിന് സുമനസ്സുകൾ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ ഒത്തു കൂടും. പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ‘ഷോട്ട് പുളിക്കത്ര കൊയിനോണിയ ഗ്രൂപ്പിന്റെ ‘ സഹകരണത്തോടെ സാനിറ്റോറിയത്തിൽ ‘നന്മയുടെ സ്നേഹക്കൂട് ‘ സംഗമം ഡിസംബർ 25ന് നടത്തുന്നത്. കഴിഞ്ഞ 30 വർഷത്തിലധികമായി നൂറനാട് ലെപ്രസി സാനറ്റോറിയം സന്ദർശിച്ച് വിവിധ സംഘടനകളുമായി സഹകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പൊതുപ്രവർത്തകൻ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുളയാണ്. 2003 മുതൽ മുടക്കം കൂടാതെ ഇവിടെ ക്രിസ്തുമസ് പുതുവത്സര സംഗമവും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി…
ബിരിയാണിയിൽ ഉപ്പ് കൂടിപ്പോയി; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
മുംബൈ: ബിരിയാണിയിൽ ഉപ്പ് കൂടുതലാണെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മുംബൈയിലെ ബംഗൻവാടി പ്രദേശവാസികളെ ഞെട്ടിച്ചു. ബിരിയാണിയില്‍ ഉപ്പ് കൂടുതലാണെന്ന് ആരോപിച്ച് ഭർത്താവ് പ്രകോപിതനാകുകയും ഭാര്യയുടെ തല ചുമരിൽ ഇടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 20 ന് രാത്രിയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ബിരിയാണിയിലെ ഉപ്പിനെച്ചൊല്ലിയുണ്ടായ തർക്കം അക്രമാസക്തമായ ഒരു പോരാട്ടത്തിലേക്ക് നീങ്ങുകയും അത് നാസിയ പർവീന്റെ മരണത്തിൽ കലാശിക്കുകയും ചെയ്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഭർത്താവിനെ കസ്റ്റഡിയിലെടുക്കുകയും അന്വേഷണം തുടരുകയും ചെയ്യുന്നു. നാസിയ പർവീൺ വീട്ടിൽ ബിരിയാണി ഉണ്ടാക്കിയിരുന്നുവെന്നും അത്താഴ സമയത്ത് ഭർത്താവ് മൻസാർ ഇമാം ഹുസൈൻ ഭക്ഷണം കഴിച്ചയുടനെ ബിരിയാണിയിൽ ഉപ്പ് കൂടുതലാണെന്ന് പറഞ്ഞ് ഇരുവരും തമ്മില്‍ തർക്കത്തിന് തുടക്കമിട്ടു, ഒടുവിൽ, മൻസാർ നാസിയയുടെ തല ചുമരിൽ ഇടിക്കുകയും ഗുരുതരമായി…
ദൈവം (കവിത): ജയൻ വർഗീസ്
കാണുന്ന മണ്ണിന്റെ കാണാത്ത ബോധ നി – രാമയ ചേതന ദൈവം ! കൃഷ്ണനല്ലേശുവല്ല – ള്ളയല്ലാദിയാം സത്യം പ്രപഞ്ചാത്മ ബോധം ! മായാ പ്രപഞ്ചമേ, നിന്റെ നിരാമയ നായകനല്ലയോ ദൈവം ! കാല പ്രവാഹ വഴി – കളിൽ ഉണ്മയാം സ്നേഹ സ്വരൂപമീ ദൈവം ! കാണാത്തൊരാത്മ – പ്രഭാവമനശ്വര താള സംഗീതമെൻ ദൈവം ഭൂമിയിൽ ഞാനായ മൺ കട്ടയിൽ ജീവ സാര സമ്പൂർണ്ണത ദൈവം ഞാനും പ്രപഞ്ചവും വർത്തമാനത്തിന്റെ താള നിരാമയ ബോധം ദ് വൈതമല്ലദ്വൈത തത്വത്തിൽ ഒന്ന് ചേർ – ന്നിത്തിരി പൂവായ് വിടർന്നു ! ,ആനന്ദ ദായക മാ ദിവ്യ സ്രോതസ്സിൽ ഞാനായി ചേർന്നിരിക്കുമോൾ ! നാളെകൾ താണ്ടും പ്രപഞ്ച സമുദ്രത്തിൽ ഞാനെന്നും മറ്റൊരു തുള്ളി !
ഡാലസിൽ വർഷാന്തര കൺവെൻഷനും, ഉപവാസ പ്രാർത്ഥനയും ഡിസംബർ 26 മുതൽ 27 വരെ
ഡാലസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകമിഷന്റെ നേതൃത്വത്തിലുള്ള വർഷാന്തര കൺവെൻഷനും ഉപവാസ പ്രാർത്ഥനയും ഡിസംബർ 26 (നാളെ) മുതൽ 27 വരെയുള്ള ദിവസങ്ങളിൽ (വെള്ളി, ശനി) വൈകുന്നേരം 6.30 മുതൽ 8.30 വരെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക വികാരിയും, പ്രമുഖ കൺവെൻഷൻ പ്രസംഗകനുമായ റവ.ജിജോ എം.ജേക്കബ് കൺവെൻഷന് മുഖ്യ സന്ദേശം നൽകും. ഇടവക ഗായകസംഘം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഡിസംബർ 27 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ ഉപവാസ പ്രാർത്ഥന ദേവാലയത്തിൽ വെച്ച് നടത്തപ്പെടും. ഡിസംബർ 26 ,27 (വെള്ളി,ശനി) ദിവസങ്ങളിൽ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന ഇടവകമിഷന്റെ നേതൃത്വത്തിലുള്ള വർഷാന്തര കൺവെൻഷനിലേക്കും, ഉപവാസ…
എഡ്മിന്റണിൽ കാതോരം ലൈവ് ഇൻ കൺസർട്ട് വിജയകരമായി അരങ്ങേറി
എഡ്മിന്റൻ : വൈറ്റ് ഔൾ പ്രൊഡക്ഷൻസ് അവതരിപ്പിച്ച “കാതോരം – ലൈവ് ഇൻ കോൺസർട്ട് (Ear to the Heart)” ഡിസംബർ 20-ന് സെന്റ് ബേസിൽസ് കൾച്ചറൽ സെന്ററിൽ വിജയകരമായി അരങ്ങേറി. നിറഞ്ഞ സദസ്സ് സാക്ഷിയായ ഈ സംഗീത സന്ധ്യ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടിയത്. കാതോരം മ്യൂസിക് ക്ലബ്ബിലെ 6 സംഗീതജ്ഞരും 13 ഗായകരും ചേർന്ന് അവതരിപ്പിച്ച ഈ സംഗീതതപസ്സ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. മികച്ച ശബ്ദസംവിധാനവും മനോഹരമായ ലൈറ്റിംഗ് സംവിധാനവും വേദിയുടെ സമഗ്രമായ ആംബിയൻസും പരിപാടിയുടെ നിലവാരം കൂടുതൽ ഉയർത്തി. ഇതെല്ലാം ഒരുക്കിയത് വൈറ്റ് ഔൾ പ്രൊഡക്ഷൻസ് ആയിരുന്നു. സംഗീതത്തിന്റെ ആത്മാവിനെ സ്പർശിക്കുന്ന ഗാനാവതരണങ്ങളിലൂടെ “Ear to the Heart” എന്ന ആശയം പൂർണമായും സഫലമായി. പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാ സ്പോൺസർമാർക്കും സാങ്കേതിക സംഘത്തിനും സന്നദ്ധ പ്രവർത്തകർക്കും പ്രേക്ഷകർക്കും സംഘാടകർ ഹൃദയപൂർവ്വം…
