പല സംസ്ഥാനങ്ങളിലും കനത്ത മഴ സ്ഥിതി കൂടുതൽ വഷളാക്കി; തെലങ്കാനയിൽ 50 വർഷം പഴക്കമുള്ള റെക്കോർഡ് തകർന്നു

രാജ്യമെമ്പാടും മൺസൂൺ ശക്തി പ്രാപിക്കുകയാണ്. പല സംസ്ഥാനങ്ങളിലും കനത്ത മഴയെത്തുടർന്ന് സ്ഥിതി കൂടുതൽ വഷളായി. ജമ്മു കശ്മീരിലെ വൈഷ്ണോദേവി യാത്രാ റൂട്ടിൽ മണ്ണിടിച്ചിലിനെ തുടർന്ന് 34 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ഈ സമയത്ത് രാജ്യമെമ്പാടും മൺസൂൺ പൂർണ്ണമായും സജീവമാണ്. പല സംസ്ഥാനങ്ങളിലും കനത്ത മഴ കാരണം സ്ഥിതി കൂടുതൽ വഷളായി. ചിലയിടങ്ങളിൽ വെള്ളപ്പൊക്കം നാശം വിതച്ചു, ചിലയിടങ്ങളിൽ മണ്ണിടിച്ചിൽ ജനജീവിതത്തെ തടസ്സപ്പെടുത്തി. ഇതുവരെ, വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീരിലെ വൈഷ്ണോദേവി യാത്രാ റൂട്ടിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് 34 പേർ മരിച്ചു, അതേസമയം സംസ്ഥാനത്തെ ആകെ മരണസംഖ്യ 41 ആയി. തുടർച്ചയായ മഴയെത്തുടർന്ന് ഉത്തരേന്ത്യയിലെ പല നദികളും കരകവിഞ്ഞൊഴുകുന്നു, ഇത് വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തെലങ്കാനയിൽ പെയ്ത പേമാരി 50…

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ചവരെ തേടി പോലീസ്; ആരെയും കണ്ടെത്തിയില്ലെങ്കില്‍ കേസ് അവസാനിപ്പിക്കും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ചവരെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനൊരുങ്ങി ക്രൈം ബ്രാഞ്ച്. സോഷ്യൽ മീഡിയയിലൂടെയും മറ്റ് സ്രോതസ്സുകളിലൂടെയും വെളിപ്പെടുത്തലുകൾ നടത്തിയ മൂന്ന് പേരുടെ മൊഴികൾ രേഖപ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുക. മോശം അനുഭവങ്ങൾ ഉണ്ടായ സ്ത്രീകളെ കണ്ടെത്താനും ശ്രമിക്കും. അവരുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷം മാത്രമേ ഗുരുതരമായ വകുപ്പുകൾ പ്രകാരം കേസ് സാധുവാകൂ. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി. ബിനുകുമാറിനാണ് അന്വേഷണ ചുമതല. ഇതുവരെ ലഭിച്ച ഒമ്പത് പരാതികളും മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്. നിർബന്ധിത ഗർഭഛിദ്ര ആരോപണത്തിൽ കേസെടുക്കണമെന്ന് ഹൈക്കോടതി അഭിഭാഷകൻ എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയിരുന്നു. ലഭിച്ച പരാതികൾ പോലീസ് മേധാവി പരിശോധിച്ച് ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പറയപ്പെടുന്നു. രാഹുൽ മാങ്കൂട്ടത്തില്‍ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്ന പരാതിയിൽ കേരള കോൺഗ്രസ് നേതാവ് എഎച്ച് ഹഫീസിന്റെ മൊഴി മ്യൂസിയം…

രഞ്ജു റോസ് കുര്യൻ അയര്‍ലന്‍ഡിൽ മരണമടഞ്ഞു

ഡബ്ലിന്‍ : കൗണ്ടി കോര്‍ക്കിലുള്ള ബാന്‍ഡനില്‍ കുടുംബമായി താമസിച്ച് വന്നിരുന്ന കോഴിക്കോട് സ്വദേശി ശ്രീ രഞ്ജു റോസ് കുര്യനാണ് (40 വയസ്സ്) മരണമടഞ്ഞു . അയര്‍ലന്‍ഡിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ കില്ലാര്‍ണി നാഷനല്‍ പാര്‍ക്കിലാണ് ശ്രീ രഞ്ജു റോസ് കുര്യന്റെ മൃതദേഹം കണ്ടെത്തിയത്. അയര്‍ലന്‍ഡ് പോലീസ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കുറച്ച് കാലമായി അയര്‍ലന്‍ഡില്‍ ഇന്ത്യാക്കാര്‍ അടക്കം ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ രഞ്ജുവിന്റെ മരണവും ദുരൂഹമായി മാറും. മൃതദേഹം തുടര്‍ നടപടികള്‍ക്കായി കില്ലാര്‍ണി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകും. നിലവിലെ സാഹചര്യത്തില്‍ പോലീസ് വിശദ അന്വേഷണം നടത്തുന്നുണ്ട്. കൊലപാതക സാധ്യത അടക്കം പരിഗണിച്ചാണ് നടപടികള്‍. ശ്രീ രഞ്ജുവിനെ രണ്ട് ദിവസമായി കാണാന്‍ ഇല്ലായിരുന്നുവെന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. 2016 ന് ശേഷമാണ് ശ്രീ…

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയെ ആക്രമിക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്!

വെനിസ്വേലൻ തീരത്ത് യുദ്ധക്കപ്പലുകളും ആണവ അന്തർവാഹിനികളും വിന്യസിച്ചുകൊണ്ട് യുഎസ് സംഘർഷം വർദ്ധിപ്പിച്ചു. അതേസമയം, പ്രസിഡന്റ് മഡുറോ ഇതിനെ നുഴഞ്ഞുകയറ്റത്തിനുള്ള പരാജയപ്പെട്ട ശ്രമമാണെന്ന് വിശേഷിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യമായ വെനിസ്വേലയിലെ യുഎസ് സൈനിക പ്രവർത്തനങ്ങൾ ആഗോളതലത്തിൽ കോളിളക്കം സൃഷ്ടിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെനിസ്വേലയുടെ തീരത്തേക്ക് നാവിക യുദ്ധക്കപ്പലുകളും ആണവശക്തിയുള്ള അതിവേഗ ആക്രമണ അന്തർവാഹിനികളും വിന്യസിച്ചിട്ടുണ്ട്. ഈ നീക്കത്തിനുശേഷം, വെനിസ്വേലയിൽ സൈനിക ഇടപെടലിന് യുഎസ് തയ്യാറെടുക്കുന്നുണ്ടോ എന്ന ചോദ്യങ്ങൾ ഉയർന്നുവരുന്നു. എന്നാല്‍, വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ തന്റെ രാജ്യത്തേക്ക് യുഎസ് കടന്നുകയറ്റം ‘ഒരു തരത്തിലും അനുവദിക്കില്ല’ എന്ന് വ്യക്തമാക്കി. “ഇന്ന് നമ്മൾ ഇന്നലത്തേക്കാൾ ശക്തരാണ്. സമാധാനം, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കാൻ ഇന്ന് നമ്മൾ കൂടുതൽ തയ്യാറാണ്,” തന്റെ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് നിക്കോളാസ് മഡുറോ പറഞ്ഞു. ദക്ഷിണ അമേരിക്കൻ…

മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സീക്രട്ട് സർവീസ് സുരക്ഷ ട്രം‌പ് റദ്ദാക്കി

മുൻ വൈസ് പ്രസിഡന്റും 2024 ലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന കമല ഹാരിസിനുള്ള സീക്രട്ട് സർവീസ് സംരക്ഷണം 2025 സെപ്റ്റംബർ 1 മുതൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചു. വാഷിംഗ്ടണ്‍: 2024 ലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ സീക്രട്ട് സർവീസ് സുരക്ഷ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചു. സെപ്റ്റംബർ 23 ന് പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുതിയ പുസ്തകമായ ‘107 ഡേയ്‌സ്’ ന്റെ മൾട്ടി-സിറ്റി ടൂറിനായി കമല ഹാരിസ് തയ്യാറെടുക്കുന്നതിനിടെയാണ് ഈ തീരുമാനം. കമല ഹാരിസിന്റെ സുരക്ഷ 2025 ജനുവരിയിൽ ജോ ബൈഡൻ ഒരു വർഷത്തേക്ക് നീട്ടിയിരുന്നു, അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ്, അതായത് 2026 ജനുവരി വരെ. എന്നാൽ, വൈറ്റ് ഹൗസ് ഇപ്പോൾ അത് ഔദ്യോഗികമായി അവസാനിച്ചതായി പ്രഖ്യാപിച്ചു. “നിയമം അനുശാസിക്കുന്നവ ഒഴികെ, എക്സിക്യൂട്ടീവ് മെമ്മോറാണ്ടം വഴി…

ഇന്ത്യയും കാനഡയും അംബാസഡര്‍മാരെ നിയമിച്ചു; ദിനേശ് പട്നായിക്ക് കാനഡയിലെ ഇന്ത്യന്‍ അംബാസഡര്‍, ക്രിസ്റ്റഫര്‍ കൂട്ടര്‍ ഇന്ത്യയിലെ കനേഡിയന്‍ അംബാസഡര്‍

നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യയും കാനഡയും മുതിർന്ന ഹൈക്കമ്മീഷണർമാരെ നിയമിച്ചു. ഖാലിസ്ഥാൻ തർക്കത്തിനുശേഷം ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിന് ഈ നീക്കം പ്രധാനമാണെന്ന് കണക്കാക്കപ്പെടുന്നു. ഒട്ടാവയിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണറായി ദിനേശ് കെ. പട്നായിക്കും, ന്യൂഡൽഹിയിൽ കാനഡയെ പ്രതിനിധീകരിക്കുന്നത് ക്രിസ്റ്റഫർ കൂട്ടറുമായിരിക്കും. ഇരു രാജ്യങ്ങൾക്കുമിടയിൽ ദീർഘകാലമായി ഒഴിവുള്ള ഹൈക്കമ്മീഷണർമാരുടെ ഒഴിവുകൾ നികത്തുന്നതിനായി ഇന്ത്യയും കാനഡയും വ്യാഴാഴ്ച ഒരു സുപ്രധാന നയതന്ത്ര നടപടി സ്വീകരിച്ചു. മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞൻ ദിനേശ് കെ. പട്‌നായിക്കിനെ കാനഡയിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണറായും ക്രിസ്റ്റഫർ കൂട്ടറിനെ ന്യൂഡൽഹിയിലെ കാനഡയുടെ ഹൈക്കമ്മീഷണറായും നിയമിച്ചു. കഴിഞ്ഞ പത്ത് മാസമായി തുടരുന്ന സംഘർഷങ്ങൾക്കിടയിൽ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ സൂചനയായാണ് ഈ നിയമനങ്ങളെ കാണുന്നത്. സറേയിൽ ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്ന് ഇന്ത്യ-കാനഡ ബന്ധം പുതിയ തകർച്ചയിലായതിനാൽ ഈ നീക്കം പ്രത്യേകിച്ചും പ്രധാനമാണ്. സംഭവത്തെത്തുടർന്ന്, ഇരു രാജ്യങ്ങളും നയതന്ത്ര…

ഓസ്‌ട്രേലിയൻ മലയാളി നിർമ്മാതാവ് ഷിബു പോളിന്റെ തുമ്പി തുള്ളൽ’ എന്ന ഓണപ്പാട്ട് ആൽബം പുറത്തിറങ്ങി

ബ്രിസ്‌ബേൻ:ഓസ്‌ട്രേലിയൻ മലയാളി നിർമ്മാതാവ് ഷിബു പോളിന്റെ സംഗീത സമ്മാനം തുമ്പി തുള്ളൽ’ എന്ന ഓണപ്പാട്ട് ആൽബം പുറത്തിറങ്ങി .ഈ ഓണത്തിന് മലയാളികൾക്ക് സംഗീതത്തിന്റെ വേറിട്ടൊരു അനുഭവം നൽകിക്കൊണ്ട് ‘തുമ്പി തുള്ളൽ’ എന്ന പുതിയ ഓണപ്പാട്ട് ആൽബം പുറത്തിറക്കിയിരിക്കുന്നതു . സന്ധ്യ ഗിരീഷ് പാടി, വരികൾ എഴുതിയ ഈ ആൽബത്തിന് ഗിരീഷ് ദേവ് സംഗീതവും ഓർക്കസ്ട്രേഷനും നിർവ്വഹിച്ചിരിക്കുന്നു. അരീഷ് മാത്യു തെക്കേക്കര കീബോർഡ് പ്രോഗ്രാമിംഗും അപ്പുസ് നാദസ്വരവും കൈകാര്യം ചെയ്തിട്ടുണ്ട്.നിഖിൽ റോയ്, ശ്രീജു എന്നിവരാണ് ക്യാമറ. അനീഷ് സ്വാതി എഡിറ്റിംഗും ഡിഐയും നിർവഹിച്ചു. ഡെസിബെൽ ഓഡിയോ ഫാക്ടറി, പെന്റാ സ്പേസ് ഏരവിപേരൂർ, പെനെലോപ്പ് കൊച്ചി തുടങ്ങിയ സ്റ്റുഡിയോകളിലാണ് റെക്കോർഡിംഗ് നടന്നത്. ഡിസൈനുകൾ ഒരുക്കിയത് രാജീവ് രാജ് സപ്താ ഡിസൈൻസ് ആണ്. സംഗീതലക്ഷ്മി കോ-ഓർഡിനേഷനും മ്യൂസിക് പെന്റ മ്യൂസിക് പ്രൊഡ്യൂസേഴ്സും ആയി പ്രവർത്തിച്ചു. മനോരമ മ്യൂസിക് ആണ് ഈ ആൽബം…

ഡെമോക്രാറ്റിക് പാർട്ടി നഗരങ്ങളിലേക്ക് സൈന്യത്തെ അയക്കുമെന്നുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ശക്തമായ നിലപാടുമായി ഡെമോക്രാറ്റിക് ഗവർണർമാർ

വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന നഗരങ്ങളിലേക്ക് സൈന്യത്തെ അയക്കുമെന്നുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ശക്തമായ നിലപാടുമായി ഡെമോക്രാറ്റിക് ഗവർണർമാർ. ഡെമോക്രാറ്റിക് ഗവർണേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ഒരു കത്തിൽ ഒപ്പിട്ടുകൊണ്ട് മിക്ക ഡെമോക്രാറ്റിക് ഗവർണർമാരും ട്രംപിന്റെ നീക്കത്തെ “അധികാര ദുർവിനിയോഗം” എന്ന് വിശേഷിപ്പിച്ചു. നിയമപാലനത്തിനായി സൈന്യത്തെ വിന്യസിക്കുന്നത് അനാവശ്യവും നിയമവിരുദ്ധവുമാണെന്ന് കത്തിൽ ഗവർണർമാർ ചൂണ്ടിക്കാട്ടി. ഇല്ലിനോയിസ്, മേരിലാൻഡ്, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അവിടത്തെ ഗവർണർമാരുടെ അനുമതിയില്ലാതെ സൈന്യത്തെ അയക്കാനുള്ള പ്രസിഡന്റിന്റെ ശ്രമം രാജ്യത്തെ നിയമ വ്യവസ്ഥയെ അട്ടിമറിക്കുന്നതാണെന്നും അവർ ആരോപിച്ചു. വാഷിംഗ്ടൺ, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിൽ ട്രംപ് സൈന്യത്തെ വിന്യസിക്കുകയും ചിക്കാഗോ പോലുള്ള ഡെമോക്രാറ്റിക് നഗരങ്ങളിലേക്ക് സൈന്യത്തെ അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കങ്ങൾ എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ, ഈ സൈനിക വിന്യാസങ്ങൾ നിയമ നിർവഹണത്തിൽ കാര്യമായൊന്നും ചെയ്തിട്ടില്ലെന്നും യു.എസ്.…

ഡാലസ് കേരള അസോസിയേഷൻ ഓഫ് ഡാലസും (KAD) ഇന്ത്യാ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (ICEC) സംയുക്തമായി കുട്ടികൾക്കായി സ്‌പെല്ലിംഗ് ബീ, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസും (KAD) ഇന്ത്യാ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (ICEC) സംയുക്തമായി കുട്ടികൾക്കായി സ്‌പെല്ലിംഗ് ബീ, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 27 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ കാർൾട്ടൺ പബ്ലിക് ലൈബ്രറിയിലാണ് മത്സരങ്ങൾ നടക്കുക. സ്‌പെല്ലിംഗ് ബീ: കുട്ടികളുടെ പദസമ്പത്തും അക്ഷരവിജ്ഞാനവും പരീക്ഷിക്കുന്നതിനുള്ള മത്സരമാണിത്. ഓരോ വിഭാഗത്തിനുമുള്ള വാക്കുകളുടെ പട്ടിക പഠനത്തിനായി നൽകിയിട്ടുണ്ട്. പ്രസംഗ മത്സരം: ഇംഗ്ലീഷിൽ മാത്രമായിരിക്കും മത്സരം. ഓരോ പ്രസംഗത്തിനും 5 മിനിറ്റ് സമയം അനുവദിച്ചിട്ടുണ്ട്. പ്രസംഗം കാണാതെ പഠിച്ചെത്തണം. വിഷയങ്ങൾ: വിഭാഗം K-2: എൻ്റെ ഇഷ്ട ഉത്സവം എൻ്റെ ജീവിതത്തിലെ സന്തോഷമുള്ള ദിവസം വിഭാഗം 3-5: കൂട്ടായ പ്രവർത്തനത്തിൻ്റെ പ്രാധാന്യം ഒരു മികച്ച നേതാവിനെ സൃഷ്ടിക്കുന്നതെന്ത്? വിഭാഗം 6-8: കേരളത്തെ സവിശേഷമാക്കുന്നത് എന്ത്? കുട്ടികൾ, സ്ക്രീനുകൾ, സന്തുലിതാവസ്ഥ: അതിരുകൾ എവിടെയാണ്? വിഭാഗം…

നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഓണാഘോഷം ആഗസ്റ്റ് 30-ന്; എം.എല്‍.എ മാരായ മാണി സി. കാപ്പനും മോന്‍സ് ജോസഫും മുഖ്യാതിഥികള്‍

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഓണാഘോഷപരിപാടിയില്‍ മാണി സി. കാപ്പന്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. ആഗസ്റ്റ് 30-ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പാര്‍ക്ക് റിഡ്ജിലുള്ള സെന്‍റെിനിയല്‍ ആക്ടിവിറ്റി സെന്‍റര്‍ (100 S. Weston Ave, Park Ridge, IL60068) വെച്ച് വിവിധ പരിപാടികളോടു കൂടി ഓണാഘോഷം നടക്കും. ഓണാഘോഷ പരിപാടിയിലേക്ക് സംഘാടകര്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വിജി നായര്‍ (847-962-0749), സുരേഷ് ബാലചന്ദ്രന്‍ (630-977-9988), അരവിന്ദ് പിള്ള (847-789-0519).