മിഷൻ ഗഗൻയാൻ: ഗഗൻയാൻ ദൗത്യത്തിലേക്കുള്ള ഇന്ത്യയുടെ വലിയ ചുവടുവയ്പ്പ്; ISRO ആദ്യത്തെ വിജയകരമായ എയർ ഡ്രോപ്പ് പരീക്ഷണം നടത്തി

പാരച്യൂട്ട് അധിഷ്ഠിത ഡീസെലറേഷൻ സിസ്റ്റത്തിന്റെ ആദ്യ എയർ ഡ്രോപ്പ് ടെസ്റ്റ് (IADT-01) വിജയകരമായി പൂർത്തിയാക്കി ഗഗൻയാൻ ദൗത്യത്തിന്റെ വിജയത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പ് ISRO നടത്തി. ബഹിരാകാശയാത്രികരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിന് ഈ പരീക്ഷണം പ്രധാനമാണ്. ഡിസംബറിൽ, വ്യോമിത്ര എന്ന റോബോട്ട് ഉൾപ്പെടുന്ന ആളില്ലാ ദൗത്യം G1 വിക്ഷേപിക്കും. ദൗത്യത്തിന്റെ 80% ത്തിലധികം പരീക്ഷണങ്ങളും പൂർത്തിയായി, ഭാവിയിലെ മനുഷ്യ ദൗത്യങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ അതിവേഗം നടക്കുന്നു. ഈ പരീക്ഷണം ഇസ്രോ ഒറ്റയ്ക്കല്ല നടത്തിയത്. ഇന്ത്യൻ വ്യോമസേന, ഡിആർഡിഒ (പ്രതിരോധ ഗവേഷണ വികസന സംഘടന), ഇന്ത്യൻ നാവികസേന, ഇന്ത്യൻ തീരസംരക്ഷണ സേന എന്നിവരും ഇതിൽ സജീവമായി പങ്കെടുത്തു. ഈ എല്ലാ ഏജൻസികളുടെയും സഹകരണത്തോടെ ഈ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രോ ‘എക്‌സിൽ’ പങ്കുവെച്ചു. ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ പറക്കൽ 2025 ഡിസംബറിൽ നടത്തുമെന്ന് ഐഎസ്ആർഒ ജി1 ചെയർമാൻ വി.…

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സാധ്യതയെന്ന്; നിർണായക തീരുമാനം ഇന്ന്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തില്‍ രാജിവയ്ക്കണമെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കളായ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, അടൂർ പ്രകാശ് എന്നിവര്‍ അഭിപ്രായപ്പെട്ടു. മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ എന്നിവരും ഇതേ അഭിപ്രായക്കാരാണ്. എന്നാല്‍, താന്‍ രാജിവയ്ക്കാൻ തയ്യാറല്ലെന്നും, നേതൃത്വം തന്റെ ഭാഗം കേൾക്കണമെന്നും രാഹുല്‍ ആഗ്രഹിക്കുന്നു. യുവ എംഎൽഎയുടെ ഭാവി തീരുമാനിക്കാൻ കേരള നേതൃത്വം എഐസിസിയെ വിടുകയാണ്. മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനം എടുക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. നേതൃത്വം ഇടപെട്ട് ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പത്രസമ്മേളനം നിർത്തിവച്ചെങ്കിലും, ഞായറാഴ്ച ഉച്ചയ്ക്ക് 2:30 ന് രാഹുൽ മാധ്യമങ്ങളെ കണ്ടു. ട്രാൻസ്ജെൻഡർ സ്ത്രീയുടെ ആരോപണങ്ങളെ പ്രതിരോധിക്കാൻ രാഹുൽ ശ്രമിച്ചെങ്കിലും നീക്കം പാളി. രാഹുൽ ഉടൻ തന്നെ തിരുവനന്തപുരത്തേക്ക് പോയി.…

ഗിൽജിത്-ബാൾട്ടിസ്ഥാനിൽ കനത്ത വെള്ളപ്പൊക്കം നാശം വിതച്ചു; 300-ലധികം വീടുകളും നിരവധി കടകളും ഒലിച്ചുപോയി

ക്വെറ്റ: പാക്കിസ്താന്‍ അധിനിവേശ ഗിൽജിറ്റ്-ബാൾട്ടിസ്ഥാനിലെ (PoGB) ഗിസർ ജില്ലയിൽ ഹിമാനികൾ നിറഞ്ഞ തടാകം കരകവിഞ്ഞ് ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 300-ലധികം വീടുകളും നിരവധി കടകളും നശിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. റോഷൻ, ടിൽദാസ് തുടങ്ങിയ നിരവധി ഗ്രാമങ്ങളെ ഇത് സാരമായി ബാധിച്ചു. വിവരങ്ങൾ അനുസരിച്ച്, ഗിസർ ജില്ലയിലെ ടിൽദാസ്, മിദുരി, മുലാബാദ്, ഹോക്സ് തങ്കി, റോഷൻ, ഗോത്ത് ഗ്രാമങ്ങൾ ബാധിത പ്രദേശങ്ങളിലാണ്. വെള്ളപ്പൊക്കത്തിൽ ഏകദേശം 330 വീടുകളും നിരവധി കടകളും തകർന്നു. റോഷൻ ഗ്രാമത്തിന്റെ 80 ശതമാനവും ഈ ഭയാനകമായ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. വെള്ളപ്പൊക്കത്തിൽ 7 കിലോമീറ്ററിലധികം നീളമുള്ള ഒരു കൃത്രിമ തടാകം സൃഷ്ടിക്കപ്പെട്ടു, ഇത് കൃഷിഭൂമിയെ മുക്കുകയും റോഡ് ശൃംഖലയുടെ നിരവധി ഭാഗങ്ങൾ ഒലിച്ചുപോകുകയും ചെയ്തു. ഏകദേശം 200 പേരെ അധികൃതർ ഒഴിപ്പിച്ചു. എന്നാല്‍, ഇതുവരെ ജീവഹാനി ഉണ്ടായതായി വാർത്തകളൊന്നുമില്ല. കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് ടെന്റുകൾ,…

ഓപ്പറേഷൻ സിന്ദൂരിനിടെ തന്റെ ഇടപെടലാണ് യുദ്ധം നിര്‍ത്തിയതെന്ന ട്രം‌പിന്റെ അവകാശവാദത്തെ പൊളിച്ചടുക്കി പാക്കിസ്താന്‍

ഓപ്പറേഷൻ സിന്ദൂരിനിടെ വെടിനിർത്തൽ പാക്കിസ്താന്‍ തന്നെയാണ് ആവശ്യപ്പെട്ടതെന്നും, ട്രം‌പിന് അതിൽ യാതൊരു പങ്കുമില്ലെന്നും പാക്കിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ പറഞ്ഞു. ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ തെറ്റാണെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന തെളിയിക്കുന്നത്. വെടിനിർത്തൽ അതിന്റെ നിബന്ധനകൾ പാലിച്ചാണ് നടന്നതെന്ന് ഇന്ത്യയും ആവർത്തിച്ചു. ഇന്ത്യയുമായുള്ള ഓപ്പറേഷൻ സിന്ദൂരിനിടെ യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം സ്വീകരിച്ചുവെന്ന അവകാശവാദം പാക്കിസ്താന്‍ വ്യക്തമായി നിഷേധിച്ചു. ഈ വെടിനിർത്തലിന് അമേരിക്കയുടെയോ മൂന്നാം രാജ്യത്തിന്റെയോ മധ്യസ്ഥത ഉണ്ടായിരുന്നില്ല എന്ന് പാക്കിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ പറഞ്ഞു. ഇന്ത്യൻ ആക്രമണങ്ങൾ മൂലം കനത്ത നഷ്ടം നേരിട്ടതിനാലാണ് പാക്കിസ്താൻ തന്നെ ഇന്ത്യയിൽ നിന്ന് വെടിനിർത്തൽ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം സമ്മതിച്ചു. ഇന്ത്യയ്ക്കും പാക്കിസ്താനുമിടയിൽ സമാധാന സ്ഥാപകൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾക്ക് വിരുദ്ധമാണ്…

ഇന്ത്യ-യുഎസ് താരിഫ് യുദ്ധം: അമേരിക്കയിലെ താരിഫുകൾക്കെതിരെ ലോബിയിംഗ് സ്ഥാപനത്തെ ഇന്ത്യ നിയമിച്ചു

അമേരിക്കയിലെ താൽപ്പര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രതിച്ഛായ ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യൻ സർക്കാർ മറ്റൊരു ലോബിയിംഗ് സ്ഥാപനത്തെ നിയമിച്ചു. വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസി വഴിയാണ് ഈ സ്ഥാപനത്തെ നിയമിച്ചിരിക്കുന്നത്. വാഷിംഗ്ടണ്‍: വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസി യുഎസിൽ മറ്റൊരു ലോബിയിംഗ് സ്ഥാപനത്തെ നിയമിച്ചു. യുഎസിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയും യുഎസ് സർക്കാരുമായും മാധ്യമങ്ങളുമായും നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇന്ത്യയുടെ കയറ്റുമതിയെ മോശമായി ബാധിച്ചേക്കാവുന്ന 50% ഭാരിച്ച നികുതി യുഎസ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്താൻ പോകുന്ന സമയത്താണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. മെർക്കുറി പബ്ലിക് അഫയേഴ്‌സുമായാണ് ഇന്ത്യ മൂന്ന് മാസത്തെ കരാറിൽ ഒപ്പു വെച്ചത്. പ്രതിമാസം 75,000 ഡോളറാണ് ഇവരുടെ ഫീസ്. യുഎസ് സർക്കാരുമായുള്ള ലോബിയിംഗ്, മീഡിയ ഇടപെടൽ, സോഷ്യൽ മീഡിയ തന്ത്രം, ഇന്ത്യയെ പ്രതിനിധീകരിച്ച് ഡിജിറ്റൽ പ്രമോഷൻ തുടങ്ങിയ ജോലികൾ കമ്പനി കൈകാര്യം ചെയ്യും.…

വേലുപിള്ള (81) ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: വേലുപിള്ള (81) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ: ഓമന പിള്ള മക്കള്‍: അനിത, അമ്പിളി, അര്‍ച്ചന, അഭിലാഷ് മരുമക്കള്‍: മോഹനന്‍ പിള്ള, ചന്ദ്രശേഖര പിള്ള, രഞ്ജിത് പിള്ള രേശ്മ പിള്ള സഹോദരങ്ങള്‍: മാധവന്‍പിള്ള, ചന്ദ്രന്‍പിള്ള, പൊന്നമ്മ പിള്ള, സുമ മിറ്റല്‍, അമ്മിണി നാഥ്, മണിയമ്മ. പൊതുദര്‍ശനം: ആഗസ്റ്റ് 27-ാം തീയതി ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ. തുടര്‍ന്ന് ശവസംസ്കാര ചടങ്ങുകള്‍ ബാര്‍ട്ട്ലറ്റിലുള്ള കണ്‍ട്രി സൈഡ് ഫ്യൂണറല്‍ ഹോമില്‍ (950 S. Bartlett Road, Bartlett, IL 60103)) വെച്ച് നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ചന്ദ്രന്‍പിള്ള 847 220 0017)

ക്വീൻസ് സെന്റ് മേരീസ് എട്ടുനോമ്പാചരണം ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 6 വരെ

ന്യൂയോര്‍ക്ക്: വിശുദ്ധ ദൈവമാതാവിന്‍റെ ജനന പെരുന്നാളിന്‍റെ ക്രമീകരണങ്ങൾ ലോംഗ് ഐലൻഡ് ക്വീൻസ് ഗ്ലെൻ ഓക്സ് സെന്റ് മേരീസ് ദേവാലയം പൂർത്തിയാക്കിയതായി പള്ളി ഭാരവാഹികൾ അറിയിക്കുന്നു. പള്ളിയുടെ വിലാസം: 262-22 Union Turnpike, Glen Oaks, New York, 11004. ഓഗസ്റ്റ് 31ന് വൈകുന്നേരം 6 മണിക്ക് പെരുന്നാൾ കൊടിയേറ്റവും, തുടർന്ന് സന്ധ്യാ പ്രാർത്ഥനയും അതിനുശേഷം റവ. ഫാദർ ജേക്കബ് ജോസ് വചന ശുശ്രൂഷകളും നടത്തും. പെരുന്നാളിനോടനുബന്ധിച്ച് എല്ലാ ദിവസവും വി. കുർബ്ബാനയും വചന ശുശ്രൂഷയും വിവിധ വൈദികരുടെ നേതൃത്വത്തിൽ നടത്തപ്പെടും. രോഗികൾക്കുള്ള പ്രത്യേക പ്രാർത്ഥനകളും എല്ലാ ദിവസവും നടത്തപ്പെടും. പ്രധാന പെരുന്നാൾ സെപ്റ്റംബർ 6ന് രാവിലെ 9 മണിക്കുള്ള പ്രഭാത നമസ്കാരത്തോടെ ആരംഭിക്കും. വിശുദ്ധ കുർബ്ബാനയും പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനകൾക്കും ശേഷം ഭക്തിനിർഭരമായ പ്രദക്ഷിണവും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. നിങ്ങളെല്ലാവരെയും പ്രാർത്ഥനപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഫിലിപ്പ്…

ഡാലസ് മലയാളി അസോസിയേഷൻ ഏലിക്കുട്ടി ഫ്രാൻസിസിനെ ആദരിക്കുന്നു

ഡാലസ്∙ ടെക്സസിലെ ആദ്യകാല മലയാളിയും ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷന്റെ സ്ഥാപക നേതാവുമായ ഏലിക്കുട്ടി ഫ്രാൻസിസിനെ ഡാലസ് മലയാളി അസോസിയേഷൻ ആദരിക്കുന്നു. കൊപ്പേൽ സെന്റ് അൽഫോൺസാ ചർച്ച് ഓഡിറ്റോറിയത്തിൽ 30ന് രാവിലെ 10.30ന് നടക്കുന്ന ഓണാഘോഷ ചടങ്ങിൽ ഏലിക്കുട്ടി ഫ്രാൻസിസിനെ പൊന്നാടയണിയിക്കുകയും ഫലകം നൽകി ആദരിക്കുകയും ചെയ്യും. 1970കളുടെ തുടക്കത്തിൽ ഡൽഹിയിൽ നിന്നും അമേരിക്കയിലേക്കു കുടിയേറിയ ഏലിക്കുട്ടി ഫ്രാൻസിസ് ഡാലസിലെ പാർക്ക്‌ലാൻഡ് മെമ്മോറിയൽ ഹോസ്പിറ്റലിൽ ദീർഘനാൾ സൂപ്രണ്ടായിരുന്നു. നിലവിൽ വിശ്രമ ജീവിതം നയിച്ചു വരികയാണ്. മാധ്യമപ്രവർത്തകനും കലാകാരനുമായിരുന്നു പരേതനായ സി.എൽ. ഫ്രാൻസീസ് ആണ് ഭർത്താവ്. നോർത്ത് ടെക്സസ് മലയാളി അസോസിയേഷൻ, കൊപ്പേൽ മച്ചാൻസ് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ അരങ്ങേറുന്ന ഓണാഘോഷ കലാപരിപാടികളുടെ ഭാഗമായി മോഹിനിയാട്ടം ഉൾപ്പെടെയുള്ള കേരളീയ നൃത്തരൂപങ്ങളും പൂർവ്വ സ്മൃതികളുണർത്തുന്ന മാർഗ്ഗം കളിയും ടെക്‌സസ് മലയാളി ഗായകരുടെ ഗാനമേളയുമുണ്ടായിരിക്കും. അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്കൊപ്പം…

ഷിക്കാഗോയിലേക്ക് സൈന്യത്തെ അയക്കാനുള്ള ട്രംപിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ഷിക്കാഗോ മേയർ

ഷിക്കാഗോ:ഷിക്കാഗോയിലേക്ക് സൈന്യത്തെ അയക്കാനുള്ള ട്രംപിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന്  ഷിക്കാഗോ മേയർ ആരോപിച്ചു.വാഷിംഗ്ടണിലെ നടപടികൾക്ക് ശേഷം അടുത്തത് ഷിക്കാഗോ ആണെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ്റെ പ്രതികരണം. “പ്രസിഡന്റ് നിർദ്ദേശിക്കുന്നത് നമ്മുടെ ഭരണഘടനയുടെ ഏറ്റവും നഗ്‌നമായ  ലംഘനമായിരിക്കും. ഷിക്കാഗോക്ക് ഒരു സൈനിക അധിനിവേശം ആവശ്യമില്ല. ട്രംപിന്റെ നയം അമേരിക്കൻ ജനതയെ ഭിന്നിപ്പിക്കാൻ വേണ്ടി മാത്രമുള്ളതാണ്.” – ജോൺസൺ X-ൽ കുറിച്ചു. കൂടാതെ, സൈന്യത്തെ അയക്കുന്നതിന് പകരം നഗരത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിക്ഷേപങ്ങളാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വർഷത്തിനിടെ ഷിക്കാഗോയിലെ കൊലപാതകങ്ങൾ 30% കുറഞ്ഞു, കവർച്ച 35% കുറഞ്ഞു, വെടിവെപ്പ് 40% കുറഞ്ഞു തുടങ്ങിയ കണക്കുകളും ജോൺസൺ പുറത്തുവിട്ടു. എന്നാൽ, നഗരത്തിലെ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധിക്കുന്നതിന് പകരം തന്നെ വിമർശിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്ന ഡെമോക്രാറ്റുകൾ കാരണം അവിടുത്തെ ജനങ്ങൾക്ക് യാതൊരു ഗുണവുമില്ലെന്ന്…

കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷൻ ഡയറക്ടർ ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ പുതിയ പാരിഷ് കൗണ്‍സില്‍ പ്രതിനിധികൾ ചുമതലയേറ്റു

കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷൻ ഡയറക്ടർ ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ 2025- 2027 കാലയളവിലേക്കുള്ള പാരിഷ് കൗണ്‍സില്‍ പുതിയ പ്രതിനിധികൾ ചുമതലയേറ്റു ചെറിയാൻ മാത്യു (ട്രസ്റ്റി), ജോസഫ് സെബാസ്റ്റിയൻ (ട്രസ്റ്റി), കിരൺ ഏലുവിങ്കൽ (ഫിനാന്‍സ്), സുജ അലക്സ് (പി.ആർ.ഓ), ഷിംഷ മനോജ് (സെക്രട്ടറി, ലിറ്റര്‍ജി, ക്വയര്‍), ജെയിംസ് പതുശ്ശേരി (ഫാമിലി അപോസ്റ്റലെറ്റ്, സാക്രിസ്റ്റിൻ), റിയ ഐസക് (സി.സി.ഡി, ഐ.റ്റി , സോഷ്യൽ മീഡിയ ) , ജോബി തുണ്ടത്തിൽ (ചാരിറ്റി) ആന്റണി ജോർജ് (യൂത്ത് അപോസ്റ്റലെറ്റ് , ഫോട്ടോഗ്രാഫി , പ്രോഗ്രാം കോഓർഡിനേറ്റർ ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് കൂടാതെ, മിഷനിലെ രണ്ടു വാര്‍ഡുകളും 2025 – 2027 ലേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. മാർട്ടിൻ , ദീപ ജെയിംസ് (സെയിന്റ്റ്. അല്‍ഫോന്‍സാ വാര്‍ഡ്), വര്ഗീസ് പള്ളിത്താനം, സ്നേഹ ജോസഫ് (സെയിന്റ്റ്. ചാവറ വാര്‍ഡ്) എന്നിവരാണ്…