ചിങ്ങം: നിങ്ങളുടെ പഴയ സഹപ്രവർത്തകരുമായി ബന്ധം പുതുക്കാൻ അവസരം ലഭിക്കും. നിങ്ങളുടെ ബന്ധുക്കളുടെ സന്ദർശനത്തിന് സാധ്യത. അതിഥികൾക്കായി നല്ല വിരുന്നൊരുക്കും. കന്നി: നിങ്ങളുടെ വ്യവസായത്തിൽ നിന്ന് സന്തോഷം പ്രദാനം ചെയ്യുന്ന ദിവസമാണ് ഇന്ന്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അറിഞ്ഞ് വിവേക പൂർണമായി നിങ്ങൾ ഇന്ന് പ്രവർത്തിക്കും. അലസമായിരിക്കുന്ന പ്രവണത നിർത്തിവയ്ക്കുന്നതിനാൽ ഇന്നത്തെ ദിവസം മികച്ചതാകാൻ സാധ്യത. തുലാം: ജോലിയോടും കുടുംബത്തോടുമുള്ള നിങ്ങളുടെ സമർപ്പണ ബോധത്തെ അംഗീകരിക്കും. നിങ്ങളുടെ ഏറ്റവും മികച്ച ആശയം ഉപയോഗിച്ച് പണം ലാഭിക്കാനും സാധിക്കും. മികച്ച തീരുമാനങ്ങൾ എടുക്കാൻ ഇന്നത്തെ ദിവസം സാധ്യമാകും. വൃശ്ചികം: ഇന്ന് എല്ലാവരെയും പരിഗണിക്കാൻ ശ്രമിക്കണം. തെറ്റിദ്ധാരണകളുണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കുന്നത് ഇന്നത്തെ ദിവസം നന്നായിരിക്കും. എന്നാൽ ശണ്‌ഠ കൂടാൻ ഇട വരുത്തരുത്. ബന്ധങ്ങളാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം. ധനു: നിങ്ങൾക്കിന്ന് കുട്ടിക്കാല ഓർമകൾ കടന്നുവരും. ഇന്നത്തെ ദിവസം ഉല്ലാസയാത്രയ്ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ പഴയ സ്‌നേഹിതനെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്.…
Year: 2025
നിമിഷ പ്രിയ കേസ്: കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ സംഘത്തെ യെമനിലേക്ക് അയക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി; ചർച്ചകൾ കുടുംബ തലത്തിലാണെന്ന് കേന്ദ്ര സർക്കാർ
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കേസിൽ കേന്ദ്ര സർക്കാരും മത-സാമൂഹിക നേതാക്കളും തമ്മിൽ ഭിന്നത തുടരുന്നു. വധശിക്ഷ നിർത്തലാക്കുന്നത് ചർച്ച ചെയ്യാൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉൾപ്പെടെയുള്ള പ്രതിനിധികളെ യെമനിലേക്ക് അയയ്ക്കണമെന്ന് ആക്ഷൻ കൗൺസിൽ നിർദ്ദേശിച്ചെങ്കിലും കേന്ദ്ര സർക്കാർ ഈ ആവശ്യം നിരസിച്ചു. കുടുംബങ്ങൾക്കിടയിലാണ് ചർച്ചകൾ നടക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ഔദ്യോഗിക ചർച്ചകളിൽ ഇടപെടേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. വധശിക്ഷ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട പരസ്പരവിരുദ്ധമായ അവകാശവാദങ്ങൾ വിവാദമായി മാറുകയാണ്. നിമിഷ പ്രിയയുടെ വധശിക്ഷ നിർത്തലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വധശിക്ഷ നിർത്തലാക്കണമെന്ന പ്രചാരണത്തിനെതിരെ സുവിശേഷകനായ ഡോ. കെ.എ. പോളും പ്രതികരണവുമായി രംഗത്തെത്തി. ഇത്തരം അവകാശവാദങ്ങൾക്ക് കാന്തപുരം മാപ്പ്…
കലാഭവന്‍ നവാസ് അന്തരിച്ചു; ഇന്ന് വൈകീട്ട് ആലുവ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കം
കൊച്ചി: ഇന്നലെ ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടന്‍ കലാഭവന്‍ നവാസിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. രാവിലെ 8:30 ന് ഇൻക്വസ്റ്റ് പൂർത്തിയാക്കി 10 മണിയോടെ പോസ്റ്റ്‌മോർട്ടം നടത്തും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ആലുവ ചൂണ്ടിയിലെ വീട്ടിലേക്ക് കൊണ്ടുവരും. ബന്ധുക്കൾക്ക് മാത്രം അന്ത്യോപചാരം അർപ്പിക്കാൻ ഇവിടെ സൗകര്യം ഒരുക്കും. വൈകുന്നേരം 4 മണിക്ക് ആലുവ സെൻട്രൽ ജുമാ മസ്ജിദിലേക്ക് മൃതദേഹം കൊണ്ടുപോകും. തുടർന്ന് വൈകുന്നേരം 5 മണിക്ക് സെൻട്രൽ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഹോട്ടൽ മുറിയിൽ എത്തിയ നവാസിനെ മരിച്ച നിലയിൽ കാണുന്നത്. ഹോട്ടൽ മുറിയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സിനിമയിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. അഭിനേതാവ് അബൂബക്കറിന്റെ മകനാണ് നവാസ്. നടി…
ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളുടെ അറസ്റ്റ്: കേരള, ഛത്തീസ്ഗഢ് ബിജെപി ഘടകങ്ങൾ തമ്മിൽ ഭിന്നത; നീതി ലഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി കേരളത്തിൽ നിന്നുള്ള രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളെ അടുത്തിടെ അറസ്റ്റ് ചെയ്തത് കേരളത്തിലെയും ഛത്തീസ്ഗഡിലെയും പാർട്ടി സംസ്ഥാന ഘടകങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസത്തിന് കാരണമായി. ജൂലൈ 25 ന് ദുർഗ് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷകളെ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ലെന്ന് വെള്ളിയാഴ്ച (ഓഗസ്റ്റ് 1, 2025) കേരള ബിജെപി മേധാവി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. “സംസ്ഥാന സർക്കാർ അവരുടെ ജാമ്യത്തെ എതിർക്കില്ലെന്ന് സമ്മതിച്ചതിനാൽ വരും ദിവസങ്ങളിൽ അവർക്ക് ജാമ്യം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ക്രിസ്ത്യൻ സമൂഹവും രാഷ്ട്രീയ പാർട്ടികളും നടത്തിയ പ്രതിഷേധങ്ങൾക്കിടയിലും, സഭാ നേതാക്കളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള…
കന്യാസ്രീകളുടെ അറസ്റ്റിൽ ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രെതിഷേധം രേഖപ്പെടുത്തി
ഫിലാഡൽഫിയ: ചത്തീസ്ഗഢിലെ കന്യാസ്രീകളുടെ അറസ്റ്റിൽ ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രെതിഷേധം രേഖപ്പെടുത്തി. ഭരണഘടന അനുശാസിക്കുന്ന സ്വാതത്ര്യം കാറ്റിൽ പറത്തിക്കൊണ്ട് ന്യൂനപക്ഷ പീഡനം നടത്തുന്ന ബിജെപി യുടെ ഹീനമായ നടപടിക്കെതിരെ ഇന്ത്യ ഒട്ടാകെ വ്യാപക പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. പൗര സംഘടനകൾ, വിദ്യാർത്ഥികളും സ്ത്രീകളുമടങ്ങുന്ന വിവിധ സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു വന്പിച്ച പ്രെതിഷേധ റാലികളാണ് നടക്കുന്നത് ജൂലൈ 25 ന് ചത്തീസ്ഗഢിലെ അംബികാപൂരിൽ നിന്ന് അസ്സിസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ് സഭയിലേക്കുള്ള സിസ്റ്റർ പ്രീതിമേരിയും വന്ദന ഫ്രാൻസിസും അറസ്റ്റിലായ നടപടിക്കെതിരെയാണ് ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രേതിഷേധ പ്രേമേയം അവതരിപ്പിച്ചത്. ഇവർക്കെതിരെ മതപരിവർത്തന നിയമവും മനുഷ്യക്കടത്ത് തടയുന്ന നിയമങ്ങളും പ്രകാരം കള്ളക്കേസ് കേസ് ചമച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് സംഘടനാ നേതാക്കൾ സംയുക്ത പ്രെസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. . ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രെസിഡൻറ്റ് ഡോ ഈപ്പൻ ഡാനിയേൽ, ചെയർമാൻ സാബു…
‘ഓര്‍മ്മ’ ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെ ഒരുങ്ങുന്നു; കലാശക്കൊട്ട് ആഗസ്റ്റ് 9ന് പാലായില്‍
ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ 3 വിജയകരമായ മൂന്നു ഘട്ടങ്ങളും പൂര്‍ത്തിയാക്കി ഗ്രാന്‍ഡ് ഫിനാലേയിലേക്ക് കടക്കുന്നു. ആഗസ്റ്റ് 8, 9 തീയതികളില്‍ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. കേരളത്തിന്റെ കൃഷി മന്ത്രിയും, വാഗ്മിയുമായ പി പ്രസാദ് ഗ്രാന്‍ഡ് ഫിനാലേ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ഇന്റലിജിൻസ് വിഭാഗം മേധാവി എ ഡിജിപി, P വിജയൻ IPS മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, പാലാ മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, പ്രശസ്ത സിനിമ സംവിധായകൻ ഭദ്രൻ മാട്ടേൽ, 24 ന്യൂസിലെ ന്യൂസ് അവതാരകൻ ഹാഷ്മി താജ് എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. പ്രശസ്ത…
‘ആളൊരുങ്ങി…. അരങ്ങൊരുങ്ങി’; ‘മാറ്റ്’ ഓണാഘോഷം ഓഗസ്റ്റ് ഒന്‍പതിന്
റ്റാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ ഈ വര്‍ഷത്തെ ഓണാഘോഷം വര്‍ണ്ണശബളമായ പരിപാടികളോടെ ഓഗസ്റ്റ് 9-ാം തീയതി നടത്തപ്പെടും. രാവിലെ 11:00 മണിക്ക് ക്നാനായ കമ്മ്യൂണിറ്റി സെന്‍ററില്‍ ആഘോഷങ്ങള്‍ക്ക് തിരി തെളിയും. വാദ്യമേളത്തിന്‍റേയും താലപ്പൊലിയുടേയും അകമ്പടിയോടുകൂടി മാവേലിമന്നനെ വരവേല്‍ക്കുന്ന ഘോഷയാത്ര, സാംസ്കാരിക സാമുദായിക നേതാക്കന്‍മാര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം, കണ്ണിനും കരളിനും കുളിര്‍മ്മയേകുന്ന വൈവിധ്യമാര്‍ന്ന മികച്ച കലാപരിപാടികള്‍ എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ പൂര്‍ത്തിയായി വരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടിയാണ് ഈ വര്‍ഷത്തെ അമേരിക്കയിലെ ആദ്യത്തെ ഓണാഘോഷ പരിപാടികള്‍ക്ക് ‘മലയാളി അസോസിയേഷന്‍ ഓഫ് താമ്പാ’ തുടക്കം കുറിക്കുന്നത്. ഈ ഓണാഘോഷ പരിപാടികളിലേക്കു എല്ലാവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ജോണ്‍ കല്ലോലിക്കലിന്‍റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ അറിയിച്ചു.
അഞ്ചു വയസ്സുള്ള മകളുടെ ജീവൻ രക്ഷിക്കാൻ മാതാവ് സുമനസ്സുകളുടെ സഹായം തേടുന്നു
അനാഥത്വത്തിൽ നിന്നും പ്രാരാബ്ധങ്ങളുടെ നടുവിൽ ഹരിഷ്മ. മൂന്ന് വയസ്സുള്ളപ്പോഴാണ് ഹരിഷ്മയെ മാതാവ് ഉപേക്ഷിച്ച് പോയത്. ചില ദിവസങ്ങൾക്കു ശേഷം പിതാവും ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. പത്ര വാർത്ത വായിച്ചറിഞ്ഞ് ഒരു അനാഥാലയ സ്ഥാപന ഉടമ ഹരിഷ്മയുടെ സംരംക്ഷണം ഏറ്റെടുത്തു. പഠനം പൂർത്തിയാക്കിയതിന് ശേഷം വിവാഹിതയായ ഹരിഷ്മയ്ക്ക് ഒരു പെൺകുഞ്ഞ് പിറന്നു. ജനിച്ച സമയം മുതൽ പലവിധ രോഗങ്ങൾ കുഞ്ഞിനെ അലട്ടികൊണ്ടിരിക്കുന്നു. പഠനത്തിൽ മിടുക്കിയായ വേദത്രയക്ക് 5 വയസ് ഉണ്ടെങ്കിലും 11 കിലോ മാത്രമാണ് ശരീരഭാരം. കഴിഞ്ഞ ചില മാസങ്ങൾക്ക് മുമ്പ് വേദത്രയയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ച് ജീവൻ അപകടാവസ്ഥയിലായി. ഇപ്പോൾ വൻകുടലും ചെറുകുടലും പിണഞ്ഞു പോകുന്ന അവസ്ഥയിലായതിനാൽ അടിയന്തിരമായി ശസ്ത്രക്രിയയ്ക്ക് വിധേയമാകണം. വാടക വീട്ടിൽ കഴിയുന്ന ഹരിഷ്മ ഇപ്പോൾ തൊഴിൽരഹിതയാണ്. തുച്ഛമായ വരുമാനത്തിൽ നിന്നും മകളുടെ ശസ്ത്രക്രിയ നടത്തുവാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്. ലക്ഷക്കണക്കിന് രൂപ ഇതിനോടകം ചിലവായിക്കഴിഞ്ഞു. ഇനിയും…
ട്രംപിന് നൊബേൽ സമ്മാനം നൽകണമോ വേണ്ടയോ എന്ന് വൈറ്റ് ഹൗസിനോട് ചോദിക്കണമെന്ന് ഇന്ത്യ
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് നോബേല്‍ സമ്മാനം നല്‍കണമെന്ന് പാക്കിസ്താന്‍ നിര്‍ദ്ദേശിച്ചതിനു പിന്നാലെ ഇസ്രായേലും ആ ആവശ്യവുമായി മുന്നോട്ടു വന്നിരുന്നു. ഇപ്പോള്‍ കംബോഡിയയും അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് ആവശ്യപ്പെട്ടിട്ട് രംഗത്തെത്തി. ട്രംപിനെ നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുമെന്ന് കംബോഡിയ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ട്രംപിന്റെ ഇടപെടലിനെത്തുടർന്ന് തായ്‌ലൻഡുമായുള്ള യുദ്ധം അവസാനിച്ചപ്പോഴാണ് കംബോഡിയ ഈ തീരുമാനമെടുത്തത്. “പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങൾക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്. സമാധാനം പുനഃസ്ഥാപിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്, അതിനാൽ അദ്ദേഹം നോബേൽ സമ്മാനത്തിന് അർഹനാണ്” എന്ന് കംബോഡിയയുടെ ഉപപ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച കംബോഡിയയും തായ്‌ലൻഡും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ ട്രംപിന്റെ ഒരു ഫോൺ കോൾ നിർണായക പങ്ക് വഹിച്ചു എന്നാണ് അവര്‍ പറയുന്നത്. തിങ്കളാഴ്ച മലേഷ്യയിൽ ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പുവച്ചു. ഈ യുദ്ധത്തിൽ 43 പേർ മരിക്കുകയും…
‘നാടകത്തിലൂടെ സമാധാനം കൈവരിക്കാനാവില്ല…’; ട്രംപിനെ പരിഹസിച്ച് പുടിൻ
ട്രംപും പുടിനും തമ്മിലുള്ള വാക്പോര് ശക്തമായി. മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവിന്റെ സമീപകാല പ്രകോപനപരമായ പ്രസ്താവനകളോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി പ്രതികരിച്ചു. എന്നാല്‍, ട്രംപിനെ പരിഹസിച്ചുകൊണ്ട് പുടിന്‍ പറഞ്ഞു…. “ക്യാമറയ്ക്ക് മുന്നിൽ അഭിനയിച്ചുകൊണ്ട് കരാറോ സമാധാനമോ ഉണ്ടാക്കാൻ കഴിയില്ല. അതിനായി നിശബ്ദമായി ശ്രമങ്ങൾ നടത്തണം” എന്ന്. ട്രംപിന്റെ പൊതു വാചാടോപത്തെ പരിഹസിക്കുന്നതായിരുന്നു പുടിന്റെ ഈ പ്രസ്താവന. വാഷിംഗ്ടണ്‍: മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവിന്റെ സമീപകാല പ്രകോപനപരമായ പ്രസ്താവനകളോട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി പ്രതികരിച്ചിരുന്നു. വാക്കുകളുടെ ശരിയായ ഉപയോഗം വളരെ പ്രധാനമാണെന്നും പലപ്പോഴും അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നുമാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. അത്തരം ഭാഷ വീണ്ടും ഉപയോഗിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ഈ പ്രസ്താവന നയതന്ത്ര വൃത്തങ്ങളിൽ റഷ്യ-യുഎസ് ബന്ധത്തെക്കുറിച്ചുള്ള ശക്തമായ സന്ദേശമായി കണക്കാക്കപ്പെടുന്നു. ട്രംപിന്റെ…
