തിരുവനന്തപുരം: പശ്ചിമേഷ്യൻ പ്രതിസന്ധി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് വിദഗ്ധര്‍. പ്രവാസികളുടെ പണമയയ്ക്കലിൽ 20% കുറവുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രവാസികളിൽ നിന്ന് സംസ്ഥാനത്തിന് പ്രതിവർഷം ഏകദേശം 2.16 ലക്ഷം കോടി രൂപയാണ് ലഭിക്കുന്നത്. ഡോളറിനെതിരെ കറൻസിയുടെ മൂല്യത്തകർച്ച ഹ്രസ്വകാല ആഘാതം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഈ വർഷം സംസ്ഥാനം പ്രവാസികളുടെ പണമയയ്ക്കലിൽ കുറഞ്ഞത് 20% കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് യുദ്ധം തുടരുകയാണെങ്കിൽ. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT), ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റിന്റെ (IIMAD) സാങ്കേതിക സഹായത്തോടെ നടത്തിയ ഏറ്റവും പുതിയ കേരള മൈഗ്രേഷൻ സർവേ (KMS), 2023 ൽ പ്രവാസികളിൽ നിന്നുള്ള മൊത്തം പണമയയ്ക്കൽ റെക്കോർഡ് രൂപയായ 2,16,893 കോടി രൂപയായി കണക്കാക്കുന്നു. 2018 ൽ ഇത് 85,092 കോടി രൂപയായിരുന്നു. കോവിഡ്-19 മൂലമുണ്ടായ സാമ്പത്തിക തിരിച്ചടി ഉണ്ടായിരുന്നിട്ടും,…
Year: 2026
ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള പാക്കിസ്താന്റെ മധ്യസ്ഥ ശ്രമം പരാജയപ്പെട്ടു; ബ്രിട്ടന്റെ നേതൃത്വത്തില്‍ 35 രാജ്യങ്ങൾ ഒന്നിച്ചു
മിഡിൽ ഈസ്റ്റിൽ നടക്കുന്ന യുദ്ധം ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലില്‍ അവസാനിച്ചതോടെ ഇന്ധന വിതരണ ശൃംഖല തടസ്സപ്പെട്ടു. ഇത് ആഗോള ഊർജ്ജ പ്രതിസന്ധിയെ കൂടുതൽ വഷളാക്കുകയും ചെയ്തു. അതേസമയം, പ്രശ്ന പരിഹാരത്തിനായി ശ്രമിച്ച പാക്കിസ്താന്‍ പരാജയപ്പെട്ടതോടെ ബ്രിട്ടൻ ഇപ്പോൾ അതേറ്റെടുത്തു. ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷത്തെത്തുടർന്ന് ഫലത്തിൽ അടച്ചിട്ടിരിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതം പുനഃസ്ഥാപിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ, ഏകദേശം 35 രാജ്യങ്ങൾ ഇന്ന് വ്യാഴാഴ്ച ഒരു വെർച്വൽ മീറ്റിംഗ് നടത്തി. വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സാധ്യമായ എല്ലാ നയതന്ത്ര, രാഷ്ട്രീയ ഓപ്ഷനുകളും ചർച്ച ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സ്ഥിരീകരിച്ചു. ജലപാത സുരക്ഷിതമായി വീണ്ടും തുറക്കുക, കുടുങ്ങിക്കിടക്കുന്ന ക്രൂ അംഗങ്ങളെ രക്ഷിക്കുക, ആഗോള വിതരണ ശൃംഖലകൾ പുനഃസ്ഥാപിക്കുക എന്നീ മൂന്ന് പ്രധാന വിഷയങ്ങളിൽ യോഗം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇറാന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകളും…
കേരളം ഭരിക്കേണ്ടത് ശാസ്ത്ര-സാഹിത്യ-വിദ്യാ പ്രതിഭകൾ: കാരൂർ സോമൻ (ചാരുംമൂടൻ)
നിലമറിഞ്ഞു വിത്ത് വിതയ്ക്കണമെന്ന് വിയർപ്പൊഴുക്കുന്നവർ പറയാറുണ്ട്. കേരളത്തിലെ നിയമനിർമ്മാണസഭ നിലവിൽ വരുന്നത് 1957 മാർച്ച് 16-ന് ആണ്. ജനാധിപത്യത്തിൽ നിയമനിർമ്മാണ സഭകൾക്ക് വലിയ പങ്കുള്ളത് വോട്ട് കൊടുക്കുന്നവർ മറക്കുന്നു. അധികാരത്തെക്കാൾ ആദർശങ്ങളെ നെഞ്ചോട് ചേർത്ത് ജീവിച്ച എഴുത്തുകാരായ മുൻ മുഖ്യ മന്ത്രിമാർ നമുക്കുണ്ട്. (ഇന്ന് ചിലർ അധികാരത്തിലിരുന്ന് എഴുത്തുകാരായി അറിയപ്പെടുന്നു). ഇ.എം.എസ് നമ്പുതിരിപ്പാട് (1957), സി. അച്യുതമേനോൻ (1969), പി.കെ.വാസുദേവൻ നായർ (1978), സി.എച്ച്. മുഹമ്മദ് കോയ (1979), ഇ.കെ.നായനാർ (1980). ഇവരിൽ ആർക്കും തന്നെ ‘നിനക്കുള്ളതെനിക്ക്, എനിക്കുള്ളതുമെനിക്ക്’ എന്ന ചിന്തയോ പൊളി പറഞ്ഞു വാണവരോ, വർഗ്ഗീയ പാർട്ടികളുടെ വോട്ട് വേണ്ടായെന്ന് പറയുകയും ഗൂഢാലോചന നടത്തി വോട്ട് വാങ്ങിയവരോ, ജനങ്ങളുടെ നികുതി പണമെടുത്തു് ധൂർത്തു് നടത്തിയവരോ, എന്തെങ്കിലും വികസന പ്രവർത്തി ചെയ്താൽ അത് പെരുപ്പിച്ചു് ബോർഡുകൾ എഴുതിയവരോ അല്ലായിരുന്നു. ആര് ഭരിച്ചാലും വികസനമുണ്ടാക്കും. അതിനല്ലേ തെരെഞ്ഞെടുത്തത്. തികഞ്ഞ…
ജനപ്രിയ ക്രൈസ്തവ ഭക്തിഗാനങ്ങളിലൂടെ പ്രശസ്തനായ ഫാ. ജസ്റ്റിൻ പനയ്ക്കൽ (91) അന്തരിച്ചു
കൊച്ചി: ജനപ്രിയ ക്രൈസ്തവ ഭക്തിഗാനങ്ങളിലൂടെ പ്രശസ്തനായ ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു. ‘പൈതലാം യേശുവെ’ ഉൾപ്പടെ നൂറിലധികം ഗാനങ്ങളുടെ രചയിതാവാണ്. ദൈവശാസ്ത്ര അദ്ധ്യാപകനും പ്രഭാഷകനും സംഗീതജ്ഞനുമാണ്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം. 91 വയസായിരുന്നു. ‘പൈതലാം യേശുവേ’ കൂടാതെ, ‘മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന’, ‘സ്നേഹസ്വരൂപാ തവദര്‍ശനം’, ‘ദൈവം നിരുപമ സ്നേഹം’ തുടങ്ങി ഒട്ടേറ ക്രൈസ്തവ ഭക്തിഗാനങ്ങള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്. അദ്ദേഹം ഈണമിട്ട 29ഓളം ഭക്തിഗാനങ്ങളിൽ 25 എണ്ണവും പാടിയത് ഗാനഗന്ധര്‍വൻ യേശുദാസാണ് എന്നാണ് മറ്റൊരു പ്രത്യേകത. ഗായിക കെ എസ് ചിത്രയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായ ഗാനമാണ്, ‘പൈതലാം യേശുവേ’. തരംഗിണിയുടെ ഒട്ടേറെ കാസറ്റുകളിലും ആൽബങ്ങളിലും ഫാ. ജസ്റ്റിന്‍റെ ഗാനങ്ങളുണ്ട്. കുമ്പളങ്ങി സ്വദേശിയായ ഇദ്ദേഹം 1952ലാണ് കര്‍മലീത്ത സഭയുടെ അംഗമാകുന്നത്. 1962ൽ അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. റോമിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും പൂര്‍ത്തിയാക്കിയ ശേഷം 1969…
സമവാക്യങ്ങൾ മാറ്റിമറിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിരിക്കുന്നു. പ്രധാനമായും സി പി എം നേതൃത്വം നൽകുന്ന എൽ ഡി എഫും കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യൂ ഡി എഫും ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എയുമാണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ശക്തമായ ത്രികോണ മത്സരം നടക്കുന്നുണ്ട്. ഇന്ത്യയിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്നത് കേരളത്തിൽ മാത്രമായിരിക്കും. പഞ്ചാബിലും ഡൽഹിയിലുമാണ് ത്രികോണ മത്സരം നടക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. എന്നാൽ അവിടെ ശക്തമല്ല. പഞ്ചാബിൽ കോൺഗ്രസ്സും എ എ പ്പിയും ബി ജെ പ്പിയുമുണ്ടെങ്കിലും ബി ജെ പി ശക്തമല്ല ഡൽഹിയിലും ഈ രാഷ്ട്രീയ പാർട്ടികൾ തന്നെയാണെങ്കിലും അവിടെ കോൺഗ്രസ് ശക്തമല്ല. എന്നിരുന്നാലും കേരളത്തിൽ ത്രികോണ മത്സരമാണെങ്കിലും അധികാരത്തിനുവേണ്ടി മത്സരിക്കുന്നത് എൽ ഡി എഫും യൂ ഡി എഫും തമ്മിലാണ്. എൻ ഡി എ യുടെ ലക്‌ഷ്യം നിയമസഭയിൽ പ്രവേശിക്കുക…
“വെറും 250 വർഷം മാത്രം പഴക്കമുള്ള അമേരിക്കയാണോ 7,000 വർഷം പഴക്കമുള്ള ഒരു നാഗരികതയെ വെല്ലുവിളിക്കുന്നത്?”: ട്രംപിന്റെ ശിലായുഗ ഭീഷണിക്ക് ഇറാന്റെ ചുട്ട മറുപടി
ഇറാനെ ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്ന് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് ചുട്ട മറുപടിയുമായി ഇറാന്‍. മിഡിൽ ഈസ്റ്റിൽ അമേരിക്കയും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന രൂക്ഷമായ യുദ്ധം ഇപ്പോൾ ആയുധങ്ങൾ മാത്രമല്ല, വാചാടോപങ്ങളുടെ കടുത്ത പോരാട്ടമായി വളർന്നിരിക്കുന്നു. ഇറാനിൽ ബോംബ് വെച്ച് അവരെ ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന മുന്നറിയിപ്പിനെത്തുടർന്ന്, ടെഹ്‌റാൻ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. ശിലായുഗത്തിലെ ക്രൂരമായ കുറ്റകൃത്യങ്ങൾ ആധുനിക ലോകത്തിലേക്ക് വാഷിംഗ്ടൺ കൊണ്ടുവന്നതായി ഇറാൻ ആരോപിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു പ്രസംഗത്തിൽ, പ്രസിഡന്റ് ട്രംപ്, യുഎസ് ഉടൻ തന്നെ തങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പാതയിലാണെന്ന് പ്രസ്താവിച്ചു. ഇറാനിലുടനീളം ലക്ഷ്യമിടുന്നത് വാഷിംഗ്ടൺ തുടരുമെന്ന് അദ്ദേഹം ഇറാന് നേരിട്ടുള്ള മുന്നറിയിപ്പ് നൽകി. “അടുത്ത രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഞങ്ങൾ അവരെ ശക്തമായി ആക്രമിക്കാൻ പോകുന്നു. അവർ ശരിക്കും അർഹിക്കുന്ന ശിലായുഗത്തിലേക്ക് ഞങ്ങൾ അവരെ തിരികെ…
മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി (ലേഖനം): ജയശങ്കര്‍ പിള്ള
1932 മാർച്ച് 31-ന് തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിൽ ജനിച്ച മാധവിക്കുട്ടി, പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടെയും വി.എം. നായരുടെയും മകളാണ്. കമല എന്നായിരുന്നു യഥാർത്ഥ പേര്. വളരെ ചെറുപ്പത്തിൽ, 13-ാം വയസ്സിൽ അവർ വിവാഹിതയായി. വിവാഹജീവിതം അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും, അതിൽ നിറഞ്ഞിരുന്ന മാനസിക സംഘർഷങ്ങളും ഏകാന്തതയും പിന്നീട് അവരുടെ രചനകളിൽ ശക്തമായി പ്രതിഫലിച്ചു. തറവാട് വീടും,ജന്മ ദേശവും,ബന്ധങ്ങളും,കൽക്കട്ടയിലെ ജീവിതവും എല്ലാം അവരിൽ ഉണർത്തിയ ചിന്തകളെ,വികാര വിചാരങ്ങളെ. വിരഹങ്ങളെ എല്ലാ. അക്ഷരങ്ങളിലൂടെ അവർ നിറം ചേർത്തെടുത്തു. മാധവിക്കുട്ടിയുടെ സാഹിത്യജീവിതം വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിച്ചു. 10-ാം വയസ്സിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച “കുഷ്ഠരോഗിയാണ്” എന്ന കഥയാണ് ആദ്യ കൃതി. 1955-ൽ “മതിലുകൾ” എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. ചെറുകഥകളാണ് അവരുടെ ഇഷ്ടമേഖല. ഇടയ്ക്ക് നോവലുകളിൽ കൈവെച്ചെങ്കിലും, തനിക്ക് ഏറ്റവും യോജിച്ചത് ചെറുകഥകളുടെ…
ട്രംപിന്റെ പ്രസംഗം തുടർന്നു കൊണ്ടിരിക്കേ ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കേ, ഇറാൻ ഇസ്രായേലിന് നേരെ കനത്ത മിസൈൽ ആക്രമണം നടത്തി. ട്രംപിന്റെ അവകാശവാദങ്ങൾക്കുള്ള മറുപടിയാണതെന്ന് ഇറാന്‍ പറഞ്ഞു. മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് തന്റെ ആദ്യ പ്രസംഗം നടത്തി. ചരിത്രത്തിൽ ഒരിക്കലും ഒരു ശത്രുവിന് ഇത്രയും കുറഞ്ഞ കാലയളവിൽ ഇത്രയും വലിയ നഷ്ടം സംഭവിച്ചിട്ടില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. പ്രസംഗത്തിനിടെ, ഇറാനെതിരെ അദ്ദേഹം രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. യുഎസ് ആക്രമണത്തിലൂടെ ഇറാന്റെ സൈനിക ശേഷി തകർന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. പക്ഷെ, അതേസമയം തന്നെ ഇറാന്‍ ഇസ്രായേലില്‍ കനത്ത ആക്രമണം അഴിച്ചുവിട്ടു. തന്റെ പ്രസംഗത്തിനിടെ, അടുത്ത രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഇറാന് “ശക്തമായ പ്രതികരണം” ലഭിക്കുമെന്നും അത് അവരെ ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എല്ലാ സൈനിക ലക്ഷ്യങ്ങളും…
ചേകോട്ട് ഇലഞ്ഞാന്ത്രമണ്ണിൽ മത്തായി തോമസ് നിര്യാതനായി
ഹൂസ്റ്റൺ/റാന്നി: ഈട്ടിച്ചുവട് എബനേസർ എച്ച്എസ് റിട്ട. അധ്യാപകൻ ഈട്ടിച്ചുവട് ചേകോട്ട് ഇലഞ്ഞാന്ത്രമണ്ണിൽ (പേരങ്ങാട്ട് കുടുംബം) മത്തായി തോമസ് (ബേബിസാർ -91) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ: ഭൗതിക ശരീരം ഏപ്രിൽ 4 നു ശനിയാഴ്ച രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ശേഷം 12 മണിക്ക് സംസ്കാര ശുശ്രൂഷ പൂഴിക്കുന്ന് ഐ.പി.സി എബനേസർ ചർച്ചിന്റെ നേതൃത്വത്തിൽ നടത്തപെടുന്നതുമാണ്. ഭാര്യ : ചെല്ലമ്മ മത്തായി (റാന്നി കടവുപുഴ എം.ടി. എൽ.പി സ്കൂൾ റിട്ട: ഹെഡ്മിസ്ട്രസ്) കായംകുളം കൈതോലിൽ കുടുംബാംഗമാണ്. മക്കൾ : ഷേർലി (ന്യൂയോർക്ക്) ഷൈനി (ന്യൂയോർക്ക്) സ്റ്റാൻലി മാത്യു (ഹൂസ്റ്റൺ), ആശ (ന്യൂയോർക്ക്) മരുമക്കൾ : ബിജി (ന്യൂയോർക്ക് ) അജു (ന്യൂയോർക്ക്), ഷൈനി (ഹൂസ്റ്റൺ) ബിനിൽ (ന്യൂയോർക്ക്) കൊച്ചുമക്കൾ: ഫിൽ & ജീന, ആഷ്ലി & ഡാനിയേൽ , എമിൽ, ലിൻ , ദിയ, സാം, ഡാനിൽ,…
‘ജാനകി രക്ഷിക്കപ്പെട്ടു’ (ലേഖനം): രാജു മൈലപ്ര
പൊടിയന്‍ പുലയന്റെ മൂന്നാമത്തെ കെട്ടിയോളാണ് ജാനകി. ആദ്യ ഭാര്യ ഗൗരി പ്രസവത്തോടെ മരിച്ചു. ആ പ്രസവത്തിലുണ്ടായ മകനാണ് സുകമാരന്‍. സുകുമാരനും ഞാനും സമപ്രായക്കാരാണ്. പൊടിയന്‍ പുലയന്‍ വളരെ സൗമ്യനായ ഒരു മനുഷ്യനായിരുന്നു. സദാ പുഞ്ചിരിക്കുന്ന മുഖം. തള്ളയില്ലാത്ത പൊടിക്കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്തിയെടുക്കുവാന്‍ ഒരു പുരുഷന് പറ്റില്ലല്ലോ! അപ്പോഴാണ് ബന്ധുവായ നാണിത്തള്ള ഒരു നിര്‍ദേശം മുന്നോട്ടുവെച്ചത്. “എടാ പൊടിയാ, നീയൊരു കാര്യം ചെയ്യ്. നിനക്കൊരു പെണ്ണു വേണം. ഇവിടെ എന്റെ പെണ്‍കൊച്ച് ജാനകി വെറുതെ നില്‍ക്കുകയല്ലിയോ! അവക്കും ഒരു പൊടിക്കിടാവുണ്ട്. അവടെ കെട്ടിയോനാണെങ്കില്‍, കള്ളും കുടിച്ച്, കഞ്ചാവുമടിച്ച് കൂത്താടി, ഒരു തേവിടിശ്ശിയോടൊപ്പം തണ്ണിത്തോലിലെങ്ങാണ്ടാ പൊറുതി. നിന്റെ പൊടിക്കൊച്ചിന് മുല കൊടുക്കുവാന്‍ ഒരാളു വേണ്ടേ? തല്‍ക്കാലം നീയാ പെണ്ണിനെ വിളിച്ചോണ്ടു പോ. ഒരു വീട് കുടുംബമാവണമെങ്കില്‍ അവിടെ രണ്ടു മുലകള്‍ കൂടി വേണം” നാണിത്തള്ളയുടെ ഇടപെടല്‍ പൊടിയന്‍ പുലയനു പിടിച്ചു.…
