ഇടുക്കിയിൽ തമിഴ്നാട് സ്വദേശി വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കി: ബുധനാഴ്ച മൂന്നാർ-ഉദുമൽപേട്ട അന്തർസംസ്ഥാന പാതയോരത്ത് ചിന്നാറിൽ 52 കാരനായ തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. പുതുക്കോട്ട സ്വദേശി അക്ബർ അലിയാണ് കൊല്ലപ്പെട്ടത്. രാത്രി 10.30ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

തമിഴ്‌നാട്ടിൽ നിന്ന് മൂന്നാർ-ഉദുമൽപേട്ട ദേശീയപാതയിലൂടെ കാറിൽ മറയൂരിലേക്ക് പോകുകയായിരുന്നു അലിയും രണ്ട് സുഹൃത്തുക്കളും. ചിന്നാർ-മറയൂർ റൂട്ടിൽ ആലംപെട്ടിക്ക് സമീപം എത്തിയപ്പോൾ റോഡരികിൽ ആന നില്‍ക്കുന്നതു ശ്രദ്ധയില്‍ പെട്ട അലി വാഹനത്തിൽ നിന്നിറങ്ങി ആനയുടെ അടുത്തെത്തി. ഒരു ട്രക്ക് ഡ്രൈവർ വാഹനം സമീപത്ത് നിർത്തി ഹോൺ മുഴക്കിയതോടെ പെട്ടെന്ന് അലിയുടെ നേരെ പാഞ്ഞടുത്ത കാട്ടാന അലിയെ ചവിട്ടി വീഴ്ത്തി. സംഭവസ്ഥലത്ത് വെച്ച് തന്നെ അലി മരിച്ചു. മൃതദേഹം മറയൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു.

മറയൂർ-ചിന്നാർ പാതയിൽ രാത്രികാലങ്ങളിൽ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവാണെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ്.വി.വിനോദ് പറഞ്ഞു. “കൊമ്പൻ വഴിയരികിൽ നിൽക്കുകയായിരുന്നു, കാട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കിയില്ല. മൃഗത്തിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ മറ്റ് വാഹനങ്ങൾ റോഡിൽ നിർത്തി. ഈ വിനോദസഞ്ചാരി ആനയുടെ അടുത്തേക്ക് നടന്നു, അത് ആനയെ പ്രകോപിപ്പിച്ചതായി തോന്നി,” വിനോദ് പറഞ്ഞു.

മരിച്ചയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന. മാത്രമല്ല, ആനയുടെ അടുത്തേക്ക് വരുമ്പോൾ മറ്റൊരു വാഹനത്തിൽ വന്ന ഒരാൾ ആനയുടെ ചിത്രം പകർത്താൻ ശ്രമിച്ചു. ഇവ മൃഗത്തെ പ്രകോപിപ്പിച്ചതായി തോന്നി.

Leave a Comment

More News