മൂവാറ്റുപുഴയിൽ മുത്തശ്ശിയും ചെറുമകളും മുങ്ങിമരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പാലിറ്റി 11-ാം വാര്‍ഡിലെ രണ്ടാര്‍കരയില്‍ നെടിയാന്‍മല കടവിലാണ് കുളിക്കാനിറങ്ങിയ മുത്തശ്ശിയും ചെറുമകളും മുങ്ങിമരിച്ചത്. മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയി തുടരുന്നു. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.

ആമിന (65), ഫർഹ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്. ആമിനയുടെ ചെറുമകൾ കൂടിയായ ഹന (12) കോലഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

“എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് ഇപ്പോഴും വ്യക്തമല്ല. ആമിന പതിവായി നദിയിൽ കുളിക്കാൻ പോകാറുണ്ടായിരുന്നു, അവരുടെ കൊച്ചുമകൾ അവരെ അനുഗമിക്കുകയും ചെയ്യുമായിരുന്നു, ”അയൽവാസി പറഞ്ഞു.

ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും പ്രദേശവാസികൾ ആമിനയെയും ഹനയെയും പുറത്തെടുത്തിരുന്നു. ആമിനയെ പുഴയില്‍ നിന്നെടുത്തപ്പോള്‍ തന്നെ മരിച്ചിരുന്നു. പുഴയില്‍ രണ്ടു പേര്‍ അപകടത്തില്‍പ്പെട്ടതായി സമീപത്ത് പെയിന്റിങ് ജോലി ചെയ്തിരുന്നവരെ പ്രദേശവാസികളായ സ്ത്രീകള്‍ അറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ എത്തിയാണ് ആമിനയെയും ഒരു കുട്ടിയേയും ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, മറ്റൊരു കുട്ടി കൂടി അപകടത്തില്‍പ്പെട്ട വിവരം ഈ സമയം അവര്‍ക്ക് അറിയില്ലായിരുന്നു. വീട്ടുകാരാണ് ആമിനയ്‌ക്കൊപ്പം ഒരു കുട്ടി കൂടി ഉണ്ടായിരുന്നുവെന്ന വിവരം അറിയിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് കുട്ടിയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ആമിനയുടെ മൃതദേഹം മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കുട്ടികൾ ഒഴുക്കില്‍ പെട്ടപ്പോള്‍ ആമിന അവരെ രക്ഷിക്കാൻ ശ്രമിച്ചതായിരിക്കാം മുങ്ങിമരിക്കാന്‍ കാരണമെന്ന് പറയുന്നു. എന്നാൽ വിഷയത്തിൽ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ലെന്ന് അഗ്നിശമന സേനാ വൃത്തങ്ങൾ പറഞ്ഞു.

Leave a Comment

More News