ന്യൂയോർക്/തിരുവല്ല :ഗാസയിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലയും വംശഹത്യയും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരെ ആഗോളതലത്തിൽ ലോകരാജ്യങ്ങളുടെ സമ്മർദ്ദവും പ്രതിഷേധം ഉയരണമെന്നു ഡോക്ടർ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത.സെപ്തംബര് 19 നു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു
തുടർച്ചയായ ആക്രമണങ്ങളിൽ നിന്നും ഇസ്രയേൽ പിന്മാറാതെ കടുത്ത രീതിയിലുള്ള കര,വ്യോമ ആക്രമണങ്ങൾ തുടരുകയാണ് 24 മണിക്കൂറിനുള്ളിൽ എഴുപത്തഞ്ചിലധികം ആളുകളാണ് ഗാസയിൽ കൊല്ലപ്പെട്ടത് പതിനായിരങ്ങൾ പലായനം ചെയ്തുകൊണ്ടിരിക്കുന്നു കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഏകദേശം 67000 ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി
അവിടുത്തെ ആശുപത്രികളിൽ ആവശ്യം വേണ്ട മരുന്നുകൾ ഇല്ല. ഭക്ഷണവും മരുന്നുകളും അവിടെ എത്തിക്കുവാൻ മനുഷ്യാവകാശ പ്രവർത്തകരും സന്നദ്ധ സംഘടനകളും കാത്തുകിടക്കുന്നണ്ടെങ്കിലും അവരെ ആ പ്രദേശത്തേക്ക് പ്രാവേശിപ്പിക്കുന്നില്ല പത്തു ലക്ഷത്തോളം ഉള്ള ഗാസയിലെ ജനസംഖ്യയുടെ വലിയൊരു ശതമാനം ജനങ്ങളും പാലായനം ചെയ്തു കഴിഞ്ഞു ഹമാസ് ഇസ്രായേലിൽ കടന്നുകയറി ആയിരം ആളുകളെ കൊലപ്പെടുത്തിയതിന് പ്രതികാര നടപടിയായി ഇസ്രയേൽ ആരംഭിച്ച സംഘർഷം ഇപ്പോൾ അതിരുകടന്ന ക്രൂരതയായി ഇരിക്കുന്നു ഗാസയിൽ നടക്കുന്നത് വംശഹത്യയാണ് യുഎൻ അന്വേഷണ കമ്മീഷൻ കഴിഞ്ഞദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
