മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു

കോഴിക്കോട്: കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി  കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. ആനക്കാംപോയിലിലെ തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓൺ കർമം ഉൾപ്പെടെ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ വേളയിൽ കൈതപ്പൊയിലിലെ മർകസ് നോളജ് സിറ്റിയിൽ വെച്ചാണ് കാന്തപുരത്തെ കണ്ടത്. സൗഹൃദ സന്ദർശനമായിരുന്നു. നോളേജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ ഇന്ന് നടക്കുന്ന ബദ്‌റുൽ കുബ്റ സമാധാന സമ്മേളനത്തിന്റെ സന്ദേശം ഗ്രാൻഡ് മുഫ്തി മുഖ്യമന്ത്രിക്ക് കൈമാറി. മർകസ്‌ നോളേജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സിപിഎം ജില്ലാ സെക്രട്ടറി എം മെഹ്ബൂബ് സന്നിഹിതരായിരുന്നു.

എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണച്ചതിന് അസമിൽ രണ്ട് എഐയുഡിഎഫ് എംഎൽഎമാരെ സസ്‌പെൻഡ് ചെയ്തു

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് രണ്ട് എംഎൽഎമാർ ഉൾപ്പെടെ മൂന്ന് നേതാക്കളെ ആറ് വർഷത്തേക്ക് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് സസ്‌പെൻഡ് ചെയ്തു. ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസം രാഷ്ട്രീയം കൂടുതൽ അസ്ഥിരമായിക്കൊണ്ടിരിക്കുകയാണ്. അതേസമയം, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് രണ്ട് എംഎൽഎമാർ ഉൾപ്പെടെ മൂന്ന് നേതാക്കളെ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. അസം ഗണ പരിഷത്തിൽ ചേരാൻ തയ്യാറെടുക്കുന്നതായി ഈ നേതാക്കൾക്കെതിരെ ആരോപിക്കപ്പെടുന്നു. നടപടിയെടുത്ത നേതാക്കളിൽ അബ്ദുൾ അസീസ്, സഹ്ബുൽ ഇസ്ലാം ചൗധരി, കരിമുദ്ദീൻ ബർബുയ്യ എന്നിവരും ഉൾപ്പെടുന്നു. കരിമുദ്ദീൻ ബർബുയ്യ പാർട്ടിയുടെ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു, ശ്രീഭൂമി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമാണ്, അബ്ദുൾ അസീസ് ബദർപൂരിൽ നിന്നുള്ള എംഎൽഎയുമാണ്. ഈ നേതാക്കളുടെ പ്രവർത്തനങ്ങൾ സംഘടനയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായിരുന്നുവെന്നും അവർ മറ്റൊരു പാർട്ടിയിൽ…

ഇറാനെതിരായ യുദ്ധം ലോക സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കും: ഖത്തര്‍ ഊര്‍ജ്ജ മന്ത്രി

ദോഹ (ഖത്തര്‍): ഇറാനെതിരായ യുഎസ് – ഇസ്രായേൽ യുദ്ധം ലോക സമ്പദ്‌വ്യവസ്ഥയെ “തകർക്കാൻ” സാധ്യതയുണ്ടെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. മേഖലയിലെ ഇസ്രായേൽ-യുഎസ് ആക്രമണങ്ങളും ഇറാന്റെ പ്രതികാര നടപടികളും ഗൾഫിലെ എല്ലാ ഊർജ്ജ കയറ്റുമതിക്കാരെയും ദിവസങ്ങൾക്കുള്ളിൽ അടച്ചുപൂട്ടാന്‍ നിര്‍ബ്ബന്ധിതരാക്കുമെന്നും, എണ്ണ വില ബാരലിന് 150 ഡോളറായി ഉയരുമെന്നും ഖത്തർ ഊർജ്ജ മന്ത്രി സാദ് അൽ-കാബി പറഞ്ഞു. ഇത് ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഈ യുദ്ധം ഏതാനും ആഴ്ചകൾ തുടർന്നാൽ, ലോകമെമ്പാടുമുള്ള ജിഡിപി വളർച്ചയെ അത് ബാധിക്കും. എല്ലാവരുടെയും ഊർജ്ജ വില ഉയരാൻ പോകുന്നു. ചില ഉൽപ്പന്നങ്ങളുടെ ക്ഷാമം ഉണ്ടാകും, വിതരണം ചെയ്യാൻ കഴിയാത്ത ഫാക്ടറികളുടെ ഒരു ശൃംഖലാപ്രതികരണവും ഉണ്ടാകും,” മന്ത്രി പറഞ്ഞു. ഇറാന്റെ ആക്രമണങ്ങൾ സൗദി അറേബ്യയെയും ഖത്തറിനെയും പ്രധാന എണ്ണ, വാതക കേന്ദ്രങ്ങളിലെ ഉത്പാദനം നിർത്തിവയ്ക്കാൻ പ്രേരിപ്പിച്ചു. ഈ ആഴ്ച ആദ്യം ഖത്തറിലെ വ്യാവസായിക…

ഇസ്രായേല്‍-യു‌എസ്-ഇറാന്‍ യുദ്ധം: ബഹ്‌റൈനിലും യുഎഇയിലുമുള്ള ആമസോൺ ഡാറ്റാ സെന്ററുകൾ ഇറാനിയൻ ഡ്രോണുകൾ ആക്രമിച്ചതായി ഐആര്‍‌ജിസി

ദോഹ (ഖത്തര്‍): ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ബഹ്‌റൈനിലെ ഒരു ആമസോൺ ഡാറ്റാ സെന്ററിൽ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. എതിരാളികളുടെ സൈനിക, രഹസ്യാന്വേഷണ പ്രവർത്തനങ്ങളെ അത്തരം കേന്ദ്രങ്ങള്‍ എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന് തിരിച്ചറിയുന്നതിനാണ് ബഹ്‌റൈനിലെ ആമസോൺ കേന്ദ്രത്തെ ലക്ഷ്യമിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദുബായിലെയും മേഖലയിലുടനീളമുള്ള മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങളിലുമുള്ള ആമസോൺ ഡാറ്റാ സെന്ററുകൾക്കെതിരെ അടുത്തിടെ നടത്തിയ ഐആർജിസി പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ഈ ആക്രമണമെന്നും ഏജൻസി കൂട്ടിച്ചേർത്തു. അതേസമയം, “യുഎഇയിൽ, ഞങ്ങളുടെ രണ്ട് സൗകര്യങ്ങൾ നേരിട്ട് ആക്രമിക്കപ്പെട്ടു. ബഹ്‌റൈനിൽ, ഞങ്ങളുടെ ഒരു സൗകര്യത്തിന് സമീപമുള്ള ഒരു ഡ്രോൺ ആക്രമണം ഞങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഭൗതിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു,” കമ്പനിയുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗമായ ആമസോൺ വെബ് സർവീസസ് (AWS) കഴിഞ്ഞ തിങ്കളാഴ്ച പറഞ്ഞിരുന്നു. “ഈ ആക്രമണങ്ങൾ ഘടനാപരമായ…

രാശിഫലം (06-03-2026 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്‌ത് തീര്‍ക്കേണ്ടതായിട്ടുണ്ടാകും. അത് ആലോചിച്ച് നിങ്ങള്‍ അല്‍പം നിരാശരാകും. എങ്കിലും കുടുംബത്തില്‍ നിന്നുള്ള പിന്തുണ നിങ്ങളെ ഊര്‍ജസ്വലരാക്കും. ദൂരത്തുള്ള ഒരു വ്യക്തിയുമായോ, കമ്പനിയുമായോ നിങ്ങള്‍ ബന്ധം സുദൃഢമാക്കും. അത് ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണകരമായേക്കാം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച ഫലം ഉണ്ടായെന്ന് വരില്ല. കന്നി: നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരില്‍ മതിപ്പുളവാക്കും. ഇതിലൂടെ കൂടുതല്‍ സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കാന്‍ സാധിക്കും. നിങ്ങൾക്ക്‌ ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടാകും. ചില നല്ല വാർത്തകൾ നിങ്ങളെ കാത്തിരിക്കുന്നു. തുലാം: ഇന്ന് നിങ്ങൾ നിങ്ങൾ കോപം നിയന്ത്രിക്കുക. കഴിയുമെങ്കില്‍ അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറിനില്‍ക്കുക. ഒരു കുടുംബാംഗവുമായി ഇന്ന് കലഹത്തിന് സാധ്യത. ശാരീരികമായ അസുഖങ്ങള്‍ ഇന്ന് നിങ്ങൾക്ക് പ്രശ്‌നമായേക്കാം. അപകടങ്ങള്‍ക്കെതിരെ ഇന്ന് നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് ലഭിക്കും. നിയമ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍…

മര്‍കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി; കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും: ഡോ. അസ്ഹരി

നോളജ് സിറ്റി : കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളേജായ മര്‍കസ് യുനാനി മെഡിക്കല്‍ കോളേജിന് സംസ്ഥാന സര്‍ക്കാരിന്റെ എയ്ഡഡ് പദവി ലഭിച്ചത് കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകു്‌മെന്ന് മര്‍കസ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുന്ന ഈ തീരുമാനം, സംസ്ഥാനത്തെ യുനാനി വൈദ്യശാസ്ത്ര രംഗത്തിന് പുതിയ ദിശാബോധം നല്‍കുന്നതാണ്. ആരോഗ്യ മേഖലയില്‍ മര്‍കസ് നടത്തിവരുന്ന ദീര്‍ഘവീക്ഷണമുള്ള ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ എയ്ഡഡ് പദവി ലഭിച്ചതോടെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ തന്നെ യുനാനി വൈദ്യശാസ്ത്രം പഠിക്കാനുള്ള മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. ഇത് സംസ്ഥാനത്തെ ആയുഷ് മേഖലയെ ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ പേര്‍ക്ക് ശാസ്ത്രീയമായ യുനാനി ചികിത്സ ലഭ്യമാക്കുന്നതിനും വഴിയൊരുക്കും. കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ദീര്‍ഘകാല ആവശ്യമാണ് ഇതിലൂടെ…

ജി. സുധാകരനുമായി ചര്‍ച്ച നടത്തിയിട്ടില്ല; അത് സിപിഎമ്മിന്റെ ആഭ്യന്തരകാര്യം: കെസി വേണുഗോപാല്‍

ആലപ്പുഴ: സിപിഎം നേതാവ് ജി. സുധാകരനുമായി നിലവില്‍ യാതൊരു രാഷ്ട്രീയ ചര്ച്ചകളും നടത്തിയിട്ടില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് മറുപടിയില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി വ്യക്തമാക്കി. ആലപ്പുഴയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജി. സുധാകരന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ സ്വന്തം അനുഭവങ്ങളാണെന്നും, ഇപ്പോഴും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന നേതാവാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. എന്ത് തീരുമാനം എടുക്കണമെന്നത് പൂര്‍ണമായും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. അതിന് ശേഷം മാത്രമേ മറ്റുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ പ്രസക്തിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി. സുധാകരനും സിപിഎമ്മും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്. അതില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്നും കാത്തിരുന്ന് കാണാമെന്നുമാണ് തന്റെ നിലപാടെന്ന് വേണുഗോപാല്‍ പറഞ്ഞു. ദീര്‍ഘകാല രാഷ്ട്രീയാനുഭവവും പക്വതയും ഉള്ള നേതാവായതിനാല്‍ എന്ത് തീരുമാനമെടുക്കണമെന്ന് അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ജി. സുധാകരന് മത്സരിക്കാന്‍ സീറ്റ് നല്‍കണമോയെന്നത്…

ഇറാൻ ജനതയോടൊപ്പം ഐക്യദാർഢ്യ രാവ് ഇന്ന്

മലപ്പുറം: അമേരിക്ക-ഇസ്രായേൽ ലോകഭീകരർ തകരട്ടെ; ഇറാൻ ജനതയോടൊപ്പം എന്ന ശീർഷകത്തിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇറാൻ ഐക്യദാർഢ്യ രാവ് ഇന്ന് (വെള്ളി) രാത്രി 930ന് മലപ്പുറത്ത്. വെൽഫെയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ. ഷഫീഖ്, സെക്രട്ടറി നാസർ കീഴ്പറമ്പ്, മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ.വി. സഫീർഷ തുടങ്ങിയവർ പങ്കെടുക്കും.

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി

തിരുവനന്തപുരം: മുൻനിര എഐ, ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി, തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി‌എസ്‌ആർ) സംരംഭങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വട്ടപ്പാറയിൽ സ്ഥിതി ചെയ്യുന്ന ശാന്തി മന്ദിരത്തിന് കിടക്കകൾ, മെത്തകൾ, വാട്ടർ ഡിസ്പെൻസറുകൾ, ടേബിളുകൾ എന്നിവ കൈമാറി. ഭവനരഹിതരായ വൃദ്ധരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പുനരധിവസിപ്പിക്കുകയും അഭയം നൽകുകയും ചെയ്യുന്ന ശാന്തി മന്ദിരം, കേരള സർക്കാർ, കേരള പോലീസ്, സംസ്ഥാന സാമൂഹിക നീതി വകുപ്പ് എന്നിവയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. സി‌എസ്‌ആർ സംരംഭത്തിന്റെ ഭാഗമായി, കെയർ ഹോമിലെ താമസക്കാർക്ക് 50 കിടക്കകൾ, 75 കസേരകൾ, 6 ഡൈനിംഗ് ഡെസ്കുകൾ, വാട്ടർ ഡിസ്പെൻസറുകൾ എന്നിവ സംഭാവന ചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിർദ്ധനരും , ഭവനരഹിതരുമായ ആളുകൾക്ക് ശാന്തി മന്ദിരം പരിചരണവും അഭയവും നൽകി വരുന്നു. കോടതി ഉത്തരവുകൾ വഴി…

അങ്കത്തിനൊരുങ്ങി കേരളം (ലേഖനം): ജയശങ്കർ പിള്ള, ടൊറന്റോ (കാനഡ)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു മാസങ്ങൾ പിന്നിടുമ്പോൾ കേരളം വീണ്ടും തെരഞ്ഞെടുപ്പിന്റെ ചൂടിലേയ്ക്ക് നീങ്ങുകയാണ്. വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ഉത്സവമേളം അരങ്ങൊഴിയുമ്പോൾ പൊരിവെയിലിൽ കണിക്കൊന്നകൾ പൂക്കുന്ന മീനച്ചൂടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് മൂന്നു മുന്നണികളും. മുൻ വർഷങ്ങളിലേതിനെ അപേക്ഷിച്ചു ഭാരതവും, ലോക മലയാളികളും ഉറ്റു നോക്കുന്ന വാശിയേറിയ തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യാം. കേരളത്തിന്റെ രാഷ്ട്രീയവും തെരഞ്ഞെടുപ്പ് ചരിത്രവും — 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള യാത്രയിൽ പാർട്ടികൾക്കുള്ള സാധീനവും നമുക്ക് വിശകലനം ചെയ്യാം. കേരളം ഇന്ത്യയിലെ വിദ്യാഭ്യാസപരമായി മുന്നിട്ടു നിൽക്കുന്ന, ഏറ്റവും രാഷ്ട്രീയബോധമുള്ള ജനങ്ങൾ ഉള്ള സംസ്ഥാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഉയർന്ന വിദ്യാഭ്യാസനിരക്ക്, സാമൂഹിക ബോധം, സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധത,മത സൗഹാർദ്ദം എന്നിവ കേരളത്തിലെ രാഷ്ട്രീയ സംസ്കാരത്തെ വ്യത്യസ്തമാക്കുന്നു. സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങൾ, തൊഴിലാളി-കർഷക സമരങ്ങൾ, വിദ്യാഭ്യാസ സ്ഥാപങ്ങൾ,, ജനാധിപത്യ മൂല്യങ്ങൾ ഉള്ള ജനങ്ങളും,രാഷ്ട്രീയ പ്രസ്ഥാനങ്ങളും, വിദേശ നിക്ഷേപം,പ്രവാസികൾ എന്നിവയുടെ…