മനസിന്റെ ഉള്ളറകളിൽ ഘനീഭവിച്ചു നിൽക്കുന്ന കറുത്തകാർമേഘങ്ങൾ , ഒന്ന് പെയ്ത് ഒഴിഞ്ഞു പോയിരുന്നെങ്കിൽഎന്ന് ആശിച്ചു നിരാശയുടെ കയങ്ങളിലേക്കു കൂപ്പു കുത്തുന്നഇരുണ്ട നിമിഷങ്ങൾ. ആരോടും പറയാനില്ലാതെ , പറഞ്ഞാൽആർക്കും മനസിലാകാത്ത പ്രശ്നങ്ങൾ , ഉത്തരമില്ലാത്തഎത്രയെത്ര ചോദ്യങ്ങൾ എത്രയെത്ര അനുഭവങ്ങൾ . ദൈവവിശ്വാസം പോലും പരീക്ഷിക്കപ്പെടുന്ന സന്ദർഭങ്ങൾ . ഇവിടെയാണ് ഒരു മനുഷ്യന്റെ അന്തരാത്മാവിൽ , മണ്ണിൽമുളക്കാതെ സുഷിപ്തിയിൽ കഴിയുന്ന വിത്ത് പോലെകിടക്കുന്ന ദൈവാംശം , അത് തലമുറകളിലൂടെ പകർന്നുകിട്ടിയതാവാം , പണ്ടെങ്ങോ വായിച്ചു മറന്ന ദൈവ വചനനുറുങ്ങുകൾ ആകാം , സ്വന്ത അനുഭവങ്ങളിലൂടെ കിട്ടിയതിരിച്ചറിവുകൾ ആവാം , ഉണർന്നു സംവദിക്കുന്നത് . നീതനിച്ചല്ല , നിന്നെ സ്നേഹിക്കുന്ന ഒരു ദൈവം ഒരിക്കലുംതകർച്ചയിലേക്ക് തള്ളി കളയുകയില്ല . അങ്ങനെ അങ്ങനെനൂറു നൂറു വാഗ്ദത്തങ്ങൾ , ഓരോന്നായി തെളിഞ്ഞു സൂര്യ പ്രഭയായി ഉള്ളിലെ കാര്മേഘങ്ങ പാളികളിൽ തട്ടി അവിടെ ഒരുമഴവില്ല് രൂപപ്പെടുകയാണ് .
അക്ബർ ചക്രവർത്തിയുടെ മന്ത്രി ബീർബൽ പറഞ്ഞതുപോലെഈ കാലവും കടന്നു പോകും , ശ്രീ ബുദ്ധൻ ആനന്ദനോട്പറഞ്ഞതുപോലെ എത്ര കലങ്ങിയതായാലും ക്ഷമയോടെകാത്തു നിന്നാൽ തെളിയാത്ത ഒരു അരുവിയും ഇല്ല .എന്തിന്സാജൻ അച്ച ൻ പാടുന്നതുപോലെ “ഒരു മഴയുംതോരാതിരുന്നിട്ടില്ല…….” എന്ന മനോഹരമായ പാട്ടും ഒക്കെനമ്മോടു പറയുന്നത് ” ക്ഷമയോടെ കാത്തിരുന്ന് കരുണാമയന്റെകുറുകാത്ത കരങ്ങൾക്ക് ഇടപെടാൻ സമയം കൊടുക്കുകഎന്നല്ലേ ? തകർന്ന മനസ്സുകൾക്ക് സാന്ത്വനം പകരുന്ന ജീവനുള്ള വചനo. ഇരുവായ്ത്തലയുള്ള , സന്ധി മജ്ജകളെതുളച്ചു ചെന്ന് ആത്മാവിനെ തൊടുന്ന വചനം . എനിക്കുവേണ്ടി, എനിക്കുവേണ്ടി മാത്രം എഴുതി വച്ചിരിക്കുന്നു എന്ന്തോന്നിക്കുന്ന എത്രയെത്ര ദൈവ വചനങ്ങൾ .
നിന്നെ സ്നേഹിക്കുന്ന ദൈവം ആരെയും ഒരിക്കലുംപരീക്ഷിക്കുന്ന തല്ല , മറിച്ചു ദൈവ പ്രവർത്തി നിന്നിലൂടെനിവർത്തിയാകാനും നിന്നെ കൂടുതൽ തെളിവ് ഉള്ളവനായികാണുവാനായും നിന്റെ ഉട യവൻ ഒരുക്കുന്ന ചിലമുഖാന്തരങ്ങൾ മാത്രമാണ് എന്ന തിരിച്ചറിവ് കിട്ടുന്നത് നമ്മെപൂർണമായി , നമ്മുടെ പ്രശ്നങ്ങളെ അവിടത്തെ ബലമേറിയകരങ്ങളിലേക്ക് കൈമാറുമ്പോൾ മാത്രമാണ് . നമ്മുടെബുദ്ധിയും ശക്തിയും സമർത്യവും എല്ലാം പത്തി മടക്കി തോറ്റ്തുന്നം പാടുമ്പോൾ ആണ് ദൈവീക ഇടപെടൽ ഉണ്ടാവുന്നത് .പൂർണമായ സമർപ്പണം ദൈവീക ഇടപെടലിന്റെ ഒന്നാമത്തെപടിയാണ് എന്ന് അറിയണം.
പലപ്പോഴും പ്രാർഥിക്കുമ്പോൾ ” ഇപ്പോൾ തന്നെ ” ഉത്തരംവേണം എന്ന് നമ്മൾ എല്ലാവരും ശഠിക്കാറുണ്ട് . ഉണർത്തിക്കുംവരമെല്ലാം ക്ഷണം തന്നീടണമെ എന്ന് പാടുന്നത് പോലെ ആമൂന്നാം നാളിനു അപ്പുറത്തേക്ക് ഒരു നിമിഷം പോയാൽവിശ്വാസം നീരാവി പോലെയായി ഒരു കാറ്റു കുത്തിവിട്ട ബലൂൺകണക്കെ തകർന്ന് ഒരു പ്രതീക്ഷയുമില്ലാതെ ഇരിക്കുന്ന സമയം, ചിത്രശലഭത്തിന് പിന്നാലെ ഓടി ഓടി തളർന്നു , തനിക്കു പിടിതരാത്ത , ഉയരങ്ങളിലേക്ക് പറന്നു പോയ ആ ജീവനുള്ളപൂവിനെ മനസു കൊണ്ടെങ്കിലും ശപിച്ചു ഉറങ്ങി പോയ ആകൊച്ചു ബാലകനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവന്റെഅരികിൽ വന്നു അവന്റെ കൊച്ചു കവിളിൽ ഉമ്മ കൊടുക്കുന്ന, വിയർപ്പിൽ കുതിർന്ന കുറുനിരകളെ തഴുകി ” കുട്ടാ , നിന്റെകുറുമ്പ് ഇത്തിരി കൂടുന്നുണ്ട് കേട്ടോ” എന്ന് ഉള്ളിൽ ഊറുന്നചിരിയോടെ അവന്റെ ചാരെയിരിക്കുന്ന ആ വർണശലഭത്തിന്റെ കഥ പോലെ ദൈവം അവന്റെ സമയത്തു , നാംആഗ്രഹിക്കുന്ന്ന സമയത്തല്ല നമ്മളുടെ അടുത്തെത്തി നീറുന്നമനസിനെ തലോടി , അമ്മയെ പോലെ ശിരസിൽ ഉമ്മ വച്ച്നമ്മുടെ ആവശ്യങ്ങളിൽ നാം ആഗ്രഹിക്കുന്നതിലുംനിനക്കുന്നതിലും അത്യന്തം പരമായി അനുഗ്രഹിക്കുന്നനമ്മുടെ കർത്താവ് എത്ര നല്ലവനാണ് . രാത്രി മുഴുവൻ വലവീശി ഒന്നും കിട്ടാതെ നിരാശപ്പെട്ട ശിഷ്യരെ അവർ ആഗ്രഹിച്ചസമയത്തല്ല , ആശയെല്ലാം അസ്തമിച്ച നേരത്തു ജീവിതത്തിൽമുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത , അനുഭവിച്ചിട്ടില്ലാത്ത നന്മനൽകി നമ്മുടെ കർത്താവ് അവരുടെ നിരാശയെസന്തോഷത്തിന്റെ സമൃദ്ധിയിലേക്ക് കൊണ്ടുവന്നത് . ഈദൈവം ഇന്നും എന്നും നമ്മുടെ ദൈവം എന്ന് ഓർക്കുമ്പോൾഒന്നിനെയും ഓർത്തു ഭാരപ്പെടുവാൻ നമുക്ക് ഇട വരില്ല . വിശ്വാസത്തിന്റെ നായക , എന്റെ വിശ്വാസത്തെ പൂർണ്ണമാക്കാൻഅവിടത്തെ കൃപ എന്നിൽ ചൊരിഞ്ഞു അനുഗ്രഹിക്കണമേ !
