പ്രതിഷേധങ്ങളും സർക്കാർ നടപടികളും മൂലം രാജ്യത്ത് സംഘർഷം രൂക്ഷമാകുന്നതിനിടെ, മതഭരണകൂടവുമായി വിട്ടുവീഴ്ച ചെയ്യരുതെന്ന് യുഎസ് നേതൃത്വത്തോട് അഭ്യർത്ഥിക്കുന്ന വീഡിയോയിൽ ഒരു ഇറാനിയൻ യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്.

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഇറാന്റെ നിലവിലെ മതനേതൃത്വവുമായി വിട്ടുവീഴ്ച ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്ന ഒരു വീഡിയോ ചിത്രീകരിച്ചതിനു ശേഷം ഒരു ഇറാനിയന്‍ യുവാവ് ആത്മഹത്യ ചെയ്തു. ഈ വീഡിയോ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചൂടേറിയ ചർച്ചകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
റിപ്പോർട്ട് അനുസരിച്ച്, തെക്കൻ തുറമുഖ നഗരമായ ബുഷെഹറിൽ താമസിക്കുന്ന പൗരിയ ഹമീദി എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. 10 മിനിറ്റ് 44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഇറാനിലെ പ്രതിഷേധങ്ങൾക്കെതിരെയുള്ള അടിച്ചമർത്തൽ ലോകശ്രദ്ധയിൽ കൊണ്ടുവരിക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അയാൾ അവകാശപ്പെടുന്നു.
“നിങ്ങൾ ഇത് കാണുന്നുണ്ടെങ്കിൽ, ഞാൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല.” തന്റെ സന്ദേശത്തിൽ, രാജ്യത്തെ ജനങ്ങൾക്ക് ഈ വ്യവസ്ഥിതിയെ ഒറ്റയ്ക്ക് നേരിടാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് അന്താരാഷ്ട്ര ഇടപെടലിന് ആഹ്വാനം ചെയ്തുകൊണ്ടാണ് യുവാവ് ആത്മഹത്യ ചെയ്തത്.
ഇംഗ്ലീഷിൽ റെക്കോർഡു ചെയ്‌ത വീഡിയോയിൽ, ഹമീദി നേരിട്ട് അമേരിക്കൻ നേതൃത്വത്തെ അഭിസംബോധന ചെയ്യുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സർക്കാരുമായി എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യുന്നത് പ്രതിഷേധത്തിനിടെ ജീവൻ നഷ്ടപ്പെട്ടവരോട് അനീതി കാണിക്കുന്നതിന് തുല്യമാണെന്ന് യുവാവ് പറഞ്ഞു. സമീപ വർഷങ്ങളിലെ വലിയ തോതിലുള്ള മരണങ്ങളും ഈ സംഭവങ്ങളും ആഗോളതലത്തിൽ ഗൗരവമായി കാണണമെന്നും യുവാവ് ആവശ്യപ്പെട്ടു. വീഡിയോയുടെ അടിക്കുറിപ്പിൽ, “ഇത് എന്റെ ത്യാഗമാണ്, ദയവായി എന്റെ രാജ്യത്തെ മോചിപ്പിക്കൂ” എന്ന് യുവാവ് എഴുതി.
ഇറാനിയൻ ജനതയ്ക്ക് ബാഹ്യ പിന്തുണ ആവശ്യമാണെന്ന് ഹമീദി തന്റെ പ്രസ്താവനയിൽ പറഞ്ഞു. വിദേശ സമ്മർദ്ദമോ ഇടപെടലോ ഇല്ലാതെ നിലവിലെ സാഹചര്യത്തിൽ മാറ്റം അസാധ്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. നാടുകടത്തപ്പെട്ട നേതാവ് റെസ പഹ്‌ലവിക്ക് പിന്തുണ അറിയിച്ചുകൊണ്ട് അദ്ദേഹം ഇടക്കാല നേതൃത്വത്തിന് അനുയോജ്യനാണെന്ന് പറഞ്ഞു. വീഡിയോയുടെ അവസാനം, പേർഷ്യൻ ഭാഷയിൽ അദ്ദേഹം ജനങ്ങളോട് ഐക്യത്തിനായി അഭ്യർത്ഥിക്കുകയും ഇറാനിയൻ പൗരന്മാർ പരസ്പരം പിന്തുണയ്ക്കണമെന്ന് പറയുകയും ചെയ്തു.
വീഡിയോ പങ്കിട്ടതിന് ശേഷം ഹമീദി ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ഈ സംഭവത്തിന്റെ സ്വതന്ത്ര സ്ഥിരീകരണം വ്യക്തമല്ല. സമീപകാല പ്രതിഷേധങ്ങളെത്തുടർന്ന് ഇറാനിൽ കർശന നടപടികളാണ് സ്വീകരിച്ചത്. ആയിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്. സമാധാനത്തിനുള്ള നോബേൽ സമ്മാന ജേതാവായ നർഗസ് മുഹമ്മദിയുടെ ശിക്ഷയിൽ അടുത്തിടെ ഇളവ് വരുത്തിയതും പ്രമുഖ വിമത നേതാക്കൾ ഉൾപ്പെട്ട സംഭവവികാസങ്ങളും സംഘർഷം കൂടുതൽ വർദ്ധിപ്പിച്ചു.
Pouria Hamidi, 28, from Bushehr, took his own life yesterday.
Why? Because President Trump decided to enter a nuclear negotiation with the regime in Iran, breaking everyone's hopes and dreams, and rendering their sacrifices for nothing.
This is the real human cost of what the… pic.twitter.com/ST7vqyog0a
— 𝐍𝐢𝐨𝐡 𝐁𝐞𝐫𝐠 ♛ ✡︎ (@NiohBerg) February 8, 2026
