ഓപ്പറേഷൻ ഗംഗയിൽ ഉൾപ്പെട്ട നാല് വ്യോമസേനാ വിമാനങ്ങൾ ഉക്രെയിനിലേക്ക് പറന്നു

ന്യൂഡൽഹി: ഉക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വ്യോമസേനയുടെ നാല് ഭീമൻ കാർഗോ വിമാനങ്ങൾ ഓപ്പറേഷൻ ഗംഗയിൽ പങ്കെടുക്കുന്നു. ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും അവിടെ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരുന്നതിനുമായാണ് ഈ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്.

ബുധനാഴ്ച ട്വീറ്റിലൂടെയാണ് വ്യോമസേന ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷൻ ഗംഗയ്ക്ക് കീഴിൽ നാല് സി 17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. ഈ വിമാനങ്ങൾ യുദ്ധത്തിൽ തകർന്ന ഉക്രൈനിനുള്ള ദുരിതാശ്വാസ സാമഗ്രികൾ വഹിക്കും. ഈ ദുരിതാശ്വാസ സാമഗ്രികൾ ഉക്രെയ്നിന്റെ അയൽരാജ്യങ്ങളായ റൊമാനിയ, പോളണ്ട്, ഹംഗറി എന്നിവിടങ്ങളിൽ എത്തിക്കും, അവിടെ നിന്ന് റോഡ് മാർഗം ഉക്രെയ്നിലേക്ക് കൊണ്ടുപോകും.

ചൊവ്വാഴ്ച സുപ്രധാനമായ തീരുമാനമെടുത്തുകൊണ്ട് ഓപ്പറേഷൻ ഗംഗയിൽ സഹകരിക്കാൻ വ്യോമസേനയ്ക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇതിനുശേഷം, ബുധനാഴ്ച ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ ഈ ഓപ്പറേഷനിൽ പങ്കെടുത്ത് ഉക്രെയിനിലേക്ക് പറന്നു.

Print Friendly, PDF & Email

Leave a Comment

More News