കെ അജിതയുടെ അവയവങ്ങള്‍ ഇനി ആറു പേരിലൂടെ ജീവിക്കും

കോഴിക്കോട്: മസ്തിഷ്ക മരണത്തെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിത ഇനി ആറു പേരിലൂടെ ജീവിക്കും. കോഴിക്കോട് മെട്രോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ 44-കാരിയില്‍ അജിതയുടെ ഹൃദയം മിടിക്കും. അതിദുഃഖത്തിലും അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ അജിതയുടേ ബന്ധുക്കൾക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നന്ദി പറഞ്ഞു. അജിതയ്ക്ക് മന്ത്രി ആദരാഞ്ജലി അർപ്പിക്കുകയും കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുകയും ചെയ്തു.

ഹൃദയം ഉൾപ്പെടെ ആറ് അവയവങ്ങളാണ് കോഴിക്കോട് വെള്ളിയാഞ്ചേരി ചാലപ്പുറം പള്ളിയത്ത് വീട്ടില്‍ കെ. അജിത (46) യുടെ ബന്ധുക്കള്‍ ദാനം ചെയ്തത്. ഹൃദയം, കരൾ, രണ്ട് വൃക്കകൾ, രണ്ട് കോർണിയ എന്നിവയായിരുന്നു ദാനം ചെയ്ത അവയവങ്ങൾ. ഒരു വൃക്കയും രണ്ട് കോർണിയയും കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിനും ഒരു വൃക്കയും കരളും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്കും ദാനം ചെയ്തു.

ഹൃദയസ്തംഭനത്തെ തുടര്‍ന്ന് 2025 സെപ്റ്റംബര്‍ 28ന് അജിതയെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ഒക്ടോബര്‍ രണ്ടിന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന്, അജിതയുടെ ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം നല്‍കി. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂര്‍ത്തിയായത്.

പി. രവീന്ദ്രനാണ് അജിതയുടെ ഭര്‍ത്താവ്. പി.സാരംഗി (TWSI കോഴിക്കോട്), പി. ശരത് എന്നിവരാണ് മക്കള്‍. മരുമകന്‍ മിഥുന്‍ (ഇന്ത്യന്‍ ആര്‍മി)

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News