കൊലപാതകത്തിനു മുമ്പ് സദറുൽ അനാമിന്റെ അപ്പാർട്ട്മെന്റിൽ സവാരിയ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു; കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയായ സവാരിയ ബസന്തിനെ (21) കൊലപ്പെടുത്തിയത് സഹപാഠിയും മലപ്പുറം സ്വദേശിയുമായ സദറുൽ അനാമിന്റെ അപ്പാർട്ട്മെന്റിൽ വെച്ചാണെന്ന് അന്വേഷണ സംഘം. ഹരിപ്പാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്.

സവാരിയയും സദറുൽ അനാമും ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥികളായിരുന്നു. അവരുടെ അപ്പാർട്ടുമെന്റുകൾ അടുത്തടുത്തായിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സവാരിയയെ സദറുല്‍ അനാമിന്റെ അപ്പാർട്ടുമെന്റിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചതായി പോലീസ് വിശ്വസിക്കുന്നു. മരണത്തിന് 24 മണിക്കൂറിനുള്ളിൽ സവാരിയയുടെ തല മുതൽ കാൽ വരെ ചതവുകൾ ഉണ്ടായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഭാരമുള്ള ഒരു വസ്തു കൊണ്ട് തലയിൽ അടിച്ചതാണ് മരണകാരണമെന്ന് റിപ്പോർട്ട് സ്ഥിരീകരിച്ചു.

അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങിയ സവാരിയയുടെ സഹപാഠികളുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ചതിനുശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും. അതേസമയം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം സംസ്ഥാന ക്രൈംബ്രാഞ്ച് സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു. മൃതദേഹം ഏറ്റുവാങ്ങാൻ ഉസ്ബെക്കിസ്ഥാനിലെത്തിയ സവാരിയയുടെ പിതാവ് ബസന്തിൽ നിന്നും ബന്ധുവായ ജനീഷ് എന്നയാളിൽ നിന്നും മൊഴിയെടുത്തു. മാർച്ച് 3 നാണ് സവാരിയ കൊല്ലപ്പെട്ടത്.

Leave a Comment

More News