തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ്: മത്സരത്തില്‍ നിന്ന് പിന്മാറാന്‍ പണം വാഗ്ദാനം ചെയ്തതായി ബിജെപിക്കെതിരെ പരാതി

പാലക്കാട്: തദ്ദേശ സ്വയം‌ഭരണ തിരഞ്ഞെടുപ്പില്‍ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ബിജെപി പണം വാഗ്ദാനം ചെയ്തതായി പാലക്കാട് നഗരസഭയിലെ 50-ാം ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമേശിന്റെ പരാതി. നിലവിലെ ബിജെപി കൗൺസിലർ ജയലക്ഷ്മിയും സംഘവും രമേശിന്റെ വീട്ടിലെത്തി മത്സരത്തിൽ നിന്ന് പിന്മാറാൻ പണം വാഗ്ദാനം ചെയ്തെന്നാണ് ആരോപണം.

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ, മുൻ കൗൺസിലറായ സുനിൽ തന്നെ കാണാൻ വന്നിരുന്നുവെന്ന് രമേശ് പറഞ്ഞു. “അദ്ദേഹം വീട്ടിലെത്തിയപ്പോൾ ഞാൻ വീട്ടിലുണ്ടായിരുന്നില്ല. ഞാൻ ഡിസിസി ഓഫീസിലായിരുന്നു. പിന്നീട് ജയലക്ഷ്മി ഗണേഷ് വീട്ടിലെത്തി. അവർ എന്റെ അച്ഛനോടും ഭാര്യയോടും സംസാരിച്ചു. മത്സരത്തിൽ നിന്ന് പിന്മാറിയാൽ അവർ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. സിപിഎം സ്ഥാനാർത്ഥിയും പിന്മാറിയതായി അവർ പറഞ്ഞു,” രമേശ് ആരോപിച്ചു.

ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എന്നാൽ, കോൺഗ്രസിന്റെ ആരോപണങ്ങൾ ബിജെപി നിഷേധിച്ചു.

Leave a Comment

More News