അങ്ങങ്ങാകാശത്തിൻ
അജ്ഞാത തീരത്ത്
ആരെയും മയക്കുന്ന
സ്വർഗ്ഗമുണ്ടോ ?
തങ്ക പത്രങ്ങളും
നക്ഷത്രപ്പൂക്കളും
ചന്തം വിടർത്തും
ചെടികളുണ്ടോ ?
തേനൂറുമരുവികൾ
ക്കരികിലായ് നുരയുന്ന
ലഹരിയിൽ ഉലയുന്ന
മുലകളുണ്ടോ ?
ചിറകുകൾ കുടയുന്നോ –
രരയന്ന നടയുമായ്
പുണരുന്ന മാലാഖ – ത്തരുണിയുണ്ടോ ?
അവളുടെ മൃദു ചുണ്ട്
മൊഴിയുന്ന സംഗീത
ശ്രുതികളിൽ ആനന്ദ നടനമുണ്ടോ ?
പുളകങ്ങൾ പൂക്കുന്ന
വഴി താണ്ടിയെത്തുമ്പോൾ
അവിടെയൊരപ്പാപ്പൻ
ദൈവമുണ്ടോ ?
തലവരയെഴുതിയ
തടിയനാം ഗ്രന്ഥച്ചുരുൾ
വിടരുമ്പോൾ നരകമോ
നൻ നാകമോ ?
നരകത്തിൽ ഉണരുമോ
പിടയുന്ന മനുഷ്യന്റെ
തെറിവിളിയഭിഷേകം:
“ ഭൂമി സ്വർഗ്ഗം “
More News
-
യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന മാനവികത (ലേഖനം): ജയൻ വർഗീസ്
യുദ്ധം മുറിവുകൾ ഉണ്ടാക്കുന്നു. ആ മുറിവുകളിൽ നിന്ന് വാർന്നൊഴുകുന്നത് മനുഷ്യന്റെചോരയാണ് എന്നതിനാലാണ് യുദ്ധം എന്ന് കേൾക്കുമ്പോൾ ആഗോള മനുഷ്യ രാശി ആധിയോടെഞെട്ടി... -
മഴ മധുരിമ (കവിത): ജയൻ വർഗീസ്
മേടക്കാറ്റിന് നാണപ്പുലരിയിൽ മാനത്താറാട്ട് ഭൂമിപ്പെണ്ണിന് മേനിയിലുണരും രോമാഞ്ചകുളിര് ! തളിരിടും യൗവന നിറ കാന്തിയിൽ പുളകമായ് വിരിയുമീ മൃദു ചോദനം പ്രണയമായ്... -
ശിശിരം (കവിത): ജയൻ വർഗീസ്
പുലരിപ്പൂം പുഴയോരത്ത് തിരുതാളി വേലിക്കാട്ടിൽ തുണിയലക്കി വിരിക്കുന്നു വൃശ്ചികപ്പെപെണ്ണ് നിറമാറിൽ നീലാംബര ഞൊറിവുകൾ മറയ്ക്കും ര – ണ്ടിള മാനിൻ കിടാവുകൾ...
