ബേക്കേഴ്സ്ഫീൽഡ് (കാലിഫോർണിയ): സൗന്ദര്യവർദ്ധക ചികിത്സയ്ക്കായി പോയപ്പോൾ തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ കാലിഫോർണിയ സ്വദേശിനിയായ മായ ഹെർണാണ്ടസിന് 15 വർഷം തടവ് ശിക്ഷ വിധിച്ചു. വ്യാഴാഴ്ചയായിരുന്നു കോടതി വിധി.
2025 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നിനും രണ്ടിനും വയസ്സുള്ള മക്കളെ കാറിനുള്ളിലിരുത്തി മായ ഒരു മെഡിക്കൽ സ്പായിലേക്ക് പോയി. എയർ കണ്ടീഷൻ ഓൺ ചെയ്ത് കാർ ലോക്ക് ചെയ്ത ശേഷമാണ് അവർ പോയതെങ്കിലും, ഒരു മണിക്കൂർ കഴിഞ്ഞ് എൻജിൻ തനിയെ ഓഫ് ആയതോടെ കാറിനുള്ളിലെ താപനില കുത്തനെ ഉയർന്നു. ഏകദേശം രണ്ട് മണിക്കൂറോളം കുട്ടികൾ കാറിനുള്ളിൽ കുടുങ്ങി.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും
രണ്ടാം ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയിരുന്നെങ്കിലും, പിന്നീട് നടന്ന ഒത്തുതീർപ്പ് പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യ (Involuntary Manslaughter) സമ്മതിച്ചതിനെത്തുടർന്നാണ് 15 വർഷത്തെ ശിക്ഷ കോടതി വിധിച്ചത്.
“മായ ജയിലിലേക്ക് പോവുകയാണ്, എന്നാൽ അമിലിയോയുടെ വേർപാടിലൂടെ അവർക്ക് ഇതിനകം തന്നെ ഒരു ആയുഷ്കാല ശിക്ഷ ലഭിച്ചുകഴിഞ്ഞു,” എന്ന് വിധി പ്രസ്താവിക്കവെ ജഡ്ജി ചാൾസ് ബ്രെമർ പറഞ്ഞു. എന്നാൽ 15 വർഷത്തെ ശിക്ഷ വളരെ കുറവാണെന്നും തന്റെ പേരക്കുട്ടിക്ക് നീതി ലഭിച്ചില്ലെന്നുമാണ് അമിലിയോയുടെ മുത്തശ്ശി പ്രതികരിച്ചത്.
