കപ്പലിൽ ആകെ 183 നാവിക ഉദ്യോഗസ്ഥരുണ്ടെന്ന് റിപ്പോർട്ടുണ്ട്, ഇവരെല്ലാം നിലവിൽ കൊച്ചിയിലെ ഇന്ത്യൻ നാവികസേനാ കേന്ദ്രങ്ങളിലാണ്.
കൊച്ചി: ഇറാനിയൻ നാവിക കപ്പലിന് കൊച്ചി തുറമുഖത്ത് നങ്കൂരമിടാൻ ഇന്ത്യ അനുമതി നൽകി. സാങ്കേതിക തകരാറുമൂലം കപ്പൽ നങ്കൂരമിടാൻ ഇറാൻ ഇന്ത്യയിൽ നിന്ന് അടിയന്തര അനുമതി ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ സർക്കാർ അഭ്യർത്ഥന അംഗീകരിക്കുകയും കപ്പലിന് കൊച്ചിയിൽ നങ്കൂരമിടാൻ അനുമതി നൽകുകയും ചെയ്തു.
ഫെബ്രുവരി 28 ന് ഇറാൻ ഇന്ത്യയുമായി ബന്ധപ്പെട്ട് തങ്ങളുടെ യുദ്ധക്കപ്പൽ തുറമുഖത്ത് നങ്കൂരമിടാൻ അനുമതി തേടിയതായി വൃത്തങ്ങൾ അറിയിച്ചു. കപ്പലിൽ സാങ്കേതിക തകരാർ കണ്ടെത്തിയെന്നും അറ്റകുറ്റപ്പണികൾ ആവശ്യമാണെന്നും പറഞ്ഞിരുന്നു. മാർച്ച് 1 ന് ഇന്ത്യ അനുമതി നൽകി. കപ്പൽ മാർച്ച് 4 ന് കൊച്ചി തുറമുഖത്ത് എത്തി.
കപ്പലിൽ ആകെ 183 നാവിക ഉദ്യോഗസ്ഥരുണ്ടെന്നാണ് റിപ്പോർട്ട്. എല്ലാവരെയും നിലവിൽ കൊച്ചിയിലെ ഇന്ത്യൻ നാവികസേനാ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്. അവരുടെ സുരക്ഷയും അവശ്യ സേവനങ്ങളും അവിടെ ശ്രദ്ധിക്കുന്നുണ്ട്.
ഈ സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, മറ്റൊരു ഇറാനിയൻ നാവിക കപ്പലിനെ യു എസ് മുങ്ങിക്കപ്പല്‍ ടോര്‍പിഡോ ഉപയോഗിച്ച് തകര്‍ത്തിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ശ്രീലങ്കയ്ക്ക് സമീപം കടലിൽ ഈ കപ്പൽ തകർന്നു. ഏകദേശം 180 പേർ കപ്പലിലുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. ചില നാവികരെ രക്ഷപ്പെടുത്തി, പലരെയും ഇപ്പോഴും കാണാതായിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും വൻതോതിലുള്ള കടൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേനയും തിരച്ചിൽ പ്രവർത്തനങ്ങളിൽ സഹായിക്കുന്നുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
നിരവധി രാജ്യങ്ങളിൽ നിന്നുള്ള നാവിക സേനകൾ ഉൾപ്പെടുന്ന ഒരു അന്താരാഷ്ട്ര നാവിക പരിപാടിയിലും ബഹുരാഷ്ട്ര അഭ്യാസത്തിലും പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയതായിരുന്നു ആ കപ്പല്‍. ഇറാനിലേക്ക് തിരിച്ചു പോകുന്ന വഴിയാണ് കപ്പല്‍ തകര്‍ക്കപ്പെട്ടത്.
ഇറാനിയൻ കപ്പലിന് ഇന്ത്യ മാനുഷിക സഹായം നൽകിയതായി പ്രതിരോധ വൃത്തങ്ങൾ പറയുന്നു. ഒരു സാങ്കേതിക പ്രശ്‌നം കാരണം സുരക്ഷിതമായ തുറമുഖം ആവശ്യമായിരുന്നു, അതിനാൽ കൊച്ചിയിൽ നങ്കൂരമിടാൻ അനുവദിച്ചു. സമുദ്ര സുരക്ഷയും മാനുഷിക പരിഗണനകളും കണക്കിലെടുത്താണ് ഇത്തരം സന്ദർഭങ്ങളിൽ സഹായം നൽകുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.. കപ്പൽ നങ്കൂരമിടാൻ ഇറാൻ ചൈനയോട് അനുമതി ചോദിച്ചതായും റിപ്പോർട്ടുണ്ട്, പക്ഷേ ചൈന അവരുടെ അഭ്യര്‍ത്ഥന നിരസിച്ചു.

Mujeebmanu Alungal
“ഇന്ത്യൻ കപ്പൽ തടയില്ല. പക്ഷേ ഇന്ത്യ അമേരിക്കയോട് ചോദിക്കണം എന്തിനാണ് ഇന്ത്യയിൽ നിന്ന് മടങ്ങിയ ഇറാൻ യുദ്ധക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽവെച്ചു ആക്രമിച്ചതെന്ന് . “- ഇറാൻ വിദേശകാര്യ സഹമന്ത്രി
ഇറാന്റേത് ന്യായമായ ആവിശ്യമാണ്. ഇന്ത്യയുടെ അഥിതിയായി എത്തി തിരിച്ചുപോയ ഇറാൻ യുദ്ധകപ്പലാണ് അമേരിക്ക ബോംബിട്ട് തകർത്തത്.
അത് എന്തിനുവേണ്ടിയാണെന്ന് ഇന്ത്യ അമേരിക്കയുടെ ചോദിക്കണം. പക്ഷേ സോറി… ഇറാൻ ജനതയോടും ഭരണകൂടത്തോടും മാപ്പ് ചോദിക്കാനേ ഇന്ത്യക്കാർക്ക് സാധിക്കൂ.. കാരണം ഞങ്ങളെ ഭരിക്കുന്നവർ അമേരിക്കയുടെ കാല് നക്കികളാണ്.. ഇസ്രായേലിന്റെ ഷൂ നക്കികളാണ്.. അവർ പണ്ടും ഇതുതന്നെയായിരുന്നു ചെയ്തിരുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റുക്കൊടുത്ത് ബ്രിട്ടന്റെ അടിമകളായി നിന്ന് ബ്രിട്ടീഷ് പട്ടാളത്തിന്റെ ഷൂ നക്കി ശീലിച്ചവരാണ്..
ആയിരക്കണക്കിന് മനുഷ്യരുടെ ജീവൻ കൊടുത്ത് നേടിയ ഇന്ത്യയുടെ പരമാധികാരം അമേരിക്കക്ക് മുൻപിൽ അടിയറവെച്ച ഇന്ത്യയുടെ ഭരണാധികാരികളിൽ അമേരിക്കയോട് ചോദിക്കില്ല, നിങ്ങൾ എന്തിനാണ് ഇന്ത്യയിൽ നിന്ന് പോയ ഇറാൻ പടക്കപ്പൽ ആക്രമിച്ചതെന്ന്…. അതിനുള്ള തന്റേടം മോദിക്കും മോഡി നേതൃത്വം കൊടുക്കുന്ന ഭരണകൂടത്തിനുമില്ല.