സഹോദരനെ ജീവനോടെ കുഴിച്ചുകൂടിയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

തൃശൂര്‍: ചേര്‍പ്പില്‍ യുവാവിനെ സഹോദരന്‍ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി കെ.ജെ. സാബുവിന്റെ സുഹൃത്ത് സുനില്‍ ആണ് പിടിയിലായത്. ബാബുവിനെ കുഴിച്ചിടാന്‍ സാബുവിനെ സഹായിച്ചത് സുനിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇയാള്‍ കുറ്റം സമ്മതിച്ചു. മാര്‍ച്ച് 19നാണ് സംഭവം. പതിവായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന ബാബുവിനെ സാബു കഴുത്ത് ഞെരിച്ച ശേഷം കുഴിച്ച് മൂടുകയായിരുന്നു. എന്നാല്‍ കഴുത്ത് ഞെരിച്ചപ്പോള്‍ ബാബു അബോധാവസ്ഥയിലായി. ബാബു മരിച്ചുവെന്ന് കരുതി സാബു കുഴിച്ചിടുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബാബുവിന്റെ ശ്വാസകോശത്തില്‍ നിന്നും മണ്ണ് കണ്ടെടുത്തതിനെ തുടര്‍ന്നാണ് പോലീസ് സംഘം ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്

മുട്ടുക്കുഴി (കാപ്പില്‍ ) ഉലഹന്നാന്‍ പൈലോ നിര്യാതനായി

കടുത്തുരുത്തി : ഞീഴൂര്‍ പഞ്ചായത്ത് 11-ാ വാര്‍ഡില്‍ മുട്ടുക്കുഴി (കാപ്പില്‍ ) ഉലഹന്നാന്‍ പൈലോ (89 ) നിര്യാതനായി മൃതസംസ്‌ക്കാരം ശനിയാഴ്ച രാവിലെ 11 ന് തുരുത്തിപ്പള്ളി സെ. ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ നടത്തി. ഭാര്യ പരേതയായ അന്നമ്മ . മക്കള്‍ : കുഞ്ഞമ്മ , ജെയിംസ്, ബിജു ജോണ്‍ (ഒമാന്‍ ), മരുമക്കള്‍ : T J ജോസഫ് ആട്ടുതുണ്ടിയില്‍ ( പുളിങ്കുന്നു ) ലില്ലി കമ്പകത്തുങ്കല്‍ കുറുഞ്ഞി, സ്റ്റിമി പെരുങ്കുഴി പൈങ്ങോട്ടൂര്‍ ഫാ.ആന്റണി ആട്ടുതുണ്ടി OCD ചെറുമകനാണ്.

പോലീസ് സേനയെ നിരന്തരം വിമര്‍ശിച്ചു; സി.പി.ഒ ഉമേഷ് വള്ളിക്കുന്നിന് നിര്‍ബന്ധിത വിരമിക്കല്‍

കോഴിക്കോട്: പൊലീസ് സേനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഫാറൂഖ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ (സിപിഒ) യു ഉമേഷിന് ( ഉമേഷ് വള്ളക്കുന്ന്) സേനയില്‍ നിന്ന് നിര്‍ബന്ധിത വിമരിക്കല്‍ നല്‍കാന്‍ തീരുമാനം. നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവില്‍ ഐജി എവി ജോര്‍ജ് വിരമിക്കുന്നതിന് മുമ്പ് ഒപ്പ് വെച്ചു. അച്ചടക്ക ലംഘനം അംഗീകരിക്കാനാവില്ലെന്ന് എവി ജോര്‍ജ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വനിതാ ദിന പരിപാടിയില്‍ പങ്കെടുത്തതിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതില്‍ സിറ്റി പൊലീസ് കമ്മീഷണറെ വിമര്‍ശിച്ച് ഉമേഷ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. മാര്‍ച്ച് എട്ടിന് കാലിക്കറ്റ് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രണയപ്പകയിലെ ലിംഗ രാഷ്ട്രീയം എന്ന സംവാദത്തില്‍ സംസാരിച്ചതിനായിരുന്നു എവി ജോര്‍ജ് ഉമേഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.  

പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് പരിശീലനം; ഗുരുതര വീഴ്ചയെന്ന് ബി.സന്ധ്യയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഫയര്‍ഫോഴ്‌സ് പരിശീലനം നല്‍കിയ സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. അഗ്നിശമന സേന മേധാവി ബി.സന്ധ്യയാണ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ മാസം 30ന് ആലുവ മുനിസിപ്പല്‍ ഓഡിറ്റോറിയത്തിലാണ് പരിശീലന പരിപാടി നടന്നത്. പരിശീലനത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും സംഘടനകള്‍ക്ക് അഗ്നിരക്ഷാസേന പരിശീലനം നല്‍കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ല, റീജിയണല്‍ ഓഫീസര്‍മാര്‍ക്കും പരിശീലനത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുമടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ നല്‍കുന്നതാണ് റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ റെസ്‌ക്യു ആന്റ് റിലീഫ് ടീമിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് അഗ്നിശമന സേനാ യൂണിറ്റ് പരിശീലനം നല്‍കിയത്.

ശബരിഗിരി പദ്ധതി: ആറാം ജനറേറ്ററിനും തീപിടിച്ചു; വൈദ്യുതി ഉത്പാദനം 60 മെഗാവാട്ട് കുറയും

റാന്നി: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ആറാം നമ്പര്‍ ജനറേറ്ററിന് തീപിടിച്ചു. ഇതേതുടര്‍ന്ന ജനറേറ്ററിന്റെ പ്രവര്‍ത്തനം തകരാറിലായി. വൈദ്യുതി ഉത്പാദനത്തില്‍ 60 മെഗാവാട്ട കുറവ് വരുമെന്നാണ് സൂചന. നേരത്തെ നാലാം നമ്പര്‍ ജനറേറ്റര്‍ കത്തിയിരുന്നു. ഇതോടെ വൈദ്യുതി ഉത്പാദനത്തില്‍ മൊത്തം 115 മെഗാവാട്ട് കുറവ് വരും. എന്നാല്‍ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരില്ലെന്നാണ് സൂചന. പ്രതിവര്‍ഷം 1338 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് പത്തനംതിട്ട മൂഴിയാറില്‍ സ്ഥിതിചെയ്യുന്ന ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ശബരിഗിരി. ജലവൈദ്യുതപദ്ധതി. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുതപദ്ധതിയാണ് ഇത് . പദ്ധതിയില്‍ 5 ജലസംഭരണികളും 7 അണക്കെട്ടുകളും ഒരു പവര്‍ ഹൗസും ഉള്‍പ്പെടുന്നു. ജനറേറ്ററിന്റെ തകരാര്‍ കാലപ്പഴക്കംമൂലമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ജനറേറ്റര്‍ അടുത്ത വര്‍ഷം മാറ്റാനിരുന്നതാണ്. സ്ഥിതി വിലയിരുത്താന്‍ ചീഫ് എന്‍ജിനീയര്‍ ഉള്‍പ്പെടുന്ന സംഘം സ്ഥലത്തെത്തും. എന്നു പ്രവര്‍ത്തിക്കാനാവുമെന്ന് ഇപ്പോള്‍ പറയാനാവില്ല. 60 മെഗാവാട്ട് വൈദ്യുതിയുടെ…

മഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതി ഷുഹൈബ് തമിഴ്‌നാട്ടില്‍ നിന്ന് പിടിയില്‍

മലപ്പുറം: മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയവേയാണ് പിടികൂടിയത്. കേസിലെ മറ്റു പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീര്‍, അബ്ദുള്‍ മജീദ് എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൊലപാതകം. കാറില്‍ സഞ്ചരിച്ച അബ്ദുള്‍ ജലീലിനെ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ജലീല്‍ പിറ്റേന്ന് രാത്രിയോടെ മരിച്ചു. സംഘം കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. മഞ്ചേരി നഗരസഭ 16ാം വാര്‍ഡ് കൗണ്‍സിലറായിരുന്നു മുസ്ലീം ലീഗ് നേതാവ് കൂടിയായ ജലീല്‍.

കണ്ണൂരില്‍ നിന്ന് ഗോവയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കത്തിനശിച്ചു; വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷപ്പെട്ടു

പനാജി: ഗോവയ്ക്ക് പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് ഓടിക്കൊണ്ടിരിക്കേ കത്തിനശിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. കണ്ണൂരില്‍ നിന്ന് ഗോവയ്ക്ക് പോയ മാതമംഗലം കുറ്റൂര്‍ ബി.എഡ് കോളജിലെ സംഘം സഞ്ചരിച്ച ബസ് ആണ് ഇന്നലെ വൈകിട്ട് ഓള്‍ഡ് ഗോവയ്ക്ക് സമീപം കത്തിയത്. 37 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരും ബസിലുണ്ടായിരുന്നു. തീ പടരുന്നതിനുമുന്‍പ് ഇവര്‍ പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും പൊള്ളലേറ്റില്ല. ബസിന്റെ പിന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട് സര്‍ക്യുട്ടാണ് കാരണമെന്ന് സൂചനയുണ്ട്. യാത്രക്കാരുടെ ബാഗുകളും മൊൈബല്‍ ഫോണുകളും അടക്കം കത്തിനശിച്ചു. ബസ് പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്.  

ഞങ്ങളുടെ വീട്, ഞങ്ങളുടെ സ്ഥലം, ഞങ്ങള്‍ വിട്ടുകൊടുക്കും: സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രിയെ എതിര്‍ത്ത് സി.പി.എം കൗണ്‍സിലറുടെ കുടുംബം

കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനെ എതിര്‍ത്ത് സി.പി.എം കൗണ്‍സിലറുടെ കുടുംബം. കഴക്കൂട്ടത്ത് കോര്‍പറേഷന്‍ കൗണ്‍സിലര്‍ എല്‍.എസ് കവിതയുടെ വീട്ടില്‍ പ്രചാരണത്തിന് എത്തിയ മുരളീധരനെയും ബി.ജെ.പി പ്രവര്‍ത്തകരെയുമാണ് കൗണ്‍സിലറുടെ അച്ഛനും അമ്മയുമാണ് പദ്ധതിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചത്. ഞങ്ങളുടെ വീട്, ഞങ്ങളുടെ സ്ഥലം, ഞങ്ങള്‍ വിട്ടുകൊടുക്കും. പിണറായി വിജയന്‍ ജനനായകന്‍ എന്നീ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. വി.മുരളീധരന്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ തുടങ്ങിയെങ്കിലും അവര്‍ മുദ്രാവാക്യം തുടര്‍ന്നുകൊണ്ടിരുന്നു. ഇതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പിന്തിരിപ്പിച്ച് തിരിച്ചുപോകുകയായിരുന്നു. സി.പി.എമ്മിന്റെ സമീപനം തുറന്നുകാട്ടാനാണ് കൗണ്‍സിലറുടെ വീട്ടില്‍ പോയതെന്ന വി.മുരളീധരന്‍ പിന്നീട് പ്രതികരിച്ചു.

കുഴല്‍മന്ദത്ത് യുവാക്കള്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ നരഹത്യാക്കുറ്റം

പാലക്കാട്: കുഴല്‍മന്ദത്ത് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ഭരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പീച്ചി സ്വദേശി ഔസേപ്പിനെതിരെ നരഹത്യാ കുറ്റം ചുമത്തി. യുവാക്കളെ ബസ് മനഃപൂര്‍വ്വം ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന ദൃശ്യം പുറത്തുവന്നതോടെ നടത്തിയ പുതിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയത്. നേരത്തെ ഐപിസി 304(എ) പ്രകാരം ജാമ്യം കിട്ടാവുന്ന മനഃപൂര്‍വ്വമല്ലാത്ത നരഹത്യ എന്ന വകുപ്പാണ് ചുമത്തിയിരുന്നത്. ഇത് റദ്ദാക്കി ഐപിസി 304 പ്രകരം നരഹത്യയ്ക്ക് കേസെടുത്തു. ഡ്രൈവറുടെ ജാമ്യം റദ്ദാകും. ബസിനു പിന്നാലെ പോയിരുന്ന കാറിന്റെ ഡാഷ് ബോര്‍ഡിലെ കാമറ പകര്‍ത്തിയ വീഡിയോ ദൃശ്യമാണ് അപകടത്തിന്റെ ഭീകരത പുറത്തുകൊണ്ടുവന്നത്്. ദൃക്‌സാക്ഷികളായ മൂന്നു പേരുടെ മൊഴികളും നിര്‍ണായകമായി. ഇതേതുടര്‍ന്ന് ജില്ലാ പോലീസ് മേധാവി നിയോഗിച്ച ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോ ഡി.വൈ.എസ്.പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഡ്രൈവര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയത്.…

കൊടുങ്ങല്ലൂര്‍ ഭരണിക്ക് ക്ഷേത്രത്തില്‍ കോഴിബലി; രണ്ടു പേര്‍ കസ്റ്റഡിയില്‍

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവവുമായി ബന്ധപ്പെട്ട് കോഴിബലി നടത്തിയ രണ്ടു പേര്‍ കസ്റ്റഡിയില്‍. ജന്തുബലി നിരോധന നിയമപ്രകാരമാണ് പോലീസ് നടപടി. കോഴിബലി നിരോധിച്ചതാണെന്നും നടത്തരുതെന്നും പോലീസും ദേവസ്വം അധികൃതരും പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് രണ്ടു േപര്‍ ബലി നല്‍കിയത്. ഇത് സ്ഥലത്തുണ്ടായിരുന്ന പോലീസ് തടയുകയും രണ്ടുപേരെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. എന്നാല്‍ ആചാരത്തിന്റെ ഭാഗമാണ് കോഴിബലി എന്നാണ് കസ്റ്റഡിയില്‍ ആയവരുടെ നിലപാട്.