രണ്ടാം ദിനം ദിലീപിനെ ചോദ്യം ചെയ്തത് ഒമ്പതര മണിക്കൂര്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ക്രൈംബ്രാഞ്ച് പൂര്‍ത്തിയാക്കി. ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ഒമ്പതര മണിക്കൂറോളമാണ് നീണ്ടു നിന്നത്. ഇതില്‍ നാലു മണിക്കൂര്‍ നടനെതിരേ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പമായിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ദിലീപ് ആലുവ പോലീസ് ക്ലബില്‍നിന്നും മടങ്ങുകയും ചെയ്തു. ഇതിനിടെ, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിന്റെ ചോദ്യം ചെയ്യലും പൂര്‍ത്തിയായി. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ശരതിനെ ചോദ്യം ചെയ്തത്. ദിലീപുമായി സൗഹൃദമുണ്ടെന്നും എന്നാല്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും ശരത് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ദിലീപിനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നുമാണ് ക്രൈംബ്രാഞ്ച് സംഘത്തിന്…

അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഡിവൈഎസ്പിയെ രക്ഷിക്കാന്‍ വ്യാജരേഖ ചമച്ച സിപിഎം നേതാവ് അറസ്റ്റില്‍

പാലക്കാട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയായ ഡിവൈഎസ്പിയ്ക്ക് വേണ്ടി വ്യാജരേഖ ചമച്ച സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. വാളയാര്‍ ലോക്കല്‍ കമ്മിറ്റി അംഗം മുഹമ്മദ് റാഫിയെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വിജിലന്‍സ് ഡിവൈഎസ്പിയും സംഘവും അറസ്റ്റ് ചെയ്തത്. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ ഹംസയുമായി ചേര്‍ന്ന് റാഫി വ്യാജരേഖ ചമച്ച് ഭൂമി ഇടപാടിന് ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ 2019 ല്‍ ഹംസയുടെ പാലക്കാട്ടെ വീട് വിജിലന്‍സ് സംഘം പരിശോധിച്ചിരുന്നു. റെയ്ഡില്‍ 9,65,000 രൂപയും സ്വര്‍ണവും ഭൂമിയിടപാട് രേഖകളും പിടിച്ചെടുത്തു. പിന്നാലെ ഹംസയ്‌ക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതില്‍ നിന്നും രക്ഷപ്പെടാനും പണത്തിന്റെ സ്രോതസ് കാണിക്കാനും വേണ്ടി റാഫിയും ഹംസയും മരണപ്പെട്ടയാളുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍.    

കെ റെയില്‍: ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് കെസിബിസി

കൊച്ചി: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെസിബിസി. ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങളും വിമര്‍ശനങ്ങളും പൂര്‍ണമായും അവഗണിക്കാനാവുന്നവയല്ല. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയില്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായിത്തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയാറാകണം. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ മൂലം നിരവധി കുടുംബങ്ങള്‍ പാതയോരങ്ങളിലേയ്ക്ക് തള്ളപ്പെട്ട ചരിത്രമാണ് കേരളത്തിനുള്ളത്. പതിറ്റാണ്ടുകള്‍ക്കു ശേഷവും നീതിലഭിക്കാത്ത സാഹചര്യങ്ങള്‍ ഇന്നും തുടരുന്നുണ്ട്. മൂലമ്പള്ളി കുടിയിറക്ക്, ശബരി പാതയ്ക്കുള്ള സര്‍വേ, ഏഴിമല നാവിക അക്കാദമിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. മുഴപ്പിലങ്ങാട്-മാഹി വഴിയുള്ള തലശേരി സമാന്തരപാത നിര്‍മാണത്തിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥലമെടുപ്പ് കഴിഞ്ഞെങ്കിലും അടുത്തകാലത്ത് മാത്രമാണ് പണി ആരംഭിച്ചത്. ഇത്തരം മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ ലക്ഷക്കണക്കിന് പേര്‍ മുന്നോട്ടുവയ്ക്കുന്ന ആശങ്കകളെ കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല. വികസന പദ്ധതികള്‍ക്ക് ജനങ്ങള്‍ എതിരല്ല. എന്നാല്‍ ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും…

പണിമുടക്കില്‍ സ്‌കൂളിലെത്തിയ അധ്യാപകരെ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പൂട്ടിയിട്ടു; അസഭ്യവര്‍ഷം

കൊല്ലം: ദേശീയ പണിമുടക്കിനിടെ കൊല്ലത്ത് ജോലി ചെയ്യാന്‍ സര്‍ക്കാര്‍ സ്‌കൂളിലെത്തിയ അധ്യാപകരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു. ചിതറ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷിബു ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 15ഓളം അധ്യാപകരെ സ്റ്റാഫ് റൂമില്‍ പൂട്ടിയിട്ടത്. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നു സര്‍ക്കാര്‍, ജീവനക്കാരുടെ സമരത്തിനു ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തിയതോടെയാണ് അധ്യാപകര്‍ ഇന്നു ജോലിക്കു ഹാജരായത്. രജിസ്റ്ററില്‍ ഒപ്പിട്ടതിന് ശേഷം സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോഴാണ് 12ഓളം സമരക്കാരെത്തിയത്. ഇവര്‍ അസഭ്യം പറഞ്ഞുവെന്ന് അധ്യാപകര്‍ പറഞ്ഞു. തുടര്‍ന്നു മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ ശ്രമിക്കവേയാണ് അധ്യാപകരെ സമരക്കാര്‍ മുറിയില്‍ പൂട്ടിയിട്ടത്.  

കെ.റെയില്‍ പ്രചാരണത്തിന് ചെങ്ങന്നൂരില്‍ വീടുകള്‍ കയറിയിറങ്ങി സജി ചെറിയാന്‍; ചെന്നിത്തല പിഴുത കല്ല് വീണ്ടും നാട്ടി

ആലപ്പുഴ: ചെങ്ങന്നൂരില്‍ സില്‍വര്‍ലൈനുമായി ബന്ധപ്പെട്ടു ജനങ്ങളെ ബോധവത്കരിക്കാന്‍ വീടുകള്‍ കയറിയിറങ്ങി മന്ത്രി സജി ചെറിയാന്‍. സ്വന്തം നാടായ കൊഴുവല്ലൂരിലാണ് ജനങ്ങളെ കാണാന്‍ മന്ത്രി ഇരുചക്രവാഹനത്തില്‍ നേരിട്ടെത്തിയത്. മാധ്യമങ്ങളെ കൂട്ടാതെയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ജനങ്ങളുടെ ഭാഗത്തുനിന്നു കടുത്ത പ്രതികരണങ്ങള്‍ ഉണ്ടായാല്‍ അതു മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകാതിരിക്കാനാണ് മാധ്യമങ്ങളെ സന്ദര്‍ശന വിവരം അറിയിക്കാതിരുന്നതെന്നാണ് സൂചന. സമരക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇവിടെനിന്നു പിഴുതെറിഞ്ഞ ചില അതിരടയാള കല്ലുകള്‍ മന്ത്രി ഇടപെട്ടു പുനഃസ്ഥാപിച്ചു. താന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ നിങ്ങള്‍ ഈ നാട്ടില്‍ തന്നെ താമസിക്കുമെന്നു തങ്കമ്മ എന്ന വയോധികയ്ക്ക് മന്ത്രി ഉറപ്പ് നല്‍കി. ഇവിടെയല്ലെങ്കില്‍ മറ്റൊരിടത്ത് ഇതിനേക്കാള്‍ നല്ലൊരു വീടുവച്ചു നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. 20 വീടുകള്‍ മന്ത്രി സന്ദര്‍ശിച്ചു. കെ റെയിലിനെതിരായ ആരോപണങ്ങളെല്ലാം പ്രതിപക്ഷത്തിനു വിഴുങ്ങേണ്ടി വരും.…

കേരളത്തില്‍ ചൊവ്വാഴ്ച 424 പേര്‍ക്ക് കോവിഡ്; ആകെ മരണം 67,844

കേരളത്തില്‍ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28, കൊല്ലം 27, കോഴിക്കോട് 25, ഇടുക്കി 23, കണ്ണൂര്‍ 18, ആലപ്പുഴ 17, പാലക്കാട് 16, മലപ്പുറം 8, വയനാട് 7, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,846 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 13,569 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 13,259 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 55 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3555 കോവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി…

കാലിക്കുപ്പികള്‍ കളയേണ്ട , തിരികെ നല്‍കി സൗജന്യ ബസ് യാത്ര നടത്താം

അബുദാബി :ഉപയോഗിച്ച ശേഷം പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചു നല്‍കിയാല്‍ സൗജന്യ ബസ് യാത്ര നടത്താം .അബുദാബിയിലാണ് പദ്ധതി തുടങ്ങിയിരിക്കുന്നതു. പോയിന്റ്‌സ് ഫോര്‍ പ്ലാസ്റ്റിക് എന്ന പദ്ധതി അനുസരിച്ച് പ്ലാസ്റ്റിക് കുപ്പികള്‍ തിരികെ നല്‍കുന്നത് അനുസരിച്ചു ലഭിക്കുന്ന പോയിന്റ്‌സുകള്‍ അബുദാബിയിലെ പൊതുഗതാഗത ബസുകളില്‍ യാത്രക്കായി ഉപയോഗിക്കാം. പ്രകൃതിയുടെ സംരക്ഷണത്തിനായി പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്ലിങ് നു വിധേയമാക്കാനാണ് പദ്ധതി. ഇന്‍ട്രാഗേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ , അബുദാബി പരിസ്ഥിതി വകുപ്പ് ,വെയിസ്റ്റ് മാനേജ്മെന്റ് സെന്റര്‍ , ഡി ഗ്രേഡ് എന്നീ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡി ഗ്രേഡിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിക്കുന്ന മെഷീനില്‍ പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കുന്‌പോള്‍ പോയിന്റുകള്‍ നല്‍കും. 600 മില്ലി ലിറ്ററില്‍ കുറഞ്ഞ ഒരു പ്ലാസ്റ്റിക് കുപ്പിക്ക് ഒരു പോയിന്റും, 600 നു മുകളിലുള്ള കുപ്പികള്‍ക്ക് രണ്ടു പോയിന്റും പകരം നല്‍കും. ഓരോ പോയിന്റിനും 10 ഫില്‍സ് ആണ് മൂല്യം…

റംസാന്‍ സൂഖ് സംഘടിപ്പിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്

കുവൈറ്റ് സിറ്റി: റംസാനെ വരവേല്‍ക്കാന്‍ വിപുലമായ ഷോപ്പിങ് അനുഭവം ഒരുക്കി ലുലു ഹൈപര്‍മാര്‍ക്കറ്റ് . അല്‍ റായ് ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ‘റംസാന്‍ സൂഖ്’ നാമ ചാരിറ്റി ഓര്‍ഗനൈസേഷന്‍ സിഇഒ സാദ് അല്‍ ഒതൈ്വബി ഉദ്ഘാടനം ചെയ്തു. നാമ ചാരിറ്റി ഓര്‍ഗനൈസേഷന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ലുലു ഗ്രൂപ്പ് റീജിണല്‍ ഡയറക്ടര്‍ ഹാരിസ് ഉള്‍പ്പെടെ പ്രമുഖരും ലുലു ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. പരമ്പരാഗത ശൈലിയിലാണ് വിവിധ റമദാന്‍ സ്‌പെഷല്‍ ഉല്‍പന്നങ്ങളുടെ ശേഖരവുമായി ‘റമദാന്‍ സൂഖ്’ പ്രവര്‍ത്തനമാരംഭിച്ചത്. ഈത്തപ്പഴങ്ങള്‍, തേന്‍, വിവിധ ഇനം നട്‌സുകള്‍, വീട്ടുപകരണങ്ങള്‍, ഗൃഹോപകരണ വിഭാഗങ്ങള്‍, ഡെക്കറേഷന്‍ വസ്തുക്കള്‍, കര്‍ട്ടന്‍, കാര്‍പറ്റ്,ഇലക്ട്രോണിക്സ്, ഗിഫ്റ്റ് ഇനങ്ങള്‍ തുടങ്ങിയ വിവിധ ഉല്‍പന്നങ്ങളാണ് റമദാന്‍ സൂഖില്‍ തയാറാക്കിയിരിക്കുന്നത്. കുവൈറ്റിലെ വിവിധ ലുലു ഔട്ട്ലെറ്റുകളില്‍ പ്രമോഷന്‍ ലഭ്യമാണ്. റമദാന്‍ മാസത്തോട് അനുബന്ധിച്ച് നമാ ചാരിറ്റിയുമായി സഹകരിച്ച് ‘ചാരിറ്റി കാര്‍ഡുകളും’ പുറത്തിറക്കി. റമദാന്‍…

കോഴിക്കോട് വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലെത്തി അയല്‍വാസിയായ യുവാവ് തീകൊളുത്തി മരിച്ചു; യുവതിക്കും സഹോദരനും പൊള്ളലേറ്റു

കോഴിക്കോട്: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു. ജാതിയേരി പൊന്‍പറ്റ വീട്ടില്‍ രത്‌നേഷ് (42) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് സംഭവം കോഴിക്കോട് നാദാപുരം ജാതിയേരി കല്ലുമ്മലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. പെട്രോളുമായി യുവതിയുടെ വീട്ടിലെത്തിയ അയല്‍വാസിയായ യുവാവ് കോണി ഉപയോഗിച്ചാണ് ഇരുനില കെട്ടിടത്തിന് മുകളില്‍ കയറിയത്. പെട്രോള്‍ ഒഴിച്ച് കിടപ്പുമുറിയില്‍ തീയിട്ട് യുവതിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് അയല്‍വാസികള്‍ ബഹളം വച്ച് നാട്ടുകാര്‍ ഓടികൂടിയതോടെ ഇയാള്‍ സ്വയം തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പൊള്ളലേറ്റുു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രത്നേഷ് ഇലക്ട്രീഷ്യനാണ്. രത്നേഷിന് പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ പെണ്‍കുട്ടിയെ മുന്‍പും ശല്യപ്പെടുത്തിയതായി പരാതിയുണ്ട്.  

ജനം ടി.വി എം.ഡിയും സി.ഇ.ഒയുമായ ജി.കെ പിള്ള അന്തരിച്ചു

തിരുവനന്തപുരം: ജനം ടിവി എം.ഡിയും സി.ഇ.ഒയുമായ ജി.കെ പിള്ള (71) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്താലാണ് മരണം. മാനേജ്മെന്റ് വിദഗ്ധനും സാമൂഹിക പ്രവര്‍ത്തകനുമായ ജികെ പിള്ള ആര്‍എസ്എസ് പാലക്കാട് നഗര്‍ സംഘചാലക്, സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1973-ല്‍ പിലാനിയിലെ ബിറ്റ്‌സ് ബിരുദം നേടിയ ജി.കെ. പിള്ള, പൊതുമേഖലയിലും സ്വകാര്യമേഖലയിലും നേതൃത്വപരമായ സ്ഥാനങ്ങളില്‍ മാനുഫാക്ചറിംഗ് മേഖലയില്‍ 47 വര്‍ഷത്തിലേറെ പ്രൊഫഷണല്‍ അനുഭവസമ്പത്തുള്ള വ്യക്തിയായിരുന്നു. വാല്‍ചന്ദ്‌നഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയിരുന്നു. 2020 മാര്‍ച്ചില്‍ വിരമിച്ച ശേഷം, ഇപ്പോള്‍ വാല്‍ചന്ദ്‌നഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും ഉപദേശകനുമാണ് . ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് പൊതുമേഖലാ കമ്പനികളായ ഹെവി എഞ്ചിനീയറിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് റാഞ്ചി, എച്ച്എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡ് ബാംഗ്ലൂര്‍ എന്നിവയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ആയിരുന്നു. യുഎസ്…