ന്യൂഡൽഹി: അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായി (ABVIMS) അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഡോ. റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ പരിപ്പിൽ പാറ്റകളെയും പുഴുക്കളെയും കണ്ടെത്തിയതിനെ തുടർന്ന് റസിഡന്റ് ഡോക്ടർമാരും വിദ്യാർത്ഥികളും രോഷാകുലരായി. MBBS, MD, MS വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലില്‍ നടന്ന സംഭവത്തെത്തുടർന്ന്, മെസ്സിലെ ഭക്ഷണത്തിന്റെ വൃത്തിയെയും ഗുണനിലവാരത്തെയും കുറിച്ച് അവർ ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിക്കുകയും ആശുപത്രി മാനേജ്‌മെന്റിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. വളരെക്കാലമായി ഈ മെസ്സിൽ മോശം ശുചിത്വ സാഹചര്യങ്ങളാണുള്ളതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു, എന്നാൽ പരാതികൾ നൽകിയിട്ടും കൃത്യമായ നടപടി സ്വീകരിച്ചില്ല. വിഷയം രൂക്ഷമായതിനെത്തുടർന്ന് ആശുപത്രി ഭരണകൂടം ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. ശുചിത്വ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആശുപത്രി ഭരണകൂടം പ്രസ്താവനയിൽ പറഞ്ഞു. ഡോക്ടർമാരുടെ മെസ്സിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും ശുചിത്വത്തിലും ഉണ്ടാകുന്ന ഏതൊരു അവഗണനയും അനുവദിക്കില്ലെന്ന്…
Author: .
ആരായിരിക്കും മുഖ്യന്‍?: ആ പേര് മുന്‍ഷിയുടെ കൈവശമുള്ള മുദ്ര വെച്ച കവറിലുണ്ട്!; ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപനമുണ്ടാകും
ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട മാരത്തൺ ചർച്ചകൾക്കും തിരക്കേറിയ കൂടിയാലോചനകൾക്കും ശേഷം, കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള അന്തിമ തീരുമാനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് എത്തി. ബുധനാഴ്ച വൈകുന്നേരം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിയ രാഹുൽ ഗാന്ധി ഏകദേശം മുക്കാൽ മണിക്കൂറോളം ചർച്ചകൾ നടത്തി നിർണായക തീരുമാനങ്ങൾ എടുത്തു. തുടർന്ന് മാധ്യമങ്ങളോട് പ്രതികരിച്ച കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേശ്, മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് പറഞ്ഞു. കൂടുതൽ വിശദീകരിക്കാൻ തയ്യാറാകാതെ അദ്ദേഹം ഖാർഗെയുടെ വസതിയിലേക്ക് മടങ്ങി. അതേസമയം, ഇന്ന് തിരുവനന്തപുരത്ത് അടിയന്തര കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, ഹൈക്കമാൻഡിൻറെ തീരുമാനം അടങ്ങിയ മുദ്രവച്ച കവറുമായി യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉച്ചയ്ക്ക് 1 മണിക്ക് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേരും. ദീപ ദാസ് മുൻഷിക്കൊപ്പം…
തൃശൂർ ഇക്കണ്ടവാര്യർ റോഡിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം
തൃശൂർ/ഡാളസ് : നഗരത്തിലെ ഇക്കണ്ടവാര്യർ റോഡിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് അപ്സര ഗാർഡൻസ് ഹൗസ് നമ്പർ ആറിൽ താമസിക്കുന്ന റിട്ട. അധ്യാപിക ലിൻസി ജോൺസൺ (57) ആണ് അന്തരിച്ചത്. ഡാളസിലെ ലിജു ആന്റണിയുടെ സഹോദരിയാണ് പരേത ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ലിൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഡിവൈഡറിൽ തട്ടി റോഡിന്റെ മറുഭാഗത്തേക്ക് മറിയുകയും, ഈ സമയം എതിരെ വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയുമായിരുന്നു. കേന്ദ്ര വുമൺസ് കമ്മിറ്റി ചിൽഡ്രൻസ് എഡ്യൂക്കേഷൻ കോ-ഓർഡിനേറ്ററായി ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ്: പി.എ. ജോൺസൺ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ). മക്കൾ: എബിൻ പി. ജോൺ (യു കെ), വിപിൻ പി. ജോൺ (ബാംഗ്ലൂർ) മരുമക്കൾ: ബ്രെന്റാ ജെയിംസ്, അൻജിത റോസ്. സംസ്കാരം മൃതദേഹം മേയ് 15 വെള്ളി രാവിലെ 8:00 മണിക്ക് നെല്ലിക്കുന്നിലെ വസതിയിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച വൈകുന്നേരം…
രാശിഫലം (14-05-2026 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ കാര്യങ്ങൾക്ക് ചെലവുകൾ വർദ്ധിക്കാൻ സാധ്യത കാണുന്നു. ഇന്ന് ചില നിഷേധാത്മകമായ ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. കന്നി: ബിസിനസ് രംഗത്ത് ഇന്ന് ഉയർച്ചകൾ ഉണ്ടാവും. നിങ്ങളുടെ കുടുംബാംഗങ്ങളുമായി എന്തെങ്കിലും തർക്കങ്ങളോ വൈരുദ്ധ്യങ്ങളോ ഉണ്ടെങ്കിൽ മൗനം പാലിക്കുക. കൂടാതെ ഇന്ന് നിങ്ങളുടെ സമപ്രായക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ഇടപെടലിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക. തുലാം: ഇന്നത്തെ നിങ്ങളുടെ ദിവസം ഭാഗ്യം നിറഞ്ഞതാണ്. കോടതി തീരുമാനങ്ങൾ മൂലമുള്ള നിയമ തർക്കങ്ങൾക്ക് ഇന്ന് ഒരു അവസാനം കാണാൻ സാധ്യതയുണ്ട്. സ്വന്തമായി ചെയ്യാൻ ഉദ്ദേശിക്കുന്ന ബിസിനസ് കാര്യം ഇന്ന് നടക്കും. വൃശ്ചികം: ബിസിനസ് കാര്യങ്ങളിലും പൂർത്തിയാവാതെ കിടക്കുന്ന കാര്യങ്ങളിലും ഇന്ന് വിജയം ഉണ്ടാവും. ജോലി സ്ഥലത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള മോശം അനുഭവം ഉണ്ടാവും. പിതാവുമായി ഇന്ന് നല്ല രീതിയിൽ സംസാരിക്കാൻ കഴിയും. ധനു: ഇന്ന് നിങ്ങൾ ഉണ്ടാക്കുന്ന ബന്ധങ്ങൾ ജീവിതകാലം…
സോളിഡാരിറ്റി സ്ഥാപക ദിനാചരണം
കൂട്ടിലങ്ങാടി : ‘യുവതയുടെ അഭിമാന സാക്ഷ്യത്തിന് 23 വർഷങ്ങൾ’ തലക്കെട്ടിൽ മെയ് 13 സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു. മക്കരപ്പറമ്പ് ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ഏരിയ തല ഉദ്ഘാടനം പടിഞ്ഞാറ്റുമുറിയിൽ ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് പി.പി ഹൈദരലി, എസ്.ഐ.ഒ മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് അസ്ലം പടിഞ്ഞാറ്റുമുറി എന്നിവർ സംബന്ധിച്ചു. കടുങ്ങൂത്ത് യൂനിറ്റിൽ സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടേറിയറ്റ് അംഗം അഷ്റഫ് സി, വടക്കാങ്ങരയിൽ മുൻ ഏരിയ സെക്രട്ടറി ടി ശഹീർ എന്നിവർ പതാക ഉയർത്തി. സ്ഥാപക ദിനാചരണത്തിന് വിവിധ കേന്ദ്രങ്ങളിൽ പി.കെ നിയാസ് തങ്ങൾ, അബ്ദുൽ ജാബിർ പി.ടി, അംജദ് മുഞ്ഞക്കുളം, നസീഫ് കടുങ്ങൂത്ത്, അജ്മൽ പടിഞ്ഞാറ്റുമുറി, കെ ബാസിൽ എന്നിവർ നേതൃത്വം നൽകി. സ്ഥാപക ദിനത്തോടനുബന്ധിച്ച് ഏരിയയിലെ പ്രവർത്തകർ പെരിന്തൽമണ്ണ ഗവ: ഹോസ്പിറ്റലിൽ…
ജാമിഅ മർകസ് വിദ്യാർഥി യൂണിയന് നവസാരഥികള്‍
കോഴിക്കോട് : ജാമിഅ മർകസ് വിദ്യാര്‍ഥി സംഘടന -ഇഹ്‌യാഉസ്സുന്നക്ക് പുതിയ നേതൃത്വമായി. മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയിൽ സയ്യിദ് ജസാര്‍ ബാഫഖിയെ പ്രസിഡന്റായും ബിശ്‌റ് ബത്തേരിയെ ജനറൽ സെക്രട്ടറിയായും ഫിനാൻസ് സെക്രട്ടറിയായി ആദില്‍ പോലൂരിനെയും തിരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: മിസ്അബ് പിലാക്കല്‍(എക്‌സിക്യൂട്ടീവ് പ്രസി.), സയ്യിദ് അഹ്‌മദ് നഈം (വൈസ്.പ്രസി), റാസി ബുഖാരി കാരക്കുന്ന്, ഹാതിബ് ഹുസൈന്‍ പയ്യോളി, തമീം മുഗുറോഡ്, വഹീദ് സമാന്‍ ഒഴുകൂര്‍, സഈദ് ചിയ്യൂര്‍, അബ്ദുല്‍ ഹമീദ് വല്ലപ്പുഴ അജ്മല്‍ ജവാദ് കരീറ്റിപറമ്പ് (സെക്രട്ടറിമാര്‍). മർകസ് ഡയറക്ടർ ജനറൽ സി.മുഹമ്മദ് ഫൈസി, വൈസ് പ്രസിഡന്റ് വി.പി.എം ഫൈസി വില്യാപള്ളി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല തുടങ്ങിയവർ പുന:സംഘാടനത്തിന് നേതൃത്വം നല്‍കി. മിസ്അബ് പിലാക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും മുഹമ്മദ് തളിപ്പറമ്പ് ഫൈനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.എം ബശീര്‍ സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍,…
യുഎഇ പ്രസിഡന്റ് സാമൂഹിക പ്രവർത്തകരെയും മാൻ പ്ലാറ്റ്‌ഫോമിന്റെ പിന്തുണക്കാരെയും പ്രശംസിച്ചു
അബുദാബി: യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അടുത്തിടെ സമൂഹത്തിന്റെ പുരോഗതിക്കായി സംഭാവന നൽകിയവരുമായി കൂടിക്കാഴ്ച നടത്തി. അബുദാബി സർക്കാരിന്റെ ഔദ്യോഗിക വേദിയായ Ma’an വഴി സംഭാവന നൽകിയവരെ അദ്ദേഹം പ്രശംസിച്ചു. സമൂഹത്തിൽ പരസ്പര സാഹോദര്യത്തിന്റെയും സഹായമനസ്ഥിതിയുടെയും മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ യോഗം സംഘടിപ്പിച്ചത്. അബുദാബി സർക്കാരിന്റെ ഔദ്യോഗിക വേദിയാണ് Ma’an അഥവാ Authority of Social Contribution. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സഹായിക്കുന്നതിന് സാമൂഹിക സംഭാവനകൾ സ്വീകരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ധർമ്മം. സമൂഹത്തിന് എന്തെങ്കിലും നല്ലത് ചെയ്യാൻ ഈ പ്ലാറ്റ്‌ഫോം ആളുകൾക്ക് അവസരം നൽകുന്നു, കൂടാതെ സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്യുന്നു. 2024, 2025 തിരഞ്ഞെടുപ്പുകളിൽ സമൂഹത്തെ സഹായിച്ചവരെ പ്രസിഡന്റ് പ്രശംസിച്ചു. യോഗത്തിൽ അദ്ദേഹം ചില പ്രധാന കാര്യങ്ങൾ ഊന്നിപ്പറഞ്ഞു: ദാനധർമ്മത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും മനോഭാവം പ്രോത്സാഹിപ്പിക്കുക.…
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസം: ചീഫ് സെക്രട്ടറി സെക്രട്ടേറിയറ്റില്‍ നിർണായക യോഗം വിളിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭരണ, അടിസ്ഥാന സൗകര്യ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഉണ്ടായ കാലതാമസത്തെ തുടർന്നാണ് സെക്രട്ടേറിയറ്റിൽ യോഗം ചേർന്നത്. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള മാറ്റം, സ്കൂൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ, സെൻസസ് പ്രവർത്തനങ്ങൾ, പാമ്പുകടി പ്രതിരോധം, മഴക്കാല തയ്യാറെടുപ്പുകൾ, ദേശീയപാത വികസന പ്രവർത്തനങ്ങൾ എന്നിവ യോഗം അവലോകനം ചെയ്തു. ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാർ ഈ വിഷയങ്ങളിൽ വിശദീകരണങ്ങൾ നൽകി. മെയ് 31 നകം പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാകുമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. കുടുംബശ്രീ യൂണിറ്റുകൾ വഴി ഇതിനകം 65 ശതമാനം പുസ്തകങ്ങളും വിതരണം ചെയ്തു കഴിഞ്ഞു. ബാക്കി…
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ മെറിറ്റ് ലിസ്റ്റ് 2026 പ്രസിദ്ധീകരിച്ചു
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. എന്നാൽ, ഇത്തവണ മെറിറ്റ് ലിസ്റ്റ് ബോർഡ് പുറത്തിറക്കിയിട്ടില്ല. വിദ്യാർത്ഥികൾക്കിടയിലെ അനാവശ്യ മത്സരവും മാനസിക സമ്മർദ്ദവും കുറയ്ക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചതെന്ന് ബോർഡ് പറയുന്നു. ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് വിദ്യാർത്ഥികളുടെ ദീർഘകാല കാത്തിരിപ്പിന് ഒടുവിൽ വിരാമമായി. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2026-ലെ 12-ാം ക്ലാസ് ബോർഡ് ഫലങ്ങൾ പുറത്തിറക്കി. ഫലങ്ങൾ പ്രഖ്യാപിച്ചതോടെ, ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവേശഭരിതരായി. അതോടൊപ്പം, ഒരുതരം ഉത്കണ്ഠയും. ഇത്തവണ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കാതിരുന്നത് വിദ്യാർത്ഥികൾക്കിടയിൽ അനാവശ്യമായ മത്സരവും മാനസിക സമ്മർദ്ദവും കുറയ്ക്കുന്നതിനാണെന്ന് ബോർഡ് പറയുന്നു. എന്നാല്‍, വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 0.1 ശതമാനം വിദ്യാർത്ഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റുകൾ നൽകുമെന്ന് ബോർഡ് വ്യക്തമാക്കി. ഇത് മെറിറ്റ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനും മറ്റ് വിദ്യാർത്ഥികളിൽ റാങ്കുകൾക്കായി മത്സരിക്കുന്നതിനുള്ള സമ്മർദ്ദം ഒഴിവാക്കുന്നതിനും സഹായിക്കും.…
ഹിമന്ത ബിശ്വയുടെ മന്ത്രിസഭ കരട് യുസിസി ബില്ലിന് അംഗീകാരം നൽകി; ബിൽ നിയമസഭയിൽ അവതരിപ്പിക്കും
മെയ് 26 ന് നിയമസഭയിൽ അവതരിപ്പിക്കുന്ന കരട് യുസിസി ബില്ലിന് അസം സർക്കാർ അംഗീകാരം നൽകി. ഗോത്ര സമൂഹങ്ങളുടെ പാരമ്പര്യങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിക്കൊണ്ട്, വിവാഹം, വിവാഹമോചനം, ലിവ്-ഇൻ ബന്ധങ്ങൾ എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തുമെന്ന് സർക്കാർ പറയുന്നു. ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്നതിനായി അസം സർക്കാർ ഒരു പ്രധാന ചുവടുവെപ്പ് നടത്തി. യുസിസി ബില്ലിന്റെ കരട് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചു. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ മെയ് 26 ന് ബിൽ സഭയിൽ അവതരിപ്പിക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ യുസിസി നടപ്പിലാക്കാനുള്ള പ്രചാരണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി ഈ സർക്കാർ തീരുമാനം കണക്കാക്കപ്പെടുന്നു. വിവാഹം, വിവാഹമോചനം, ലിവ്-ഇൻ ബന്ധങ്ങൾ, നിർബന്ധിത വിവാഹ രജിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങളിലാണ് നിർദ്ദിഷ്ട നിയമം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത…
