കൊച്ചി: ഗോശ്രീ രണ്ടാം പാലത്തിൻ്റെ റീടാറിംഗ് യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പാലം റീ ടാറിംഗിനായി അടച്ചിട്ടിട്ട് ഒരു മാസമായി. റോഡ് പണി അനന്തമായി നീളുന്നത് മത്സ്യ ബന്ധന ഹാർബർ അടക്കം പ്രവർത്തിക്കുന്ന ഈ ഭാഗത്ത് ഗതാഗത കുരുക്ക് രൂക്ഷമാക്കുകയാണ്. വൈപ്പിൻ പ്രദേശത്ത് നിന്നുള്ള യാത്രക്കാരും, കണ്ടൈനർ റോഡിലൂടെ വരുന്ന യാത്രക്കാരും കൊച്ചി ടൗണിലേക്ക് പ്രവേശിക്കാൻ ആശ്രയിക്കുന്ന പാലത്തിൻ്റെ റീ ടാറിംഗ് വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോടിക്കണക്കിന് രൂപയുടെ ഫണ്ട് ഉണ്ടായിട്ടും അറ്റകുറ്റപണി നടത്തുന്നതിന് ഗോശ്രീ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായ കാലതാമസം പ്രതിഷേധാർഹമാണ്. വരും ദിവസങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ റീ ടാറിംഗ് പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുത്തില്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് ജില്ല പ്രസിഡൻ്റ് സമദ് നെടുമ്പാശ്ശേരി പ്രസ്താവിച്ചു.
Author: അഡ്വ. സഹീര്‍
ദുബൈ സിഎസ്ഐ മലയാളം ഇടവക സുവർണ്ണ ജൂബിലി പ്രവാസി കുടുംബ സംഗമം ആഗസ്റ്റ് 1ന് കോട്ടയത്ത്
കോട്ടയം : ദുബൈ സിഎസ്ഐ മലയാളം ഇടവക സുവർണ്ണ ജൂബിലി പ്രവാസി കുടുംബ സംഗമം ആഗസ്റ്റ് 1ന് കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്റ്റിൽ നടക്കും. രാവിലെ 8.30ന് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും.ഇടവക വികാരി റവ. രാജു ജേക്കബ് അധ്യക്ഷത വഹിക്കും.മുന്‍ വികാരിമാർ, ഇടവക അംഗങ്ങൾ എന്നിവരെ ആദരിക്കും. സജി കെ ജോർജ്ജ് (പ്രോഗ്രാം കോർഡിനേറ്റർ ), ജോൺ കുര്യൻ ( കൺവീനർ) , എബി മാത്യു ചോളകത്ത് , തമ്പി ജോൺ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.വിവിധ സെഷനുകളിലായി നടക്കുന്ന കുടുബ സംഗമം വൈകിട്ട് 3:0ന് സമാപിക്കും. 1975 ഏപ്രിൽ 13-ന് സി.എസ്.ഐ പാരിഷ് കുവൈറ്റ് വികാരിയായിരുന്ന പരേതനായ റവ. വി. ഇ. മത്തായിയാണ് ഇടവകയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ ബിഷപ്പായിരുന്ന…
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് പൂർവ്വികർക്ക് ബലി അര്‍പ്പിക്കാന്‍ എല്ലാ ജില്ലകളിലും വന്‍ തിരക്ക്
തിരുവനന്തപുരം: കർക്കിടക വാവു നാളിൽ പൂര്‍വ്വികര്‍ക്ക് ബലി തര്‍പ്പണം നടത്താന്‍ വിവിധ ജില്ലകളില്‍ വന്‍ തിരക്ക്. മിക്കവാറും എല്ലാ ജില്ലകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ബലി അർപ്പിക്കാൻ പുലർച്ചെ തന്നെ ഭക്തർ ക്ഷേത്രങ്ങളിലെത്തി. തിരുവല്ലം ശ്രീപരശുരാമക്ഷേത്രം, വർക്കല പാപനാശം, കോവളം, ആലുവ മണപ്പുറം, തിരുനെല്ലി പാപനാശിനി, തിരുവില്വാമല, വില്വാദ്രിനാഥ ക്ഷേത്രം, പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിലാണ് ബലി തർപ്പണം നടക്കുന്നത്. ആലുവ മണപ്പുറത്ത് പുലർച്ചെ 2.30 ന് പൂർവ്വികർക്കുള്ള ബലി ആരംഭിച്ചു. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി പല സ്ഥലങ്ങളിലും അധിക സർവീസുകൾ നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 12 മണി വരെ ബലി അർപ്പിക്കാം. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും മഴ പെയ്യുന്നതിനാൽ ബലി തർപ്പണ ക്ഷേത്രങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തർക്കായി പോലീസും ഫയർഫോഴ്‌സും മുങ്ങൽ വിദഗ്ധരും സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്. ആലുവ മണപ്പുറത്ത് വലിയൊരു ജനക്കൂട്ടം…
വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകൻ അറസ്റ്റിൽ
വണ്ടൂർ: അന്തരിച്ച മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ട ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിൻ്റെ മകൻ യാസിൻ അഹമ്മദിനെ വണ്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടു. അതേസമയം, വിഎസിനെ അധിക്ഷേപിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിന് ഒരു അദ്ധ്യാപകനെ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. തലസ്ഥാന നഗരത്തിലെ നഗരൂർ സ്വദേശിയായ അനൂപ് എന്ന അദ്ധ്യാപകനെയാണ് പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്തത്. വിഎസിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ തരത്തിലുള്ള പോസ്റ്റ് ഇട്ടതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.
പ്രിയ നേതാവിന് യാത്രാമൊഴി ചൊല്ലാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി
ആലപ്പുഴ: ബുധനാഴ്ച ഉച്ചയ്ക്ക് 12.15 ഓടെ, മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ട് പ്രത്യേകം സജ്ജീകരിച്ച ബസ് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ പറവൂരിലെ പഴയ നടക്കാവ് റോഡിൽ പ്രവേശിച്ചു. തിരുവനന്തപുരത്ത് നിന്ന് പറവൂരിലേക്ക് ഏകദേശം 150 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 22 മണിക്കൂറിലധികം സമയമെടുത്തു. തങ്ങളുടെ പ്രിയ നേതാവിന് യാത്രാമൊഴി ചൊല്ലാന്‍ ആയിരക്കണക്കിന് ആളുകൾ വഴിയിലുടനീളം അണിനിരന്നു. വാഹനം പറവൂരിലെ അദ്ദേഹത്തിന്റെ വീടായ വേലിക്കകത്ത് എത്തിയപ്പോൾ, പാർട്ടി പ്രവർത്തകരും അനുയായികളും “കണ്ണേ കരളേ വി എസേ” എന്ന വികാരഭരിതമായ നിലവിളികളോടെയാണ് എതിരേറ്റത്. വിലാപയാത്രകളുടെ ഒരു കടലിനിടയിൽ, അദ്ദേഹത്തിന്റെ മൃതദേഹം ബസിൽ നിന്ന് പുറത്തെടുത്ത് വീട്ടിലേക്ക് കൊണ്ടുപോയി, അദ്ദേഹത്തിന്റെ അന്തിമ തിരിച്ചുവരവിനെ അടയാളപ്പെടുത്തി. വീടിനുള്ളിൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, മൃതദേഹം പുറത്തെടുത്ത് മുറ്റത്ത് വച്ചു, പൊതുജനങ്ങൾക്ക്…
ജോയ് മണ്ണാലക്കുടി സ്കറിയ (61)നിര്യാതനായി
ഡാളസ്: ജോയ് മണ്ണാലക്കുടി സ്കറിയ (പയ്യമ്പള്ളി മണ്ണാലക്കുടി ജോയ്) നിര്യാതനായി. 61വയസ്സായിരുന്നു. ഈ മാസം ആദ്യം മകൻ മിജോയുടെ അടുത്ത് ഹൃസ്വ സന്ദർശനത്തിനു വന്നതായിരുന്നു. കഠിനമായ നെഞ്ചു വേദനയെ തുടർന്ന് ഡാളസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.വയനാട് പയ്യമ്പള്ളി സ്വദേശിയാണ്. ഭാര്യ സാലി ജോയ് (ഇലക്കാട്ടു കുടുംബാംഗം, കാട്ടിമൂല), മക്കൾ: മിഥു (ഖത്തർ), മിജോ (അമേരിക്ക), മരുമക്കൾ: ഷിബിൻ (ഖത്തർ), ടെസീന (അമേരിക്ക). കൊച്ചുമക്കൾ: മിഖായേൽ സ്റ്റെഫാന്‍, ഹെസ്ലിന്‍. സംസ്ക്കാരം പിന്നീട് സിറോ മലബാർ കാത്തോലിക് ചർച്ച്, ഗാർലന്റ് നടക്കുന്നതായിരിക്കും.
ഡോ. എം അനിരുദ്ധന് അമേരിക്കൻ മലയാളീ സമൂഹത്തിന്റെ ആദരവ്; അനുശോചനവുമായി സഭാപിതാക്കന്മാരും വിവിധ സംഘടനാ നേതാക്കളും ഒരേ വേദിയിൽ
ഡോ. എം അനിരുദ്ധനോടുള്ള ആദരസൂചകമായി വിവിധ സഭാപിതാക്കന്മാരെയും അമേരിക്കയിലെ വിവിധ സംഘടനനേതാക്കളെ ഒരേ വേദിയിലെത്തിച്ച് ഫൊക്കാന സംഘടിപ്പിച്ച സർവ്വമത പ്രാർത്ഥനയും അനുശോചനവും വേറിട്ടതായി. വെർച്യുൽ ഫ്ലാറ്റ്ഫോമിൽ നടന്ന പ്രാർത്ഥനായോഗത്തിൽ ഷിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ പ്രാർത്ഥനയുടെ ആരംഭിച്ച മീറ്റിങ് അമേരിക്കയിലെ ഫൊക്കാന ഫോമാ നേതാക്കളും മറ്റ് സാമുഹിക നേതാക്കന്മാരും വിടപറഞ്ഞ ഡോ. എം അനിരുദ്ധന്റെ നിത്യശാന്തി നേർന്നു സംസാരിച്ചു . അമേരിക്കൻ പ്രമുഖ സംഘടനകളെ ഒരേ കുടക്കിഴിൽ കൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യം സംഘാടനമികവുകൊണ്ട് ഫൊക്കാന ഭാരവാഹികൾ ഭംഗിയായി നടപ്പാക്കിയത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു . റോജി എം ജോൺ എം.എൽ. എ, ഫൊക്കാനയുടെ മുൻ പ്രസിഡന്റ് മന്മഥൻ നായർ, കമ്മാണ്ടർ ജോർജ് കോരിതു, പോൾ കറുകപ്പള്ളിൽ , ജി .കെ .പിള്ള , ജോൺ പി ജോൺ , തമ്പി ചാക്കോ ,…
ഐ.പി.സി ഫാമിലി കോൺഫ്രൻസ് സുവനീർ പ്രകാശനം ചെയ്തു
കാനഡ: ആൽബർട്ടയിലെ എഡ്മന്റണിലുള്ള റിവർ ക്രീ റിസോർട്ടിൽ 20-മത് ഐ.പി.സി ദേശീയ കുടുംബ സംഗമത്തിന്റെ സമാപന രാത്രി യോഗത്തിൽ, ഫാമിലി കോൺഫറൻസിന്റെ കഴിഞ്ഞ 20 വർഷത്തെ ചരിത്രം ഉൾപ്പെടുത്തിയ സുവനീർ പ്രകാശന കർമ്മം കാനഡ തൊഴിൽ വകുപ്പ് ഫെഡറൽ ഷാഡോ മന്ത്രിയും കൺസർവേറ്റീവ് പാർട്ടി എം. പി യുമായ ഗാർനെറ്റ് ജെനുയിസ് പ്രഥമ കോപ്പി തോമസ് മാത്യൂവിന് നൽകി നിർവ്വഹിച്ചു. ചീഫ് എഡിറ്റർ രാജൻ ആര്യപ്പള്ളി ആമുഖ പ്രസംഗം നടത്തി. കോൺഫ്രൻസ് നാഷണൽ ഭാരവാഹികളായ പാസ്റ്റർ സാം വർഗീസ്, ഫിന്നി എബ്രഹാം, ഏബ്രഹാം മോനീസ് ജോർജ്, റോബിൻ ജോൺ, സിസ്റ്റർ സൂസൻ ജോൺസൺ, നിബു വെള്ളവന്താനം, ടോം വർഗീസ് കാനഡ എന്നിവർ സന്നിഹിതരായിരുന്നു.
ഇന്ത്യന്‍ ടെക്കികള്‍ക്ക് തിരിച്ചടി; അമേരിക്കന്‍ കമ്പനികള്‍ക്ക് ഇനി ഇന്ത്യയില്‍ ജോലിക്കാരെ നിയമിക്കാന്‍ കഴിയില്ല; ട്രംപ് പുതിയ ഉത്തരവില്‍ ഒപ്പു വെച്ചു
വാഷിംഗ്ടണ്‍: ചൈനയിൽ ഫാക്ടറികൾ സ്ഥാപിക്കുന്നതിനും, ഇന്ത്യയിൽ ആളുകളെ നിയമിക്കുന്നതിനും അമേരിക്കൻ ടെക്‌നോളജി കമ്പനികളെ വിമർശിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, താന്‍ പ്രസിഡന്റായിരിക്കുമ്പോൾ “അങ്ങനെ ചെയ്യുന്നതിന്റെ ദിവസങ്ങൾ അവസാനിച്ചു” എന്ന് മുന്നറിയിപ്പ് നൽകി. ബുധനാഴ്ച നടന്ന AI ഉച്ചകോടിയിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്, AI ഉപയോഗത്തിനായുള്ള വൈറ്റ് ഹൗസ് ആക്‌ഷന്‍ പ്ലാൻ ഉൾപ്പെടെ AI-യുമായി ബന്ധപ്പെട്ട മൂന്ന് എക്സിക്യൂട്ടീവ് ഉത്തരവുകളിൽ അദ്ദേഹം ഒപ്പുവച്ചു. വളരെക്കാലമായി, യുഎസ് ടെക്നോളജി വ്യവസായത്തിന്റെ ഭൂരിഭാഗവും “തീവ്രമായ ആഗോളവൽക്കരണം” പിന്തുടരുകയാണെന്നും ഇത് ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ “വഞ്ചിക്കപ്പെട്ടു” എന്ന് തോന്നിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. “നമ്മുടെ പല വലിയ സാങ്കേതിക കമ്പനികളും ചൈനയിൽ ഫാക്ടറികൾ നിർമ്മിച്ചുകൊണ്ടും, ഇന്ത്യയിൽ തൊഴിലാളികളെ നിയമിച്ചുകൊണ്ടും, അയർലണ്ടിൽ ലാഭം കൊയ്തുകൊണ്ടും അമേരിക്കൻ സ്വാതന്ത്ര്യം മുതലെടുത്തിട്ടുണ്ട്. അപ്പോഴെല്ലാം, സ്വന്തം രാജ്യത്തെ സഹപൗരന്മാരെ തെറ്റിദ്ധരിപ്പിക്കാനും സെൻസർ ചെയ്യാനും അവർ പ്രവർത്തിച്ചിട്ടുണ്ട്. പ്രസിഡന്റ് ട്രംപിന്റെ കീഴിൽ,…
യുണൈറ്റഡ് വിമാനം UA876 അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ടോക്കിയോ: ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസ് വിമാനം UA876 അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പറന്നുയർന്ന് ഏകദേശം 9 മണിക്കൂറിന് ശേഷമാണ് ബോയിംഗ് 777-200ER (രജിസ്ട്രേഷൻ N229UA) വിമാനം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2025 ജൂലൈ 23 ബുധനാഴ്ച ജപ്പാൻ സമയം 15:57-നാണ് വിമാനം ടോക്കിയോ ഹനേഡയിൽ നിന്ന് പുറപ്പെട്ടത്. എഞ്ചിൻ തകരാർ കാരണം പൈലറ്റുമാർ പൊതു അടിയന്തരാവസ്ഥ (squawk 7700) പ്രഖ്യാപിക്കുകയായിരുന്നു.
