മുതിര്‍ന്നവരെ പാദപൂജ ചെയ്യുന്നത് മോശം കാര്യമല്ല, പാതകവും അല്ല: കെ. ആനന്ദകുമാര്‍

തിരുവനന്തപുരം: മുതിര്‍ന്ന വ്യക്തികളെ ആദരിക്കുന്നതും വന്ദിക്കുന്നതും ഒരു സംസ്ക്കാരത്തിന്‍റെ ഭാഗമാണെന്നും, ആ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അത് തുടരാനും അത് മോശം കാര്യമെന്ന് ചിന്തിക്കുന്നവര്‍ക്ക് വേണ്ടെന്ന് വയ്ക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി നിരവധി ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും പാദപൂജ തുടര്‍ന്ന് വരുന്നതായി അറിയാം. പൂജയല്ലെങ്കിലും പാദം തൊട്ട് വന്ദിക്കുന്നത് – നമസ്ക്കരിക്കുന്നത്, ആവ്യക്തിയോടുള്ള ആദരവിനേയും ബഹുമാനത്തെയുമാണ് സൂചിപ്പിക്കുന്നത്. പാദനമസ്ക്കാരം, ഹൈന്ദവ വിവാഹങ്ങളില്‍ വധൂവരന്മാര്‍ തുടര്‍ന്നുവരുന്ന ആചാരപരമായ പ്രവര്‍ത്തിയാണ്. വിവിധതരം പൂജകളിലും പാദനമസ്ക്കാരം ചെയ്യാറുണ്ട്. പാദനമസ്ക്കാരത്തിന്‍റെ മറ്റൊരു ഘട്ടം തന്നെയാണ് പാദപൂജയും. മാതാപിതാക്കളേയും ഗുരുക്കന്മാരേയും അടക്കം, ആദരിക്കേണ്ട, ബഹുമാനിക്കേണ്ട വ്യക്തികളെ, പാദ നമസ്ക്കാരവും പാദപൂജയും ചെയ്യുന്നത് ഗുരുത്വവും പുണ്യവുമായി കണക്കാക്കുന്ന ഒരു തലമുറയാണ് നമ്മുടേത്. അത് വിദ്യാലയങ്ങളിലോ പൊതു സ്ഥലങ്ങളിലോ നിര്‍ബന്ധപൂര്‍വം ചെയ്യിക്കേണ്ട ഒന്നല്ല, സ്വയം തോന്നി ചെയ്യേണ്ടതാണ്.…

തെരുവു നായ്ക്കളുടെ വന്ധ്യം‌കരണവും വാക്സിനേഷനും: തദ്ദേശ സ്വയം‌ഭരണ വകുപ്പ് മൊബൈല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കും

തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് 152 ബ്ലോക്കുകളിൽ മൊബൈൽ പോർട്ടബിൾ എബിസി സെന്ററുകൾ ആരംഭിക്കുമെന്നും, വാക്സിനേഷനായി ഓഗസ്റ്റ് മാസത്തിൽ വിപുലമായ വാക്സിനേഷൻ കാമ്പയിൻ നടത്തുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണം, തദ്ദേശ സ്വയംഭരണം, നിയമ വകുപ്പുകൾ സംയുക്തമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സെക്രട്ടേറിയറ്റ് അനക്സിലെ ലയം ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു പോർട്ടബിൾ എബിസിസി യൂണിറ്റിന് 28 ലക്ഷം രൂപയാണ് ചെലവ്. ഓർഡർ നല്‍കിക്കഴിഞ്ഞ് യൂണിറ്റുകൾ ലഭിക്കാൻ രണ്ട് മാസമെടുക്കും. ഈ കാലയളവിൽ, പഞ്ചായത്തും മുനിസിപ്പാലിറ്റിയും യൂണിറ്റുകൾ പ്രവർത്തിപ്പിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തും. ബ്ലോക്കുകളിൽ ഇവയെ വിന്യസിക്കുന്നതിനുമുമ്പ്, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ട് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് ഉപയോഗിച്ച് ഒരു പൈലറ്റ് പഠനം നടത്തും. സ്ഥിരമായ എബിസി…

മത്സ്യബന്ധന തൊഴിലന്വേഷകര്‍ക്കായി സൗജന്യ തൊഴില്‍ പരിശീലനം ജൂലൈ 17 മുതൽ ആരംഭിക്കും

തിരുവനന്തപുരം: ഫിഷറീസ് വകുപ്പും കേരള നോളജ് ഇക്കണോമി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായി, മത്സ്യബന്ധന മേഖലയിലെ തൊഴിലന്വേഷകർക്ക് സൗജന്യ തൊഴില്‍ പരിശീലനം നൽകുന്നു. ആദ്യ ഘട്ടത്തിൽ 46 തീരദേശ നിയോജകമണ്ഡലങ്ങളിലെ 10,000 തൊഴിലന്വേഷകർക്ക് സൗജന്യ പരിശീലനം നൽകും. പദ്ധതിയുടെ നേമം മണ്ഡലത്തിലെ തൊഴിലന്വേഷകർക്കുള്ള പരിശീലനം ജൂലൈ 17, 18 തിയ്യതികളില്‍ തിരുവനന്തപുരം കണ്ണമ്മൂലയിലുള്ള ജോൺ കോക്സ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടക്കും. ആത്മവിശ്വാസം വളർത്തൽ, അഭിമുഖ പരിശീലനം, വ്യക്തിവിവരണരേഖ തയ്യാറാക്കല്‍ എന്നിവ ഉൾപ്പെടുന്ന ആറ് മണിക്കൂർ ദൈർഘ്യമുള്ള സോഫ്റ്റ് സ്കിൽസ് പരിശീലനം രണ്ട് ദിവസങ്ങളിലായി നൽകും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നൈപുണ്യ പരിശീലനം നൽകും. അഭ്യസ്തവിദ്യരായ തീരദേശ യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി 46 തീരദേശ നിയോജക മണ്ഡലങ്ങളിലാണ് നടപ്പിലാക്കുന്നത്. മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്ന് 41072 പേർ…

മൊറയൂർ അയ്യാടൻ മലയിൽ വിള്ളൽ; പ്രദേശവാസികൾക്ക് സൗജന്യ റേഷൻ അനുവദിക്കുക: വെൽഫയർ പാർട്ടി

മലപ്പുറം: മൊറയൂർ പഞ്ചായത്തിലെ അയ്യാടൻ മലയിൽ രൂപപ്പെട്ട വിള്ളൽ കാരണമായി മാറ്റി താമസിപ്പിച്ച 42 കുടുബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച മാസ വാടക 9000 രൂപയായി വർദ്ധിപ്പിക്കണമെന്നും സൗജന്യ റേഷൻ അനുവദിക്കണമെന്നും വെൽഫയർ  പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ ആവശ്യപ്പെട്ടു. മാറ്റിത്താമസിപ്പിച്ചവർ ദിവസക്കൂലി ചെയ്യുന്നവരും പാവങ്ങളുമാണ്.  മഴ കനത്തതിനാൽ ബന്ധു വീടുകളിലും വാടകവീടുകളിലും താമസിക്കുന്ന ഈ കുടുംബങ്ങൾ വലിയ പ്രതിന്ധികൾ നേരിടുന്നുണ്ട്. മണ്ണിടിച്ചിൽ തടയാൻ ശാസ്ത്രീയ പരിഹാരം കണ്ട് പ്രദേശ വാസികളുടെ ഭീതി അകറ്റണമെന്നും സുരക്ഷ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറിയുടെ കൂടെ സന്ദർശനത്തിൽ ജില്ല സെക്രട്ടറി ശാക്കിർ മോങ്ങം, പഞ്ചായത്ത് പ്രസിഡൻ്റ് ശരീഫ് മൊറയൂർ, കമ്മിറ്റി അംഗങ്ങളായ എംസി കുഞ്ഞു, വീരാൻ കുട്ടി മണ്ണിശേരി, സികെ മൊറയൂർ, അലവിക്കുട്ടി കാരാട്ടിൽ, സലീൽ ഹാദി എന്നിവർ നേതൃത്വം നൽകി. ഷാക്കിർ മോങ്ങം, സെക്രട്ടറി വെൽഫെയർ…

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന് തിരിച്ചടി: പ്രധാന സഖ്യകക്ഷി അദ്ദേഹത്തെ ഉപേക്ഷിക്കുന്നു; സർക്കാർ പാർലമെന്റിൽ ന്യൂനപക്ഷമായി ചുരുങ്ങി

ഗാസ യുദ്ധത്തിനും പ്രാദേശിക സംഘർഷങ്ങൾക്കും ഇടയിൽ നെതന്യാഹുവിന്റെ ഗവൺമെന്റിന് ഇനി ആഭ്യന്തര രാഷ്ട്രീയ അസ്ഥിരതയെ നേരിടേണ്ടിവരുമെന്ന് മാത്രമല്ല, നയപരമായ തീരുമാനങ്ങളുടെ സങ്കീർണ്ണതയും വർദ്ധിക്കും. ഈ സാഹചര്യം ഇസ്രായേൽ രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണകക്ഷിയായ സഖ്യകക്ഷിയിൽ നിന്നുള്ള ഒരു പ്രധാന സഖ്യകക്ഷി രാജിവച്ചതിനെത്തുടർന്ന് ബുധനാഴ്ച പാർലമെന്റിൽ ന്യൂനപക്ഷമായി. സൈനിക സേവനത്തിൽ നിന്നുള്ള മതപരമായ ഇളവുകൾ കുറയ്ക്കുന്ന നിർദ്ദിഷ്ട നിയമത്തിനെതിരെ പ്രതിഷേധിച്ചാണ് തീവ്ര ഓർത്തഡോക്സ് പാർട്ടിയായ ഷാസ് നടപടി സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാർലമെന്റിൽ 11 അംഗങ്ങളുള്ള ഷാസ്, സർക്കാരിനെ അട്ടിമറിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു. എന്നാല്‍, അംഗങ്ങളുടെ രാജി നെതന്യാഹുവിന്റെ സർക്കാരിന് 120 സീറ്റുകളുള്ള പാർലമെന്റിൽ 50 സീറ്റുകൾ മാത്രമേ ഉള്ളൂ, 61 സീറ്റുകളുള്ള ഭൂരിപക്ഷത്തിന് കുറവാണ്. നേരത്തെ, മറ്റൊരു തീവ്ര ഓർത്തഡോക്സ് പാർട്ടിയായ യുണൈറ്റഡ് തോറ ജൂതമത പാർട്ടിയും ഇതേ വിഷയത്തിൽ…

സുവർണ്ണ ക്ഷേത്രത്തിന് വീണ്ടും ബോംബ് സ്ഫോടന ഭീഷണി; എസ്‌ജി‌പി‌സിയും പോലീസും ജാഗ്രതയിൽ

അമൃത്സർ: പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിന് തുടർച്ചയായ മൂന്നാം ദിവസവും ബോംബ് ഭീഷണി ലഭിച്ചു. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ ഇമെയിലിലാണ് ഭീഷണി ലഭിച്ചത്. പൈപ്പുകളിൽ ആർ‌ഡി‌എക്സ് നിറയ്ക്കുമെന്നും ക്ഷേത്രത്തിനുള്ളിൽ സ്ഫോടനങ്ങൾ നടത്തുമെന്നും ഇമെയിലിൽ അവകാശപ്പെട്ടു. സുരക്ഷാ കാരണങ്ങളാൽ, മെയിലിൽ എഴുതിയ വാക്കുകൾ പരസ്യമാക്കിയിട്ടില്ല. അന്വേഷണത്തിനായി നായ്ക്കളും ബോംബ് സ്ക്വാഡുകളും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, എസ്‌ജി‌പി‌സിയും അമൃത്സർ പോലീസും ജാഗ്രതയിലാണ്. ബി‌എസ്‌എഫും പോലീസ് കമാൻഡോകളും വിന്യസിച്ചിട്ടുണ്ട്. എല്ലാ സന്ദർശകരെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നേരത്തെ, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ക്ഷേത്രം സ്ഫോടനം നടത്തുമെന്ന് ഭീഷണി ലഭിച്ചിരുന്നു. ജൂലൈ 15 ന് കേരള മുഖ്യമന്ത്രിയുടെയും മുൻ ചീഫ് ജസ്റ്റിസിന്റെയും വ്യാജ ഐഡിയിൽ നിന്നാണ് രണ്ടാമത്തെ ഇമെയിൽ അയച്ചതെന്ന് എസ്‌ജി‌പി‌സി മേധാവി ഹർജീന്ദർ സിംഗ് ധാമി പറഞ്ഞു. ബുധനാഴ്ച രാവിലെ, ആസിഫ് കപൂർ എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് ഒരു ഇമെയിൽ വന്നത്. ഈ ഇമെയിൽ…

‘പരമ്പരാഗത ആയുധങ്ങൾ കൊണ്ട് യുദ്ധം ജയിക്കാനാവില്ല’: ഓപ്പറേഷൻ സിന്ദൂരിനെ പരാമർശിച്ച് സിഡിഎസ്

ന്യൂഡൽഹി: ഡ്രോണുകൾക്ക് തന്ത്രപരമായ സന്തുലിതാവസ്ഥയെ അസമമായി എങ്ങനെ മാറ്റാൻ കഴിയുമെന്ന് ആഗോളതലത്തിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് പ്രതിരോധ മേധാവി ജനറൽ അനിൽ ചൗഹാൻ ബുധനാഴ്ച പറഞ്ഞു. ആളില്ലാ വിമാനങ്ങളിലും ആളില്ലാ വ്യോമ സംവിധാനങ്ങളിലും (സി-യുഎഎസ്) സ്വയംപര്യാപ്തത ഇന്ത്യയ്ക്ക് തന്ത്രപരമായ അനിവാര്യതയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. തദ്ദേശീയമായി നിർമ്മിച്ച ആളില്ലാ വ്യോമ സംവിധാനങ്ങളും (യുഎഎസ്) സി-യുഎഎസും നമ്മുടെ ഭൂപ്രദേശത്തിനും ആവശ്യങ്ങൾക്കും എന്തുകൊണ്ട് പ്രധാനമാണെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചിട്ടുണ്ടെന്ന് മനേക്‌ഷാ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ജനറൽ ചൗഹാൻ പറഞ്ഞു. ‘യുഎവികളുടെയും സി-യുഎഎസിന്റെയും മേഖലയിൽ വിദേശ ഒഇഎമ്മുകളിൽ നിന്ന് നിലവിൽ ഇറക്കുമതി ചെയ്യുന്ന നിർണായക ഘടകങ്ങളുടെ തദ്ദേശീയവൽക്കരണം’ എന്ന വിഷയത്തിൽ ഹെഡ്ക്വാർട്ടേഴ്സ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്, തിങ്ക് ടാങ്ക് സെന്റർ ഫോർ ജോയിന്റ് വാർഫെയർ സ്റ്റഡീസുമായി സഹകരിച്ച് ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. യുഎവികളുടെയും സി-യുഎഎസിന്റെയും തന്ത്രപരമായ പ്രാധാന്യവും പ്രവർത്തന ഫലപ്രാപ്തിയും എടുത്തുകാണിച്ച ഓപ്പറേഷൻ…

‘സത്യജിത് റേയുടെ പൂർവ്വിക ഭവനം പൊളിക്കരുത്, ഒരു മ്യൂസിയം നിർമ്മിക്കാൻ ഞങ്ങൾ സഹായിക്കാം’; ബംഗ്ലാദേശിനോട് ഇന്ത്യ

സത്യജിത് റേയുടെ ബംഗ്ലാദേശിലുള്ള പൂർവ്വിക ഭവനം പൊളിച്ചുമാറ്റാനുള്ള പദ്ധതിയിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും അത് സംരക്ഷിക്കാനും ഒരു മ്യൂസിയമാക്കി മാറ്റാമെന്നും വാഗ്ദാനം ചെയ്യുകയും ചെയ്തു. ബംഗാളി സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായി ഈ വീട് കണക്കാക്കപ്പെടുന്നു. ബംഗ്ലാദേശിലെ മൈമെൻസിംഗ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത ബാലസാഹിത്യകാരനും പ്രസാധകനുമായ ഉപേന്ദ്രകിഷോർ റേയുടെ പൂർവ്വിക ഭവനം പൊളിച്ചുമാറ്റുകയാണ്. ഇന്ത്യൻ സർക്കാർ ഇതിൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത കവി സുകുമാർ റേയുടെ പിതാവ് മാത്രമല്ല, ലോകപ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സത്യജിത് റേയുടെ മുത്തച്ഛനുമാണ് ഉപേന്ദ്ര കിഷോർ. ബംഗാളി സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും മൂന്ന് തലമുറകളുടെ പാരമ്പര്യത്തിന്റെ പ്രതീകമായി ഈ കെട്ടിടം കണക്കാക്കപ്പെടുന്നു. ഈ ചരിത്രപ്രധാനമായ കെട്ടിടം സംരക്ഷിക്കണമെന്ന് ഇന്ത്യ ബംഗ്ലാദേശ് സർക്കാരിനോട് അഭ്യർത്ഥിക്കുകയും അത് പൊളിച്ചുമാറ്റുന്നതിനുപകരം അതിന്റെ സംരക്ഷണം പരിഗണിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ബംഗാളി സാംസ്കാരിക നവോത്ഥാനവുമായി ബന്ധപ്പെട്ട ഒരു പ്രധാന സ്ഥലമാണിതെന്ന്…

മൗണ്ട് ഒലീവ് സെന്റ് തോമസിൽ പെരുന്നാളും ഭാരവാഹികളെ ആദരിക്കുന്ന ചടങ്ങും.

മൗണ്ട് ഒലീവ് (ന്യൂജേഴ്‌സി ): സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിലെ പെരുന്നാൾ ആഘോഷവും മുൻ വർഷങ്ങളിലെ ഭാരവാഹികളെ ആദരിക്കുന്ന ചടങ്ങും നടന്നു. ജൂലൈ 2 ബുധനാഴ്ച (കോലഞ്ചേരി) ഫാ.ഗീവറുഗീസ് വള്ളിക്കാട്ടിലും, 3 വ്യാഴാഴ്ച (ഡിട്രോയിറ്റ്) ഡീക്കൻ യെൻ തോമസും കൺവൻഷൻ പ്രസംഗങ്ങൾ നടത്തി. വെള്ളിയാഴ്ച ഫിലഡൽഫിയയിൽ നിന്നുള്ള ഫാ.ഗീവറുഗീസ് ജോൺ പെരുന്നാൾ സന്ദേശം നൽകി. തുടർന്ന് റാസ, ക്രിസ്ത്യൻ മ്യൂസിക്കൽ കൺസർട്ട്, കരിമരുന്ന് പ്രയോഗം, തട്ടുകട എന്നിവയും ഉണ്ടായിരുന്നു. ശനിയാഴ്ച്ച രാവിലെ ബാൾട്ടിമോർ സെന്റ് തോമസ് ഇടവക വികാരി ഫാ. ടോബിൻ പി മാത്യുവിന്റെ കാർമികത്വത്തിലുള്ള കുർബാന. തുടർന്ന് മൗണ്ട് ഒലീവിൽ ഇടവക ആരംഭിച്ചതിന് ശേഷമുള്ള ഭാരവാഹികളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. കൈക്കാരന്മാരായിരുന്ന ഫിലിപ്പ് തങ്കച്ചൻ, തോമസ് കുട്ടി ഡാനിയൽ, സുനോജ് തമ്പി, റിനു ചെറിയാൻ, സെക്രട്ടറിമാരായിരുന്ന ജോർജ് തുമ്പയിൽ, ഡോ. ജോളി കുരുവിള, നിതിൻ ഏബ്രഹാം…

പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ചിക്കാഗോ ചാപ്റ്റർ കിക്കോഫ് മീറ്റിംഗിന് അഭൂതപൂര്‍വമായ ജനപിന്തുണ!

ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്ററിന്റെ നെത്ര്വത്തിലുള്ള ഔദ്യോഗികമായ കിക്ക്‌ ഓഫ് മീറ്റിംഗ് മൗണ്ട് പ്രോസ്പെക്റ്ററിലെ ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് നടത്തപ്പെട്ടു. ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ബിജു സഖറിയായുടെ അധ്യക്ഷയിൽ കൂടിയ സമ്മേളനത്തിൽ, നാഷണൽ പ്രസിഡണ്ട് സുനിൽ ട്രൈസ്റ്റാർ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ടാണ് കിക്ക്‌ ഓഫ് നടത്തപ്പെട്ടത്. പ്രസ്ക്ലബ്ബ് നാഷണൽ മുൻ പ്രസിഡന്റും അഡ്വൈസറി ബോർഡ് മെമ്പറുമായ ബിജു കിഴക്കേക്കുറ്റ്, മറ്റൊരു മുൻ പ്രസിഡന്റും അഡ്വൈസറി ബോർഡ് മെംബെയറും പ്ലൈൻഫീൽഡ് വില്ലേജ്‌ ട്രസ്റ്റിയും കൂടിയായ ശിവൻ മുഹമ്മ, പ്രസ്ക്ലബ്ബ് നാഷണൽ ജോയിന്റ് ട്രഷറർ റോയി മുളകുന്നം എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ചിക്കാഗോ ചാപ്റ്റർ സെക്രട്ടറി അനിൽ മറ്റത്തിക്കുന്നേൽ സ്വാഗതം ആശംസിച്ചു. ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് പ്രവീൺ തോമസ്, ഫോമാ ആർ വി പി ജോൺസൺ കണ്ണൂർക്കാടൻ,…