ന്യൂഡൽഹി: ഡൽഹി-എൻസിആർ മേഖലയിലെ തെരുവ് നായ്ക്കളെ പിടികൂടി ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റുന്നത് സംബന്ധിച്ച ഓഗസ്റ്റ് 11 ലെ ഉത്തരവ് സുപ്രീം കോടതി വെള്ളിയാഴ്ച ഭേദഗതി ചെയ്തതോടെ, പാർട്ടി വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കൾ തീരുമാനത്തെ സ്വാഗതം ചെയ്തു. ഉത്തരവ് പൂർണ്ണമായും നടപ്പാക്കുമെന്ന് ദേശീയ തലസ്ഥാന മേയർ പറഞ്ഞു. വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ശേഷം തെരുവ് നായ്ക്കളെ അവയുടെ സ്ഥലങ്ങളിലേക്ക് വിടണമെന്ന് സുപ്രീം കോടതി ഭേദഗതി ചെയ്ത നിർദ്ദേശത്തിൽ പറഞ്ഞു. റാബിസ് ബാധിച്ചതോ ആക്രമണാത്മക സ്വഭാവം പ്രകടിപ്പിക്കുന്നതോ ഒഴികെയുള്ള എല്ലാ തെരുവ് നായ്ക്കൾക്കും ഉത്തരവ് ബാധകമാണെന്നും കോടതി പറഞ്ഞു. പുതിയ നിർദ്ദേശത്തെ രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും വലിയ തോതിൽ പ്രശംസിച്ചു. തെരുവ് നായ്ക്കൾ സംബന്ധിച്ച സുപ്രീം കോടതിയുടെ പുതുക്കിയ ഉത്തരവിനെ ഡൽഹി മേയർ രാജാ ഇഖ്ബാൽ സിംഗ് സ്വാഗതം ചെയ്യുകയും ഇത് വളരെ പോസിറ്റീവായ നീക്കമാണെന്ന് പറയുകയും ചെയ്തു. “ഈ…
Author: .
ഇന്ത്യ-റഷ്യ വ്യാപാര കരാര്‍: ഔഷധ മേഖല മുതൽ കൃഷി വരെ സഹകരണം പ്രഖ്യാപിച്ചു; ട്രംപിന്റെ പ്രശ്‌നങ്ങൾ വർദ്ധിച്ചു
ഇന്ത്യയും റഷ്യയും ഉഭയകക്ഷി വ്യാപാര, ഊർജ്ജ സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ജയ്ശങ്കറും ലാവ്‌റോവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ, താരിഫ് ഇതര തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനും ഇന്ത്യൻ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും ധാരണയായി. തീവ്രവാദത്തെ ചെറുക്കുന്നതിനെക്കുറിച്ചും ഊർജ്ജ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളും സംസാരിച്ചു. ഇന്ത്യ-യുഎസ് താരിഫ് തർക്കത്തിനിടയിൽ ഈ കൂടിക്കാഴ്ച പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഉഭയകക്ഷി വ്യാപാര, ഊർജ്ജ സഹകരണത്തിന് പുതിയ ദിശാബോധം നൽകാൻ ഇന്ത്യയും റഷ്യയും തീരുമാനിച്ചു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഓഗസ്റ്റ് 21 ന് മോസ്കോയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തി, താരിഫ് ഇതര തടസ്സങ്ങൾ നീക്കം ചെയ്യുക, ഇന്ത്യൻ കയറ്റുമതി വർദ്ധിപ്പിക്കുക, ഊർജ്ജ സഹകരണം നിലനിർത്തുക എന്നിവയിൽ ഇരു നേതാക്കളും ധാരണയിലെത്തി. അടുത്തിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കുകയും റഷ്യൻ അസംസ്കൃത എണ്ണയ്ക്ക് അധിക…
വന്യജീവി ആക്രമണം; ശാസത്രീയ പദ്ധതി നടപ്പാക്കണം: കെവി സഫീർഷ
മലപ്പുറം: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കല്യാണിയമ്മയുടെ കുടുംബത്തെ വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ചു. ഒതായി കിഴക്കേ ചാത്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മരണമടഞ്ഞ കല്യാണി അമ്മയുടെ കുടുംബത്തിന് വേണ്ടി അടിയന്തരമായി നഷ്ടപരിഹാരം നൽകുകയും കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലി നൽകുകയും ചെയ്യണമെന്ന് ജില്ലാ പ്രസിഡണ്ട് സഫീർഷ ആവശ്യപ്പെട്ടു. മനുഷ്യനു നേരെയുള്ള വന്യജീവി ആക്രമണം ഒഴിവാക്കാൻ ശാസ്ത്രീയ പദ്ധതികൾ തയ്യാറാക്കി കൃത്യമായി നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ നിരവധി പദ്ധതികൾ നടപ്പിലാക്കപ്പെടുന്നത് പ്രശ്നങ്ങൾക്കുള്ള പരിഹാരമായിട്ടല്ല; അഴിമതിക്ക് വേണ്ടി മാത്രമാണ്. ഇത്തരം പദ്ധതികളിലെ അഴിമതി അന്വേഷിച്ച് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി ബിന്ദു പരമേശ്വരൻ, മണ്ഡലം പ്രസിഡണ്ട് മജീദ് ചാലിയാർ, മണ്ഡലം വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് നേതാക്കൾ കൂടെയുണ്ടായിരുന്നു.
വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ; ചർച്ചകൾ ഉണ്ടായാൽ തർക്കങ്ങൾ ഒഴിവാക്കാം: കാന്തപുരം
കോഴിക്കോട്: സ്കൂൾ സമയ മാറ്റത്തിലും അവധിക്കാല മാറ്റത്തിലും നിർദേശങ്ങളുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ചർച്ചകൾക്ക് തുടക്കമിട്ട വിദ്യാഭ്യാസ മന്ത്രിയെ വിമർശിക്കേണ്ടതില്ലെന്നും എല്ലാ കാര്യങ്ങളും എല്ലാവരുമായി ആലോചിച്ചു നടപ്പാക്കിയാൽ വിവാദങ്ങൾ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു. ചൂട് വർധിച്ച മെയ് മാസത്തിലും മഴ വർധിച്ച ജൂൺ മാസത്തിലുമായി സ്കൂൾ അവധി പുനഃക്രമീകരിക്കാവുന്നതാണ്. രാവിലെയും വൈകുന്നേരവുമായി സ്കൂൾ സമയം ദൈർഘിപ്പിക്കുന്നതിന് പകരം അക്കാദമിക വർഷത്തെ പരീക്ഷകൾ മൂന്നിൽ നിന്നും രണ്ടാക്കി ചുരുക്കിയാൽ കുറെയേറെ സമയം ലാഭിക്കാൻ സാധിക്കും. വിദ്യാഭ്യാസ രംഗത്തെ പുതുമകളെ താത്പര്യത്തോടെ കാണുന്ന വ്യക്തിയാണ് മന്ത്രിയെന്നും ഞങ്ങൾ മുന്നോട്ടുവെച്ച ചില ആശയങ്ങളും ആവശ്യങ്ങളും അദ്ദേഹം പഠനം നടത്തി നടപ്പിലാക്കാമെന്നാണ് പറഞ്ഞതെന്നും ബുദ്ധിയുള്ള ആളുടെ ലക്ഷണമാണ് ആ പ്രതികരണമെന്നും കാന്തപുരം പറഞ്ഞു.
സ്കൂളുകളുടെ കാര്യത്തിൽ ഭരണപക്ഷ-പ്രതിപക്ഷ വിവേചനമില്ല: മന്ത്രി
കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിൽ പുരോഗതികൾ നടപ്പിലാക്കുന്നതിൽ ഭരണപക്ഷ-പ്രതിപക്ഷ വിവേചനമില്ലെന്നും കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്ന പദ്ധതികൾക്കാണ് പ്രഥമ പരിഗണനയെന്നും മന്ത്രി വി ശിവൻകുട്ടി. സർക്കാർ മേൽനോട്ടത്തിൽ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരുന്ന മാറ്റങ്ങൾ എല്ലാവരുമായും കൂടിയാലോചിച്ചു മാത്രമേ നടപ്പിലാക്കുകയുള്ളൂ എന്നും കൂട്ടായ ആലോചനയും വിശ്വാസവുമാണ് നമ്മെ ഉന്നതിയിലേക്ക് നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ഗവണ്മെന്റും എയ്‌ഡഡ്-അൺ എയ്‌ഡഡ് സ്ഥാപനങ്ങളും ഒരുമിച്ചു മുന്നോട്ട് പോയാൽ മാത്രമേ മാറ്റം സാധ്യമാവുകയുള്ളൂ. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ യാതൊരു വേർതിരിവും സർക്കാർ കാണിക്കുന്നില്ല. ഏറെ കാലമായി പരിഷ്കരിക്കപ്പെടാതെ കിടന്നിരുന്ന പാഠപുസ്തകങ്ങൾ പരിഷ്കരിക്കാനും സ്കൂൾ പൂട്ടുന്നതിന് മുമ്പുതന്നെ അടുത്ത അധ്യയന വർഷത്തെ പാഠഭാഗങ്ങൾ വിതരണം ചെയ്യാനും ഈ സർക്കാരിന് സാധിച്ചിട്ടുണ്ട്. സ്കൂളുകളിലെ എല്ലാ വിഭാഗം കുട്ടികൾക്കും തുല്യ പരിഗണ നൽകാനും വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നൽകിയിട്ടുണ്ട്. സാമ്പത്തിക ഭദ്രതയില്ലാത്ത കുട്ടികളെ കൂടി ഉൾപ്പെടുത്തി മാത്രമേ പഠനയാത്രകൾ…
വിദ്യാഭ്യാസ മേഖലയിൽ പുതുമ നിലനിർത്തേണ്ടത് അനിവാര്യം: മന്ത്രി വി ശിവൻകുട്ടി
മർകസ് സ്കൂളുകളിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളും നവീകരിച്ച സയൻസ് ലാബും ഉദ്‌ഘാടനം ചെയ്തു കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് കാലഘട്ടത്തിനനുയോജ്യമായ മാറ്റങ്ങളും പുതുമകളും കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അവ സാധ്യമാക്കുന്നതിൽ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മർകസ് സ്കൂളുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകളുടെയും നവീകരിച്ച സയൻസ് ലാബിന്റെയും സമർപ്പണ ചടങ്ങ് ‘എഡ്യൂഫേസ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യപദ്ധതിയിലും പഠനരീതിയിലും മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും മാറ്റം വേണമെന്നും അതാണിപ്പോൾ മർകസ് നിർവഹിച്ചതെന്നും മന്ത്രി പറഞ്ഞു. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ എല്ലാവരുമായി ആലോചിച്ചു നടപ്പാക്കിയാൽ വിവാദങ്ങൾ ഒഴിവാക്കാമെന്ന് അദ്ദേഹം പറഞ്ഞു. ചൂട് വർധിച്ച മെയ് മാസത്തിലും മഴ വർധിച്ച ജൂൺ മാസത്തിലുമായി സ്കൂൾ അവധി പുനഃക്രമീകരിക്കാവുന്നതാണ്. രാവിലെയും വൈകുന്നേരവുമായി സ്കൂൾ സമയം ദൈർഘിപ്പിക്കുന്നതിന്…
റീമ പുസ്തകമേള ആരംഭിച്ചു
തിരുവല്ല: ഒരു മാസം നീണ്ടു നിൽക്കുന്ന 27 മത് റീമപുസ്തകമേള പുഷ്പഗിരി റോഡിലുള്ള റീമബുക്ക് ഹൗസിൽ പത്തനംതിട്ട ജില്ല യു.ഡി. എഫ് ചെയർമാൻ അഡ്വ: വർഗീസ്മാമൻ ഉത്ഘാടനം ചെയ്തു. റീമ ഡയറക്ടർ റവ: സി.പി.മോനായി അദ്ധ്യക്ഷതവഹിച്ചു. പുസ്തകത്തിൻ്റെ വിൽപ്പന ചർച്ച് ഓഫ് ഗോഡ് ബൂട്ടാൻ ഓവർസീയർ റവ: എ. എം. വർഗീസ് നടത്തി. തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശേരി, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സാറാമ്മ ഫ്രാൻസിസ്, മുൻ മുൻസിപ്പൽ ചെയർമാൻ ആർ ജയകുമാർ, മർത്തോമ സഭ കൗൺസിൽ മെമ്പർ തോസ് കോശി എന്നിവർ പ്രസംഗിച്ചു. പുസ്തകമേളയിൽ 50% വരെ വിലക്കുറവ് ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ ആദിവാസികള്‍ക്കെതിരെയുള്ള ക്രൂരത വര്‍ദ്ധിക്കുന്നു; വര്‍ക്കലയില്‍ ആദിവാസി തൊഴിലാളിയെയും ഓട്ടോ ഡ്രൈവറെയും റിസോർട്ട് ഉടമകൾ മർദ്ദിച്ചതായി പരാതി
തിരുവനന്തപുരം: പാലക്കാട് മുതലമടയിലും തിരുവനന്തപുരത്തെ വർക്കലയിലും ആദിവാസികള്‍ക്കെതിരെ നടന്ന രണ്ട് ക്രൂരതകൾ സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ട് സംഭവങ്ങളിലും റിസോർട്ട് ഉടമകളാണ് കുറ്റവാളികള്‍. മുതലമടയിൽ, അനുവാദമില്ലാതെ ചെറിയ അളവിൽ മദ്യം കഴിച്ചതിന് ഒരു ആദിവാസി തൊഴിലാളിയെ മർദ്ദിക്കുകയും ആറ് ദിവസത്തേക്ക് ഭക്ഷണമില്ലാതെ ഇരുട്ട് മുറിയിൽ പൂട്ടിയിടുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ മധ്യവയസ്കനെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. വർക്കലയിൽ, ഉയർന്ന നിരക്കിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് തെരുവിൽ ഒരു ഓട്ടോ ഡ്രൈവറെ ആക്രമിച്ചു. ഇവിടെയും നാട്ടുകാർ ഇരയുടെ രക്ഷയ്ക്കെത്തി. അനുവാദമില്ലാതെ ചെറിയ അളവിൽ മദ്യം കഴിച്ചതിന് വെള്ളയൻ (54) എന്ന ആദിവാസി തൊഴിലാളിയെ റിസോർട്ട് ഉടമ പ്രഭുവാണ് മർദ്ദിച്ച് അവശനാക്കിയത്. ടോയ്‌ലറ്റ് പോലുമില്ലാത്ത ഇരുണ്ട മുറിയിൽ പൂട്ടിയിട്ട് ആറ് ദിവസത്തേക്ക് പട്ടിണിക്കിട്ടു. വ്യാഴാഴ്ച പുലർച്ചെ 1:30 ഓടെ പഞ്ചായത്ത് അംഗവും മുൻ പ്രസിഡന്റുമായ പി. കൽപ്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും ചേർന്നാന് ഇയാളെ…
17-ാമത് ഐഡിഎസ്എഫ്എഫ്കെയ്ക്ക് ഇന്ന് തിരി തെളിഞ്ഞു
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആഗസ്റ്റ് 27 വരെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ സംഘടിപ്പിക്കുന്ന പതിനേഴാമത് ഐഡിഎസ്എഫ്എഫ്കെ ഇന്ന് തിരി തെളിഞ്ഞു. കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ, ഫെസ്റ്റിവൽ പുസ്തകം സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർക്ക് നല്‍കി പ്രകാശനം ചെയ്തു. കെഎസ്എഫ്ഡിസി ചെയർപേഴ്‌സണും ചലച്ചിത്ര സംവിധായകനുമായ കെ. മധു ഫെസ്റ്റിവൽ ഡെയ്‌ലി ബുള്ളറ്റിന്റെ പ്രകാശനം ഫിക്ഷൻ വിഭാഗത്തിലെ ജൂറി അംഗവും ചലച്ചിത്ര നടിയുമായ രാജശ്രീ ദേശ്പാണ്ഡെയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു. നോൺ ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്‌സൺ രണജിത് റേ, ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്‌സൺ ഗുർവിന്ദർ സിംഗ്, ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ മധുപാൽ,…
ശ്രീലങ്ക നടുങ്ങി…: ഭാര്യയുടെ ലണ്ടൻ യാത്രയ്ക്ക് സർക്കാർ ഫണ്ട് ഉപയോഗിച്ച മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ!!
ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയെ അഴിമതി കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഈ വിദേശ യാത്രയിൽ വിക്രമസിംഗെ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നു. ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അഴിമതി കുറ്റത്തിന് അറസ്റ്റിലായി. 2023 സെപ്റ്റംബറിൽ ലണ്ടനിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനത്തെക്കുറിച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് നടന്നതെന്ന് റിപ്പോർട്ട് പറയുന്നു. ആ സമയത്ത് വിക്രമസിംഗെ തന്റെ ഭാര്യയുടെ ബഹുമാനാർത്ഥം സംഘടിപ്പിച്ച ഒരു ബ്രിട്ടീഷ് സർവകലാശാലയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ വിളിപ്പിച്ചതായും പിന്നീട് കസ്റ്റഡിയിലെടുത്ത് കൊളംബോ ഫോർട്ട് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഈ വിദേശ യാത്രയിൽ വിക്രമസിംഗെ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെടുന്നു. എന്നാല്‍, ഈ യാത്ര ഭാഗികമായി സ്വകാര്യമായിരുന്നു. 2023 സെപ്റ്റംബറിൽ ഹവാനയിൽ നടന്ന ജി-77 സമ്മേളനത്തിൽ പങ്കെടുത്ത ശേഷം വിക്രമസിംഗെ ലണ്ടനിൽ തന്നെ…
