ഹൂസ്റ്റൺ: കേരളത്തിൻറെ അക്ഷര നഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണമുൾപ്പെടുന്ന കോട്ടയം ജില്ലയിൽ നിന്ന് അമേരിക്കയിലെ ഹ്യൂസ്റ്റൺ പട്ടണത്തിലും സമീപ പ്രദേശത്തും താമസിക്കുന്നവരുടെ സംഘടനായ കോട്ടയം ക്ലബ്ബിൻറെ 2026 ലെക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പോയ വർഷത്തെ വാർഷീക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഫെബ്രുവരി 22 നു ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ അപ്ന ബസാർ ഹാളിൽ വച്ചായിരുന്നു ജനറൽ ബോഡിയും തിരഞ്ഞെടുപ്പും നടന്നത്. മാത്യു കുര്യാക്കോസിൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമ്മേളനത്തിൽ എത്തിച്ചേർന്ന എല്ലാവര്ക്കും സുഗു ഫിലിപ്പ് സ്വാഗതം പറഞ്ഞു. തുടർന്ന് സെക്രട്ടറി ഷിബു കെ മാണി വാർഷീക റിപ്പോർട്ടും ട്രഷറർ അജി കോര വാർഷീക കണക്കും അവതരിപ്പിക്കുകയുണ്ടായി. ഇന്റേണൽ ഓഡിറ്റർ മാത്യു കഴിഞ്ഞ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ അനുമോദിക്കുകയും തുടർന്ന് ജനറൽ ബോഡി വാർഷീക റിപ്പോർട്ടും കണക്കും ഐക്യകണ്ടേന പാസ്സാക്കുകയും ചെയ്തു. അതിനുശേഷം 2026ലേക്കുള്ള ഭരണ സമിതിയുടെ തിരഞ്ഞടുപ്പ് നടന്നു.…
Author: ജീമോൻ റാന്നി
പെട്ടികളിൽ കുത്തി നിറച്ച ബാലറ്റു യുഗം (ലേഖനം): ജയശങ്കർ പിള്ള
നാനാത്വത്തിൽ ഏകത്വം, തെരഞ്ഞെടുപ്പിലൂടെ ഉള്ള ജനാധിപത്യ വ്യവസ്ഥ ഇതൊക്കെയാണല്ലോ ഒരു രാജ്യത്തിന്റെ സൗന്ദര്യം. എങ്കിലും ആധുനിക സാങ്കേതിക വിദ്യ ഈ വോട്ടിങ് പ്രക്രിയയെ സുതാര്യമാക്കുന്നതിൽ മുഖ്യ പങ്കു വഹിയ്ക്കുന്നു. കാരണം ഭാരതം ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന രാജ്യമായതിനാൽ തെറ്റ് കുറ്റങ്ങൾ കൂടാതെ കഴിവതും വേഗത്തിൽ പ്രക്രിയകൾ പൂർത്തിയാക്കി ഭരണാധിപന്മാരെ തെരഞ്ഞെടുക്കുക എന്നത് രാജ്യത്തിന്റെ സുസ്ഥിരതയ്ക്കു ആവശ്യമാണ്, ബാലറ്റ് പേപ്പറുകൾ മാറി ആധുനിക വോട്ടിങ് യന്ത്രം വന്നതോടെ വോട്ടിങ് ക്രമേക്കേടുകൾ ഒരു പരിധിവരെ ഇല്ലാതെയാക്കി. പക്ഷെ കുറച്ചു കാലങ്ങൾ ആയി കേൾക്കുന്ന ഒന്നാണ് അധികാരം നഷ്ടപ്പെട്ടവരുടെ വിലാപം. ബാലറ്റിലേയ്ക്ക് തിരികെ പോണം,വോട്ടു ചോരി എന്നൊക്കെ. പക്ഷെ ഒന്ന് ചിന്തിയ്ക്കൂ.. !!!!. അതിശയം എന്ന് പറയട്ടെ ഭൂരിപക്ഷം കിട്ടിയാൽ ഈ പരാതികൾ ഒന്നും ഇല്ല കേട്ടോ …!! എല്ലാം സുഭദ്രം …!! ഇനി ഒരു വസ്തുത പറയാം, അതാണ് യാഥാർഥ്യവും.…
ആദ്യപൂർണ മലയാള വ്യാകരണ ഭാഷാ ഗ്രന്ഥകർത്താവായ റവ. ജോർജ് മാത്തൻ്റെ 156 -ാം ചരമവാർഷിക അനുസ്മരണം 3ന്
ചരിത്രമുറങ്ങുന്ന കല്ലറ തലവടിയിൽ എടത്വ: ആംഗ്ലിക്കൻ സഭയുടെ ആദ്യ നാട്ടുപട്ടക്കാരനും മാതൃഭാഷയെ കൂടാതെ സുറിയാനി, ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു,സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി ഭാഷകളിലെ പണ്ഡിതനുമായിരുന്ന മലയാഴ്മയുടെ വ്യാകരണം, സത്യവേദഖേടം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആദ്യ പൂർണ മലയാള വ്യാകരണഭാഷ ഗ്രന്ഥകർത്താവുമായ റവ.ജോർജ് മാത്തൻ അന്തിയുറങ്ങുന്നത് കുട്ടനാട് തലവടി കുന്തിരിക്കൽ സെന്റ് തോമസ് സി.എസ്.ഐ പള്ളി അങ്കണത്തിലാണ്. പത്തനംതിട്ടയിലെ കിടങ്ങന്നൂർ എന്ന സ്ഥലത്ത് തിരുവിതാംകൂർ രാജഭരണം നിലവിലിരുന്ന കാലത്ത് പുത്തൻകാവിൽ കിഴക്കേതലയ്ക്കൽ മാത്തൻ തരകൻ്റെയും അന്നാമ്മയുടെയും മകനായി 1819 സെപ്റ്റംബർ 25 ന് ആണ് ജോർജ് മാത്തൻ ജനിച്ചത്.ജോർജ് മാത്തൻ ജനിക്കും മുമ്പ് പിതാവ് മരിച്ചു. കോട്ടയം പഴയ സെമിനാരിയിൽ നിന്നും ഇംഗ്ലീഷ് ,ഗ്രീക്ക്, സംസ്കൃതം,എന്നീ ഭാഷകൾ പഠിച്ചു. ഈ കാലയളവിൽ ബഞ്ചമിൻ ബെയിലി, ഫെൻ, ബേക്കർ എന്നീ വിദേശ മിഷണറിമാരെ ഇദ്ദേഹം പരിചയപെട്ടു.1837 ൽ…
ഖമേനിയുടെ മരണം: തെരുവുകളിലേക്ക് ജനപ്രവാഹം ഒഴുകിയെത്തി; ഇറാനിലുടനീളം ദുഃഖവും കോപവും ആളിക്കത്തി
ഇസ്രായേൽ-അമേരിക്കൻ ആക്രമണത്തിൽ ആയത്തുള്ള അലി ഖമേനിയുടെ മരണം ഇറാൻ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ദുഃഖത്തിനും പ്രതിഷേധത്തിനും കാരണമായി. ടെഹ്‌റാൻ മുതൽ ഇസ്ഫഹാൻ വരെ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. ദോഹ (ഖത്തര്‍): ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത് രാജ്യവ്യാപകമായി വികാരാധീനത സൃഷ്ടിച്ചു. ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ അദ്ദേഹം മരിച്ചുവെന്ന വാർത്ത അദ്ദേഹത്തിന്റെ അനുയായികളെ ഞെട്ടിച്ചു. സർക്കാർ ഒരാഴ്ച നീണ്ടുനിൽക്കുന്ന പൊതു അവധിയും 40 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെ നിരവധി നഗരങ്ങളിൽ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങുമ്പോൾ, അയൽ രാജ്യങ്ങളിലും പ്രതികരണങ്ങൾ അനുഭവപ്പെടുന്നുണ്ട്. തലസ്ഥാനമായ ടെഹ്‌റാനിലെ തെരുവുകളിൽ ആയിരക്കണക്കിന് അനുയായികൾ തടിച്ചുകൂടി. പലരും കറുപ്പ് വസ്ത്രം ധരിച്ച് മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. അന്തരീക്ഷം കോപവും ദുഃഖവും കൊണ്ട് നിറഞ്ഞിരുന്നു. സുരക്ഷാ സേനയുടെ കനത്ത വിന്യസത്തിനിടയിലും, പ്രകടനങ്ങൾ സമാധാനപരമായി…
“സൂക്ഷിച്ചുകൊള്ളൂ……നിങ്ങളുടെ പോരാട്ടം അയൽക്കാരോടല്ല വേണ്ടത്”: ദുബായ് സ്ഫോടനത്തിൽ ഇറാന് കർശന മുന്നറിയിപ്പ് നൽകി യുഎഇ പ്രസിഡന്റ്
ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾ വലിയ തന്ത്രപരമായ തെറ്റാണെന്നും മേഖലയിൽ ഇറാനെ ഒറ്റപ്പെടുത്തുന്നതാണെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പറഞ്ഞു. ദുബായ്: യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നടപടി മിഡിൽ ഈസ്റ്റിൽ സംഘർഷം വർദ്ധിച്ചുവരികയാണ്. അതേസമയം, അയൽക്കാരുമായല്ല യുദ്ധം ചെയ്യേണ്ടതെന്നും, ബുദ്ധിപൂർവ്വം പ്രവർത്തിക്കണമെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇറാന് കർശന മുന്നറിയിപ്പ് നൽകി. യുഎഇയുടെ പല ഭാഗങ്ങളിലും മിസൈൽ ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന. ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണം ഒരു വലിയ തന്ത്രപരമായ തെറ്റാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പറഞ്ഞു. മേഖലയിൽ ഇറാനെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. അയൽരാജ്യങ്ങളോട് ഉത്തരവാദിത്തത്തോടെയും വിവേകത്തോടെയും പെരുമാറണമെന്ന് അദ്ദേഹം ഇറാനോട് ആവശ്യപ്പെട്ടു, അല്ലാത്തപക്ഷം സ്ഥിതി കൂടുതൽ വഷളായേക്കാം. യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക…
ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് ടെഹ്‌റാന്‍ ഇന്ത്യന്‍ എംബസ്സിയുടെ ഉപദേശം
ഇറാനിലെ സ്ഥിതി ഗുരുതരമായി തുടരുന്നു. ഇറാനെതിരായ യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെത്തുടർന്ന്, മിഡിൽ ഈസ്റ്റിലെ സ്ഥിതി ഗണ്യമായി വഷളായി. ഈ സംഘർഷത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് ഒരു ഉപദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ന്യൂഡൽഹി: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ തുടർന്ന് മിഡിൽ ഈസ്റ്റിലെ സ്ഥിതി കൂടുതൽ വഷളായി. ഇറാൻ തിരിച്ചടിച്ചു, മേഖലയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. പല രാജ്യങ്ങളും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സംഘർഷത്തിനിടയിലും, ഇറാനിൽ താമസിക്കുന്നതോ കുടുങ്ങിക്കിടക്കുന്നതോ ആയ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാരും ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയും ഇടയ്ക്കിടെ ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. ആക്രമണങ്ങളും പ്രതികാര നടപടികളും ഇറാനിലെ വ്യോമാതിർത്തിയെ ബാധിച്ചതിനാല്‍ നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും കഴിയുന്നത്ര വീടിനുള്ളിൽ…
പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
കൂട്ടിലങ്ങാടി: ഇറാനിലെ ഇസ്രയേൽ-അമേരിക്കൻ കടന്നുകയറ്റത്തിനെതിരെ സാമ്രാജ്യത്വ – സയണിസ്റ്റ് വംശീയതയ്ക്കും അധിനിവേശത്തിനുമെതിരെ സോളിഡാരിറ്റി, എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റികൾ സംയുക്തമായി കൂട്ടിലങ്ങാടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി ഷബീർ കറുമുക്കിൽ, മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ്, ഏരിയ സെക്രട്ടറി സി.എച്ച് അഷ്റഫ്, എസ്.ഐ.ഒ ഏരിയ സെക്രട്ടറി മുഹമ്മദ് നിഹാൽ, അഫ് ലഹ്, ജാബിർ പടിഞ്ഞാറ്റുമുറി, ജലാൽ കൂട്ടിലങ്ങാടി എന്നിവർ നേതൃത്വം നൽകി.
ഇറാനിയന്‍ നേതാവ് ഖമേനിയുടെ മരണം: ലഖ്‌നൗവിൽ ദുഃഖാചരണം; മതനേതാക്കൾ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണവാർത്തയെത്തുടർന്ന്, ലഖ്‌നൗ ഉൾപ്പെടെ പല നഗരങ്ങളിലും ദുഃഖത്തിന്റെയും രോഷത്തിന്റെയും അന്തരീക്ഷം പടർന്നു. മനുഷ്യത്വത്തിനും അന്താരാഷ്ട്ര നിയമത്തിനും എതിരായ സംഭവത്തെ വിശേഷിപ്പിച്ചുകൊണ്ട് മതനേതാക്കൾ മൂന്ന് ദിവസത്തെ ദുഃഖാചരണം, പ്രത്യേക സമ്മേളനങ്ങൾ, മെഴുകുതിരി പ്രാർത്ഥനകൾ എന്നിവ പ്രഖ്യാപിച്ചു. ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണവാർത്ത രാജ്യത്തുടനീളമുള്ള മുസ്ലീം മതനേതാക്കളിൽ അഗാധമായ ദുഃഖവും രോഷവും ഉളവാക്കി. അന്താരാഷ്ട്ര, സാമൂഹിക മാധ്യമങ്ങളിലെ റിപ്പോർട്ടുകളെ തുടർന്ന്, ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് മതനേതാക്കളുടെ പ്രതികരണങ്ങൾ പ്രവഹിക്കുകയാണ്. ലഖ്‌നൗവിലെയും മറ്റ് സ്ഥലങ്ങളിലെയും മതനേതാക്കൾ ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു, ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും മാനവികതയുടെയും ലംഘനമാണെന്ന് വിശേഷിപ്പിച്ചു. വിശുദ്ധ റമദാൻ മാസത്തിൽ നടന്ന ഈ സംഭവം അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും, മുഴുവൻ രാജ്യത്തിനും മനുഷ്യത്വത്തിനും ഇത് കനത്ത ആഘാതമാണെന്നും അവർ പറഞ്ഞു. ഖമേനിയുടെ രക്തസാക്ഷിത്വ…
അമേരിക്കൻ യുദ്ധക്കപ്പല്‍ എബ്രഹാം ലിങ്കണിന് നേരെ മിസൈലുകൾ പ്രയോഗിച്ചെന്ന ഇറാന്റെ അവകാശവാദം യു എസ് സൈന്യം തള്ളിക്കളഞ്ഞു
നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിനെ ആക്രമിച്ചതായുള്ള ഇറാന്‍ സൈന്യത്തിന്റെ അവകാശവാദം തെറ്റാണെന്ന് യുഎസ് സൈന്യം. യുഎസ്-ഇസ്രായേൽ സംയുക്ത ഓപ്പറേഷനിൽ സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മറ്റേതൊരു ആക്രമണവും നടത്താത്ത ഒരു ആക്രമണം നടത്തുമെന്ന് ഇറാൻ വ്യക്തമായി മുന്നറിയിപ്പ് നൽകി. ഇന്ന്, തങ്ങളുടെ സൈന്യം യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിനെ നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. തങ്ങളുടെ സുപ്രീം നേതാവ് ഖമേനിയുടെ വധത്തിനുള്ള വ്യക്തമായ പ്രതികരണമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം ഒരു യുഎസ് വിമാനവാഹിനിക്കപ്പലിനെതിരെയുള്ള ആദ്യത്തെ നേരിട്ടുള്ള ആക്രമണമാണിത്. എന്നാല്‍, യുഎസ് സൈന്യം ഈ അവകാശവാദം നിരസിച്ചു. നാല് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിലൂടെ “അമേരിക്കൻ-സയണിസ്റ്റ് ശത്രു”വിനെതിരായ പോരാട്ടം ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നുവെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഒരു…
അക്ഷരമുറ്റത്തേക്ക് സ്വാഗതം: ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക ഇന്റര്‍നാഷണല്‍ ഇന്‍ക് മലയാളം അക്കാദമി ഉദ്ഘാടനം സമുജ്ജലമായി
വാഷിംഗ്ടണ്‍: പ്രവാസലോകത്തെ പുതിയ തലമുറയ്ക്ക് മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും അമൃത് പകര്‍ന്നു നല്‍കുക എന്ന ഉദാത്തമായ ലക്ഷ്യത്തോടെ ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക ഇന്റര്‍നാഷണല്‍ ഇന്‍ക് തുടക്കം കുറിച്ച ‘മലയാളം അക്കാദമി’ ഉദ്ഘാടന യോഗം ചരിത്ര സംഭവമായി മാറി. 2026 ഫെബ്രുവരി 28 ശനിയാഴ്ച നടന്ന ഈ വെര്‍ച്വല്‍ സംഗമം, പ്രവാസി മലയാളികളുടെ സാംസ്‌കാരിക ചരിത്രത്തിലെ ഒരു സുവര്‍ണ്ണ അദ്ധ്യായം രേഖപ്പെടുത്തപ്പെട്ടു. അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാള ഭാഷാ സ്നേഹികളും ഒരൊറ്റ വിരല്‍ത്തുമ്പില്‍ കോര്‍ത്തിണക്കപ്പെട്ടപ്പോള്‍, അത് പ്രവാസി ലോകത്തെ ഭാഷാസ്‌നേഹത്തിന്റെ വലിയൊരു വിളംബരമായി മാറി. പ്രൗഢഗംഭീരമായ തുടക്കം ന്യൂയോര്‍ക്ക് സമയം രാവിലെ 10 മണിക്കും ഇന്ത്യന്‍ സമയം രാത്രി 8:30 നും സൂം (Zoom) പ്ലാറ്റ്ഫോമില്‍ ആരംഭിച്ച മീറ്റിംഗില്‍ 150-ല്‍ പരം…
