മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്‌മെൻറ് ജില്ലാ പ്രസിഡണ്ടായി റജീന വളാഞ്ചേരിയെയും ജനറൽ സെക്രട്ടറിയായി ഹസീന വഹാബിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ബിന്ദു പരമേശ്വരൻ, ജസീല കെപി (വൈസ് പ്രസിഡണ്ടുമാർ) ഷിഫ ഖാജ, സലീന അന്നാര, ഷഹനാസ് തവനൂർ, ബുഷ്‌റ എ (സെക്രട്ടറിമാർ). സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, സംസ്ഥാന കമ്മിറ്റിയംഗം സുബൈദ കക്കോടി എന്നിവർ ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Author: .
രാശിഫലം (28-10-2025 ചൊവ്വ)
ചിങ്ങം: ഇന്ന് പൊതുവില്‍ നിങ്ങള്‍ക്ക് ഒരു ഭാഗ്യ ദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോർട്‌സ്, കല, സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ ഇന്ന് താത്‌പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠന വിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം നല്ലതാകും. കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും ആരോഗ്യക്കുറവും ഇന്ന് ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസമായി വരും. ചിലപ്പോൾ നിങ്ങളെ ഉത്‌കണ്‌ഠാകുലരായും കണ്ടേക്കാം. പ്രിയപ്പെട്ടവരുമായുള്ള വഴക്കുകൾ, ജീവിത പങ്കാളിയുമായുള്ള പിണക്കങ്ങൾ, അപമാനം, അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്കകൾ എന്നിവ നിങ്ങളെ അലട്ടിയേക്കാം. വസ്‌തുസംബന്ധമായ പ്രശ്‌നങ്ങളിലോ നിയമപ്രശ്‌നങ്ങളിലോ ആലോചിച്ച് തീരുമാനമെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തുലാം: ഇന്ന് നിങ്ങൾ മതപരമായ സ്ഥലം സന്ദർശിക്കുന്നതിന് സാധ്യത കാണുന്നുണ്ട്. ഇന്ന് ചുറ്റും നടക്കുന്ന കാര്യങ്ങൾ നിങ്ങളെ സന്തോഷിപ്പിച്ചേക്കാം.…
17 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ടിൽ ഇലോൺ മസ്‌കിന്റെ കമ്പനി ഭൂഗര്‍ഭ ഗതാഗത തുരങ്ക പാത നിര്‍മ്മിക്കും
ദുബായ്: അടുത്ത വർഷം ദുബായ് ഒരു പുതിയ ഗതാഗത യുഗത്തിന് തുടക്കം കുറിക്കും. ഇലോൺ മസ്‌കിന്റെ കമ്പനിയായ ദി ബോറിംഗ് കമ്പനി വികസിപ്പിച്ചെടുത്ത ദുബായ് ഭൂഗര്‍ഭ ഗതാഗത തുരങ്ക പദ്ധതി 2026 ന്റെ രണ്ടാം പാദം മുതൽ നഗരത്തിൽ ഘട്ടം ഘട്ടമായി പ്രവർത്തനക്ഷമമാകും. ഈ സംവിധാനം നഗരത്തിൽ പുതിയതും വേഗതയേറിയതും വൃത്തിയുള്ളതും ഭൂഗർഭ ഗതാഗത ഓപ്ഷൻ വാഗ്ദാനം ചെയ്യും. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ദി ബോറിംഗ് കമ്പനിയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ പദ്ധതി തുടക്കത്തിൽ 17 കിലോമീറ്റർ റൂട്ടിൽ 11 സ്റ്റേഷനുകളോടെയാണ് ആരംഭിക്കുന്നത് . മണിക്കൂറിൽ 20,000 യാത്രക്കാരെ വഹിക്കാൻ ഈ സംവിധാനത്തിന് കഴിയുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഭാവിയിൽ, എമിറേറ്റിലുടനീളം ഇത് വ്യാപിപ്പിക്കും , അവിടെ അതിന്റെ ശേഷി മണിക്കൂറിൽ 100,000 യാത്രക്കാരിലേക്ക് എത്തും . ദുബായ് ലൂപ്പ് ഒരു ഭൂഗർഭ, പൂർണ്ണ-വൈദ്യുത…
ആഗോള ജീൻ കൺവെൻഷനിൽ അംഗീകാരം
2026 ജൂലൈ 22 മുതൽ 24 വരെ ഫിൻലാൻ്റിൽ വെച്ച് നടക്കുന്ന ആഗോള ജീൻ കൺവെൻഷനിൽ ശാസ്ത്ര ഉപദേശക സമിതി അംഗമായി ശാസ്‌ത്രജ്ഞനായ ഡോ. സൈനുദീൻ പട്ടാഴി യെ തെരഞ്ഞെടുത്തു. ഇന്ത്യയിൽ നിന്ന് ഒരാളെ മാത്രമാണ് ഉൾപ്പെടുത്തിയത്. നോബേല്‍ സമ്മാന ജേതാക്കൾ ഉൾപ്പെടെയുള്ള നിരവധി ലോക ശാസ്‌ത്രജ്ഞന്മാർ പങ്കെടുക്കും. ക്രിസ്പർ ( CRISPR ) സാങ്കേതിക വിദ്യ ഉപയോഗിച്ച് ജീൻ എഡിറ്റ് ചെയ്ത് ക്യാൻസർ ചികിത്സിക്കാമെന്ന ലോകശ്രദ്ധ നേടിയ ഗവേഷണത്തിന് പേറ്റൻ്റ് ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഒരു ഇന്ത്യാക്കാരനെ ശാസ്ത്ര ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയത്. https://www.bitcongress.com/wgc2026/ProgramCommittee.asp
പൈപ്പ് ഇടുന്ന ജോലി പുരോഗമിക്കുന്നതിനിടയിലുണ്ടായ മഴ മൂലം ടാറിട്ട റോഡുകൾ ചെളിക്കുളമായി; റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യം ശക്തം
തലവടി: കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കിഫ്ബി പദ്ധതി പ്രകാരം ശുദ്ധജലം വിതരണം ചെയ്യുന്നതിന് പൈപ്പ് ഇടുന്ന ജോലി പുരോഗമിക്കുന്നതിനിടയിലുണ്ടായ മഴ മൂലം ടാറിട്ട റോഡുകൾ ചെളിക്കുളമായി. മൂന്ന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ് പൊതു ടാപ്പ് ഇല്ലാത്ത തലവടി പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. വീതി കുറഞ്ഞ റോഡിൽ ജെസിബി ഉപയോഗിച്ച് കുഴിയെടുത്തതു മൂലം ടാർ ഉൾപ്പെടെ ഇളകി റോഡ് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയായി. റോഡിലുണ്ടായ വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ ഓടിക്കുന്നതു മൂലം കുഴികൾ രൂപപെട്ട് പലയിടങ്ങളിലും ചെളിവെള്ളം കെട്ടിക്കിടന്ന് ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവ് സംഭവമാണ്. സ്കൂള്‍ വിദ്യാർത്ഥികൾക്ക് സൈക്കിളില്‍ യാത്ര ചെയ്യുന്നതിന് പോലും ഇതുവഴി പ്രയാസമാണ്. പൈപ്പ് ഇടുന്ന പ്രവർത്തികൾ പൂർത്തിയാക്കിയതിന് ശേഷം റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് പൊതു പ്രവർത്തകൻ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ.…
കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ-ഖത്തർ – മൂന്നാം വാർഷിക ആഘോഷം
ഖത്തറിലെ തൃശ്ശൂർ ജില്ലയിലെ താന്ന്യം ഗ്രാമ പഞ്ചായത്തു, കിഴുപ്പിള്ളിക്കര നിവാസികളുടെ കൂട്ടായ്മയായ “കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ-ഖത്തർ “മൂന്നാം വാർഷിക ആഘോഷം ഹിലാലിൽ വെച്ച് നടന്നു. കൂട്ടായ്മയിലെ അറുപതോളം അംഗംങ്ങൾ കുടുംബത്തോടൊപ്പം പങ്കെടുത്ത വാർഷിക സംഗമത്തിൽ പ്രസിഡന്റ് ഹിജാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജഹാൻ സ്വാഗതവും ഫിനാൻസ് സെക്രട്ടറി ഷെറിൻ നന്ദിയും പറഞ്ഞു. ഡോ. ഫസീഹ അഷ്‌കർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സീനിയർ അംഗംങ്ങളായ മൻസൂർ പി എം, പ്രകാശ്, ഷജീർ, മോഹനൻ, അജിമോൻ, യൂനസ്, യഹ്‌യ എന്നിവർ സംസാരിച്ചു. ഖത്തറിലെ പ്രശസ്ത ഗായകരായ മുഹ്‌സിൻ തളിക്കുളം, ഗാന രചയിതാവ് സുറുമ ലത്തീഫ് എന്നിവരെ ആദരിച്ചു. ഗായകരായ മുരളി, സവാദ്, ഷാഫി കബീർ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ കലാകാരന്മാർക്കും സ്നേഹ സമ്മാനങ്ങൾ വിതരണം ചെയ്തു.
അമ്പലപ്പുഴ മരിയ മോണ്ടിസോറി സെൻട്രൽ സ്കൂളിലെ വിദ്യാര്‍ഥികള്‍ പൊതിച്ചോറുമായി ആശുപത്രിയില്‍
അമ്പലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ രോഗികൾക്ക് ഭക്ഷണ പൊതിയുമായി വിദ്യാർത്ഥികൾ.ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഭക്ഷണത്തോടുള്ള പങ്കുവയ്ക്കലിന്റെയും നന്ദിയുടെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അമ്പലപ്പുഴ മരിയ മോണ്ടിസോറി സെൻട്രൽ സ്കൂളിലെ വിദ്യാര്‍ഥികള്‍ ആണ് പൊതിച്ചോറുമായി ആശുപത്രിയില്‍ എത്തിയത്. വീടുകളില്‍ തയ്യാറാക്കിയ ഭക്ഷണം വാഴയിലയിൽ പൊതിഞ്ഞ് കൊണ്ടുവന്നാണ് വിദ്യാർത്ഥികൾ പങ്കു വെച്ചത്.പ്രിൻസിപ്പാൾ ഡോ. മഞ്ചുള നായർ, അദ്ധ്യാപകരായ എലിസബേത്ത് ശാരോൻ, അൻസ് അന്ന തോമസ്, വിജയ കുമാർ എന്നിവർ നേതൃത്വം നല്കി.
ജനക്ഷേമ വാര്‍ഡുകള്‍ക്കായി വോട്ടവകാശം വിനിയോഗിക്കുക; പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ‘മുന്നൊരുക്കം’
തദ്ദേശ അധികാര കേന്ദ്രങ്ങളിൽ സാമൂഹ്യനീതിയും സാഹോദര്യവും മുൻനിർത്തിയുള്ള വികസന കാഴ്ചപ്പാടുകളും പദ്ധതികളുമടങ്ങിയ ജനക്ഷേമ വാര്‍ഡുകള്‍ രൂപപ്പെടുത്തുമെന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഈ തെരഞ്ഞെടൂപ്പില്‍ മുന്നോട്ട് വെക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല സെക്രട്ടറി ഫൗസിയ ആരിഫ് പറഞ്ഞു. ജനങ്ങളുടെ സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളായ തുല്യത, നീതിപൂർമായ വിഭവ വിതരണം അധികാര പങ്കാളിത്തം, യുവജന – വിദ്യാർത്ഥി സൗഹൃദ വാർഡുകള്‍ എന്നീ ആശയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിക്കും. പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാക്കമ്മറ്റി തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മുന്നൊരുക്കം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വെല്‍ഫെയര്‍ പാര്‍ട്ടി പേരാമ്പ്ര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ ഖാസിം എം.കെ, കൊയിലാണ്ടി മണ്ഢലം വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാന്‍ പുറക്കാട്, ഫ്രറ്റേണിറ്റി പേരാമ്പ്ര മണ്ഢലം മുന്‍ കണ്‍വീനര്‍ മുഹമ്മദലി വി.കെ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സാദിഖ്…
എൽഡിഎഫ് പ്രതിസന്ധി: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാൻ സിപിഐ മന്ത്രിമാർ, മുഖ്യമന്ത്രിയുടെ അനുരഞ്ജന ശ്രമം തള്ളിക്കളഞ്ഞു
തിരുവനന്തപുരം: വിവാദമായ പ്രധാനമന്ത്രി ശ്രീ വിദ്യാഭ്യാസ പദ്ധതിയെച്ചൊല്ലി കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ (എൽഡിഎഫ്) ഭിന്നത രൂക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ നടത്തിയ അനുരഞ്ജന ചർച്ചയിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ല, ഇത് സിപിഐയുടെ ഒരു പ്രധാന രാഷ്ട്രീയ തീരുമാനത്തിലേക്ക് നയിച്ചു. ശക്തമായ പ്രതിഷേധ പ്രകടനമായി, സിപിഐ മന്ത്രിമാർ മറ്റന്നാൾ നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് പ്രഖ്യാപിച്ചു. സഖ്യത്തിലെ പ്രബല പങ്കാളിയായ മുഖ്യമന്ത്രിയും സിപിഐ(എം) ഉം നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങളെ ഈ തീരുമാനം ഫലപ്രദമായി തള്ളിക്കളയുന്നു. മുഖ്യമന്ത്രി വിജയനും ബിനോയ് വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ച ആലപ്പുഴയിൽ വെച്ചാണ് നടന്നത്. ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന്, സിപിഐ മന്ത്രിമാരുമായും സംസ്ഥാന നേതാക്കളുമായും ശ്രീ വിശ്വം കൂടുതൽ കൂടിയാലോചനകൾ നടത്തി, വരാനിരിക്കുന്ന മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുള്ള നിർണായക രാഷ്ട്രീയ തീരുമാനത്തിൽ കലാശിച്ചു. പിഎം…
ആന്ധ്രാപ്രദേശിൽ മോന്ത ചുഴലിക്കാറ്റ് നാശം വിതച്ചു; 65 ട്രെയിനുകൾ റദ്ദാക്കി, നിരവധി വിമാന സർവീസുകൾ തടസ്സപ്പെട്ടു
തിങ്കളാഴ്ച രാത്രിയോടെ കാക്കിനടയ്ക്കടുത്തുള്ള മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കരയിൽ തൊടുന്നതിനുമുമ്പ്, കൊടുങ്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് ഒരു തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശിന്റെ തീരദേശ മേഖലയിൽ മോന്ത ചുഴലിക്കാറ്റ് ഭീഷണി ഉയർത്തി. ഒക്ടോബർ 28 വൈകുന്നേരത്തോടെ കാക്കിനടയ്ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലുള്ള തീരത്ത് കൊടുങ്കാറ്റ് കര തൊടുമെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈസ്റ്റ് കോസ്റ്റ് റെയിൽവേ ഒക്ടോബർ 28 നും 29 നും ആന്ധ്രാപ്രദേശിനും ഒഡീഷയ്ക്കും ഇടയിലുള്ള നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി. വിജയവാഡ, രാജമുണ്ട്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന 65 ലധികം ട്രെയിനുകളെ ഇത് ബാധിച്ചു. കാലാവസ്ഥ സാധാരണ നിലയിലായതിനു ശേഷവും ട്രാക്കുകളുടെ സുരക്ഷാ പരിശോധനകൾക്കും ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കുകയുള്ളൂവെന്ന് അധികൃതർ…
