തിരുവനന്തപുരം: രേഖകളിലും നയപ്രഖ്യാപനങ്ങളിലുമൊതുങ്ങുന്ന ‘ഇസ് ഓഫ് ഡൂയിംഗ് ബിസിനസ്’ മതിയാകില്ല; അത് പ്രവർത്തനത്തിലൂടെ തെളിയിക്കേണ്ട സമയമാണിതെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യക്തമാക്കി. തൈക്കാട് ലെമൺ ട്രീ ഹോട്ടലിൽ നടന്ന സി.ഐ.ഐ എമർജിംഗ് ട്രാവൻകൂർ സമിറ്റ് 2026ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ–വ്യവസായ രംഗങ്ങൾ കൈകോർത്താൽ മാത്രമേ സംസ്ഥാനത്തിന്റെ യഥാർത്ഥ വളർച്ച സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. 2047ലെ ‘വികസിത ഭാരത’ ലക്ഷ്യവുമായി ബന്ധിപ്പിച്ചുകൊണ്ട്, വികസിത ഭാരതത്തിലേക്കുള്ള യാത്ര വികസിത കേരളത്തിലൂടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണസംവിധാനങ്ങൾക്ക് പരിമിതികളുണ്ടെങ്കിലും സ്വകാര്യ മേഖലയിലെ സജീവ പങ്കാളിത്തം വളർച്ചയ്ക്ക് നിർണായകമാണെന്നും “വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാധ്യമല്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ സ്വാഭാവിക ശക്തികളെ അടിസ്ഥാനമാക്കി മേഖലാ കേന്ദ്രീകൃത പരിശീലന സംവിധാനങ്ങൾ രൂപപ്പെടുത്തണമെന്ന് ഗവർണർ ആഹ്വാനം ചെയ്തു. തീരദേശം, മത്സ്യബന്ധനം, ടൂറിസം, തീരദേശ വ്യവസായങ്ങൾ, സാങ്കേതിക മേഖലകൾ എന്നിവയിൽ വൻ…
Author: ഗോപിക ജി.എസ്.
ശബരിമലയിൽ കൊടിമരം പുനഃപ്രതിഷ്ഠിക്കാന്‍ രണ്ടു പവന്‍ സ്വര്‍ണ്ണം സംഭാവന നല്‍കി; വിജിലന്‍സിന് നടന്‍ മോഹന്‍ലാലിന്റെ മൊഴി
തിരുവനന്തപുരം: ശബരിമലയിൽ കൊടിമരം മോഷണം പോയ കേസിൽ നടന്മാരായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കൊടിമരം പുനഃസ്ഥാപിക്കുന്നതിനായി രണ്ട് പവന്‍ സ്വർണം സംഭാവന ചെയ്തതായി മോഹൻലാല്‍ പറഞ്ഞു. തന്റെ സുഹൃത്തു വഴിയാണ് ശബരിമലയില്‍ സ്വർണ്ണം എത്തിച്ചതെന്നും മോഹൻലാൽ പറഞ്ഞു. തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിൽ നിന്ന് വാങ്ങിയ സ്വർണ്ണം ഒരു സുഹൃത്ത് വഴിയാണ് ശബരിമലയിലേക്ക് എത്തിച്ചത്. സുരേഷ് ഗോപി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൻ സംഭാവന നൽകിയതെന്നും മോഹന്‍ ലാല്‍ പറഞ്ഞു. നിലവിൽ മോഹൻലാലിന്റെ മൊഴിയുടെ വിശദാംശങ്ങൾ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ശബരിമല കൊടിമരം പുനഃപ്രതിഷ്ഠിക്കുന്നതിനായി 27 പേർ സ്വർണം സംഭാവന ചെയ്തിട്ടുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ, ഓരോരുത്തരും എത്ര സ്വർണം സംഭാവന ചെയ്തുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൂർണ്ണമായി കണക്കെടുത്താൽ മാത്രമേ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകൂ എന്ന് വിജിലന്‍സ് പറയുന്നു. ശബരിമല കൊടിമരം മോഷണക്കേസിൽ…
നടന്‍ ടിനി ടോമിന്റെ മകനുള്‍പ്പെട്ട മൂവര്‍ സംഘത്തെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു
തൃപ്പൂണിത്തുറ: നടൻ ടിനി ടോമിന്റെ മകന്‍ ആദം ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തു. വ്യാഴാഴ്ച രാത്രി ഹിൽ പാലസ് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് നാല് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 8:30 ഓടെയാണ് ഇരുമ്പനത്ത് നിന്നുള്ള ആദം, അമിത്, കാർത്തിക് എന്നിവരെ ഹിൽ പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ മൂവരെയും കണ്ടതിനെ തുടർന്ന് പോലീസ് ചോദ്യം ചെയ്യുകയും ദേഹ പരിശോധന നടത്തുകയും ചെയ്തു. ഇവരിൽ ഒരാളുടെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ പൊതി കഞ്ചാവ് കണ്ടെത്തി. മൂവരും 20 നും 21 നും ഇടയിൽ പ്രായമുള്ളവരാണ്. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അഫ്ഗാൻ ആക്രമണങ്ങൾക്ക് ശേഷം പാക്കിസ്താന്‍ ഓപ്പറേഷൻ ഗസാബ്-ലിൽ-ഹഖ് ആരംഭിച്ചു
55 പാക്കിസ്താൻ സൈനികരെ വധിച്ചതായി അഫ്ഗാൻ താലിബാൻ അവകാശപ്പെട്ടതിനെത്തുടർന്ന് പാക്കിസ്താൻ ഓപ്പറേഷൻ ഗസാബ്-ലിൽ-ഹഖ് ആരംഭിച്ചു. ഇരുവശത്തുനിന്നുമുള്ള അവകാശവാദങ്ങളും വ്യോമാക്രമണങ്ങളും കാരണം ഡ്യൂറണ്ട് രേഖയിലെ സംഘർഷം അപകടകരമായ നിലയിലെത്തി. പാക്കിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. 55 പാക്കിസ്താൻ സൈനികരെ വധിച്ചതായി അഫ്ഗാൻ താലിബാൻ അവകാശപ്പെട്ടതിന് പിന്നാലെ, പ്രതികാരമായി പാക്കിസ്താൻ “ഓപ്പറേഷൻ ഗസാബ്-ലിൽ-ഹഖ്” ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ വർദ്ധിച്ചുവരുന്ന സംഘർഷം മുഴുവൻ മേഖലയിലെയും സ്ഥിരതയെ ആശങ്കപ്പെടുത്തുകയാണ്. പാക്കിസ്താൻ സർക്കാർ നടത്തുന്ന ചാനൽ പി.ടി.വി ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള “പ്രകോപനമില്ലാത്ത ആക്രമണങ്ങൾക്ക്” മറുപടിയായാണ് ഈ ഓപ്പറേഷൻ ആരംഭിച്ചത്. അടുത്തിടെയുണ്ടായ ഏറ്റുമുട്ടലുകളിൽ 133 പേർ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പാക്കിസ്താൻ ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു. രാജ്യത്തെ സൈന്യം താലിബാൻ ആക്രമണങ്ങളെ ശക്തമായി ചെറുക്കുന്നുണ്ടെന്ന് പാക്കിസ്താൻ പ്രതിരോധ മന്ത്രി…
സിപിഎം തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു; പ്രകോപനമുണ്ടാക്കിയാല്‍ ശക്തമായി പ്രതിരോധിക്കും: വി ഡി സതീശന്‍
പത്തനംതിട്ട: സിപിഎം നടത്തുന്ന അക്രമങ്ങളെ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സിപിഎം വ്യാജ പ്രചാരണം നടത്തുകയാണെന്നും അക്രമത്തിനെതിരെ ജനങ്ങൾ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കെ എസ് യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ് ഭീകരത സൃഷ്ടിക്കുകയാണെന്നും, കേരളത്തിലുടനീളം സിപിഎം അക്രമം നടത്തുകയാണെന്നും സതീശന്‍ പറഞ്ഞു. ആരോഗ്യ മന്ത്രി ആക്രമിക്കപ്പെട്ടു എന്ന വ്യാജേനയാണ് അവർ ഇതെല്ലാം ചെയ്യുന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മന്ത്രി ഒരു പരിഹാസപാത്രമായി മാറി. സിപിഎം നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ജനങ്ങൾ തിരിച്ചടിക്കും. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. വീണാ ജോര്‍ജിന്റെ കഴുത്തിന് പരിക്കു പറ്റിയെന്ന വ്യാജേന ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അവര്‍ പറയുന്നതും പറഞ്ഞതുമെല്ലാം പച്ചക്കള്ളമാണെന്ന് ജനം തിരിച്ചറിഞ്ഞതായി വി ഡി സതീശൻ പറഞ്ഞു. കരിങ്കൊടി പ്രതിഷേധത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവ്, ആർക്കും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞു. ചിന്ത ജെറോമിനെതിരെയും…
കെജ്‌രിവാളിനും സിസോദിയയ്ക്കുമെതിരായ സിബിഐയുടെ മദ്യ കുംഭകോണ കേസ് കോടതിയിൽ പരാജയപ്പെട്ടത് എന്തുകൊണ്ട്?
മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവരുൾപ്പെടെ 23 പ്രതികളെയും ഡൽഹിയിലെ റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കി. തെളിവുകളുടെ അഭാവത്തിൽ സിബിഐയുടെ കുറ്റപത്രം കോടതി തള്ളുകയും ഏജൻസിയെ കഠിനമായി ശാസിക്കുകയും ചെയ്തു. ന്യൂഡൽഹി: എക്‌സൈസ് നയ അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയെയും കുറ്റവിമുക്തരാക്കി റൗസ് അവന്യൂ കോടതി വെള്ളിയാഴ്ച വലിയ ആശ്വാസം നൽകിയതോടെ ഡൽഹി രാഷ്ട്രീയം ഇളകിമറിഞ്ഞു. സിബിഐയുടെ ബൃഹത്തായ കുറ്റപത്രം പരിഗണിക്കാൻ പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗ് വിസമ്മതിച്ചു. കെജ്‌രിവാളിനെതിരെ അന്വേഷണ ഏജൻസിക്ക് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും, പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്നും കോടതി രൂക്ഷമായി അഭിപ്രായപ്പെട്ടു. വാദം കേൾക്കുന്നതിനിടെ, സിബിഐയുടെ അന്വേഷണ രീതിശാസ്ത്രത്തെക്കുറിച്ച് കോടതി ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിച്ചു. സാക്ഷികളുടെ മൊഴികളുമായി വൈരുദ്ധ്യമുള്ള നിരവധി പോരായ്മകൾ അതിൽ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ജഡ്ജി കുറ്റപത്രം തള്ളിക്കളഞ്ഞു.…
ഡൽഹി മദ്യ കുംഭകോണം – ‘ആം ആദ്മി പാർട്ടിക്കെതിരെ ബിജെപി ഗൂഢാലോചന നടത്തി, രാജ്യത്തോട് മാപ്പ് പറയണം’: അരവിന്ദ് കെജ്‌രിവാൾ
ഡൽഹി എക്സൈസ് പോളിസി കേസിൽ, മതിയായ തെളിവുകൾ ഇല്ലെന്ന് കോടതി 600 പേജുള്ള ഉത്തരവിൽ പറഞ്ഞു. തുടർന്ന് അരവിന്ദ് കെജ്‌രിവാൾ ഇതിനെ സത്യത്തിന്റെ വിജയമെന്ന് വിശേഷിപ്പിക്കുകയും തന്റെ നിയമസംഘത്തിന് നന്ദി പറയുകയും ചെയ്തു. ന്യൂഡല്‍ഹി: ഡൽഹി എക്സൈസ് നയ അഴിമതി കേസിൽ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനെ കോടതി കുറ്റവിമുക്തനാക്കി. 600 പേജുള്ള വിശദമായ വിധി ന്യായത്തില്‍, കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ മതിയായ തെളിവുകൾ ഹാജരാക്കുന്നതില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടതായും കോടതി വിലയിരുത്തി. കോടതി വിധി വന്നതിനു ശേഷം അരവിന്ദ് കെജ്‌രിവാൾ പത്രസമ്മേളനം നടത്തി ഇത് നീതിയുടെ വിജയമാണെന്ന് വിശേഷിപ്പിച്ചു. തനിക്കെതിരെ വ്യക്തമായ തെളിവുകളില്ലെന്ന് കോടതി ഉത്തരവ് വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. വിധിക്ക് ശേഷമുള്ള പത്രസമ്മേളനത്തിൽ, കേസിൽ കുറ്റം ചുമത്താൻ തക്ക തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് കെജ്‌രിവാൾ…
വീണ ജോർജ് വിവാദം സര്‍ക്കാരിന് തിരിച്ചടിയായെന്ന് സംസ്ഥാന ഇന്റലിജന്‍സ് വകുപ്പ്; പോലീസ് മേധാവി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
കോഴിക്കോട്: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സ തേടിയതുൾപ്പെടെയുള്ള വിവാദങ്ങൾ സർക്കാരിന് തിരിച്ചടിയായി എന്ന് വ്യക്തമാക്കി സംസ്ഥാന ഇന്റലിജൻസ് വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചു. വീണാ ജോർജിനെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടതും, സർക്കാർ ആശുപത്രിയിൽ മന്ത്രിക്ക് നൽകിയ പ്രത്യേക പരിഗണനയും, പ്രതിഷേധത്തിന്റെ മറവിൽ നടന്ന വ്യാപകമായ അക്രമവും ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചത്. സർക്കാർ ആശുപത്രികൾക്കെതിരായ പൊതുജനവികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ വീണാ ജോർജിന്റെ ആശുപത്രിവാസം പ്രതികൂലമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ചെറിയ പരിക്കിന് മന്ത്രിക്ക് സർക്കാർ ആശുപത്രിയിൽ പ്രത്യേക ചികിത്സ ലഭിച്ചുവെന്നത് ഉൾപ്പെടെയുള്ള പ്രചാരണങ്ങൾ തിരിച്ചടിയായേക്കാമെന്ന് റിപ്പോർട്ട് പറയുന്നു. ആശുപത്രികളിലെ പോരായ്മകൾ ഉയർത്തിക്കാട്ടി വീണ ജോർജിന്റെ ആശുപത്രിവാസത്തെ താരതമ്യം ചെയ്യുന്ന ഒരു പൊതുധാരണ സൃഷ്ടിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. മന്ത്രിയെ ആക്രമിച്ചു എന്നു പറയുമ്പോള്‍ തന്നെ അത് തെളിയിക്കാനുള്ള…
മുണ്ടക്കൈ-ചൂരല്‍ല ദുരന്തം: കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവന സമുച്ചയത്തിന് രാഹുല്‍ ഗാന്ധി തറക്കല്ലിട്ടു
മേപ്പാടി: മുണ്ടക്കൈ, ചൂരൽമല പുനരുദ്ധാരണത്തിനായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവന സമുച്ചയത്തിന് ലോക്‌സഭാ പ്രതിപക്ഷ നേതാവും മുൻ വയനാട് എംപിയുമായ രാഹുൽ ഗാന്ധി തറക്കല്ലിട്ടു. മേപ്പാടി കുന്നംബെട്ടയിൽ ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്ന 50 വീടുകൾക്കാണ് തറക്കല്ലിട്ടത്. ചടങ്ങിൽ ചൂരൽമലയിലെ 40 കെട്ടിട ഉടമകൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം കൈമാറി. വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി കോൺഗ്രസിനൊപ്പം താനും എപ്പോഴും നിലകൊള്ളുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പ്രഖ്യാപിച്ച 100 വീടുകൾ ഉടൻ നിർമ്മിച്ച് നൽകും. സാങ്കേതിക കാരണങ്ങളാൽ വീടുകളുടെ നിർമ്മാണം വൈകി. “വയനാട് പ്രതിസന്ധിയെ ഒരുമിച്ച് നേരിട്ടു. ഞാൻ രണ്ടുതവണ ദുരന്തമേഖല സന്ദർശിച്ചു. ആ ദിവസം കണ്ട കാഴ്ച സൃഷ്ടിച്ച ഞെട്ടലിൽ നിന്ന് ഞാൻ ഇതുവരെ കരകയറിയിട്ടില്ല. കൂടുതൽ സഹായം ആവശ്യമാണെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടാണ് കോൺഗ്രസ് പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചത്,” രാഹുൽ ഗാന്ധി പറഞ്ഞു.…
തിരുവനന്തപുരം ജില്ലയിലെ ശക്തികേന്ദ്രം നിലനിര്‍ത്താന്‍ എൽഡിഎഫും യുഡിഎഫും കളത്തിലിറങ്ങും; നേമം തിരിച്ചു പിടിക്കാന്‍ ബിജെപിയും
തിരുവനന്തപുരം: അടുത്തു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, സിറ്റിംഗ് എംഎൽഎമാരെ വീണ്ടും രംഗത്തിറക്കി തിരുവനന്തപുരം ജില്ലയിൽ തങ്ങളുടെ ശക്തികേന്ദ്രം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫും, ഓരോ സീറ്റിലെയും രാഷ്ട്രീയ, സാമുദായിക പശ്ചാത്തലവും മുൻകാല തിരഞ്ഞെടുപ്പ് അനുഭവങ്ങളും കണക്കിലെടുത്ത്, ഒരേ മണ്ഡലത്തിൽ നിന്ന് ഒന്നിലധികം സാധ്യതയുള്ള സ്ഥാനാർത്ഥികളെ പരിഗണിച്ച് യു ഡി എഫും കളത്തിലിറങ്ങും. ഒന്നിലധികം സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തോടെ ബിജെപിയും മത്സര രംഗത്തുണ്ടാകും. 2021-ൽ ജില്ലയിൽ ആകെയുള്ള 14 നിയമസഭാ മണ്ഡലങ്ങളിൽ 13 എണ്ണവും നേടി എൽഡിഎഫ് വൻ വിജയം നേടിയിരുന്നു. കോവളം മാത്രമാണ് യുഡിഎഫിന് ജയിക്കാൻ കഴിഞ്ഞത്. ഒരിക്കൽ നേമത്തു നിന്ന് വിജയിച്ച ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയത്തിന്റെ രുചിയറിയേണ്ടി വന്നു. കഴിഞ്ഞ തവണ സിപിഐക്ക് രണ്ട് സീറ്റും ജനാധിപത്യ കേരള കോൺഗ്രസിനും ജനതാദളിനും ഓരോ സീറ്റും നൽകിയിരുന്നു. അവയിൽ ജനതാദളിന് മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളൂ.…
