അമേരിക്കൻ വിസ തീരുമാനിക്കാൻ ബ്യൂട്ടി സലൂൺ ഉടമയെ നിയമിച്ചു; ട്രംപിന്റെ നീക്കത്തിൽ ചർച്ചകൾ കൊഴുക്കുന്നു

അമേരിക്കയിലേക്ക് ആരെ പ്രവേശിപ്പിക്കണം, ആരുടെ വിസ റദ്ദാക്കണം എന്ന് തീരുമാനിക്കുന്ന നിർണ്ണായക പദവിയിലേക്ക് ഒരു അഭിഭാഷകയും ബ്യൂട്ടി സലൂൺ ഉടമയുമായ മോള നംദാറിനെ നിയമിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ കൺസുലർ അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറിയായാണ് ഇവർ നിയമിതയായത്. പാസ്‌പോർട്ട് വിതരണം, വിസ അനുവദിക്കൽ, റദ്ദാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഇനിയുള്ള തീരുമാനങ്ങൾ മോള നംദാറിന്റെ കീഴിലായിരിക്കും. ടെക്സസിൽ ‘Bam’ എന്ന പേരിൽ പ്രശസ്തമായ ബ്യൂട്ടി സലൂൺ ശൃംഖല നടത്തുന്നയാളാണ് മോള. ഒപ്പം സ്വന്തമായി ഒരു നിയമസ്ഥാപനവും ഇവർക്കുണ്ട്. ഇറാാനി കുടിയേറ്റക്കാരുടെ മകളായ ഇവർ ട്രംപിന്റെ ആദ്യ ഭരണകാലത്തും താൽക്കാലികമായി ഈ പദവി വഹിച്ചിട്ടുണ്ട്. ട്രംപിന്റെ രണ്ടാം ഊഴത്തിലെ വിവാദ നയരേഖയായ ‘പ്രോജക്റ്റ് 2025’-ൽ പങ്കാളിയായ വ്യക്തി കൂടിയാണ് മോള നംദാർ. ഒരു സലൂൺ ഉടമയെ ഇത്തരം ഗൗരവകരമായ പദവിയിൽ നിയമിച്ചതിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, അവർ മികച്ച…

സിറിയയിൽ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെയുണ്ടായ സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു; 18 പേർക്ക് ഗുരുതരമായി പരിക്കേറ്റു

സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച ഒരു പള്ളിയിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തില്‍ കുറഞ്ഞത് എട്ട് പേർ കൊല്ലപ്പെടുകയും 18 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പള്ളിയിൽ പ്രാർത്ഥനയ്ക്കിടെയാണ് ആക്രമണമുണ്ടായതെന്നും നിരവധി പേർക്ക് പരിക്കേറ്റുവെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സിറിയയിലെ ന്യൂനപക്ഷ സമുദായമായ അലവൈറ്റ് സമൂഹം കൂടുതലായി താമസിക്കുന്ന ഹോംസിലെ വാദി അൽ-ദഹാബ് പ്രദേശത്തെ ഇമാം അലി ഇബ്നു അബി താലിബ് പള്ളിയിലാണ് സ്ഫോടനം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രദേശവാസികളുടെയും ദുരിതാശ്വാസ പ്രവർത്തകരുടെയും സഹായത്തോടെ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് കൊണ്ടുപോയി, പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. സിറിയൻ ആഭ്യന്തര മന്ത്രാലയം സംഭവത്തെ ഭീകരാക്രമണമായിട്ടാണ് വിശേഷിപ്പിച്ചത്. പള്ളി മനഃപൂർവ്വം ലക്ഷ്യമിട്ടതാണെന്നും പരമാവധി നാശനഷ്ടങ്ങൾ വരുത്തുന്നതിനായി വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ സ്ഫോടനം നടത്തിയെന്നും മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ പ്രസ്താവന ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികള്‍ ഇതിനെ ആസൂത്രിതമായ ഭീകരാക്രമണമാണെന്ന് വിശേഷിപ്പിച്ചു.…

യെലഹങ്ക കുടിയൊഴിപ്പിക്കൽ; അതിവേഗം പരിഹാരം കാണണം – ഗ്രാൻഡ് മുഫ്തി

കോഴിക്കോട്: ബംഗളൂരുവിൽ ബന്ദേ റോഡിലെ ഫഖീർ ലേ-ഔട്ട്, വസിം ലേ-ഔട്ട് കോളനികളിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ വെച്ചു തകർത്ത നടപടി ആശങ്കയും വേദനയും സൃഷ്ടിക്കുന്നതാണെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുസ്‌ലിംകളും ദളിതരും തിങ്ങിപ്പാർക്കുന്ന പ്രദേശം കൊടുംതണുപ്പിൽ കുടിയൊഴിപ്പിക്കുന്നത് മനുഷ്യത്വത്തിന് ചേർന്നതല്ലെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ പാർപ്പിട സൗകര്യം ഉറപ്പുവരുത്താൻ ഉത്തരവാദിത്തപ്പെട്ട ഭരണകൂടം തന്നെ അവ ഇടിച്ചുനിരത്തുന്നത് നീതീകരിക്കാനാവാത്തതാണ്. മാനുഷിക പരിഗണനയും വേണ്ട സമയം നൽകിയും പരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തിയും മാത്രമേ സർക്കാർ പോലുള്ള ഔദ്യോഗിക കേന്ദ്രങ്ങൾ ഭൂമി പിടിച്ചെടുക്കൽ പോലുള്ള നടപടികളിലേക്ക് പ്രവേശിക്കാൻ പാടുള്ളൂ. കിടപ്പാടവും സമ്പാദ്യവും രേഖകളും നഷ്ടപെട്ട പാവങ്ങളെ പുനരധിവസിപ്പിക്കാൻ സർക്കാർ അതിവേഗം മുന്നോട്ടുവരണം -ഗ്രാൻഡ് മുഫ്തി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിയോടും മറ്റു സർക്കാർ വൃത്തങ്ങളോടും ഗ്രാൻഡ് മുഫ്തി ആശയ വിനിമയം…

ബ്ലോക്ക് മെമ്പർ സമീറ തോട്ടോളിക്ക് സ്വീകരണം

പടപ്പറമ്പ : മങ്കട ബ്ലോക്ക് പഞ്ചായത്ത് പടപ്പറമ്പ് ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സമീറാ തോട്ടോളിക്ക് വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് കൺവെൻഷനിൽ വെച്ച് സ്വീകരണം നൽകി. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി് അംഗം ഇ .സി ആയിഷ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം മുഖീമുദീൻ സി എച്ച് മുഖ്യപ്രഭാഷണം നടത്തി, യുഡിഎഫ് നേതാക്കളായ സലാം മാസ്റ്റർ ,അനീസ് ബാബു, കെ വി കെ ഹാഷിം തങ്ങൾ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കുറുവ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് മെമ്പർമാരെയും കൺവെൻഷനിൽ ആദരിച്ചു.  

ജില്ലയിൽ വർദ്ധിച്ചുവരുന്ന സംഘപരിവാർ വംശിയാക്രമണങ്ങളെ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചു നിന്ന് ചെറുത്തു തോൽപ്പിക്കണം: വെൽഫെയർ പാർട്ടി

പാലക്കാട്: പാലക്കാട് ജില്ലയുടെ സമാധാന അന്തരീക്ഷത്തെ തകർത്തു സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ അതിക്രമങ്ങളെ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചു നിന്ന് ചെറുത് തോല്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു. വളയാർ ആൾക്കൂട്ടക്കൊല, ക്രൈസ്തവർക്കെതിരെ ആക്രമണം എന്നിവയുടെ പശ്ചാത്തലത്തിൽ സംഘപരിവാർ വംശീയ – വിദ്വേഷ അജണ്ടയെ ചെറുക്കുക എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ജാഗ്രത സദസ്സ് ജില്ലാ പ്രസിഡന്റ് കെ.സി. നാസർ ഉദ്ഘാടനം ചെയ്തു. ലോകം മുഴുവൻ ക്രൈസ്തവ വിശ്വാസികൾ ക്രിസ്മസ് ആഘോഷിച്ചപ്പോൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ക്രൈസ്തവ മതവിശ്വാസികൾക്കെതിരെ ഇന്ത്യയിൽ ക്രിസ്മസ് ആഘോഷിക്കരുതെന്ന് ആക്രോശിച്ച് സംഘപരിവാർ വ്യാപകമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പാലക്കാട് ജില്ലയിൽ പുതുശ്ശേരിയിൽ കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തിന് നേരെ സംഘപരിവാർ ആക്രമണം നടത്തി. ബംഗ്ലാദേശി അല്ലേ എന്ന് ചോദിച്ചു കേരളത്തിലേക്ക് ഉപജീവനത്തിന് വേണ്ടി എത്തിയ ദലിതനായ ഛത്തീസ്ഗഡ് സ്വദേശി രാം…

കവളമുക്കട്ടയില്‍ ഭിന്നശേഷി സൗഹൃദ പകല്‍വീടിന്റെ താക്കോല്‍ദാനം ശനിയാഴ്ച

കവളമുക്കട്ട/മലപ്പുറം: ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ നേതൃത്വത്തില്‍ കവളമുക്കട്ടയില്‍ നിര്‍മ്മിച്ചു നല്‍കുന്ന ഭിന്നശേഷി സൗഹൃദ പകല്‍ വീടിന്റെ താക്കോല്‍ദാനം ശനിയാഴ്ച വൈകിട്ട് 5.30ന് നടക്കും. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിര്‍മ്മിച്ചു നല്‍കുന്ന മാജിക് ഹോം ഭവന പദ്ധതിയുടെ തുടര്‍ച്ചയായാണ് ഇത്തരമൊരു പകല്‍വീട് വിശ്വപ്രഭ ലൈബ്രറിക്കുവേണ്ടി നിര്‍മിച്ചു നല്‍കുന്നത്. അബ്ദുള്‍ വഹാബ് എം.പി, കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ചെണ്ട വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കായികതാരം ഐ.എം വിജയന്‍ എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ദാനം നിര്‍വഹിക്കും. ചടങ്ങില്‍ ഡബ്ലിയു.എച്ച്.ഒ ഇന്ത്യന്‍ നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് അഷീല്‍, മലപ്പുറംജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി.ജയപ്രകാശ്, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ഷൈല തോമസ്, നാഷണല്‍ അവാര്‍ഡ് ജേതാവ് ഫാത്തിമ അന്‍ഷി, കൊയിലാണ്ടി…

ശാന്തിയുടെ ദൂതുമായി ബോൾട്ടൻ മലയാളി അസോസിയേഷൻ ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു; ക്രിസ്തുമസ് – പുതുവത്സര ആഘോഷ പരിപാടികൾ ഡിസംബർ 27ന്

ബോൾട്ടൻ: ശാന്തിയുടെയും സമാധാനത്തിന്റെയും ദൂത് അറിയിച്ചുകൊണ്ട് ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു. കാൽനടയായും വണ്ടികളിലുമായി കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട കരോളിൽ അസോസിയേഷനിലെ കൊച്ചു കുട്ടികളടക്കം അംഗങ്ങൾ. യു കെയിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു മിതമായ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സംഘടിപ്പിച്ചതെങ്കിലും കരോൾ സർവീസ് പ്രൗഡഗംഭീര വിരുന്നായിരുന്നു അംഗങ്ങൾക്ക് സമ്മാനിച്ചത്. വാദ്യ – ഗാന സംഘത്തിന്റെ അകമ്പടിയോടെ സാന്റ ക്ലോസിന്റെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച കരോൾ സംഘം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും മധുരവും ക്രിസ്തുമസ് സന്ദേശവും, ക്രിസ്തുമസ് കാർഡുകളും നൽകി. കരോൾ സംഘത്തെ ഭവനങ്ങളിലേക്ക് ക്ഷണിച്ച എല്ലാ അസോസിയേഷൻ അംഗങ്ങൾക്കും, മൂന്ന് ദിവസങ്ങളിലായി കരോൾ സമാപനത്തോടനുബന്ധിച്ചു കരോൾ സംഘത്തിന് സ്നേഹവിരുന്നൊരുക്കി നൽകിയ ജോമി സേവ്യർ, അനിൽ നായർ, ജോസഫ് കുഞ്ഞ് എന്നിവർക്കും കുടുംബാംഗങ്ങൾക്കുമുള്ള പ്രത്യേകമായ നന്ദി ഭാരവാഹികൾ രേഖപ്പെടുത്തി. ബി…

കാനഡയിൽ ചികിത്സ ലഭിക്കാതെ ഇന്ത്യൻ വംശജന്‍ മരിച്ച സംഭവം; ആശുപത്രി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കാനഡയിൽ മെഡിക്കൽ അശ്രദ്ധ മൂലം ഇന്ത്യൻ വംശജനായ യുവാവ് മരിച്ച സംഭവത്തിൽ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചു. മരണത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നതിനൊപ്പം, കനേഡിയൻ സർക്കാരിനോട് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കാനഡയിൽ മെഡിക്കൽ അശ്രദ്ധ മൂലം ഇന്ത്യൻ വംശജനായ ഒരാൾ മരിച്ച സംഭവത്തിൽ ഇന്ത്യൻ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചു. സംഭവത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും കനേഡിയൻ സർക്കാരിനാണെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യക്തമായി പ്രസ്താവിച്ചു. പ്രതിവാര പത്രസമ്മേളനത്തിൽ, വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ സംഭവം അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് വിശേഷിപ്പിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മരിച്ചയാൾ ഇന്ത്യൻ വംശജനാണെങ്കിലും അദ്ദേഹം ഒരു കനേഡിയൻ പൗരനാണെന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അതിനാൽ, ഉത്തരവാദിത്തം കനേഡിയൻ ആരോഗ്യ സംവിധാനത്തിനും ഭരണകൂടത്തിനുമാണ്. കനേഡിയൻ സർക്കാർ ഈ വിഷയം ഗൗരവമായി കാണണമെന്നും ഇരയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ആവശ്യമായ…

ഇരുപത് കിലോമീറ്റർ വ്യാസവും സൂര്യനെക്കാൾ ഭാരവുമുള്ള ഈ പ്രപഞ്ചത്തിലെ നിഗൂഢ നക്ഷത്രം ശാസ്ത്രത്തിന്റെ ധാരണയെ വെല്ലുവിളിക്കുന്നു

പ്രപഞ്ചം എപ്പോഴും മനുഷ്യന് മനസ്സിലാക്കാൻ കഴിയാത്തതാണ്. ഓരോ ചുവടുവയ്പ്പിലും ഒരു പുതിയ നിഗൂഢത ഒളിഞ്ഞിരിപ്പുണ്ട്. ചിലപ്പോൾ തമോദ്വാരങ്ങൾ നമ്മെ ഭയപ്പെടുത്തുന്നു, ചിലപ്പോൾ വിചിത്ര നക്ഷത്രങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നു. ശാസ്ത്രജ്ഞർ വർഷങ്ങളായി അവയെ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഓരോ ഉത്തരവും പുതിയ ചോദ്യങ്ങൾ ഉയർത്തുന്നു. അതുകൊണ്ടാണ് പ്രപഞ്ചം ഒരു നിഗൂഢതയായി തുടരുന്നത്. മനുഷ്യർക്ക് അറിയാവുന്നതിലും വളരെയേറെ അജ്ഞാതമായ കാര്യങ്ങളുണ്ട്. ഒരു ന്യൂട്രോൺ നക്ഷത്രം ഒരു നിർജ്ജീവ നക്ഷത്രമാണ്. ഒരു ഭീമൻ നക്ഷത്രം പൊട്ടിത്തെറിക്കുമ്പോൾ, അതിന്റെ പുറം കാമ്പ് പറന്നുപോകുന്നു. അകത്തെ കാമ്പ് ചുരുങ്ങി അത്യധികം സാന്ദ്രമാകുന്നു. ഇതിനെ ന്യൂട്രോൺ നക്ഷത്രം എന്ന് വിളിക്കുന്നു. ആറ്റങ്ങൾ പോലും വിഘടിച്ച് എല്ലാം ന്യൂട്രോണുകളാക്കി മാറ്റുന്നു. അതിനാൽ, അതിന്റെ സാന്ദ്രത സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്. ഇത് അതിനെ അതുല്യവും അപകടകരവുമാക്കുന്നു. ഒരു ന്യൂട്രോൺ നക്ഷത്രം വളരെ ചെറുതാണ്, ഏകദേശം ഇരുപത് കിലോമീറ്റർ വ്യാസമുണ്ട്, പക്ഷേ…

പഴയ കേസുകൾ വില്ലനായി; അമേരിക്കയിൽ ഗ്രീൻ കാർഡ് ഉടമയെ വിമാനത്താവളത്തിൽ വെച്ച് തടങ്കലിലാക്കി

ഹൂസ്റ്റൺ: കുട്ടിക്കാലം മുതൽ അമേരിക്കയിൽ താമസിക്കുന്ന കനേഡിയൻ പൗരനും ഗ്രീൻ കാർഡ് ഉടമയുമായ കർട്ടിസ് ജെ. റൈറ്റിനെ (39) വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടങ്കലിലാക്കി. മെക്സിക്കോയിൽ നിന്ന് ബിസിനസ്സ് യാത്ര കഴിഞ്ഞ് മടങ്ങവേ ഹൂസ്റ്റണിലെ ജോർജ്ജ് ബുഷ് ഇന്റർകോണ്ടിനെന്റൽ എയർപോർട്ടിൽ വെച്ചാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഇദ്ദേഹത്തെ പിടികൂടിയത്. 22 വർഷം മുമ്പ്, അതായത് 17-ാം വയസ്സിൽ നടന്ന ചെറിയൊരു മയക്കുമരുന്ന് കൈവശം വെക്കൽ കേസും (Xanax ഗുളിക) പിന്നീട് ഉണ്ടായ ചില ട്രാഫിക്, ആയുധ നിയമ ലംഘനങ്ങളുമാണ് (മിസ്ഡെമിനർ) നടപടിക്ക് ആധാരമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. കുറ്റകൃത്യങ്ങൾ ഒന്നും തന്നെ ഗൗരവകരമായതോ (Felony) അക്രമാസക്തമായതോ അല്ലെങ്കിലും, പഴയ റെക്കോർഡുകൾ മുൻനിർത്തി ഇദ്ദേഹത്തിന്റെ ഗ്രീൻ കാർഡ് റദ്ദാക്കാനാണ് അധികൃതരുടെ നീക്കം. കഴിഞ്ഞ 24 വർഷമായി അമേരിക്കയിൽ സ്ഥിരതാമസക്കാരനാണ് റൈറ്റ്. മൂന്ന് കുട്ടികളും അമേരിക്കൻ പൗരയായ…