ഇറാനെതിരായ യുദ്ധം ലോക സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കും: ഖത്തര്‍ ഊര്‍ജ്ജ മന്ത്രി

ദോഹ (ഖത്തര്‍): ഇറാനെതിരായ യുഎസ് – ഇസ്രായേൽ യുദ്ധം ലോക സമ്പദ്‌വ്യവസ്ഥയെ “തകർക്കാൻ” സാധ്യതയുണ്ടെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. മേഖലയിലെ ഇസ്രായേൽ-യുഎസ് ആക്രമണങ്ങളും ഇറാന്റെ പ്രതികാര നടപടികളും ഗൾഫിലെ എല്ലാ ഊർജ്ജ കയറ്റുമതിക്കാരെയും ദിവസങ്ങൾക്കുള്ളിൽ അടച്ചുപൂട്ടാന്‍ നിര്‍ബ്ബന്ധിതരാക്കുമെന്നും, എണ്ണ വില ബാരലിന് 150 ഡോളറായി ഉയരുമെന്നും ഖത്തർ ഊർജ്ജ മന്ത്രി സാദ് അൽ-കാബി പറഞ്ഞു. ഇത് ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഈ യുദ്ധം ഏതാനും ആഴ്ചകൾ തുടർന്നാൽ, ലോകമെമ്പാടുമുള്ള ജിഡിപി വളർച്ചയെ അത് ബാധിക്കും. എല്ലാവരുടെയും ഊർജ്ജ വില ഉയരാൻ പോകുന്നു. ചില ഉൽപ്പന്നങ്ങളുടെ ക്ഷാമം ഉണ്ടാകും, വിതരണം ചെയ്യാൻ കഴിയാത്ത ഫാക്ടറികളുടെ ഒരു ശൃംഖലാപ്രതികരണവും ഉണ്ടാകും,” മന്ത്രി പറഞ്ഞു. ഇറാന്റെ ആക്രമണങ്ങൾ സൗദി അറേബ്യയെയും ഖത്തറിനെയും പ്രധാന എണ്ണ, വാതക കേന്ദ്രങ്ങളിലെ ഉത്പാദനം നിർത്തിവയ്ക്കാൻ പ്രേരിപ്പിച്ചു. ഈ ആഴ്ച ആദ്യം ഖത്തറിലെ വ്യാവസായിക…

ഇസ്രായേല്‍-യു‌എസ്-ഇറാന്‍ യുദ്ധം: ബഹ്‌റൈനിലും യുഎഇയിലുമുള്ള ആമസോൺ ഡാറ്റാ സെന്ററുകൾ ഇറാനിയൻ ഡ്രോണുകൾ ആക്രമിച്ചതായി ഐആര്‍‌ജിസി

ദോഹ (ഖത്തര്‍): ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ബഹ്‌റൈനിലെ ഒരു ആമസോൺ ഡാറ്റാ സെന്ററിൽ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. എതിരാളികളുടെ സൈനിക, രഹസ്യാന്വേഷണ പ്രവർത്തനങ്ങളെ അത്തരം കേന്ദ്രങ്ങള്‍ എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന് തിരിച്ചറിയുന്നതിനാണ് ബഹ്‌റൈനിലെ ആമസോൺ കേന്ദ്രത്തെ ലക്ഷ്യമിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദുബായിലെയും മേഖലയിലുടനീളമുള്ള മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങളിലുമുള്ള ആമസോൺ ഡാറ്റാ സെന്ററുകൾക്കെതിരെ അടുത്തിടെ നടത്തിയ ഐആർജിസി പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ഈ ആക്രമണമെന്നും ഏജൻസി കൂട്ടിച്ചേർത്തു. അതേസമയം, “യുഎഇയിൽ, ഞങ്ങളുടെ രണ്ട് സൗകര്യങ്ങൾ നേരിട്ട് ആക്രമിക്കപ്പെട്ടു. ബഹ്‌റൈനിൽ, ഞങ്ങളുടെ ഒരു സൗകര്യത്തിന് സമീപമുള്ള ഒരു ഡ്രോൺ ആക്രമണം ഞങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഭൗതിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു,” കമ്പനിയുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗമായ ആമസോൺ വെബ് സർവീസസ് (AWS) കഴിഞ്ഞ തിങ്കളാഴ്ച പറഞ്ഞിരുന്നു. “ഈ ആക്രമണങ്ങൾ ഘടനാപരമായ…

അങ്കത്തിനൊരുങ്ങി കേരളം (ലേഖനം): ജയശങ്കർ പിള്ള, ടൊറന്റോ (കാനഡ)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു മാസങ്ങൾ പിന്നിടുമ്പോൾ കേരളം വീണ്ടും തെരഞ്ഞെടുപ്പിന്റെ ചൂടിലേയ്ക്ക് നീങ്ങുകയാണ്. വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ഉത്സവമേളം അരങ്ങൊഴിയുമ്പോൾ പൊരിവെയിലിൽ കണിക്കൊന്നകൾ പൂക്കുന്ന മീനച്ചൂടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് മൂന്നു മുന്നണികളും. മുൻ വർഷങ്ങളിലേതിനെ അപേക്ഷിച്ചു ഭാരതവും, ലോക മലയാളികളും ഉറ്റു നോക്കുന്ന വാശിയേറിയ തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യാം. കേരളത്തിന്റെ രാഷ്ട്രീയവും തെരഞ്ഞെടുപ്പ് ചരിത്രവും — 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള യാത്രയിൽ പാർട്ടികൾക്കുള്ള സാധീനവും നമുക്ക് വിശകലനം ചെയ്യാം. കേരളം ഇന്ത്യയിലെ വിദ്യാഭ്യാസപരമായി മുന്നിട്ടു നിൽക്കുന്ന, ഏറ്റവും രാഷ്ട്രീയബോധമുള്ള ജനങ്ങൾ ഉള്ള സംസ്ഥാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഉയർന്ന വിദ്യാഭ്യാസനിരക്ക്, സാമൂഹിക ബോധം, സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധത,മത സൗഹാർദ്ദം എന്നിവ കേരളത്തിലെ രാഷ്ട്രീയ സംസ്കാരത്തെ വ്യത്യസ്തമാക്കുന്നു. സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങൾ, തൊഴിലാളി-കർഷക സമരങ്ങൾ, വിദ്യാഭ്യാസ സ്ഥാപങ്ങൾ,, ജനാധിപത്യ മൂല്യങ്ങൾ ഉള്ള ജനങ്ങളും,രാഷ്ട്രീയ പ്രസ്ഥാനങ്ങളും, വിദേശ നിക്ഷേപം,പ്രവാസികൾ എന്നിവയുടെ…

ഫിലഡൽഫിയയിൽ “ആശയവിനിമയ കളരി”; സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്

ഫിലഡൽഫിയ: കുടുംബബന്ധങ്ങളിലും സാമൂഹിക ജീവിതത്തിലും ശരിയായ ആശയവിനിമയത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ‘ഫലപ്രദമായ ആശയവിനിമയം കെട്ടിപ്പടുക്കാം’ (Building Effective Communication) എന്ന വിഷയത്തിൽ പ്രത്യേക ക്ലാസ് സംഘടിപ്പിക്കുന്നു. ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി (സ്നേഹതീരം), സെന്റ് മേരീസ് ക്നാനായ ചർച്ച് എന്നിവർ സംയുക്തമായാണ് ഈ പരിപാടി ഒരുക്കുന്നത്. 2026 മാർച്ച് 15 ഞായറാഴ്ച രാവിലെ കൃത്യം 11 മണിക്ക് (വിശുദ്ധ കുർബാനയ്ക്ക് ശേഷം) ഫിലഡൽഫിയ സെന്റ് മേരീസ് ക്നാനായ പള്ളി ഹാളിൽ വച്ചാണ് ക്ലാസ് നടക്കുന്നത്. പ്രധാന വിവരങ്ങൾ: മുഖ്യപ്രഭാഷണം: ശ്രീമതി സീന മാത്യു (Family Counselor in Philadelphia, തിയോളജിക്കൽ സെമിനാരി ബിരുദധാരി, സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച് അസോസിയേറ്റ് മിനിസ്റ്റർ). സാന്നിധ്യം: റവ. ഫാദർ റെന്നി എബ്രഹാം, റവ. ഫാദർ ചാക്കോ പുന്നൂസ്. ഇന്ന് സമൂഹത്തിലും കുടുംബങ്ങളിലും വർദ്ധിച്ചുവരുന്ന അസ്വാരസ്യങ്ങൾക്ക് പ്രധാന കാരണം ശരിയായ ആശയവിനിമയത്തിന്റെ…

റഷ്യൻ ഇന്റലിജൻസ് സഹായത്തോടെ ഇറാൻ ആക്രമണം ശക്തമാക്കുന്നു; യു എസ് റിപ്പോർട്ട് മിഡിൽ ഈസ്റ്റിനെ ഇളക്കിമറിക്കുന്നു

യുഎസ് സൈനിക താവളങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും സ്ഥാനങ്ങളെക്കുറിച്ച് റഷ്യ ഇറാന് രഹസ്യാന്വേഷണ വിവരങ്ങൾ നൽകുന്നുണ്ടെന്നും, ഇത് ഇറാന് കൂടുതൽ കൃത്യതയോടെ ആക്രമണങ്ങൾ നടത്താൻ അനുവദിക്കുന്നുണ്ടെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. വാഷിംഗ്ടണ്‍: മിഡിൽ ഈസ്റ്റിൽ തുടരുന്ന സൈനിക സംഘർഷങ്ങൾക്കിടയിൽ, ഒരു പുതിയ റിപ്പോർട്ട് അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തി. റഷ്യ ഇറാന് സുപ്രധാന രഹസ്യാന്വേഷണ വിവരങ്ങൾ നൽകുന്നുണ്ടെന്ന് യുഎസ് ഭരണകൂടവുമായി ഒരു റിപ്പോർട്ട് അവകാശപ്പെടുന്നു. ഈ വിവരങ്ങൾ കൂടുതൽ കൃത്യതയോടെ യുഎസ് സൈനിക താവളങ്ങളെയും ആസ്തികളെയും ലക്ഷ്യമിടുന്നതിന് ഇറാനെ പ്രാപ്തമാക്കുന്നുണ്ടെന്ന് റിപ്പോർട്ടില്‍ പരാമര്‍ശമുണ്ട്. യുഎസ് യുദ്ധക്കപ്പലുകളുടെയും സൈനിക വിമാനങ്ങളുടെയും സ്ഥാനങ്ങളെക്കുറിച്ചുള്ള സെൻസിറ്റീവ് വിവരങ്ങൾ ഈ ഇന്റലിജൻസ് വിവരങ്ങളിൽ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഇത് ഇറാനെ യുഎസ് സൈനിക പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും സാധ്യതയുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും സഹായിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, യുദ്ധം ആരംഭിച്ചതുമുതൽ യുഎസ് സൈനിക ആസ്തികളുടെ സ്ഥാനം സംബന്ധിച്ച വിവരങ്ങൾ…

“ഞാൻ ട്രംപിന്റെ സ്വകാര്യ ഭാഗങ്ങളില്‍ കടിച്ചു”: എപ്സ്റ്റീൻ ഫയലുകളില്‍ ട്രം‌പിനെക്കുറിച്ച് ഇരയായ സ്ത്രീയുടെ വെളിപ്പെടുത്തല്‍

തനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോൾ ബിസിനസുകാരനായ ജെഫ്രി എപ്സ്റ്റീൻ തന്നെ ട്രംപിന് പരിചയപ്പെടുത്തിയെന്നും പിന്നീട് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും സ്ത്രീ അവകാശപ്പെട്ടു. വാഷിംഗ്ടന്‍: ജെഫ്രി എപ്സ്റ്റീൻ കേസ് വീണ്ടും അമേരിക്കയിൽ ശ്രദ്ധാകേന്ദ്രമായി. കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. ട്രംപിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ഒരു സ്ത്രീയുടെ പഴയ എഫ്ബിഐ അഭിമുഖവും ഈ ഫയലുകളിൽ ഉൾപ്പെടുന്നു. പുറത്തുവന്ന രേഖകളിൽ ഒരു സ്ത്രീയുമായുള്ള അഭിമുഖവും ഉൾപ്പെടുന്നു. തനിക്ക് 15 വയസ്സുള്ളപ്പോൾ ബിസിനസുകാരനായ ജെഫ്രി എപ്സ്റ്റീൻ തന്നെ ട്രംപിന് പരിചയപ്പെടുത്തിയെന്നും പിന്നീട് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നും അവർ അവകാശപ്പെടുന്നു. തനിക്ക് 15 വയസ്സുള്ളപ്പോഴാണ് സംഭവം. ട്രംപ് തന്റെ പാന്റ്സിന്റെ സിപ്പ് അഴിച്ച് തന്നോട് ഓറൽ സെക്സ് ചെയ്യാൻ ആവശ്യപ്പെട്ടതായി സ്ത്രീ പറഞ്ഞു. ഇതിൽ പ്രകോപിതയായ സ്ത്രീ ട്രംപിന്റെ സ്വകാര്യ ഭാഗങ്ങൾ കടിച്ചുമുറിച്ചു, തുടർന്ന്…

ഇന്ത്യ പ്രസ് ക്ലബ് ഓഫ്നോർത്ത് ടെക്സസ് ഷാജൻ സ്കറിയയുമായി പ്രത്യേക സംഗമം ഡാളസ്സിൽ,മാർച്ച് 8 നു

ഡാളസ്: നോർത്ത് ടെക്സസിലെ പ്രവാസി മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്  പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. പ്രമുഖ മാധ്യമപ്രവർത്തകനും ‘മറുനാടൻ മലയാളി’യുടെ സ്ഥാപക എഡിറ്ററുമായ ഷാജൻ സ്കറിയയുമായി സംവദിക്കാനുള്ള അവസരമാണ് ഈ ചടങ്ങിലൂടെ ഒരുങ്ങുന്നത്. 2026 മാർച്ച് 8 ഞായറാഴ്ച വൈകിട്ട് 5 മുതൽ 7 വരെ കെ.ഇ.എ ഇവൻ്റ് സെൻ്റർ , 580 കാസിൽ ഗ്ലെൻ ഡ്രൈവ്, ഗാർലൻഡ് , ടെക്സാസ് 75043 ഈ പരിപാടിക്ക് വേദിയാകും. “ആഘോഷിക്കാം, ഒത്തുചേരാം” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സോഷ്യൽ മീഡിയ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടി കൂടിയാണിത് മലയാള മാധ്യമരംഗത്ത് ഡിജിറ്റൽ യുഗത്തിന് പുതിയ ദിശാബോധം നൽകിയ വ്യക്തികളിൽ പ്രധാനിയാണ് ഷാജൻ സ്കറിയ. കേരളത്തിലെ പ്രമുഖ ഓൺലൈൻ വാർത്താ പോർട്ടലായ ‘മറുനാടൻ മലയാളി’ യുടെ  സ്ഥാപകനും ചീഫ് എഡിറ്ററുമാണ് അദ്ദേഹം. അധികാരികൾക്കും പ്രമുഖർക്കും എതിരെയുള്ള…

ഫോമാ വെസ്റ്റേൺ റീജിയന്റെ ലൈവ് മ്യൂസിക് “സ്വരസന്ധ്യ” മാർച്ച് 8-ന്

കാലിഫോർണിയ:  ദൈനം‌ദിന  ജീവിതത്തിന്റെ മാനസിക പിരിമുറുക്കത്തിൽ നിന്നും അല്പം മാറിനിന്ന് കുറച്ച് ശുദ്ധസംഗീതത്തിന്റെ സ്വരമാധുരിക്കൊപ്പം കാതോർത്തിരിക്കാൻ, അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഫോമാ വെസ്റ്റേൺ റീജിയന്റെ വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ നിങ്ങൾക്കായി “സ്വരസന്ധ്യ – സംഗീത സായാഹ്നം” അവസരമൊരുക്കുന്നു. മാർച്ച് മാസം എട്ടാം തീയതി ഞായറാഴ്ച വൈകിട്ട് എട്ട് മണി – EST(അഞ്ച് മണി – PST) മുതൽ ആരംഭിക്കുന്ന സ്വരസന്ധ്യ സംഗീത സായാഹ്‌നത്തിൽ പങ്കെടുക്കുന്നതിനായി ഏവരെയും ക്ഷണിക്കുന്നതായി R.V.P ജോൺസൺ ജോസഫ് വ്യക്തമാക്കി. അലയലയായി ഒഴുകിയെത്തുന്ന ശ്രുതി ചേർന്ന ഹൃദ്യമായ സ്വരമാധുരി നിങ്ങൾക്കായി ആലപിക്കുന്നത് നമ്മൾക്കേറ്റവും പ്രീയപ്പെട്ട പ്രശസ്‌ത ഗായികയും, ഐഡിയ സ്റ്റാർ സിംഗർ സീസൺ-6 വിജയിയുമായ മെറിൻ ഗ്രിഗറിയും, മറ്റു അമേരിക്കൻ മലയാളി ഗായികമാരുമാണ്. വനിതാ ദിനത്തിൽ റീജിയണിലെ വനിതകൾ അണിനിരക്കുന്ന റീജിയന്റെ പരിപാടി എന്ന പ്രത്യേകതയും ഇതിനുണ്ട്. ഒന്നര മണിക്കൂറോളം നീണ്ടുനിൽക്കുന്ന സംഗീത സായാഹ്നത്തിന്റെ…

നോർത്ത് കരോലിന പ്രൈമറി തിരഞ്ഞെടുപ്പ്: നിദ അല്ലത്തിന് പരാജയം; വലേരി ഫുഷെയ്‌ക്ക് വിജയം

ഡർഹാം (നോർത്ത് കരോലിന): നോർത്ത് കരോലിനയിലെ നാലാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിൽ പുരോഗമന ചിന്താഗതിക്കാരിയായ നിദ അല്ലം പരാജയം സമ്മതിച്ചു. നിലവിലെ പ്രതിനിധിയായ വലേരി ഫുഷെയാണ് നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചത്. 99% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഫുഷെ 49.2 ശതമാനവും നിദ അല്ലം 48.2 ശതമാനവും വോട്ടുകൾ നേടി. ശതകോടീശ്വരന്മാരും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  ലോബികളും വൻതോതിൽ പണമൊഴുക്കിയാണ് തന്റെ സീറ്റ് ‘വാങ്ങിയതെന്ന്’ നിദ അല്ലം ആരോപിച്ചു. വൻകിട കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കും യുദ്ധക്കൊതിയൻമാരായ ലോബികൾക്കും വഴങ്ങുന്ന ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തിനെതിരെ അവർ ശക്തമായ മുന്നറിയിപ്പ് നൽകി. ഗാസയിലെ കൂട്ടക്കൊലയ്‌ക്കെതിരെ നിലപാടെടുക്കാനും, ഐ.സി.ഇ  നിർത്തലാക്കാനും, എഐ  ഡാറ്റാ സെന്ററുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും വിജയിച്ച വലേരി ഫുഷെയോട് നിദ ആവശ്യപ്പെട്ടു. 2022-ലും ഫുഷെയോട് പരാജയപ്പെട്ട 32-കാരിയായ നിദ അല്ലം, ഇസ്രായേൽ അനുകൂല ഗ്രൂപ്പുകളുടെയും വൻകിട നിക്ഷേപകരുടെയും ഇടപെടലുകൾ കാരണമാണ് തനിക്ക്…

ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെടിവെച്ചുകൊന്ന കേസ്: ഭാര്യയ്ക്ക് ജീവപര്യന്തം ശിക്ഷ

നോർത്ത് കരോലിന:സ്വന്തം ഭർത്താവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ നോർത്ത് കരോലിന സ്വദേശിനിയായ ഹെതർ ഹിക്സ് ഓമന് ബുധനാഴ്ച  കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പ്രമുഖ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന മൈക്കൽ ജെയിംസ് ഓമനെ  2022-ൽ കൊലപ്പെടുത്തിയ കേസിലാണ് ഈ വിധി. 2022 ജൂണിൽ ഇവരുടെ വീട്ടിൽ വെച്ചാണ് മൈക്കൽ വെടിയേറ്റ് മരിച്ചത്. ഭർത്താവ് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ഹെതർ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ശാസ്ത്രീയ പരിശോധനയിൽ മൈക്കലിന്റെ ശരീരത്തിൽ തോക്കിന്റെ അവശിഷ്ടങ്ങൾ (gunshot residue) കണ്ടെത്താനായില്ല. കൂടാതെ, മൂന്ന് അടിയിൽ കൂടുതൽ അകലെ നിന്നാണ് വെടിയേറ്റതെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കിയതോടെ ഇത് കൊലപാതകമാണെന്ന് തെളിഞ്ഞു. റാൻഡോൾഫ് കൗണ്ടി കോടതി ഹെതർ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും പരോൾ ഇല്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. 20 വർഷത്തിലധികം സേവനമനുഷ്ഠിച്ച മൈക്കൽ ജെയിംസ് ഓമൻ പ്രദേശത്തെ അറിയപ്പെടുന്ന ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു..