ഏമി പെരുമണിശേരി ആർട്ട് ആൻഡ് ലിറ്റററി ചെയർ

ന്യൂയോർക്ക്: കെസിസിഎൻഎ കണ്‍വൻഷനോടനുബന്ധിച്ച് ഇൻഡ്യാന പോലിസിലെ ക്നായി തോമാ നഗറിൽ ജൂലൈ 21 മുതൽ 24 വരെ നടക്കുന്ന കലാമത്സരങ്ങളുടെ പ്രോഗ്രാം ചെയറായി ന്യൂയോർക്കിൽനിന്നുള്ള ഏമി പെരുമണിശേരിലിനെ നിയമിച്ചു. കെസിസിഎൻഎ കണ്‍വൻഷനോടനുബന്ധിച്ച് എല്ലാ പ്രായത്തിലുമുള്ളവർക്കായി നിരവധി കലാമത്സരങ്ങളാണ് ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആർട്ട് ആൻഡ് ലിറ്റററി പ്രോഗ്രാമിന്‍റെ കെസിസിഎൻഎ ലെയ്സണായി പ്രവർത്തിക്കുന്ന ജോമോൻ കുടിയിരിപ്പിൽ അറിയിച്ചു. മത്സരങ്ങളുടെ കോ-ചെയറായി ഷീബ ചെറുശേരിൽ, ബിസ്മി കുശക്കുഴിയിൽ, സുപ്രിയ ഇടുക്കുതറയിൽ, ജോബിൻ ചിറയിൽ എന്നിവരെ തെരഞ്ഞെടുത്തതായി കെസിസിഎൻഎ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടിൽ അറിയിച്ചു. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കമ്മിറ്റി അംഗങ്ങളുമായോ അതാത് യൂണിറ്റ് ഭാരവാഹികളുമായോ ഉടൻതന്നെ ബന്ധപ്പെടണമെന്ന് ഏമി പെരുമണിശേരിയിൽ അറിയിച്ചു. നഴ്സറി സ്കൂളിലെ കുട്ടികൾ, ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ, 5-ാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ , 9-ാം ക്ലാസ് മുതൽ 21 വയസുവരെ…

പതിനഞ്ചുകാരന്‍റെ വെടിയേറ്റു പതിനൊന്നുകാരിക്ക് ദാരുണാന്ത്യം

ബ്രോൺസ്(ന്യൂയോർക്ക്): രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘടനത്തിനിടയിൽ പതിനൊന്നുകാരിക്ക് ദാരുണാന്ത്യം സംഭവിച്ച കേസിൽ പ്രതിയെന്നു സംശയിക്കുന്ന പതിനഞ്ചുകാരനെ പോലീസ് അസ്റ്റു ചെയ്തു. മേയ് 16നായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്. ബ്രോൺസ് വെസ്റ്റ് ചെസ്റ്റർ അവന്യു സ്ട്രീറ്റിലൂടെ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പതിനഞ്ചുകാരനും ഒമർ എന്ന പതിനെട്ടുകാരനുമാണ് സംഭവത്തിനുത്തരവാദികൾ എന്നു പോലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. മറ്റൊരാളെ ലക്ഷ്യമാക്കിയാണ് വെടിയുതിർത്തത്. നിർഭാഗ്യവശാൽ വെടിയുണ്ട തുളച്ചുകയറിയത് അവിടെ ഉണ്ടായിരുന്ന കയ്റ ടെയ് എന്ന പതിനൊന്നുകാരിയുടെ ഉദരത്തിലായിരുന്നു. ഉടൻതന്നെ അടുത്തുള്ള ലിങ്കൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം വെടിയുതിർത്ത അക്രമി സംഘം സ്കൂട്ടറിൽതന്നെ രക്ഷപെടുകയായിരുന്നു. വെടിയുതിർത്തതെന്നു സംശയിക്കുന്ന പതിനഞ്ചുകാരന്‍റെ അറസ്റ്റ് ഒഴിവാക്കാനായി മാതാവ് ഒരു ഹോട്ടലിൽ പാർപ്പിച്ചിരിക്കുകയാ‌യിരുന്നു. അവിടെ എത്തിയാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്കൂട്ടറിലുണ്ടായിരുന്ന പതിനെട്ടുകാരനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. പതിനഞ്ചുകാരനെ മുതിർന്നവനായി പരിഗണിച്ച് കൊലപാതകത്തിനും അനധികൃതമായി…

നാൻസി പെലോസിക്ക് ദിവ്യകാരുണ്യ സ്വീകരണത്തിനു വിലക്ക്

സാൻഫ്രാൻസിസ്കോ: യുഎസ് ഹൗസ് സ്പീക്കറും ഡമോക്രാറ്റിക് പാർട്ടി നേതാവുമായ നാൻസി പെലോസിക്ക് ദിവ്യകാരുണ്യ സ്വീകരണത്തിനു വിലക്കേർപ്പെടുത്തിയതായി സാൻഫ്രാൻസിസ്കോ ആർച്ച്ബിഷപ് സൽവറ്റോർ കോർഡിലിയോൺ ഉത്തരവിറക്കി. ഗർഭഛിദ്രത്തെ തുടർച്ചയായി പിന്തുണയ്ക്കുന്നതാണ് വിലക്കേർപ്പെടുത്തുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതു സംബന്ധിച്ച് മേയ് 19നു ആർച്ച്ബിഷപ്പും ചാൻസിലറും ഒപ്പിട്ട കത്ത് പുറത്തിറക്കി. രണ്ടാമത് വത്തിക്കാൻ കൗൺസിൽ തീരുമാന പ്രകാരം ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതോടെ ആ കുഞ്ഞു സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും മറിച്ചു കുഞ്ഞിനെ ഗർഭിഛിദ്രത്തിലൂടെ നശിപ്പിക്കുന്നത് വലിയ കുറ്റമാണെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. ഏതവസ്ഥയിലും മനുഷ്യ ജീവന്‍റെ മഹത്വം കാത്തു സൂക്ഷിക്കുവാൻ ക്രിസ്താനികൾ ബാധ്യസ്ഥരാണ്. കത്തോലിക്കാ വിശ്വാസിയായ ഒരു രാഷ്ട്രിയക്കാരൻ സഭയുടെ വിശ്വാസ പ്രമാണങ്ങൾക്കെതിരെ നിലകൊള്ളുന്നത് തെറ്റാ‌യ കീഴ്വഴക്കമാണ് സമൂഹത്തിനു നൽകുന്നത്. വിശ്വാസികൾ ആരെങ്കിലും ഇതിനെതിരെ പ്രവർത്തിച്ചാൽ അവരെ വൈദികർ നേരിട്ടു കണ്ട് ഇത്തരം പ്രവർത്തനങ്ങളിൽനിന്നും പിന്മാറമെന്ന് ആവശ്യപ്പെട്ടിട്ടും തുടർന്നും സഭയുടെ പ്രമാണങ്ങൾക്കെതിരെ പ്രവർത്തിച്ചാൽ ദിവ്യകാരുണ്യം…

ഉക്രെയ്ൻ സാംസ്കാരിക കേന്ദ്രത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു

കൈവ്: കിഴക്കൻ ഉക്രെയ്‌നിലെ പുതുതായി അറ്റകുറ്റപ്പണികൾ നടത്തിയ സാംസ്‌കാരിക കേന്ദ്രം ശക്തമായ റഷ്യൻ മിസൈൽ ആക്രമണത്തിൽ നശിപ്പിച്ചതിനെത്തുടർന്ന് ഒരു കുട്ടിയടക്കം എട്ട് പേർക്ക് പരിക്കേറ്റതായി ഉക്രേനിയന്‍ അധികൃതർ പറഞ്ഞു. ഖാർകിവിന്റെ കിഴക്കൻ മേഖലയിലെ ലോസോവ പട്ടണത്തിലെ “പുതുതായി നവീകരിച്ച സാംസ്കാരിക ഭവനം” റഷ്യ ലക്ഷ്യമിട്ടതായി പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. ആക്രമണത്തെ “സമ്പൂർണ തിന്മ” എന്നും “സമ്പൂർണ മണ്ടത്തരം” എന്നും അദ്ദേഹം വിശേഷിപ്പിച്ചു. 11 വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റതായി ഖാർകിവ് റീജിയണൽ ഗവർണർ ഒലെഗ് സിനെഗുബോവ് പറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം ഏഴാണെന്ന് പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ വരുത്തിയ മിസൈൽ ആക്രമണത്തിന് ശേഷം സാംസ്കാരിക കേന്ദ്രത്തിൽ തീപിടുത്തമുണ്ടായി, മേഖലയിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രമായ 1,000 ശേഷിയുള്ള കെട്ടിടത്തിന് നേരെ റഷ്യൻ സൈന്യം…

ന്യൂയോർക്ക് വീണ്ടും കോവിഡ് ഭീതിയിൽ

ന്യൂയോർക്ക്: കോവിഡ് മഹാമാരിയിൽ ഏറ്റവുമധികം ദുരിതം അനുഭവിക്കേണ്ടിവന്ന ന്യൂയോർക്ക് നഗരം സാധാരണ നിലയിലേക്ക് മടങ്ങിവരവേ വീണ്ടും കോവിഡ് ഭീതിയിലേക്ക് അമരുന്നതായി സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ മേ‌യ് 19നു പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2022 ജനുവരിക്കുശേഷം ആദ്യമായി ന്യൂയോർക്കിൽ പ്രതിദിന കേസുകളുടെ എണ്ണം 11,000 ത്തിലേക്ക് ഉയർന്നു. ന്യൂ‌യോർക്കിലെ എല്ലാ സിറ്റികളും ഇതിനകം കോവിഡ് ഭീഷണി ഉ‌യർന്ന (റെഡ് ലെവൽ) തോതിലേക്ക് ഉയ‌ർത്തിയിട്ടുണ്ട്. ന്യൂയോർക്കിലെ കൗണ്ടികളിൽ ബ്രോൺസ് മാത്രമാണ് ലൊ റിസ്ക് വിഭാഗത്തിൽ നിലകൊള്ളുന്നത്. ന്യൂയോർക്കിലെ ആകെയുള്ള 62 കൗണ്ടികളിൽ 54 എണ്ണവും (87 ശതമാനവും) ഓറഞ്ച് ലെവലിലാണ്. കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചതോടെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ന്യൂയോർക്കിലെ 54 കൗണ്ടികൾ ഉൾപ്പെടെ അമേരിക്കയിലെ 297 കൗണ്ടികളിലും കോവിഡ് റിസ്ക് ലെവൽ ഓറഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. വരും മാസങ്ങളിൽ കോവിഡ് വ്യാപനം ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നു രണ്ടു…

സൗദി അറേബ്യയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ പ്രവാസിയുടെ ദുരൂഹ മരണം; എട്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം: ജിദ്ദയിൽ നിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ പ്രവാസിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന എട്ട് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. മറ്റൊരു സംഘംഗമായ യഹിയയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മുമ്പ് സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നെടുമ്പാശേരി മുതൽ പെരിന്തൽമണ്ണ വരെയുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മരിച്ച അട്ടപ്പാടി അഗളി സ്വദേശി അബ്‌ദുല്‍ ജലീലിനെ പ്രതി യഹിയ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മെയ് 15ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ അബ്‌ദുല്‍ ജലീലിനെ നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ യഹിയ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വെളുത്ത നിറത്തിലുള്ള കാറിലാണ് ഇയാള്‍ അബ്‌ദുല്‍ ജലീലിനെ ആശുപത്രിയിലെത്തിച്ചത്. ഡ്രൈവിങ് സീറ്റിലായിരുന്നു യഹിയ.…

സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന് മെയ് 21 ശനിയാഴ്ച തുടക്കം

കൊച്ചി : “വിശ്വാസത്തിൻ്റെ അഭിമാനസാക്ഷ്യം വിമോചനത്തിൻ്റെ പാരമ്പര്യം ” എന്ന പ്രമേയത്തിലൂന്നി സോളിഡാരിറ്റി യൂത്ത്മൂവ്മെൻ്റിൻ്റെ രണ്ടാം സംസ്ഥാന സമ്മേളനം മെയ് 21, 22 ദിവസങ്ങളിലായി കൊച്ചിയിൽ നടക്കും. മെയ് 21 ശനി കലൂർ ഇൻ്റർനാഷ്നൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ സമ്മേളന നഗരിയിൽ രാവിലെ പത്ത് മണിക്ക് സംസ്ഥാന പ്രസിഡൻ്റ് ഡോ.നഹാസ് മാള പതാക ഉയർത്തുന്നതോടെയാണ് സമ്മേളനം ആരംഭിക്കുക. ശനി രാവിലെ മുതൽ ഞായർ ഉച്ചവരെയുള്ള വിവിധ സെഷനുകളിൽ പതിനായിരം യുവജനപ്രതിനിധികളാണ് പങ്കെടുക്കുക.ഫാഷിസ്റ്റ്കാല ഇന്ത്യയെ അഭിമുഖീകരിക്കാൻ ചെറുപ്പത്തെ സജ്ജമാക്കുക , ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മകളെ ശക്തിപ്പെടുത്തുക ,രാജ്യത്തും സംസ്ഥാനത്തും വർധിച്ച് വരുന്ന ഇസ്‍ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കാൻ പൊതുജനപിന്തുണയോടെ ഭരണകൂടത്തിൽ സമ്മർദ്ദം ചെലുത്തുക, യുവാക്കളുടെ കർമ്മശേഷി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക തുടങ്ങിയവയാണ് വിവിധ സെഷനുകളുടെ ഊന്നൽ. ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി.ആരിഫലി ഉദ്ഘാടനം ചെയ്യുന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ…

Hindu statesman Rajan Zed who has opened 109 legislative bodies in Utah with ancient Sanskrit mantras

Distinguished Hindu statesman Rajan Zed has read invocations (opening prayers) in 109 legislative bodies of Utah, containing Sanskrit hymns from world’s oldest extant scripture. Besides the Utah State Senate and Utah House of Representatives; Zed, who is President of Universal Society of Hinduism, has read opening-prayers in 17 county commissions/councils, and 90 city/town councils. These include the most populated counties Salt Lake (about 1.146 million) and Utah; and the least populated Daggett County (only about 590). These also include highly populated cities of West Valley and Provo and slightly populated…

നടന്‍ വിജയ് ബാബു മുന്‍ സോവിയറ്റ് യൂണിയനിലേക്ക് കടന്നതായി പോലീസ്

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബു ദുബായിൽ നിന്ന് ജോർജിയയിലേക്ക് കടന്നതായി റിപ്പോർട്ട്. ഇയാൾ കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് രക്ഷപ്പെട്ടതായി പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നടന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു അറിയിച്ചിരുന്നു കൊച്ചി സിറ്റി പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാസ്‌പോർട്ട് റദ്ദാക്കിയത്. ഇതേത്തുടർന്നാണ് വിജയ് ബാബുവിന്റെ വിസ റദ്ദാക്കാൻ നടപടി സ്വീകരിച്ചത്. പാസ്പോര്‍ട്ട് റദ്ദാക്കുന്നതിന് മുന്‍പാണ് ജോര്‍ജിയയിലേക്ക് പോയതെന്നാണ് സൂചന. മെയ് 19ന് പാസ്‌പോർട്ട് ഓഫീസർക്ക് മുന്നിൽ ഹാജരാകുമെന്ന് വിജയ് ബാബു പറഞ്ഞിരുന്നെങ്കിലും വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു. താൻ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളൂവെന്നും വിജയ് ബാബു പാസ്‌പോർട്ട് ഓഫീസറെ അറിയിച്ചു. വിജയ് ബാബു ദുബായ് വിട്ടതായുള്ള സൂചനകള്‍ ഉണ്ടെന്ന്…

തൃശൂര്‍ പൂരം: മഴ മാറി നിന്നു; ആകാശത്ത് വര്‍ണ്ണവിസ്മയം തീര്‍ത്ത വെടിക്കെട്ട് പൂരപ്രേമികളെ ആവേശഭരിതരാക്കി

തൃശൂർ: ഒരാഴ്‌ചയിലേറെ നീണ്ടുനിന്ന തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള കരിമരുന്ന് പ്രയോഗം, ഒടുവിൽ മഴ അൽപനേരം മാറിനിന്നതിനാൽ വെള്ളിയാഴ്ച നടത്തി. തൃശൂർ പൂരത്തിന്റെ പ്രധാന ഇനമായ വെടിക്കെട്ട് മെയ് 11 ന് നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, മഴ നാശം വിതച്ചതിനാൽ വെടിക്കെട്ട് മെയ് 11 ന് വൈകുന്നേരത്തേക്ക് മാറ്റിവച്ചു. മഴ തുടർന്നതിനാൽ അത് പ്ലാൻ പ്രകാരം നടന്നില്ല. വീണ്ടും മെയ് 14 ലേക്ക് മാറ്റി, അതും നടത്താനായില്ല. വെടിക്കെട്ടു നടത്താന്‍ അനുയോജ്യമായ കാലാവസ്ഥയ്ക്കുള്ള കാത്തിരിപ്പ് തുടരുന്നതിനിടെ, വെള്ളിയാഴ്ച മഴ കുറയുമെന്ന് കാലാവസ്ഥാ പ്രവചനം അറിയിച്ചതാണ് അതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ദേവസ്വം അധികൃതരെ പ്രേരിപ്പിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് യോഗം ചേർന്നത്. തുടർന്ന് വെള്ളിയാഴ്ച വെടിക്കെട്ട് പ്രദർശനം നടക്കുമെന്ന് അറിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ പോലും നൂറുകണക്കിന് ആളുകൾ പ്രദർശനം കാണാൻ നഗരത്തിലെത്തി, ഇത് കരിമരുന്ന് പ്രയോഗത്തോടുള്ള പൊതുജനങ്ങളുടെ ആവേശത്തെ സൂചിപ്പിച്ചു. ഉച്ചയോടെ…