ഹിന്ദുമതം സ്വീകരിച്ച ഉടൻ തന്നെ ജിതേന്ദ്ര ത്യാഗി മുസ്ലീം വിരുദ്ധ പ്രസ്താവന നടത്തി

ശ്രീനഗർ: മുസ്ലീങ്ങൾക്കും ഇസ്ലാമിനുമെതിരെ വിവാദ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് കശ്മീരിലെ കോടതി ജിതേന്ദ്ര നാരായൺ ത്യാഗിക്കെതിരെ (മുമ്പ് പേര് വസീം റിസ്വി) ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ വർഷം യുപി ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വി മതം മാറി ഹിന്ദുമതം സ്വീകരിച്ചിരുന്നു. നേരത്തെയും ഈ കേസിൽ കോടതിയില്‍ ഹാജരാകണമെന്നും പരാതിയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉടൻ മറുപടി നൽകണമെന്നും ആവശ്യപ്പെട്ട് കോടതി സമൻസ് അയച്ചിരുന്നു. എന്നാൽ, കോടതിയിൽ അദ്ദേഹം ഹാജരായില്ല. “ഇപ്പോഴത്തെ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്, പ്രതിക്കെതിരെ ഐപിസി 153 എ, 295 എ, 505 വകുപ്പുകൾ പ്രകാരം പ്രഥമദൃഷ്ട്യാ കേസെടുക്കുന്നു,” കശ്മീർ കോടതി പറഞ്ഞു. പരാതിക്കാരനായ ശ്രീനഗർ നിവാസിയായ ഡാനിഷ് ഹസൻ ദർ പറയുന്നതനുസരിച്ച്, “പ്രതി സ്വന്തം ഇഷ്ടപ്രകാരവും സന്നദ്ധതയോടെയും ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു. എന്നാൽ, മതപരിവർത്തനത്തിന് ശേഷം മാധ്യമങ്ങളോട്…

കാട്ടുപന്നി ക്ഷുദ്രജീവി പ്രഖ്യാപനം – കേന്ദ്രത്തെ പഴിചാരി സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വിഢികളാക്കുന്നു: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

പാല: ജനവാസമേഖലകളിലേയ്ക്ക് കടന്നുവന്ന് ജനങ്ങളെ അക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന് തടസ്സം നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളുമാണെന്നതില്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു. പാല ശാലോം പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന ഇന്‍ഫാം പാല രൂപതാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാതെ നിരന്തരം കേന്ദ്രത്തെ പഴിചാരി ഒളിച്ചോട്ടം നടത്തുന്ന പ്രക്രിയയില്‍നിന്ന് സംസ്ഥാന വനംവകുപ്പ് പിന്മാറണം. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് 11-ാം വകുപ്പ് 1 ബി ഉപവകുപ്പ് പ്രകാരം പഞ്ചായത്തുകള്‍ക്ക് വന്യമൃഗ അക്രമങ്ങളില്‍ നടപടികളെടുക്കാവുന്നതാണ്. ഇതിന്റെയടിസ്ഥാനത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കാട്ടുപന്നികളെ നിയന്ത്രിക്കുവാന്‍ പഞ്ചായത്തുകള്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നിരിക്കെ കേരളത്തില്‍ മാത്രം ഈ നടപടി അട്ടിമറിക്കുന്നു. ഈ കേന്ദ്രനയം നടപ്പില്‍ വരുത്താന്‍ സംസ്ഥാനം തയ്യാറാകണം. രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും ചില…

ലംബോർഗിനി ഇടിച്ചുതെറിപ്പിച്ച യുവതിയുടെ കുടുംബത്തിനു 18.8 മില്യൺ നഷ്ടപരിഹാരം

കലിഫോർണിയ: മുപ്പത്തഞ്ചു മൈൽ വേഗതയുള്ള റോഡിൽ നൂറു മൈൽ വേഗതയിൽ ലംബോർഗിനി ഓടിക്കുകയും റെഡ് സിഗ്‌നലിൽ വാഹനം നിർത്താതെ ഇടത്തോട്ട് തിരിച്ചതിനെതുടർന്നു അവിടെ നിർത്തിയിട്ടിരുന്ന ലക്സ് സെഡാനിൽ ഇടിച്ചതിനെതുടർന്നു യുവതി മരിച്ച കേസിൽ 18.8 മില്യ‌ൺ ഡോളർ നഷ്ടപരിഹാരം നൽകുന്നതിന് ധാരണയായതായി ഡാനിയേൽ ഗേയ്സി അറിയിച്ചു. 2021 ഫെബ്രുവരി 17 നു വെസ്റ്റ് ലോസ്ആഞ്ചലസിലായിരുന്നു സംഭവം. വാഹനം ഓടിച്ചിരുന്ന കൗമാരക്കാരനു അപകടത്തിൽ സാരമായി പരിക്കേറ്റുവെങ്കിലും വിദഗ്ധ ചികിത്സയെ തുടർന്നു സുഖം പ്രാപിച്ചിരുന്നു. കേസിൽ പ്രതിയായ കൗമാരക്കാരനു കഴിഞ്ഞ വർഷം കോടതി ഏഴു മുതൽ ഒന്പതു മാസം വരെ തടവുശിക്ഷ വിധിച്ചിരുന്നു. നിലവിൽ ഇയാൾ ഡാളസ് ജയിലിലാണ്. മൾട്ടിമില്യണയർ ബിസിനസ് മാൻ ജെയിംസ് കറിയുടെ മകനാണ് ഈ കൗമാരക്കാരൻ. കഴിഞ്ഞ സെപ്റ്റംബറിലാണ് കൊല്ലപ്പെട്ട മോനിക്ക മുനോസിന്‍റെ കുടുംബം കേസ് ഫയൽ ചെയ്തത്. അപകടത്തിനു അഞ്ച് സെക്കൻഡിനു മുന്പ് ലംബോർഗിനി…

കൊലക്കേസ് പ്രതിയെ മർദിച്ചു കൊലപ്പെടുത്തി; നാല് കറക്‌ഷൻ ഓഫീസർമാർ അറസ്റ്റിൽ

വെസ്റ്റ് മിയാമി (ഫ്ളോറിഡ): മയാമി കൗണ്ടി ജയിലിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ നാലു ഫ്ളോറിഡ സ്റ്റേറ്റ് കറക്‌‍ഷൻ ഓഫീസർമാർ അറസ്റ്റിൽ. റൊണാൾഡ് കോണർ, ജെറിമി ഗോഡ്ബോൾട്ട്, ക്രസ്റ്റഫർ റോളൻ, കാർക്ക് വാൾട്ടൻ എന്നിവർക്കെതിരെ സെക്കൻഡ് ഡ്രിഗി മർഡർ, ക്രൂവൽ ട്രീറ്റ്മെന്‍റ്, എൽഡർലി പേഴ്സൺ അബ്യൂസ് എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു ജയിലിലടച്ചു. ഈ വർഷം ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ മൂന്നു വരെ ഏപ്രിൽ 28 നും ഒരാളെ ഏപ്രിൽ 29നു മാണ് അറസ്റ്റ് ചെയ്തത്. മാനസിക രോഗികളെ പാർപ്പിച്ചിരുന്ന മുറിയിലെ കൊലക്കേസ് പ്രതി റൊണാൾഡ് ഇൻഗ്രാം (60) ഒരു ഓഫീസറുടെ നേരെ മൂത്രം ഒഴിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതിനെതുടർന്നു ഇയാളെ കൈയാമം വച്ച് നാലു പേരും ചേർന്ന് ക്രൂരമായി മർദിച്ചു. തീരെ അവശനായ പ്രതിയെ അവിടെനിന്നും വാഹനത്തിൽ കയറ്റി മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകുന്നതിനിടയിലാണ്…

Fossils of giant marine reptiles found in the heights of the Swiss Alps

Fossils from some of the largest creatures ever to swim Earth s oceans – whale-sized marine reptiles called ichthyosaurs – have been found in a counterintuitive place: atop three mountains in the Swiss Alps up to 8,990 feet (2,740 meters) above sea level. Scientists on Thursday described rib and vertebrae fossils from two ichthyosaur individuals: one about 69 feet (21 meters) long and the other about 49 feet (15 meters). They described from a third individual the largest-known tooth from any ichthyosaur with a base 2.4 inches (6 cm) wide and…

കിണറ്റിൽ നിന്ന് 282 മനുഷ്യ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന്റെ രുരൂഹത തുടരുന്നു

പഞ്ചാബിലെ അജ്‌നാല ടൗണിലെ പഴയ കിണറ്റിൽ നിന്ന് 2014-ന്റെ തുടക്കത്തിൽ 282 മനുഷ്യ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു. ഈ അസ്ഥികൂടങ്ങൾ ഇന്ത്യ-പാക്കിസ്താന്‍ വിഭജനത്തെ തുടർന്നുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ടവരുടേതാണെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. വ്യത്യസ്ത സ്രോതസ്സുകളുടെ അടിസ്ഥാനത്തിൽ, ഈ അസ്ഥികൂടങ്ങൾ 1857 ലെ സ്വാതന്ത്ര്യ സമരത്തിന്റെ കലാപത്തില്‍ ബ്രിട്ടീഷുകാർ കൊലപ്പെടുത്തിയ ഇന്ത്യൻ സൈനികരുടേതാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍, ഇപ്പോൾ ഗവേഷണത്തിന് ശേഷം, ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തും. ഏറ്റവും പുതിയ പഠനമനുസരിച്ച്, കിണറ്റിൽ നിന്ന് കണ്ടെത്തിയ മനുഷ്യ അസ്ഥികൂടങ്ങൾ പഞ്ചാബിലോ പാക്കിസ്താനിലോ താമസിക്കുന്നവരുടെതല്ലെന്ന് ഗവേഷകർ പറഞ്ഞു. ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അവശിഷ്ടങ്ങളുടെ ഡിഎൻഎ ശ്രേണികൾ ഒത്തുവന്നതായി ടീമിലെ മുതിർന്ന അംഗവും സിസിഎംബിയിലെ മുഖ്യ ശാസ്ത്രജ്ഞനുമായ ഡോ.കെ. തങ്കരാജ് പറഞ്ഞു. അതേസമയം, 26-ാം ബംഗാൾ ഇൻഫൻട്രി ബറ്റാലിയനിലെ ജവാന്മാർ പാക്കിസ്താനിലെ മിയാൻ-മിറിൽ നിലയുറപ്പിച്ചിരുന്നതായും കലാപത്തിനുശേഷം അജ്‌നാലയ്ക്ക് സമീപം ബ്രിട്ടീഷ്…

ഗുജറാത്തിലെ ജെസിബി ഫാക്ടറി സന്ദർശിച്ച ബോറിസ് ജോൺസണെ ബ്രിട്ടീഷ് എംപിമാർ ചോദ്യം ചെയ്തു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സമീപകാല ഇന്ത്യാ സന്ദർശനം, അടുത്ത കാലത്തായി രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ അദ്ദേഹം മൗനം പാലിക്കുന്നതിൽ ബ്രിട്ടീഷ് എംപിമാർക്കിടയിൽ ആശങ്ക ഉയർത്തി. ബ്രിട്ടീഷ് പാർലമെന്റിൽ അടുത്തിടെ നടത്തിയ പ്രസ്താവനയിൽ, ഇന്ത്യൻ വംശജയായ എംപി നാദിയ വിറ്റോം, ജോൺസൺ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയപ്പോൾ ഒരു ജെസിബി ഫാക്ടറി സന്ദർശിച്ചതിനെ ചോദ്യം ചെയ്തു. വിഷയത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി വിറ്റോം ട്വിറ്ററിൽ കുറിച്ചു, “ബിജെപി (മോദിയുടെ ഭരണകക്ഷി) മുസ്ലീങ്ങളുടെ വീടുകളും കടകളും ബുൾഡോസർ ചെയ്യാൻ ജെസിബി ഉപയോഗിക്കുന്നു. ബോറിസ് ജോൺസൺ അടുത്തിടെ ഇന്ത്യ സന്ദർശിച്ചപ്പോൾ ജെസിബി ഉപയോഗിക്കുന്നവര്‍ക്കൊപ്പം പോസ് ചെയ്തു. എന്നാൽ, ജെസിബി ഉപയോഗിച്ച് പൊളിക്കലുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് മോദിയുമായി ചര്‍ച്ച നടത്തിയോ എന്ന് അദ്ദേഹം പറയുന്നില്ല.” ഈ മാസം ആദ്യം രാമനവമി സമയത്ത് പൊട്ടിപ്പുറപ്പെട്ട അക്രമത്തെത്തുടർന്ന് ഡൽഹിയിലെ ജഹാംഗീർപുരിയിലും ഇന്ത്യയുടെ മറ്റ്…

ഇന്ത്യൻ മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് ജർമ്മൻ ഫുട്ബോൾ താരം മെസ്യൂട്ട് ഓസിൽ

മുൻ ജർമ്മൻ ഫുട്ബോൾ താരം മെസ്യൂട്ട് ഓസിൽ ബുധനാഴ്ച ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരായ അക്രമങ്ങളെ ശക്തമായി അപലപിക്കുകയും ഇന്ത്യയിലെ മുസ്ലീങ്ങളോടുള്ള പെരുമാറ്റത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ പൗരന്മാരോട് സംസാരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. “ഇന്ത്യയിലെ നമ്മുടെ മുസ്ലീം സഹോദരീസഹോദരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ലൈലത്തുൽ ഖദറിന്റെ വിശുദ്ധ രാത്രിയിൽ പ്രാർത്ഥിക്കുന്നു,” 33 കാരനായ താരം ട്വിറ്ററിൽ കുറിച്ചു. “ഈ ലജ്ജാകരമായ അവസ്ഥയെക്കുറിച്ച് നമുക്ക് ബോധവൽക്കരണം നടത്താം! ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് വിളിക്കപ്പെടുന്ന രാജ്യത്തെ മനുഷ്യാവകാശങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്?#BreakTheSilence,” അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 8 ന്, ഓസിൽ സോഷ്യൽ മീഡിയയിൽ എടുത്ത് റഷ്യ-ഉക്രെയ്ൻ യുദ്ധസമയത്ത് ലോകസമാധാനത്തെക്കുറിച്ച് ഒരു സന്ദേശം പ്രസിദ്ധീകരിച്ചിരുന്നു. “നമുക്ക് ലോകത്ത് സമാധാനത്തിനായി പ്രാർത്ഥിക്കാം- ഉക്രെയ്‌നിൽ മാത്രമല്ല, ഫലസ്തീൻ, സിറിയ, യെമൻ, ഇറാഖ്, കൂടാതെ ലോകത്തിലെ മറ്റെല്ലാ സ്ഥലങ്ങളിലും ആളുകൾ യുദ്ധത്തിൽ കഷ്ടപ്പെടുന്നു. #StopWAR #JummaMubarak,” ഓസിൽ…

പട്യാലയിൽ ശിവസേനയും ഖാലിസ്ഥാൻ അനുകൂല പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി; കര്‍ഫ്യൂ പ്രഖ്യാപിച്ചു

ചണ്ഡീഗഢ്: ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തിലുള്ള ശിവസേന അംഗങ്ങളും ഖാലിസ്ഥാൻ അനുഭാവികളും തമ്മിൽ കാളി മാതാ ക്ഷേത്രത്തിന് പുറത്ത് ഏറ്റുമുട്ടിയതിനെത്തുടർന്ന് പോലീസ് ആകാശത്തേക്ക് വെടി വെച്ചു. തുടര്‍ന്ന് പട്യാല നഗരത്തില്‍ വെള്ളിയാഴ്ച കർഫ്യൂ ഏർപ്പെടുത്തി. ഇരു സംഘങ്ങളും പരസ്പരം കല്ലെറിയുകയും വാളുകൾ വീശുകയും ചെയ്തതായി പോലീസ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കനത്ത പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും പട്യാല റേഞ്ച് പോലീസ് ഇൻസ്പെക്ടർ ജനറൽ രാകേഷ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധക്കാരിൽ ചിലർ ആക്രമിക്കപ്പെട്ടുവെന്ന അഭ്യൂഹത്തെ തുടർന്നാണ് സംഘർഷം തുടങ്ങിയത്. ശിവസേനയുടെ ഖാലിസ്ഥാൻ ‘മുർദാബാദ് മാർച്ചിനെ’ എതിർക്കാൻ ദുഖ് നിവാരൺ സാഹിബ് ഗുരുദ്വാരയ്ക്ക് മുന്നിൽ തടിച്ചുകൂടിയ നിഹാങ്‌സ് ഖാലിസ്ഥാൻ അനുകൂലികള്‍ മുദ്രാവാക്യങ്ങൾ ഉയർത്തി ക്ഷേത്രത്തിലേക്ക് മാർച്ച് ചെയ്തതായി ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞു. ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന നിഹാംഗുകളെ തടയാൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി പോലീസ് പറഞ്ഞു. സംഘട്ടന…

‘Eid al-Fitr’ Promotions: Union Coop Declares Discounts of up to 75%

Dubai, UAE: Union Coop, the largest consumer cooperative in the UAE, announced the launch of a promotional campaign dedicated to Eid al-Fitr, which will continue until May 9, 2022. The cooperative announced a discount of up to 75% on more than 1,500 basic food, non-food and essential consumer goods, as part of its goals and its keenness to launch community initiatives aimed at making consumers happy, meeting their requirements and providing them with high-quality products at competitive prices, in addition to supporting and serving all social segment groups, which is…