കോട്ടയം: കോൺഗ്രസ് പാർട്ടി സാധാരണക്കാരിൽ നിന്ന് അകലുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പാർട്ടി ഏറ്റെടുക്കുന്നില്ലെന്നും പാർട്ടി ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസിലേക്ക് തിരിച്ചുവരവ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ നേതൃയോഗത്തിലാണ് കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. കോട്ടയം ജില്ലയിലാണ് ഏറ്റവും മോശം പ്രവര്‍ത്തനം നടക്കുന്നത്. സാധാരണക്കാരായ ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുകയാണ്. പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്ക് വ്യാപകമാകുന്നുണ്ട്. സാമൂഹിക സംഘടനകള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശക്തികേന്ദ്രങ്ങള്‍ ആയിരുന്നിടങ്ങളില്‍ പോലും നിലവില്‍ പ്രവര്‍ത്തനം ഇല്ലാത്ത അവസ്ഥയാണ്. പ്രശ്നങ്ങളുമായെത്തുന്ന ജനങ്ങളെ സഹായിക്കണം. അല്ലാതെ വാചക കസര്‍ത്ത് മാത്രം നടത്തിയിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. യോഗത്തില്‍ ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷും പങ്കെടുത്തിരുന്നു.
Author: .
ചികിത്സയ്ക്കായി പിണറായി വിജയന്‍ അമേരിക്കയിലേക്ക്
തിരുവനന്തപുരം: മിനസോട്ടയിലെ മയോ ക്ലിനിക്കിൽ തുടർ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക് പോയി. ഞായറാഴ്ച പുലർച്ചെ 4.30ന് തിരുവനന്തപുരത്ത് നിന്ന് എമിറേറ്റ്‌സ് വിമാനത്തിൽ ദുബായ് വഴി ന്യൂയോർക്കിലേക്ക് പുറപ്പെട്ടു. മേയ് 15ന് തിരിച്ചെത്തും. ഭാര്യ കമലയും പേഴ്‌സണൽ അസിസ്റ്റന്റ് വി എം സുനീഷും ഒപ്പമുണ്ട്. എന്നാല്‍, തന്റെ യുഎസ് യാത്രയിൽ അദ്ദേഹം ആർക്കും ചുമതല നൽകിയിട്ടില്ല. 2018ലും അടുത്തിടെ ഈ വർഷം ജനുവരിയിലും അദ്ദേഹം മയോ ക്ലിനിക്ക് സന്ദർശിച്ചു. ഏപ്രിൽ 27ന് നടക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിൽ ഓൺലൈൻ വഴി അദ്ദേഹം പങ്കെടുക്കും.
ത്രിവർണ പതാകകൾ ഉയർത്താത്തവർ അമൃത് മഹോത്സവം ആഘോഷിക്കുന്നത് കണ്ടതിൽ സന്തോഷമുണ്ട്; അമിത് ഷായെ പരിഹസിച്ച് ആർജെഡി
പട്‌ന: കുൻവർ സിംഗിന്റെ സമരഭൂമിയായ ജഗദീഷ്പൂരിൽ ശനിയാഴ്ച ഭാരതീയ ജനതാ പാർട്ടിയുടെ പേരിൽ ഒരേസമയം 75,000 ത്രിവർണ പതാകകൾ ഉയർത്താനുള്ള ശ്രമം നടന്നു. മറുവശത്ത്, ആർജെഡി നേതാവ് ശിവാനന്ദ് തിവാരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് പ്രസ്താവന നടത്തി. അമിത് ഷായുടെ റാലി വളരെ ചെലവേറിയതാണെന്ന് ഭോജ്പൂരിൽ അമിത് ഷാ എത്തിയപ്പോൾ ശിവാനന്ദ് തിവാരി പറഞ്ഞു. ഒരുപക്ഷേ ബിഹാറിലെ എക്കാലത്തെയും ചെലവേറിയ റാലി. സ്വാതന്ത്ര്യ സമരത്തിൽ ഒരിക്കലും ത്രിവർണ പതാക പിടിച്ചിട്ടില്ലാത്തവർ ഇന്ന് സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ത്രിവർണപതാകയുമായി ആഘോഷിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. ബോച്ചഹാൻ ഉപതെരഞ്ഞെടുപ്പിൽ ആർജെഡിയുടെ വിജയത്തെക്കുറിച്ചും ശിവാനന്ദ് തിവാരി പരിഹാസ സ്വരത്തിൽ സംസാരിച്ചു. 16-17 വർഷമായി ബിഹാറിന്റെ ഭരണം ബിജെപിയുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ അത് കേട്ട് ചിരിച്ച ആർജെഡി നേതാവ് ലാലു യാദവിന്റെ പേരെടുത്ത്…
ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ഷാഫി പറമ്പില്‍
ദോഹ: ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കൂടുതല്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയട്ടെ എന്നും ഷാഫി പറമ്പില്‍ എംഎല്‍എ ആശംസിച്ചു. ഖത്തര്‍ ഒഐസിസി ഇന്‍കാസ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ സമ്മാനദാന ചടങ്ങിലും ഇഫ്താര്‍ സ്നേഹവിരുന്നിലും പങ്കെടുത്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. കോവിഡ് കാലത്തെ പ്രതിസന്ധികളില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടില്‍ എത്തിക്കുവാന്‍ യൂത്ത് കെയര്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന ഖത്തര്‍ ഒഐസിസി – ഇന്‍കാസ് പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ ശ്രദ്ധേയമാണെന്നും ഇത്തരമൊരു പരിപാടിയുടെ സംഘാടന മികവിനെ അഭിനന്ദിക്കുന്നതായും ഷാഫി പറമ്പില്‍ പറഞ്ഞു. തുടര്‍ന്ന് ലേബര്‍ ക്യാംപുകളില്‍ ഒരുക്കിയ ഇഫ്താര്‍ കിറ്റ് വിതരണത്തിലും പ്രവര്‍ത്തക കൂട്ടായ്മയിലും അദ്ദേഹം പങ്കാളിയായി. യുവനേതാക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി ഖത്തര്‍ ഒഐസിസി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം ദോഹയിലെ ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഖത്തര്‍ ഒഐസിസി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍…
ആനയെ കണ്ട അന്ധന്മാരും അവരുടെ സ്വകാര്യ നിഗമനങ്ങളും (ലേഖനം)
തിലകൻ നായകനായ ‘സന്ദേശം‘ എന്ന സിനിമയിൽ തന്റെ സ്വത്തിന്റെ വീതം വാങ്ങാനായി വക്കീലിനെയും കൂട്ടിയെത്തിയ മകളോടും, മരുമകനോടും തിലകൻ പറയുന്ന ഒരു ഡയലോഗുണ്ട് : “അപ്പ നിങ്ങളറിഞ്ഞില്ലേ സ്വത്തെല്ലാം ബാങ്കുകാര് കൊണ്ട് പോയി” എന്ന്. പ്രപഞ്ച ഉൽപ്പത്തിയേക്കുറിച്ചുള്ള കണ്ടെത്തലുകൾക്ക് വേണ്ടി ദശാബ്ധങ്ങളായി തല പുകച്ച മുൻകാല ശാസ്ത്ര സമൂഹം അംഗീകരിച്ചു പുറത്തുവിട്ട സിദ്ധാന്തങ്ങളെ ”അപ്പ നിങ്ങളറിഞ്ഞില്ലേ എല്ലാം ബാങ്ക്കാര് കൊണ്ട് പോയി “ എന്ന നിലയിലാണ് പുത്തൻ ശാസ്ത്ര വാക്താക്കളുടെ ഡയലോഗുകൾ. പ്രപഞ്ചവും ദൈവവും എന്ന പരിഗണനയിൽ പ്രപഞ്ച ഉല്പത്തിയുടെ ആദ്യകാരണം എന്ന നിലയിൽ ദൈവസാന്നിധ്യമുണ്ട് എന്നും, അന്ന് മുതൽ ഇന്ന് വരെയും, ഇനി എന്നുമെന്നേക്കും സ്ഥൂല പ്രപഞ്ചത്തിന്റെബോധാവസ്ഥ എന്ന സൂക്ഷ്മ പ്രപഞ്ചമായി ദൈവം സജീവമാണ് എന്നുമുള്ള എന്റെ നിഗമനങ്ങളെ ( മറ്റാരെങ്കിലുംഇത് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.) അടിവരയിട്ട് ഉറപ്പിക്കുന്നതാണ് സമ കാലീന ശാസ്ത്രം ഇന്ന് മുന്നോട്ടുവയ്ക്കുന്ന പുത്തൻ…
കാൽമുട്ട് വേദനയെത്തുടര്‍ന്ന് പോപ്പ് ഫ്രാന്‍സിസിന് വിശ്രമം
റോം: കാൽമുട്ട് വേദന വീണ്ടും ആരംഭിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഫ്രാൻസിസ് മാർപാപ്പ തന്റെ ഷെഡ്യൂൾ പൂർത്തിയാക്കി വിശ്രമത്തിലേക്ക്. വിദഗ്ധ പരിശോധന ആവശ്യമായി വന്നതിനാല്‍ അടുത്ത ദിവസങ്ങളിലെ മാർപ്പാപ്പയുടെ പ്രതിദിന പരിപാടികൾ റദ്ദാക്കി. പരിശോധനയ്ക്കും ചികിത്സയ്ക്കുമായാണ് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹായമില്ലാതെ എഴുന്നേൽക്കാനും നടക്കാനും കഴിയാത്തതിനാൽ ഈസ്റ്റർ ഞായറാഴ്ച കുർബാന അർപ്പിക്കാൻ മാർപാപ്പ ഏറെ ബുദ്ധിമുട്ടിയിരുന്നു. നഗരത്തിലെ ആശുപത്രിയിലാണ് മാർപാപ്പ വൈദ്യപരിശോധന നടത്തുന്നതെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാൽമുട്ടു വേദന മൂലം മാർപാപ്പ അടുത്തകാലത്ത് ഒട്ടേറെ പരിപാടികൾ റദ്ദാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഉദരരോഗത്തെത്തുടർന്ന് വൻകുടൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാർപാപ്പ അതിൽനിന്ന് പൂർണസുഖം പ്രാപിച്ചെങ്കിലും മുട്ടുവേദനയ്ക്ക് സ്ഥിരമായി ഫിസിയോതെറപ്പിക്കു വിധേയനായിരുന്നു.
യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുക!; സെലെൻസ്‌കി യുഎന്നിനോട് ആവശ്യപ്പെട്ടു
റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് ഏകദേശം 59 ദിവസമായി. അതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ആഗ്രഹം പ്രകടിപ്പിച്ചു. റഷ്യയിൽ തനിക്ക് വിശ്വാസമില്ലെന്നും സെലെന്‍സ്കി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ മോസ്‌കോ സന്ദർശനത്തെ അദ്ദേഹം അപലപിച്ചു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കിയെവിലെ മെട്രോ സ്റ്റേഷനില്‍ വാർത്താ സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു, ‘ഈ യുദ്ധം ആരാണോ ആരംഭിച്ചത്, അദ്ദേഹത്തിന് ഇത് അവസാനിപ്പിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. അങ്ങനെ ചെയ്യുന്നത് റഷ്യയ്ക്കും ഉക്രെയ്‌നും ഇടയിൽ സമാധാനം കൊണ്ടുവരുന്നുണ്ടെങ്കിൽ, പുടിനെ കാണാൻ തനിക്ക് ഭയമില്ല.” റഷ്യൻ പ്രസിഡന്റുമായി സംഭാഷണം നടത്തണമെന്ന് ഞാൻ ആദ്യം മുതൽ നിർബന്ധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. “എനിക്ക് പുടിനെ കാണണം എന്നല്ല, ഈ സംഘർഷം നയതന്ത്രപരമായി അവസാനിപ്പിക്കാന്‍ ഞാൻ അദ്ദേഹത്തെ കാണേണ്ടതുണ്ട്.…
ഡാളസ് കോളജ് ട്രസ്റ്റി ബോർഡ് ഏർളി വോട്ടിംഗ് ഏപ്രിൽ 24 ഞായറാഴ്ച ആരംഭിക്കുന്നു; ഡോ. സോജി ജോണ്‍ സ്ഥാനാർഥി
സണ്ണിവെയ്ല്‍ (ഡാളസ്): ഡാളസ് കോളജ് ട്രസ്റ്റി ബോര്‍ഡിലേക്ക് ഡിസ്ട്രിക്ട് മൂന്നില്‍ നിന്നും നിയമവിദഗ്ധനും, മലയാളിയുമായി ഡോ. സോജി ജോണ്‍ മത്സരിക്കുന്നു. ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മേയ് ഏഴിനു നടക്കുന്ന തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥി പോള്‍ മേയറാണ്. ഏര്‍ലി വോട്ടിങ് ഏപ്രില്‍ 24 മുതല്‍ മേയ് മൂന്നു വരെയാണ്. പൊതുതെരഞ്ഞെടുപ്പ് മേയ് ഏഴിനു നടക്കും. ടെക്‌സസ് ഇന്‍സ്ട്രമെന്റ്‌സില്‍ ദശാബ്ദത്തോളം ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ലീഡറായി പ്രവര്‍ത്തിച്ചിരുന്നു. കോപ്പല്‍ ലൈബ്രറി ബോര്‍ഡിലും സോജി അംഗമായിരുന്നു. ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തും സജീവമാണ്. സെന്റ് പയസ് കാത്തലിക് ചര്‍ച്ച് ഫൈനാന്‍സ് കൗണ്‍സില്‍ അംഗമായിരുന്നു. ചങ്ങനാശ്ശേരി കുന്നിപറമ്പില്‍ ജോണ്‍ കെ. ജോണിന്റെയും തങ്കമ്മ ജോണിന്റെയും മകനാണ്. ഡാലസിലെ രണ്ടു പ്രമുഖ കമ്മ്യൂണിറ്റി കോളജുകള്‍ ഉള്‍പ്പെടുന്ന ഡിസ്ട്രിക്ട് മൂന്നില്‍ നിന്നുമാണ് സോജി മത്സരിക്കുന്നത്. ഡാലസ് കോളജ് ട്രിസ്റ്റി ബോര്‍ഡില്‍ ആകെ ഏഴ്…
ജോ ബൈഡൻ അമേരിക്കയെ നശിപ്പിക്കുന്നു; നമ്മുടെ രാജ്യം നരകത്തിലേക്ക് പോകുന്നു: ഡൊണാൾഡ് ട്രംപ്
ഒഹായോ: പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തെ നശിപ്പിക്കുകയാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. ഡെമോക്രാറ്റുകളും അമേരിക്കൻ പ്രസിഡന്റ് ബൈഡന്റെ ഭരണവും അമേരിക്കയെ നശിപ്പിക്കുകയാണെന്നാണ് ട്രംപിന്റെ അഭിപ്രായം. ഒഹായോയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു, മോഷണം നടന്നു എന്നതാണ് സത്യം. ഇപ്പോൾ നമ്മുടെ രാജ്യം നശിപ്പിക്കപ്പെടുന്നു, നമ്മുടെ രാജ്യം നരകത്തിലേക്ക് പോകുന്നു, ഇതുപോലെ ഒരു അവസ്ഥ നമ്മള്‍ ഒരിക്കലും കണ്ടിട്ടില്ല,’ ട്രംപ് പറഞ്ഞു. അദ്ദേഹവുമായി ബന്ധപ്പെട്ട ചില വിചിത്ര സംഭവങ്ങൾ ഓർത്ത് ട്രംപ് അടുത്തിടെ ബൈഡനെ പരിഹസിച്ചിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് തീർത്തും അറിയാത്ത ഒരു പ്രസിഡന്റാണ് നമുക്കുള്ളതെന്ന് ട്രംപ് പറഞ്ഞു. ബൈഡൻ ഇതെല്ലാം ചെയ്യുമ്പോഴും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആണവായുധങ്ങളെക്കുറിച്ച് സംസാരിക്കുകയും ലോകത്തെ നശിപ്പിക്കുകയും ചെയ്യുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. യുഎസിലെ പെട്രോൾ വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനും ഇപ്പോഴത്തെ ഭരണകൂടമാണ് ഉത്തരവാദികളെന്നും…
യുഎസ് സുപ്രീം കോടതിക്ക് മുൻപിൽ തീ കൊളുത്തി ആത്മഹൂതി
വാഷിംഗ്ടൺ ഡിസി :വാഷിംഗ്ടൺ ഡി സി യുഎസ് സുപ്രീം കോടതിക്ക് മുൻപിലുള്ള പ്ലാസയിൽ തീകൊളുത്തി ആത്മഹത്യക്ക്ശ്രമിച്ചയാൾ പിന്നീട് ആശുപത്രിയിൽ വെച്ച് മരിച്ചു. കൊളറാഡോയിൽ നിന്നുള്ള ഫോട്ടോജേര്ണലിസ്റ് വയൺ ബ്രൂസ് (50)ആണ് തീകൊളുത്തി ആത്മഹത്യ ചെയ്തത് വെള്ളിയാഴ്ച വൈകീട്ട് ആറ് മുപ്പതിന് ആയിരുന്നു സംഭവം .വിവരം ലഭിച്ച ഉടനെ മെഡിക്കൽ എമർജൻസി വിഭാഗം സ്ഥലത്തെത്തി ഇദ്ദേഹത്തെ ഹെലികോപ്റ്ററിൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഇതിനെ തുടർന്ന് സുപ്രീംകോടതി മണിക്കൂറോളം അടച്ചിട്ടു പൊതുജനത്തിന് ഭീഷണിയില്ലായെന്നും മറ്റാർക്കും പരിക്കേറ്റിട്ടില്ല എന്നും സുപ്രീംകോടതി പോലീസ് അറിയിച്ചു. എന്തുകൊണ്ടാണ് ബ്രൂസ് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്ന് വ്യക്തമാക്കാൻ പോലീസ് വിസമ്മതിച്ചു ഇതിനുമുൻപും സുപ്രീം കോടതിക്ക് മുമ്പിൽ പ്രതിഷേധസൂചകമായി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവങ്ങളുണ്ട് .2019 മെയ്മാസം ബെത്‌സൈദ്ധയിൽ നിന്നുള്ള 32 കാരനായ ഇന്ത്യൻ വംശജൻ അർണവ് ഗുപ്ത സ്വയം തീകൊളുത്തി…
