ദുഃഖിതരെ പീഡിതരെ നിരാലംബരെ ഏറെ സന്തോഷ ആശ്വാസ ദായകമായിതാ സ്നേഹത്തിന് ത്യാഗത്തിന് കുളിര് തെന്നലായി ഒരു ക്രിസ്മസ് കൂടി മധുരിക്കും ഓര്‍മകളുമായി മാലോകരെ തേടിയെത്തുന്നിതാ സന്മനസോടെ ഹൃദയ കവാടങ്ങള്‍ തുറക്കു ത്യാഗ സ്നേഹ മണി വീണയില്‍ കാപട്യമില്ലാമണി മന്ത്രങ്ങള്‍ ഉരുവിട്ടു പ്രവര്‍ത്തി മണ്ഡലത്തില്‍ സാധകമാക്കി ഈ ഭൂമി സ്വര്‍ഗ്ഗമാക്കി മാറ്റിടാം ഈ സന്ദേശം അല്ലേ… അന്ന് ബേതലഹേമില്‍ കാലികള്‍ മേയും പുല്‍കുടിലില്‍ ഭൂജാതനായ രാജാധിരാജന് ദേവാധി ദേവന് സര്‍വ്വലോക മാനവകുലത്തിനേകിയത്? മത സിംഹാസന ചെങ്കോല്‍ കിരീടങ്ങള്‍കപ്പുറം അര്‍ഥമില്ലാ ജല്പനങ്ങള് ബാഹ്യ പൂജാ കര്‍മ്മങ്ങള്‍ക്കായി ദൈവം ഇല്ലാ ദേവാലയങ്ങള്‍ക്കു ചുറ്റും പരസ്പരം മല്ലടിക്കും പോരടിക്കും, വെട്ടിനിരത്തും മത മേധാവികളായി നടിക്കും സഹചരേ… പതിയുന്നില്ലെ നിങ്ങടെ കര്‍ണ്ണപുടങ്ങളില്‍ സഹനത്തില്‍, എളിമയില്‍, ദരിദ്രരില്‍ ദരിദ്രനായി ഈ ഭൂമിയില്‍ ഭൂജാതനായ ഉണ്ണി യേശുനാഥന്‍ വാനിലെന്നപോല്‍ ഹൃത്തടത്തില്‍ ജലിക്കുന്ന നക്ഷത്രമായി സന് മനസ്സുകള്‍ പുഷ്പ്പിക്കും…
Category: AMERICA
അനധികൃത കുടിയേറ്റക്കാരുടെ തള്ളികയറ്റം; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
എല്‍പാസൊ (ടെക്സസ്): സതേണ്‍ ബോര്‍ഡറിലൂടെയുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ടെക്സസ് ബോര്‍ഡറിലുള്ള എല്‍പാസൊ സിറ്റി മേയര്‍ ഓസ്ക്കര്‍ ലീഡര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഡിസംബര്‍ 17 ശനിയാഴ്ച പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ അനധികൃതമായി കുടിയേറിയവരെ പുറത്താക്കുന്നതുവരെ(ഡിസംബര്‍ 21) പ്രാബല്യത്തിലുണ്ടാകുമെന്ന് മേയര്‍ പറഞ്ഞു. എല്‍പാസോയിലെ കമ്മ്യൂണിറ്റിക്ക് താങ്ങാവുന്നതിലധികമാണ് കുടിയേറ്റക്കാരുടെ സംഖ്യയെന്നും മേയര്‍ പറഞ്ഞു. വിന്റര്‍ ശക്തിപ്പെടുകയും, താപനില താഴുകയും ചെയ്തതോടെ ഡൗണ്ടൗണ് സ്ട്രീറ്റുകളില്‍ അവയുടെ കുടിയേറ്റക്കാരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ സിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട്. ഏകദേശം 6000ത്തിലധികം കുടിയേറ്റക്കാരാണ് ഓരോ ദിവസവും വിവിധ രഹസ്യ മാര്‍ഗങ്ങളിലൂടെ സിറ്റിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തുന്നതെന്നും മേയര്‍ പറഞ്ഞു. അതേസമയം എല്‍പാസോയില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ ഡാളസ് ഡൗണ്ടൗണിലേക്ക് ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങളും അനുവദിച്ചിട്ടുണ്ടെന്നും മേയര്‍ കൂട്ടിചേര്‍ത്തു. അതിര്‍ത്തി കടന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ നിന്നും ബൈഡന്…
കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങള്‍ ഭക്ഷിച്ച പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം
മിഷിഗണ്‍: 25 വയസ്സുള്ള കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയശേഷം തലകീഴായി കെട്ടിതൂക്കി ശരീരത്തിലെ സ്വകാര്യഅവയവങ്ങള്‍ ഭക്ഷിച്ച പ്രതിയെ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഡിസംബര്‍ 15ന് വ്യാഴാഴ്ചയായിരുന്നു കോടതി വിധി. കെവിന് ബേക്കന്‍(25) എന്ന വിദ്യാര്‍ത്ഥിയെയാണ് മാര്‍ക്ക് ലാറ്റന്‍സ്ക്കി(52) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ബെന്നിംഗ്ടണ്‍ ടൗണ്‍ഷിപ്പില്‍ 2019 ഡിസംബര്‍ 24നായിരുന്നു സംഭവം. ഡിസംബര്‍ 28നായിരുന്നു വികൃതമാക്കപ്പെട്ട ശരീരം കണ്ടെത്തിയത്. സെപ്റ്റംബര്‍ മാസം പ്രതി കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു. മിഷിഗണ്‍ യൂണിവേഴ്സിറ്റി ഹെയര്‍ സ്റ്റയലിസ്റ്റ് വിദ്യാര്‍ത്ഥിയായിരുന്ന ബേക്കന്‍ ഗെ ആപ്പിലൂടെയാണ് പ്രതിയുമായി ബന്ധപ്പെടുന്നത്. 2019 ലെ ക്രിസ്മസ് ബ്രേക്ക് ഫാസ്റ്റിന് കാണാതിരുന്നതിനെ തുടര്‍ന്ന് ബേക്കനെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. ബേക്കന്റെ റൂം മേയ്റ്റ് പറഞ്ഞതനുസരിച്ച് ആപ്പിലൂടെ പരിചയപ്പെട്ട ഒരാളെ കാണുവാനാണ് ബേക്കന്‍ പോയതെന്നായിരുന്നു ലഭിച്ച വിവരം. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. അന്വേഷണോദ്യോഗസ്ഥരുടെ മുമ്പില്‍ പ്രതി കുറ്റം സമ്മതിക്കുകയും…
കാനഡയിലെ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിലുണ്ടായ വെടിവയ്പിൽ അക്രമിയടക്കം ആറ് പേർ മരിച്ചു
ടൊറന്റോ: കാനഡയിലെ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിലുണ്ടായ വെടിവയ്പിൽ അക്രമിയടക്കം ആറ് പേർ മരിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ടൊറന്റോയുടെ പ്രാന്തപ്രദേശത്തുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ഒരു തോക്കുധാരി വെടിയുതിർക്കുകയും കുറഞ്ഞത് അഞ്ച് പേരെ കൊലപ്പെടുത്തുകയും ചെയ്തത്. തുടര്‍ന്ന് അക്രമി പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ടൊറന്റോയിൽ നിന്ന് 30 കിലോമീറ്റർ വടക്ക് യോർക്കിലെ റീജിയണൽ മുനിസിപ്പാലിറ്റിയിലെ വോൺ നഗരത്തിലാണ് വെടിവെപ്പ് നടന്നത്. വെടിവയ്പ്പിന് പിന്നിലെ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമല്ലെന്നും അത് കണ്ടെത്തേണ്ടതുണ്ടെന്നും യോർക്ക് റീജിയണൽ പോലീസ് ചീഫ് ജിം മാക്സ്വീൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സംശയാസ്പദമായ വെടിയേറ്റ ഏഴാമത്തെ ആളും ആശുപത്രിയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങള്‍ മരിച്ചവരുടെ കുടുംബങ്ങളെ അറിയിക്കാനുള്ള പ്രക്രിയയിലാണ്. അതിനാൽ ഈ സമയത്ത്, ഇരകളെക്കുറിച്ചോ വിഷയത്തെക്കുറിച്ചോ ഒരു വിവരവും പങ്കിടാൻ കഴിയില്ല” എന്ന് പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രാദേശിക…
ഹവായിയന്‍ വിമാനം ആകാശചുഴിയില്‍ അകപ്പെട്ടു; 36 പേര്‍ക്ക് പരിക്ക്,11 പേരുടെ നിലഗുരുതരം
ഫിനിക്സ്: ഫിനിക്സില്‍ നിന്നും ഹൊന്നാലുലുവിലേക്ക് പുറപ്പെട്ട ഹവാലിയന്‍ എയര്‍ ലൈന്‍സ് ശക്തമായ ചുഴിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് വിമാന ജോലിക്കാര്‍ ഉള്‍പ്പെടെ 36 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 14 മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ 20 പേരെ എമര്‍ജന്‍സി റൂമില്‍ പ്രവേശിപ്പിച്ചതായും, പതിനൊന്നു പേരുടെ നില അതീവ ഗുരുതരമാണെന്നും എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 18 ഞായറാഴ്ചയായിരുന്നു സംഭവം. തലക്കേറ്റ പരിക്കുമൂലം പലരും അബോധാവസ്ഥയിലായിരുന്നു. 278 യാത്രക്കാരേയും, പത്തു ജീവനക്കാരേയും വഹിച്ചുകൊണ്ടു ഹൊന്നലുലു വിമാനതാവളത്തില്‍ രാവിലെ 11 മണിക്ക് ഇറങ്ങേണ്ട വിമാനം മുപ്പതു മിനിട്ടു മുമ്പാണ് ആകാശചുഴിയില്‍ പെട്ട്ു ശക്തമായി ഉലന്നതു 36,000 അടി ഉയരത്തിലായിരുന്നു വിമാനം പറന്നിരുന്നത്. വിമാനതാവളത്തില്‍ ലാന്റ് ചെയ്ത വിമാനത്തില്‍ നിന്നും പരിക്കേറ്റവരെ സമീപ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിമാനം ചുഴിയില്‍പെട്ടത് പെട്ടെന്നായിരുന്നു. പലര്‍ക്കും ഇരിക്കുന്നതിനോ, സീറ്റ് ബെല്‍റ്റ് ഇടുന്നതിനോ അവസരം…
പ്രത്യാശ നിറഞ്ഞ ക്രിസ്തുമസ് ആഘോഷത്തിലൂടെ പ്രതീക്ഷ നിറഞ്ഞ ഒരു പുതുവർഷത്തിലേക്ക്!
പ്രത്യാശ നിറഞ്ഞ ക്രിസ്തുമസ് ആഘോഷത്തിലൂടെ ഏറെ പ്രതീക്ഷ നിറഞ്ഞ ഒരു പുതുവർഷത്തിലേക്ക് കടക്കുമ്പോൾ, ഈ ക്രിസ്തുമസിൻ്റെ പ്രത്യാശ യേശുവിൽ നിങ്ങളെത്തന്നെ ഉണർത്താനുള്ള സമയമാണ്. ലോകത്തെവിടെയും ഏതൊരു മനുഷ്യനും ഉള്ള ഏക പ്രത്യാശ, യേശുക്രിസ്തുവിലുള്ള വിശ്വാസമാണ്. നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെയായാലും നമുക്ക് വിശ്രമിക്കാൻ കഴിയുന്ന ഒന്നാണ് ആ പ്രതീക്ഷ. മനസ്സിൽ ഭാരമുള്ളവരോ ഇല്ലാത്തവരോ ആയ എല്ലാവർക്കും യേശു തൻ്റെ വിശ്രമം വാഗ്ദാനം ചെയ്യുന്നു. അതിനർത്ഥം, യേശു, കൊണ്ടുവരുന്ന പ്രത്യാശ ദൈവവചനത്തിൻ്റെ താളുകളിൽ നിറയുന്നു. ഈ ക്രിസ്തുമസ് ദിനത്തിൽ നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ, ദൈവം പ്രത്യാശ നിറയ്ക്കട്ടെ. വിജയകരമായ ഒരു ജീവിതം നയിക്കാൻ നിങ്ങൾക്കാവശ്യമായതെല്ലാം യേശുവിൻ്റെ നാമത്തിൽ പൊതിഞ്ഞിരിക്കുന്നു. നിങ്ങൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഈ ക്രിസ്തുമസ് പങ്കിടുമ്പോൾ, ക്രിസ്തുമസിൻ്റെ എല്ലാ പ്രതീക്ഷയും നിറയ്ക്കാനുള്ള നിങ്ങളുടെ വഴികൾ സമാധാനവും, സമൃദ്ധിയും, സ്നേഹവും, കൊണ്ട് നിറയട്ടെ. ക്രിസ്തുമസ്, യേശുവിൻ്റെ ജനനം ആഘോഷിക്കുന്ന ക്രിസ്ത്യൻ…
യുഎസിലേക്ക് കടക്കുന്നതിന് മുമ്പ് നൂറുകണക്കിന് കുടിയേറ്റക്കാരെ മെക്സിക്കോയിൽ നിന്ന് തട്ടിക്കൊണ്ടുപോയി
ഈ ആഴ്ച ടെക്സസിലേക്ക് അതിർത്തി കടന്ന നൂറുകണക്കിന് ആളുകളിൽ പലരേയും അമേരിക്കയിലേക്കെത്തുന്നതിനു മുമ്പേ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ സാക്ഷ്യമനുസരിച്ച്, മോചനദ്രവ്യം ആവശ്യപ്പെട്ടാണ് രണ്ട് സ്ഥലങ്ങളിലേക്ക് അവരുടെ ഇഷ്ടത്തിനു വിരുദ്ധമായി തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തട്ടിക്കൊണ്ടുപോയ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും നിക്കരാഗ്വവയില്‍ നിന്നുള്ളവരാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. ശനിയാഴ്ച, ടെക്സാസ് അതിർത്തി നഗരമായ എൽ പാസോയുടെ മേയർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നൂറുകണക്കിന് കുടിയേറ്റക്കാർ തണുത്ത താപനിലയിൽ തെരുവുകളിൽ ഉറങ്ങുകയും ആയിരക്കണക്കിന് ആളുകൾ ദിവസവും പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലഘട്ടത്തിലെ അതിർത്തി നിയന്ത്രണങ്ങൾ ഡിസംബർ 21-നകം അവസാനിപ്പിക്കാൻ യുഎസ് ജഡ്ജി ഉത്തരവിട്ടതിനെത്തുടർന്ന് നഗരത്തിലേക്കുള്ള കുടിയേറ്റക്കാരുടെ വരവ് കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ഓഗസ്റ്റ് അവസാനത്തിൽ, എൽ പാസോയിലെ യുഎസ് അധികാരികൾ ന്യൂയോർക്കിലേക്കും ചിക്കാഗോയിലേക്കും ഏകദേശം 14,000 കുടിയേറ്റക്കാരെ ബസ് മാര്‍ഗം അയച്ചു. കൊവിഡ് കാലത്തെ അതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ടൈറ്റിൽ 42…
ക്യാൻസർ ബാധിച്ച് മരിക്കുന്ന ഒരാളെ പോലെയാണ് അമേരിക്ക; എഫ് ബി ഐയും ഡി ഒ ജെയും ആയുധധാരികളായ തെമ്മാടികള്‍: ട്രംപ്
ഫ്ലോറിഡ: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അമേരിക്കയെ “കാൻസർ ബാധിച്ച് മരിക്കുന്ന ഒരു വ്യക്തിയോട്” ഉപമിച്ചു. തനിക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ ഒരു കമ്മിറ്റി തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് എഫ്ബിഐയെയും ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിനെയും (ഡിഒജെ) രൂക്ഷമായ ഭാഷയിലാണ് ട്രംപ് വിമർശിച്ചത്. ശനിയാഴ്ചയാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ നെറ്റ്വർക്കായ ട്രൂത്ത് സോഷ്യലിൽ പ്രകോപനപരമായ പോസ്റ്റുകളുടെ ഒരു നിര തന്നെ പങ്കിട്ടത്. “നമ്മുടെ രാജ്യം ഉള്ളിൽ രോഗിയാണ്, ക്യാൻസർ ബാധിച്ച് മരിക്കുന്ന ഒരാളെപ്പോലെ,” അദ്ദേഹം എഴുതി. “ഡെമോക്രാറ്റ് പാർട്ടിയുടെയും സിസ്റ്റത്തിന്റെയും എല്ലാ ഭാഗങ്ങളും, ‘നീതി,’ ‘ഇന്റലിജൻസ്’ ഡിപ്പാർട്ട്മെന്റ് എന്ന് വിളിക്കപ്പെടുന്ന, വക്രതയുള്ള എഫ്ബിഐ ക്യാൻസറാണ്. ഈ ആയുധധാരികളെയും സ്വേച്ഛാധിപതികളെയും നേരിടണം, അല്ലെങ്കിൽ ഒരിക്കൽ മഹത്തായതും മനോഹരവുമായ നമ്മുടെ രാജ്യം മരിക്കും! അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ കമ്പനിയുടെ സേവന നിബന്ധനകൾ…
സാന്താക്ലോസ് നല്കുന്ന സന്ദേശം: ഉമ്മന്‍ കാപ്പില്‍
പ്രപഞ്ചമാകെ സന്തോഷം പ്രസരിക്കുന്ന ക്രിസ്തുമസ്കാലം വീണ്ടും വരവായി! ക്രിസ്തുമസ് ഗാനങ്ങളും, വര്‍ണശബളിമയാര്‍ന്ന വിളക്കുകളും അലങ്കാരങ്ങളും ഇരുട്ടില്‍ ഇരുന്ന ജനതയ്ക്കു വെളിച്ചം പോലെ ക്രിസ്തുദേവന്റെ വരവ് വിളിച്ചറിയിക്കുന്നു. സന്തോഷത്തിന്റെയും കരുതലിന്റെയും നാളുകളെ ഓര്‍മ്മിപ്പിക്കാന്‍ ക്രിസ്തുദേവന്റെ പ്രതീകമായി സാന്റാക്ലോസും വരവായി. ഐതിഹ്യങ്ങള്‍ അനുസരിച്ച്, ക്രിസ്തുമസ് ഫാദര്‍ എന്നറിയപ്പെടുന്ന സാന്താക്ലോസ് നാലാം നൂറ്റാണ്ടില്‍ ആധുനിക തുര്‍ക്കിയിലെ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന സെന്റ് നിക്കോളാസ് എന്ന സന്യാസിയായിരുന്നു. തനിക്കുള്ളതെല്ലാം പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി ദാനം ചെയ്ത ഉദാരമനസ്തനായ വ്യക്തിയായിട്ടാണ് വിശുദ്ധ നിക്കോളാസിനെ കണക്കാക്കുന്നത്. ഇന്ന്, ക്രിസ്മസ് കാലത്ത് കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും സമ്മാനങ്ങളും കൊണ്ടുവരുന്ന ഒരു ഒരു അപ്പച്ചനായിട്ടാണ് സാന്താക്ലോസ് അറിയപ്പെടുന്നത്. വിശുദ്ധ നിക്കോളാസിനെ കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്, അവ ശരിയാണെന്നതിന് വിശ്വസനീയമായ തെളിവുകളൊന്നുമില്ല. എല്ലാ സംസ്കാരങ്ങള്‍ക്കും സാന്താക്ലോസിനെപ്പോലെ ഇതിഹാസ പുരുഷന്മാരുണ്ട്. ക്രിസ്തുമസ് കാലത്തു സാന്താക്ലോസ് ആഗതനാകുന്നപോലെ എല്ലാ വര്‍ഷവും ഓണക്കാലത്ത് പ്രത്യക്ഷപ്പെടുന്ന മാവേലി നമുക്ക്…
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 24): ജോണ്‍ ഇളമത
മറ്റൊരു മാറ്റത്തിന് കാലം കാത്തുകിടന്നു. പലതും സംഭവിക്കുന്നത് പ്രതീക്ഷകള്‍ക്കപ്പുറം. പോപ്പ് ലിയോ പത്താമന്‍ അസ്വസ്ഥനായി. മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുന്നു. എന്തുചെയ്യാനാകും! അപ്രമാദിത്വത്തിന്റെ വെണ്‍ചാമരം ഒടിഞ്ഞുവീഴുന്നു. എവിടെയും ശ്രതുക്കള്‍! എങ്ങനെ ഒതുക്കും? ദിശ മാറി അടിക്കുന്ന കൊടുങ്കാറ്റ്! ജര്‍മ്മനിയില്‍ നിന്നാണ് ആ കൊടുങ്കാറ്റ് വീശിയത്. വിറ്റന്‍ബര്‍ഗ്ഗ് യൂണിവേഴ്സിറ്റിയോടനുബന്ധിച്ച കത്തോലിക്കാ കത്തീഡ്രലിന്റെ പ്രധാന കവാടത്തിലെ കതകില്‍ അക്കമിട്ട തൊണ്ണൂറ്റിയഞ്ച് പ്രതിഷേധ പ്രകടന പത്രിക (95 തെസ്സസ്സ്) തൂങ്ങി. മാര്ട്ടിന് ലൂഥര്‍ എന്ന സെന്റ് അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിലെ പുരോഹിതനായിരുന്നു അതിനു പിന്നില്‍. നിയമം, വൈദ്യശാസ്ത്രം, ദൈവശാസ്ത്രം എന്നിവയില്‍ അഗാധപാണ്ഡിത്യം നേടിയ പുരോഹിതനായ പ്രൊഫസ്സര്‍. പോപ്പ് ലിയോ പത്താമന്റെ ചെയ്തികളുടെ രൂക്ഷ വിമര്‍ശനം, അല്ലെങ്കില്‍ അദ്ദേഹം പ്രഖ്യാപനം ചെയ്ത ദണ്ഡവിമോചനത്തിന്റെ പാര്‍ശ്വ ഫലങ്ങള്‍! ശുദ്ധീകരണസ്ഥലത്തിന് വിലയിട്ട് പേപ്പല്‍ ഖജനാവ് കൊഴുപ്പിച്ചതിന്, ആ പണം ഉപയോഗിച്ച് സെന്റ് പീറ്റേഴ്സ് ബസിലിക്ക വലുതാക്കി പുതുക്കിപ്പണിയുന്നതിന്റെ…
