ബെത്‌ലഹേമിലെ ആട്ടിടയര്‍ വഴി ലോകത്തിനു ലഭിച്ച സദ്‌വാര്‍ത്തയും സന്ദേശവും

അപ്പത്തിന്‍റെ ഭവനം എന്നര്‍ത്ഥം വരുന്ന ബെത്ലഹേം എന്ന ചെറിയ ഗ്രാമത്തില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം സംഭവിച്ച ഉണ്ണിയേശുവിന്‍റെ ജനനത്തിന്‍റെ സദ്വാര്‍ത്ത ആദ്യം ലഭിക്കുന്നതു നിഷ്ക്കളങ്കരായ ആട്ടിടയന്മാര്‍ക്കായിരുന്നല്ലോ. ലോക വാര്‍ത്തകള്‍ തല്‍സമയം ജനങ്ങളിലെത്തിക്കാന്‍ പരസ്പരം മല്‍സരിക്കുന്ന വാര്‍ത്താ ചാനലുകളും, ആശയ വിനിമയത്തിനും, വിനോദത്തിനുമായി ഇന്നു പലരും ആശ്രയിക്കുന്ന റ്റ്വിറ്റര്‍, മെറ്റ, ഇന്‍സ്റ്റ തുടങ്ങിയ സമൂഹ മാധ്യമങ്ങളും ഇല്ലാതിരുന്ന അക്കാലത്ത് തിരുപ്പിറവിയുടെ സുവിശേഷം ലോകത്തെ അറിയിക്കാനുള്ള മഹാദൗത്യം ലഭിക്കുന്നത് സാധാരണക്കാരായ പാവം ഇടയബാലന്മാര്‍ക്കായിരുന്നു. അന്നന്നത്തെ ആഹാരത്തിനായി കാലികളെ മേയ്ക്കുന്നവര്‍ അന്നും ഇന്നും സമൂഹത്തിലെ താഴെ തട്ടില്‍ ജീവിക്കുന്നവരും, എല്ലാവരാലും അവഗണിക്കപ്പെട്ടവരുമാണ്. അവര്‍ക്ക് തൊഴില്‍ മാന്യതയോ, സമ്പത്തോ, പദവികളോ ഒന്നും ഇല്ല, എന്തിന്, അന്തിയുറങ്ങാന്‍ സ്വന്തം ഗോശാലമാത്രം കൈമുതലായി ഉള്ള ഇവര്‍ പക്ഷേ കാപട്യവും, ചതിയും എന്തെന്നറിയാത്ത നിഷ്ക്കളങ്ക ഹൃദയര്‍ ആണ്. എളിയ ഇടയ ബാലനായി ജീവിതം ആരംഭിച്ച് വലിയൊരു രാജവംശത്തിനുടമയായി ബൈബിളില്‍…

ദക്ഷിണ കൊറിയയിലേക്ക് അമേരിക്ക ബി-52 ബോംബറുകളും എഫ്-22 യുദ്ധവിമാനങ്ങളും അയക്കുന്നു

വാഷിംഗ്ടണ്‍: ഉത്തര കൊറിയയുമായുള്ള പിരിമുറുക്കം അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ ദക്ഷിണ കൊറിയയും യുഎസും ചേർന്ന് ചൊവ്വാഴ്ച യുഎസ് ആണവശേഷിയുള്ള ബോംബറുകളും നൂതന സ്റ്റെൽത്ത് ജെറ്റുകളും ഉൾപ്പെട്ട ഒരു സംയുക്ത “സൈനിക വ്യോമാഭ്യാസം” നടത്തിയതായി റിപ്പോര്‍ട്ടുകള്‍. യുഎസ് ബി-52 ബോംബറുകളും എഫ്-22 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളും ഉൾപ്പെടുന്ന പരിശീലനത്തിൽ ദക്ഷിണ കൊറിയയെ എല്ലാ സൈനിക ഭീഷണികളിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള യുഎസിനുള്ള കരാറിന്റെ ഭാഗമായി തെക്കൻ ദ്വീപായ ജെജുവിന് തെക്കുപടിഞ്ഞാറുള്ള തെക്കൻ വ്യോമ പ്രതിരോധ ഐഡന്റിഫിക്കേഷൻ സോണിലാണ് നടന്നതെന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു. ഇത്തവണ ബി-52 എച്ച്, എഫ് -22 യുദ്ധവിമാനങ്ങളുടെ വിന്യാസം യുഎസിന്റെ വിപുലീകൃത പ്രതിരോധത്തിന്റെ വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അതില്‍ പറയുന്നു. നാല് വർഷത്തിനിടെ ആദ്യമായാണ് ഏഷ്യൻ രാജ്യത്ത് വിന്യസിച്ച യുഎസ് എഫ്-22 ജെറ്റുകൾ, സിയോളിന്റെ എഫ്-35, എഫ്-15 യുദ്ധവിമാനങ്ങൾ…

ദമ്പതികള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 35 മില്യണ്‍ ഡോളര്‍ ഇനാം

ടൊറന്റൊ (കാനഡ): അഞ്ചു വര്‍ഷം മുമ്പു കൊല്ലപ്പെട്ട ബില്യനിയര്‍ ദമ്പതികളുടെ കൊലയാളികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 35 മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചു കുടുംബാംഗങ്ങള്‍. മുമ്പു പ്രഖ്യാപിച്ച 25 മില്യനു പുറമെ 10 മില്യണ്‍ കൂടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2017 ഡിസംബര്‍ 15നാണ് ജനറില്‍ ഡ്രഗ് മേക്കര്‍ അപ്പോ ടെക്‌സ് കമ്പനി ഉടമസ്ഥാനായ ബാരി ഷെര്‍മാന്‍(75), ഭാരി എന്തിയും തങ്ങളുടെ കൊട്ടാരതുല്യമായ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതൊരു കൊലപാതമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇവരുടെ മകന്‍ ജോനാഥാന്‍ ഷെര്‍മന്നാണ് പ്രതിഫലം വര്‍ദ്ധിപ്പിച്ച വിവരം ഡിസംബര്‍ 19ന് മാധ്യമങ്ങളെ അറിയിച്ചത്. പൈശാചിക പ്രവര്‍ത്തി ചെയ്തവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാതെ വിശ്രമമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴിഞ്ഞ വര്‍ഷം പോലീസ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീഡിയോ പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചു സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ജ്യൂയിഷ് കമ്മ്യൂണിറ്റിയില്‍പ്പെട്ട ഇവരുടെ കൊലപാതകം കനേഡിയന്‍ ഗവണ്‍മെന്റിനേയും, പോലീസിനേയും…

ഫ്ലൂ സീസണിൽ കുട്ടികൾക്കുള്ള മരുന്നുകളുടെ ദൗർലഭ്യം അമേരിക്കയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന്

COVID-19, ഇൻഫ്ലുവൻസ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ ശീതകാല “ട്രിപ്പിൾഡെമിക്” തരംഗത്തിനിടയിൽ കുട്ടികളുടെ വേദന നിവാരണ മരുന്നുകളുടെ കുറവ് അമേരിക്കയില്‍ വര്‍ദ്ധിക്കുകയാണെന്ന് യുഎസ് ഫാർമ കമ്പനികളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്ത് വാർഷിക ഇൻഫ്ലുവൻസ സീസൺ അതിവേഗം ആരംഭിച്ചതാണ് മരുന്നുകളുടെ ക്ഷാമത്തിന് കാരണമെന്ന് വിദഗ്ധർ കുറ്റപ്പെടുത്തുന്നു. മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ദ്രുതഗതിയിലുള്ള വ്യാപനവും ഇത് കുറിപ്പടി ആവശ്യമില്ലാതെ വാങ്ങാവുന്നവ മരുന്നുകളുടെ ആവശ്യം വർദ്ധിച്ചു. മരുന്ന് വിതരണത്തിലെ അപാകതകളും ഇത് എടുത്തുകാണിക്കുന്നു, പ്രത്യേകിച്ചും ഏറ്റവും അടിസ്ഥാനപരമായ ചില ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാനുള്ള രാജ്യത്തിന്റെ കഴിവിന്റെ കാര്യത്തിൽ. കഴിഞ്ഞ രണ്ട് വർഷങ്ങളായി നമ്മൾ കണ്ടതിനേക്കാൾ കൂടുതൽ രോഗികളായ കുട്ടികള്‍ ഈ വർഷത്തില്‍ കാണാമെന്ന് ഇൻഡ്യാനപൊളിസിലെ റൈലി ചിൽഡ്രൻസ് ഹെൽത്തിലെ ശിശുരോഗ വിദഗ്ധൻ ഷാനൻ ഡിലൻ പറഞ്ഞു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അനുസരിച്ച്,…

6 മാസം മുതല്‍ പ്രായമുള്ള ന്യൂയോര്‍ക്കിലെ എല്ലാവരും ഫ്‌ളൂ വാക്‌സിന്‍ എടുക്കണമെന്ന് ന്യൂയോര്‍ക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്

ന്യൂയോര്‍ക്ക് : ആറുമാസം മുതല്‍ മുകളിലോട്ട് പ്രായമുള്ള എല്ലാ ന്യൂയോര്‍ക്കിലെ ജനങ്ങളും നിര്‍ബന്ധമായും ഫ്‌ളൂ വാക്‌സിന്‍ സ്വീകരിക്കണമെന്നു ന്യൂയോര്‍ക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ഡിസംബര്‍ 10ന് അവസാനിച്ച ആഴ്ചയേക്കാള്‍ 19 ശതമാനമാണ് ഫ്‌ളൂ വര്‍ദ്ധിച്ചിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ആറുശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വര്‍ദ്ധിച്ചിരിക്കുന്നു. ഈയ്യിടെ നാലു കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിന്റര്‍ സീസണ്‍, ഹോളിഡേ സീസണ്‍, ആരംഭിച്ചതോടെ ന്യൂയോര്‍ക്കില്‍ ഫ്‌ളൂ, ആര്‍.എസ്.വി., കോവിഡ് 19 കേസ്സുകള്‍ വ്യാപകമായിരിക്കുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന് ഏറ്റവും അനുയോജ്യമായത് ഫ്‌ളൂ വാക്‌സിന്‍ തന്നെയാണ് സ്റ്റേറ്റ് ഹെല്‍ത്ത് കമ്മീഷ്ണര്‍ ഡോ.മേരി ടി. ബസ്സറ്റ് പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കുന്നതു സ്വയം രക്ഷിക്കാനും, കുടുംബാംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും കൂടിയാണ്. ഫ്‌ളൂ സീസണ്‍ ആരംഭിച്ചതോടെ ന്യൂയോര്‍ക്കിലെ 62 കൗണ്ടികളില്‍ 166 273 പോസിറ്റീവ് ഇന്‍ഫ്‌ളൂവന്‍സ കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയില്‍…

മദ്യലഹരിയില്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മൂന്നു കുട്ടികളും മാതാവും കൊല്ലപ്പെട്ടു; പ്രതിക്ക് 4 ജീവപര്യന്തം

ഹൂസ്റ്റണ്‍ : മാര്‍ച്ച് മാസം 14ന് ലോംഗ് വ്യൂവില്‍ നിന്നും ഹൂസ്റ്റണിലേക്കുള്ള യാത്രയില്‍ 37 വയസ്സുള്ള ഡാനിയല്‍ കാനഡ ഓടിച്ചിരുന്ന വാഹനം 28 വയസ്സുള്ള യുവതിയും, അവരുടെ അഞ്ചും, രണ്ടും വയസ്സും, ഏഴു മാസവുമുള്ള മൂന്നു കുട്ടികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചു. തുടര്‍ന്ന് വാഹനത്തിന്  തീപിടിക്കുകയും യുവതിയും മൂന്നു കുട്ടികളും സംഭവസ്ഥലത്തുവെച്ചു തന്നെ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ പ്രതിക്ക് നാല് ജീവപര്യന്തം ആണ് ശിക്ഷ വിധിച്ചത്. ലീഗല്‍  ലിമിറ്റിനേക്കാള്‍ രണ്ടിരട്ടി ആല്‍ക്കഹോളിന്റെ അംശം ഡാനിയേലിന്റെ  രക്തത്തില്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല നൂറ് മൈല്‍ വേഗതയിലാണ് ഇയാള്‍ കാറോടിച്ചിരുന്നത് എന്നും കണ്ടെത്തി.  ചെറിയ പരിക്കുകളോടെ ഇയാള്‍ രക്ഷപ്പെട്ടു. ഭാവി വാഗ്ദാനങ്ങളായ മൂന്നു കുട്ടികളുടെയും, അവരുടെ മാതാവിന്റെയും വിലപ്പെട്ട ജീവനുകളാണ് പ്രതി കവര്‍ന്നെടുത്തത് എന്നും, യാതൊരു ദയാദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. മൂന്നാഴ്ചയാണ് കേസിന്റെ  വിചാരണ നടന്നത്. ഇയാള്‍ക്കെതിരെ…

ഹൃദയ കവാടം തുറക്കും ക്രിസ്മസ്‌ (കവിത): എ.സി. ജോര്‍ജ്

ദുഃഖിതരെ പീഡിതരെ നിരാലംബരെ ഏറെ സന്തോഷ ആശ്വാസ ദായകമായിതാ സ്നേഹത്തിന്‍ ത്യാഗത്തിന്‍ കുളിര്‍ തെന്നലായി ഒരു ക്രിസ്മസ്‌ കൂടി മധുരിക്കും ഓര്‍മകളുമായി മാലോകരെ തേടിയെത്തുന്നിതാ സന്മനസോടെ ഹൃദയ കവാടങ്ങള്‍ തുറക്കു ത്യാഗ സ്നേഹ മണി വീണയില്‍ കാപട്യമില്ലാമണി മന്ത്രങ്ങള്‍ ഉരുവിട്ടു പ്രവര്‍ത്തി മണ്ഡലത്തില്‍ സാധകമാക്കി ഈ ഭൂമി സ്വര്‍ഗ്ഗമാക്കി മാറ്റിടാം ഈ സന്ദേശം അല്ലേ… അന്ന്‌ ബേതലഹേമില്‍ കാലികള്‍ മേയും പുല്‍കുടിലില്‍ ഭൂജാതനായ രാജാധിരാജന്‍ ദേവാധി ദേവന്‍ സര്‍വ്വലോക മാനവകുലത്തിനേകിയത്? മത സിംഹാസന ചെങ്കോല്‍ കിരീടങ്ങള്‍കപ്പുറം അര്‍ഥമില്ലാ ജല്പനങ്ങള്‍ ബാഹ്യ പൂജാ കര്‍മ്മങ്ങള്‍ക്കായി ദൈവം ഇല്ലാ ദേവാലയങ്ങള്‍ക്കു ചുറ്റും പരസ്പരം മല്ലടിക്കും പോരടിക്കും, വെട്ടിനിരത്തും മത മേധാവികളായി നടിക്കും സഹചരേ… പതിയുന്നില്ലെ നിങ്ങടെ കര്‍ണ്ണപുടങ്ങളില്‍ സഹനത്തില്‍, എളിമയില്‍, ദരിദ്രരില്‍ ദരിദ്രനായി ഈ ഭൂമിയില്‍ ഭൂജാതനായ ഉണ്ണി യേശുനാഥന്‍ വാനിലെന്നപോല്‍ ഹൃത്തടത്തില്‍ ജലിക്കുന്ന നക്ഷത്രമായി സന്‍ മനസ്സുകള്‍ പുഷ്പ്പിക്കും…

അനധികൃത കുടിയേറ്റക്കാരുടെ തള്ളികയറ്റം; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

എല്‍പാസൊ (ടെക്‌സസ്): സതേണ്‍ ബോര്‍ഡറിലൂടെയുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ടെക്‌സസ് ബോര്‍ഡറിലുള്ള എല്‍പാസൊ സിറ്റി മേയര്‍ ഓസ്‌ക്കര്‍ ലീഡര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഡിസംബര്‍ 17 ശനിയാഴ്ച പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ അനധികൃതമായി കുടിയേറിയവരെ പുറത്താക്കുന്നതുവരെ(ഡിസംബര്‍ 21) പ്രാബല്യത്തിലുണ്ടാകുമെന്ന് മേയര്‍ പറഞ്ഞു. എല്‍പാസോയിലെ കമ്മ്യൂണിറ്റിക്ക് താങ്ങാവുന്നതിലധികമാണ് കുടിയേറ്റക്കാരുടെ സംഖ്യയെന്നും മേയര്‍ പറഞ്ഞു. വിന്റര്‍ ശക്തിപ്പെടുകയും, താപനില താഴുകയും ചെയ്തതോടെ ഡൗണ്‍ടൗണ്‍ സ്ട്രീറ്റുകളില്‍ അവയുടെ കുടിയേറ്റക്കാരെ സുരക്ഷിത സ്ഥാനങ്ങളില്‍  എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ സിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട്. ഏകദേശം 6000ത്തിലധികം കുടിയേറ്റക്കാരാണ് ഓരോ ദിവസവും വിവിധ രഹസ്യ മാര്‍ഗങ്ങളിലൂടെ സിറ്റിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തുന്നതെന്നും മേയര്‍ പറഞ്ഞു. അതേസമയം എല്‍പാസോയില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ ഡാളസ് ഡൗണ്‍ടൗണിലേക്ക് ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങളും അനുവദിച്ചിട്ടുണ്ടെന്നും മേയര്‍ കൂട്ടിചേര്‍ത്തു. അതിര്‍ത്തി കടന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ നിന്നും ബൈഡന്‍…

കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങള്‍ ഭക്ഷിച്ച പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം

മിഷിഗണ്‍: 25 വയസ്സുള്ള കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയശേഷം തലകീഴായി കെട്ടിതൂക്കി ശരീരത്തിലെ സ്വകാര്യഅവയവങ്ങള്‍ ഭക്ഷിച്ച പ്രതിയെ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഡിസംബര്‍ 15ന് വ്യാഴാഴ്ചയായിരുന്നു കോടതി വിധി. കെവിന്‍ ബേക്കന്‍(25) എന്ന വിദ്യാര്‍ത്ഥിയെയാണ് മാര്‍ക്ക് ലാറ്റന്‍സ്‌ക്കി(52) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ബെന്നിംഗ്ടണ്‍ ടൗണ്‍ഷിപ്പില്‍ 2019 ഡിസംബര്‍ 24നായിരുന്നു സംഭവം. ഡിസംബര്‍ 28നായിരുന്നു വികൃതമാക്കപ്പെട്ട ശരീരം കണ്ടെത്തിയത്. സെപ്റ്റംബര്‍ മാസം പ്രതി കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു. മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ഹെയര്‍ സ്റ്റയലിസ്റ്റ് വിദ്യാര്‍ത്ഥിയായിരുന്ന ബേക്കന്‍ ഗെ ആപ്പിലൂടെയാണ് പ്രതിയുമായി ബന്ധപ്പെടുന്നത്. 2019 ലെ ക്രിസ്മസ് ബ്രേക്ക് ഫാസ്റ്റിന് കാണാതിരുന്നതിനെ തുടര്‍ന്ന് ബേക്കനെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. ബേക്കന്റെ റൂം മേയ്റ്റ് പറഞ്ഞതനുസരിച്ച് ആപ്പിലൂടെ പരിചയപ്പെട്ട ഒരാളെ കാണുവാനാണ് ബേക്കന്‍ പോയതെന്നായിരുന്നു ലഭിച്ച വിവരം. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. അന്വേഷണോദ്യോഗസ്ഥരുടെ മുമ്പില്‍ പ്രതി കുറ്റം സമ്മതിക്കുകയും…

കാനഡയിലെ റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിലുണ്ടായ വെടിവയ്പിൽ അക്രമിയടക്കം ആറ് പേർ മരിച്ചു

ടൊറന്റോ: കാനഡയിലെ റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിലുണ്ടായ വെടിവയ്പിൽ അക്രമിയടക്കം ആറ് പേർ മരിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ടൊറന്റോയുടെ പ്രാന്തപ്രദേശത്തുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ഒരു തോക്കുധാരി വെടിയുതിർക്കുകയും കുറഞ്ഞത് അഞ്ച് പേരെ കൊലപ്പെടുത്തുകയും ചെയ്തത്. തുടര്‍ന്ന് അക്രമി പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ടൊറന്റോയിൽ നിന്ന് 30 കിലോമീറ്റർ വടക്ക് യോർക്കിലെ റീജിയണൽ മുനിസിപ്പാലിറ്റിയിലെ വോൺ നഗരത്തിലാണ് വെടിവെപ്പ് നടന്നത്. വെടിവയ്പ്പിന് പിന്നിലെ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമല്ലെന്നും അത് കണ്ടെത്തേണ്ടതുണ്ടെന്നും യോർക്ക് റീജിയണൽ പോലീസ് ചീഫ് ജിം മാക്‌സ്വീൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സംശയാസ്പദമായ വെടിയേറ്റ ഏഴാമത്തെ ആളും ആശുപത്രിയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങള്‍ മരിച്ചവരുടെ കുടുംബങ്ങളെ അറിയിക്കാനുള്ള പ്രക്രിയയിലാണ്. അതിനാൽ ഈ സമയത്ത്, ഇരകളെക്കുറിച്ചോ വിഷയത്തെക്കുറിച്ചോ ഒരു വിവരവും പങ്കിടാൻ കഴിയില്ല” എന്ന് പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രാദേശിക…