വർഷങ്ങളായി സാമ്പത്തിക ഉപരോധങ്ങളുടെ വ്യവസ്ഥയ്ക്ക് വിധേയരായ, പെട്രോളിയം സമ്പന്നമായ ഒപെക് അംഗങ്ങളായ ഇറാനും വെനസ്വേലയും പൊതു ശത്രുവായ അമേരിക്കയ്‌ക്കെതിരായ ഏകോപിത ഭൗമരാഷ്ട്രീയ, സാമ്പത്തിക, സൈനിക നീക്കങ്ങളിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വെനസ്വേലയുടെ അന്തരിച്ച പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ കീഴിൽ രാഷ്ട്രങ്ങൾ തമ്മില്‍ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. നിക്കോളാസ് മഡുറോയുടെ കീഴിൽ അത് കൂടുതൽ ശക്തിപ്പെട്ടു. തന്നെയുമല്ല, തന്റെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർച്ചയിൽ നിന്ന് തിരികെ കൊണ്ടുവരാൻ ഇറാനിൽ നിന്ന് സഹായവും തേടി. ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം നിക്ഷേപം എന്ന് വിശ്വസിക്കപ്പെടുന്ന വെനിസ്വേല, വര്‍ഷങ്ങളായി യുഎസ് ഉപരോധം നേരിടുകയാണ്. തന്മൂലം മെയിന്റനൻസ് പ്രശ്നങ്ങൾ അതിന്റെ ഉൽപ്പാദനത്തെയും ശുദ്ധീകരണ ശേഷിയെയും നാടകീയമായി തടസ്സപ്പെടുത്തി. ഈ വർഷം ജൂണിൽ, വെനസ്വേലയും ഇറാനും 20 വർഷത്തെ സഹകരണ പദ്ധതിയിൽ ഒപ്പുവച്ചു. അതിൽ നിലവിലുള്ള വെനിസ്വേലൻ റിഫൈനറികളുടെ അറ്റകുറ്റപ്പണികളിലും പരിപാലനത്തിലും ഇറാന്റെ സഹായം ഉൾപ്പെടുന്നു.…
Category: AMERICA
ബിന്ദു സുന്ദരൻ മന്ത്ര ന്യൂയോർക്ക് റീജിയണൽ കോ -ഓർഡിനേറ്റർ
ശ്രീമതി ബിന്ദു സുന്ദരനെ മന്ത്ര ന്യൂയോർക്ക് റീജിയണൽ കോ -ഓർഡിനേറ്റർ ആയി നിയമിച്ചു. കലാ പ്രവർത്തനങ്ങളിലൂടെ അമേരിക്കൻ മലയാളികളുടെ ഇടയിൽ സുപരിചിത മുഖം ആയ ബിന്ദു സുന്ദരൻ മന്ത്രയുടെ ന്യൂയോർക്കിലെ പ്രവർത്തനങ്ങളിൽ ചാലക ശക്തിയായി മാറും എന്ന് മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ, വൈസ് പ്രസിഡന്റ് ഷിബു ദിവാകരൻ എന്നിവർ പ്രത്യാശ പ്രകടിപ്പിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ നൃത്തം ചെയ്യാൻ തുടങ്ങിയ ബിന്ദു തന്റെ സ്‌കൂളിനായി നിരവധി നൃത്ത മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം കഥക്, നാടോടി നൃത്തങ്ങൾ എന്നിവയിൽ അവർ പ്രാവീണ്യം നേടി. കഴിഞ്ഞ 15 വർഷമായി NYS പബ്ലിക് സ്കൂളിൽ ഹൈസ്കൂൾ ബയോളജി അദ്ധ്യാപികയാണ്. മുഴുവൻ സമയ അദ്ധ്യാപിക എന്നതിലുപരി ഒരു അഭിനേതാവ്, നർത്തകി, നൃത്ത സംവിധായക എന്നീ നിലകളിൽ സജീവമായി മലയാളി ഹിന്ദു സമൂഹത്തിന്റെ ഭാഗമാകാൻ അവർക്ക് കഴിഞ്ഞു. 2017ൽ…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ ട്രാക്കിംഗ്; ഗൂഗിള്‍ $391 മില്യൺ ഡോളര്‍ നൽകാമെന്ന് സമ്മതിച്ചു
സാൻ ഫ്രാൻസിസ്കോ: ടെക് ഭീമൻ ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ ലൊക്കേഷൻ ഡാറ്റ ട്രാക്ക് ചെയ്തുവെന്ന ആരോപണത്തിൽ അമേരിക്കയിലെ 40 സംസ്ഥാനങ്ങൾക്ക് ചരിത്രപരമായ 391.5 മില്യൺ ഡോളർ സെറ്റിൽമെന്റായി ഗൂഗിൾ നൽകും. ടെക് ഭീമൻ ആൻഡ്രോയിഡ് ഉപയോക്താക്കളുടെ ലൊക്കേഷൻ നിയമവിരുദ്ധമായി ട്രാക്ക് ചെയ്തുവെന്ന അവകാശവാദം തീർപ്പാക്കാൻ കഴിഞ്ഞ മാസം ഗൂഗിൾ അരിസോണ സംസ്ഥാനത്തിന് 85 മില്യൺ ഡോളർ നൽകിയിരുന്നു. ഒറിഗൺ അറ്റോർണി ജനറൽ എല്ലെൻ റോസെൻബ്ലം, നെബ്രാസ്ക എജി ഡഗ് പീറ്റേഴ്‌സൺ എന്നിവരുടെ നേതൃത്വത്തിൽ ഗൂഗിളുമായുള്ള ലൊക്കേഷൻ ട്രാക്കിംഗ് സമ്പ്രദായങ്ങൾ സംബന്ധിച്ച് പുതിയ ഒത്തുതീർപ്പ് എക്കാലത്തെയും വലിയ അറ്റോർണി ജനറൽ നയിക്കുന്ന ഉപഭോക്തൃ സ്വകാര്യത സെറ്റിൽമെന്റാണ്. ഉഭയകക്ഷി അന്വേഷണത്തിലും ഒത്തുതീർപ്പിലും ഒറിഗോണിന്റെ നേതൃത്വപരമായ പങ്ക് കാരണം, ഒറിഗോണിന് $14,800,563 ലഭിക്കും. “വർഷങ്ങളായി ഗൂഗിൾ അവരുടെ ഉപയോക്താക്കളുടെ സ്വകാര്യതയേക്കാൾ ലാഭത്തിന് മുൻഗണന നൽകുന്നു,” അറ്റോർണി ജനറൽ റോസൻബ്ലം പറഞ്ഞു. “അവർ…
ഡൊണാൾഡ് ട്രംപിന്റെ മകളുടെയും ബൈഡന്റെ കൊച്ചു മകളുടെയും വിവാഹം ഒരേ ദിവസം
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇളയ മകൾ ടിഫാനിയുടെയും യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ കൊച്ചുമകൾ (ഹണ്ടര്‍ ബൈഡന്‍റെ മകള്‍) നൊവാമിയുടെയും വിവാഹന നവമ്പർ 12 ശനിയാഴ്ച .ഫ്ലോറിഡായിലും വാഷിങ്ടണിലുമായി നടന്നു. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഫ്ലോറിഡയിലെ പാം ബീച്ചിലെ മാർ എ ലാഗോയിലായിരുന്നു വിവാഹ ചടങ്ങുകൾ. യുഎസ് കോൺഗ്രസുകാരി അന്ന പോളിന ലൂണ ദമ്പതികൾക്ക് ട്വിറ്ററിലൂടെ ആശംസകൾ നേർന്നു. സഹോദരി ഇവാങ്കയും ഭർത്താവ് ജാരെഡ് കുഷ്‌നറും മക്കളും ട്രംപിന്റെ ഭാര്യ മെലാനിയയും മകൻ എറിക്കും ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിന്റെ ചിത്രങ്ങൾ ഇവാങ്ക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ട്രംപിന്റെ നാലാമത്തെ കുട്ടിയാണ് ടിഫാനി. വ്യവസായി മൈക്കൽ ബൗലോസാണ് വരൻ..മരിയ മാപ്ള്‍സ് ആണ് അമ്മ. 2018 ലാണ് ടിഫാനി ബൗലോസുമായി പ്രണയത്തിലായത്. യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ കൊച്ചുമകൾ (ഹണ്ടര്‍ ബൈഡന്‍റെ മകള്‍) നൊവാമിയുടെയും വിവാഹം ഔദ്യോഗിക…
ആത്മീയതയില്‍ ആനന്ദം കണ്ടെത്തുന്ന പിതാക്കന്മാര്‍
ആത്മീയ ജീവിതത്തിന്‍റെ അതിവിശുദ്ധി കാത്തുസൂക്ഷിക്കുന്ന രണ്ട് ആത്മീയാചാര്യന്മാര്‍ ഈ അടുത്ത കാലത്ത് തങ്ങളുടെ ഭൗതീകാധികാരങ്ങള്‍ എല്ലാം വിട്ടൊഴിഞ്ഞ് സന്യാസ ജീവിതത്തിന്‍റെ ലാളിത്യത്തിലേക്കും എളിമയിലേക്കും വിനയത്തിലേക്കും താപസ ജീവിതത്തിലേക്കുമായി പോകുകയാണ്. അല്ല പൊയ്ക്കഴിഞ്ഞിരിക്കുന്നു. സീറോ മലബാര്‍ സഭയുടെ പാലാ രൂപതയുടെ സഹായ മെത്രാപ്പോലീത്താ മാര്‍ ജേക്കബ്ബ് മുരിക്കനും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം രൂപതാ മെത്രാപ്പോലീത്തയായ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തയുമാണ് ഭൗതീകാധികാരവും ഭദ്രാസന ചുമതലകളും സ്ഥാനത്യാഗം ചെയ്തുകൊണ്ട് സന്യാസ ജീവിതത്തിന്‍റെ ഏകാന്തതയിലേക്ക് പോകുന്നത്. അധികാരമെന്നത് ആത്മീയര്‍ക്കുപോലും ആവേശമാണ്. ആഡംബരം അവര്‍ക്കും ഒരു അലങ്കാരം കൂടിയാണ്. ആത്മീയതയുടെ ലാളിത്യം വാക്കുകളില്‍ കൂടി അനസ്യൂതമൊഴുകുമ്പോഴും അന്തരംഗങ്ങളില്‍ അധികാരവും ആഡംബരവും അവര്‍ ആസ്വദിക്കുന്നുണ്ട്. എല്ലാ മതങ്ങളും പഠിപ്പിക്കുന്നതും പ്രബോധിപ്പിക്കുന്നതും ലാളിത്യവും എളിമയും അനാര്‍ഭാട ജീവിതവുമൊക്കെയാണെങ്കിലും വിശ്വാസികളെ നയിക്കുന്നവര്‍ അത് പിന്‍തുടരാറില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി തങ്ങളുടെ ജീവിതം കൊണ്ട്…
ഐഡഹോ യൂണിവേഴ്സിറ്റിക്കു സമീപം 4 വിദ്യാർഥികൾ മരിച്ച നിലയിൽ
ഐഡഹോ∙ ഐഡഹോ യൂണിവേഴ്സിറ്റിയിലെ നാലു വിദ്യാർഥികളെ സമീപത്തുള്ള അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി മോസ്ക്കൊസിറ്റി പൊലീസ് വ്യക്തമാക്കി. നവംബർ 13 ഞായറാഴ്ചയാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്. ഒരു മുറിയിൽ നിന്നാണ് നാലു പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് മോസ്ക്കൊ പൊലീസ് ഡിപ്പാർട്ട്മെന്റ് ക്യാപ്റ്റൻ ടൈസൽ ബെരറ്റ് പറഞ്ഞു വിദ്യാർഥികളുടെ പേരുവിവരവും മരണകാരണവും ഇന്ന് വെളിപ്പെടുത്തുമെന്നും ടൈസൽ ബെരറ്റ് അറിയിച്ചു. കൊലപാതകമാണെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികളോട് ആ പ്രദേശത്തു നിന്നും മാറി ഷെൽട്ടറിൽ അഭയം തേടണമെന്ന് യൂണിവേഴ്സിറ്റി അധികൃതർ പുറത്തിറക്കിയ കുറുപ്പിൽ ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ 2088822677 നമ്പറിൽ വിളിച്ച് അറിയിക്കണം.
വിവാദമായ $8 ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സേവനം അടുത്ത ആഴ്ച തിരിച്ചെത്തും: മസ്ക്
സ്ഥിരീകരിക്കപ്പെട്ട ബാഡ്ജുകളിലേക്കുള്ള വ്യാജ പ്രൊഫൈലുകളുടെ തള്ളിക്കയറ്റം നേരിട്ടതിന് ശേഷം, ശക്തമായ വിമർശനത്തെ തുടർന്ന് കമ്പനി പിൻവലിച്ച $8 ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സേവനം അടുത്ത ആഴ്ച അവസാനത്തോടെ തിരികെ വരാൻ സാധ്യതയുണ്ടെന്ന് എലോൺ മസ്‌ക് പറഞ്ഞു. ആളുകൾ ബ്ലൂ സർവീസ് ഉപയോഗിച്ച് വെരിഫൈഡ് ബാഡ്ജ് വാങ്ങുകയും എലി ലില്ലി, മരിയോ തുടങ്ങിയ വമ്പൻ ബ്രാൻഡുകളെ അനുകരിച്ച് വ്യാജ അക്കൗണ്ടുകൾ സൃഷ്‌ടിക്കുകയും നിരവധി ബ്രാൻഡുകൾക്ക് നാണക്കേടുണ്ടാക്കുന്ന തെറ്റായ ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്‌തതിനെ തുടർന്ന് കഴിഞ്ഞയാഴ്ച നിരവധി വിമർശനങ്ങൾ നേരിട്ടതിനെ തുടർന്ന് ട്വിറ്റർ അതിന്റെ ബ്ലൂ സേവനം താൽക്കാലികമായി നിർത്തി വെച്ചിരുന്നു. ബ്ലൂ സേവനം എപ്പോൾ തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന ചോദ്യത്തിന് “ഒരുപക്ഷേ അടുത്ത ആഴ്‌ച അവസാനം” എന്നാണ് എലോണ്‍ മസ്ക് മറുപടി പറഞ്ഞത്. പുതിയ ട്വിറ്റർ സിഇഒ നേരത്തെ ഗവൺമെന്റിനും പൊതു പ്രവര്‍ത്തകര്‍ക്കും വേണ്ടി ചാരനിറത്തിലുള്ള ‘ഔദ്യോഗിക’ പേജ്…
മദ്യലഹരിയില്‍ ഓടിച്ച വാഹനം സ്‌കൂള്‍ ബസിലിടിച്ച് 16 പേര്‍ക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം
വാഴ്‌സോ (ഇന്ത്യാന): ചിക്കാഗോ സെന്റ് ഇഗ്‌നേഷ്യസ് കോളജില്‍ നിന്നും ഹോക്കി കളിക്കാരുമായി പുറപ്പെട്ട ബസ് ചിക്കാഗോ സൗത്ത് ഈസ്റ്റില്‍ നിന്നും 120 മൈല്‍ ദൂരെയുള്ള വാഴ്‌സോയില്‍ മദ്യ ലഹരിയില്‍ ഡ്രൈവര്‍ ഓടിച്ച സെമി ട്രക്ക് ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 16 ജൂണിയര്‍ വാഴ്‌സിറ്റി ഹോക്കി കളിക്കാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. റോഡില്‍ അലക്ഷ്യമായി നീങ്ങിയ ട്രക്കിനെ പോലീസ് പിന്തുടര്‍ന്ന് നിര്‍ത്താന്‍ ശ്രമിക്കുന്നതിനു മുമ്പ് വാഹനം ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റെഡ് ലൈറ്റില്‍ നിര്‍ത്താതെയായിരുന്നു സെമി ട്രക്ക് പോയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തെ തുടര്‍ന്ന് ബസ് വശംതിരിഞ്ഞ് മറിയുകയായിരുന്നു. സംഭവത്തിനുശേഷം പിടിയിലായ ന്യൂയോര്‍ക്കില്‍ നിന്നുള്ള 58 വയസ് പ്രായമുള്ള ഡ്രൈവര്‍ മദ്യത്തിനു അടിമയായിരുന്നുവെന്നും,…
ഡാളസ് എയര്‍ ഷോയില്‍ വിമാനങ്ങൾ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് ദാരുണാന്ത്യം
ഡാളസ്: ഡാളസ് എയര്‍ ഷോയില്‍ പങ്കെടുത്ത രണ്ടു വിമാനങ്ങൾ ആകാശത്തു അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതിനിടയിൽ കൂട്ടിയിടിച്ച് ആറു പേര് മരിച്ചതായി ഞായറാഴ്ച ഔദ്യോഗീകമായി സ്ഥിരീകരിച്ചു . രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച ഒരു ബോയിംഗ് ബി -17 ഫ്‌ലയിംഗ് ഫോര്‍ട്രസും, ബെല്‍ പി -63 കിംഗ്കോബ്രയുമാണ് കൂട്ടിയിടിച്ചത്. വെറ്ററൻസ് ഡേയോടനുബന്ധിച്ചു ഡാലസില്‍ ശനിയാഴ്ച നടന്ന ഭീകര സംഭവത്തിന്റെ നടുക്കം മാറാതെയാണ് ഡാളസ് എക്സിക്യൂട്ടീവ് എയർ പോർട്ട് അധികൃതർ . ഡാലസിലെ ദുരന്തസമയത്ത് നിരവധി വിമാനങ്ങള്‍ ഒരേ സമയം ആകാശത്ത് പറക്കുകയായിരുന്നു. പശ്ചാത്തലത്തില്‍ ദേശഭക്തി ഗാനം മുഴങ്ങുമ്ബോള്‍ എയര്‍ഷോയിലെ കമന്റേറ്റര്‍ ഒരോ വിമാനങ്ങളുടെ പ്രാധാന്യവും വിവരിക്കുന്നുണ്ടായിരുന്നു. കിംഗ്കോബ്ര ബി -17 ലേക്ക് ഇടിച്ചുകയറുമ്ബോള്‍ നിലവിളിക്കുന്ന കാണികളുടെ ഞെട്ടലും ഭീതിയും ഇതുവരെ വിട്ടുമാറിയിട്ടില്ല . മറ്റൊരു വശത്ത് നിന്ന് വന്ന കിംഗ്കോബ്ര ബി -17 മായി ഇടിക്കുകയും തീയും പുകയും…
തിമിര രോഗികൾക്ക് വെളിച്ചമേകാൻ കർമ്മ പദ്ധതിയുമായി മാഗ്
ഹ്യൂസ്റ്റൺ: തിമിരം ബാധിച്ചു കാഴ്ചനഷ്ടപ്പെട്ട നിരാലംബരായ ആളുകൾക്ക് വേണ്ടി സൗജന്യ തിമിര ശസ്ത്രക്രിയ എന്ന കർമ പദ്ധതിയുമായി മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ. മാഗ് പ്രസിഡണ്ട് അനിൽ ആറന്മുള, സെക്രട്ടറി രാജേഷ് വർഗീസ്, ട്രെഷറർ ജിനു തോമസ്, ചാരിറ്റി കോർഡിനേറ്റർ റെജി കുര്യൻ എന്നിവരാണ് ഈ വിവരം അറിയിച്ചത്. ഇതിനായി പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ചൈതന്യാ നേത്ര ചികിത്സാലയത്തിലെ ഡോക്ടർമാർ മാഗുമായി സഹകരിക്കാമെന്നേറ്റിട്ടുണ്ട്. ഡോക്ടർമാരുടെ സേവനം സൗജന്യമായിരിക്കും. എന്നാൽ ലെൻസ്, മറ്റു മരുന്നുകൾ ശസ്ത്രക്രിയ ഉപകരണങ്ങൾ എന്നിവക്കായി ഒരു രോഗിക്ക് ഇരുപത്തിനാലായിരം രൂപ ($300) ചെലവുവരും. ഇതിനു വേണ്ട പണം സ്വരൂപിക്കാനായി മാഗ് പ്രവർത്തകർ തുടങ്ങിക്കഴിഞ്ഞു. നൂറു പേർക്ക് ചികിത്സ നല്കാൻ വേണ്ടത് മുപ്പതിനായിരം ഡോളർ ആണ്. മാഗ് ചാരിറ്റി ഫണ്ട്, കമ്മറ്റി അംഗങ്ങളുടെ സംഭാവനകൾ എന്നിവ ചേർത്ത അയ്യായിരത്തോളം ഡോളർ സമാഹരിച്ചു കഴിഞ്ഞതായി അനിൽ…
