യു.എ. നസീറിനെ ലോക കേരള സഭയിലേക്ക് വീണ്ടും തെരഞ്ഞെടുത്തു

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ മൂന്നാം ലോക കേരള സഭയിലേക്ക് അമേരിക്കയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകന്‍ യു.എ നസീർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായി കേരള സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു. ജസ്റ്റിസ് കുര്യൻ ജോസഫ്, റസൂൽ പൂക്കുട്ടി തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങൾ ഉൾപ്പെടുന്ന 27അംഗ പാനലിലാണ് അദ്ദേഹം അംഗമായിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള എം.പിമാർ, എം.എൽ.എമാർ എന്നിവരെ കൂടാതെ നൂറ്റിഎഴുപതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രമുഖരാണ് മൂന്നാം കേരളസഭയിൽ ഉണ്ടാവുക. ജൂൺ 17-18 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിലാണ് പുതിയ ലോക കേരള സഭയുടെ സമ്മേളനം നടക്കുന്നത്. കെഎംസിസി (യു എസ് & കാനഡ), നന്മ തുടങ്ങിയ സംഘടനകളിൽ യു എ നസീര്‍ നേതൃപരമായ സ്ഥാനം വഹിക്കുന്നുണ്ട്. കൂടാതെ, കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ഡെവലപ്മെൻറ് ഫോറം എന്ന സന്നദ്ധസംഘടനയുടെ ചെയർമാൻ കൂടിയാണ്. മുൻ മന്ത്രിയും സാഹിത്യകാരനുമായ യു.എ ബീരാൻ സാഹിബിന്റെ…

120 മില്യൺ ഡോളറിന്റെ നാലാമത്തെ യുഎസ് ആയുധ വിൽപ്പനയെ തായ്‌വാൻ സ്വാഗതം ചെയ്തു

ചൈനയുമായുള്ള പിരിമുറുക്കം രൂക്ഷമായ സാഹചര്യത്തിൽ സ്വയം ഭരണ ദ്വീപിന്റെ “യുദ്ധ സന്നദ്ധത” വർദ്ധിപ്പിക്കുന്നതിനായി തായ്‌വാനിലേക്ക് 120 മില്യൺ ഡോളർ നാവിക ഉപകരണങ്ങൾ വിൽക്കാൻ യുഎസ് അംഗീകാരം നൽകി. തായ്‌വാന്റെ സ്വയം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് യുഎസ് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് കരാർ തെളിയിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സ്വയംഭരണ ദ്വീപിലേക്കുള്ള ആയുധ വിൽപ്പന സാധാരണ നിലയിലാക്കാനുള്ള വാഷിംഗ്ടണിന്റെ തുടർച്ചയായ നയവും ഇത് കാണിക്കുന്നുവെന്നും അവര്‍ പറഞ്ഞു. കപ്പലുകൾക്കും കപ്പൽ സംവിധാനങ്ങൾക്കുമുള്ള തരംതിരിവില്ലാത്ത സ്പെയർ, റിപ്പയർ പാർട്സ്, ലോജിസ്റ്റിക്കൽ സാങ്കേതിക സഹായം, അതുപോലെ മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ തായ്‌വാനിലേക്ക് വിൽക്കുന്നതിന് അംഗീകാരം നൽകിയതായി ബുധനാഴ്ച വാഷിംഗ്ടൺ പ്രഖ്യാപിച്ചു. “നിർദിഷ്ട വിൽപ്പന സ്വീകർത്താവിന്റെ കപ്പലിന്റെ നിലനിൽപ്പിന് സംഭാവന ചെയ്യും, നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനുള്ള കഴിവ് വർദ്ധിപ്പിക്കും,” പെന്റഗണിന്റെ പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.…

ഗര്‍ഭച്ഛിദ്രം ജീവനെടുക്കുന്നത് വെടിവയ്പ്പില്‍ മരിക്കുന്ന കുട്ടികളേക്കാള്‍ 204.5 ഇരട്ടിയെന്ന് സിഡിസി

വാഷിങ്ടന്‍: അമേരിക്കയിലെ വെടിവയ്പ് സംഭവങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്ന 19 വയസിനു താഴെയുള്ള കുട്ടികളുടെ എണ്ണത്തേക്കാള്‍ 204.5 ഇരട്ടിയാണ് ഗര്‍ഭച്ഛിദ്രം മൂലം ജീവന്‍ നഷ്ടപ്പെടുന്നതെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. 2019 ലെ ലഭ്യമായ കണക്കുകളനുസരിച്ച് 47 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്ട് ഓഫ് കൊളംബിയായിലുമായി ഗര്‍ഭച്ഛിദ്രം മൂലം ഭൂമിയില്‍ പിറക്കാന്‍ അവസരം ലഭിക്കാതെ പോയത് 629898 കുട്ടികള്‍ക്കാണെന്ന് സിഡിസി പറയുന്നു. ഇതേ വര്‍ഷം വിവിധ ഇടങ്ങളില്‍ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് ഒന്നിനും 19 നും ഇടയില്‍ പ്രായമുള്ള 3080 പേരാണ്. കലിഫോര്‍ണിയ, മേരിലാന്‍ഡ്, ന്യുഹാംഷെയര്‍ എന്നീ സംസ്ഥാനങ്ങള്‍ 2019 ലെ ഗര്‍ഭച്ഛദ്രത്തിന്റെ കണക്കുകള്‍ നല്‍കിയിരുന്നില്ല. 2020 ല്‍ 42 സംസ്ഥാനങ്ങള്‍ മാത്രമാണ് കണക്കുകള്‍ നല്‍കിയത്. ഇതനുസരിച്ച് ഗര്‍ഭച്ഛിദ്രം മൂലം പിറക്കാതെ പോയത് 513716 കുരുന്നുകളാണ്. ഒന്നിനും 19 നും ഇടയില്‍ പ്രായമുള്ള…

യുഎൻ പൊതുസഭയുടെ വൈസ് പ്രസിഡന്റായി ഇസ്രായേൽ പ്രതിനിധിയെ തിരഞ്ഞെടുത്തു

ന്യൂയോര്‍ക്ക്: 77-ാമത് യുഎൻ ജനറൽ അസംബ്ലിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ പ്രതിനിധി ഗിലാഡ് എർദാൻ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന വോട്ടെടുപ്പിൽ സെപ്റ്റംബർ 18 ന് ആരംഭിക്കുന്ന വാർഷിക സമ്മേളനത്തിൽ 21 വൈസ് പ്രസിഡന്റുമാരിൽ ഒരാളാണ് ഗിലാഡ് എർദാൻ. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അടുത്ത സെപ്റ്റംബറിൽ ചേരുന്ന ജനറൽ അസംബ്ലിയോടെ എർദാൻ തന്റെ സ്ഥാനത്ത് പ്രവർത്തിക്കാൻ തുടങ്ങും. തന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമായി, എർദാൻ പൊതു അസംബ്ലിയുടെ യോഗങ്ങളിൽ അദ്ധ്യക്ഷനാകുകയും ചർച്ചകൾക്കുള്ള അജണ്ട നിശ്ചയിക്കുന്നതിൽ പങ്കെടുക്കുകയും ചെയ്യും എന്നത് ശ്രദ്ധേയമാണ്. The Israeli ambassador to the UN, Gilad Erdan, who, months ago, tore up a report of the @UN_HRC condemning Israel for violations against the Palestinians, is elected yesterday as Vice-President of…

സെമി ഓട്ടോമാറ്റിക് തോക്ക് 21 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രം; യുഎസ് ഹൗസ് ബില്‍ പാസാക്കി

വാഷിങ്ടന്‍ ഡിസി : സെമി ഓട്ടോമാറ്റിക് തോക്ക് വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആക്കി യുഎസ് ഹൗസ് നിയമം പാസാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് 204നെതിരെ 223 വോട്ടുകളോടെയാണ് യുഎസ് ഹൗസ് നിയമം പാസാക്കിയത്. ബുധനാഴ്ചയായിരുന്നു (ജൂണ്‍ 7) വോട്ടെടുപ്പ്. ഹൈ കപ്പാസിറ്റി മാഗസിന്‍ വാങ്ങുന്നതിനും ബാക്ക് ഗ്രൗണ്ട് പരിശോധന നിര്‍ബന്ധമാക്കുന്നതിനുള്ള വകുപ്പും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎസ് ഹൗസില്‍ ഡെമോക്രാറ്റിക് കക്ഷിക്കാണ് ഭൂരിപക്ഷം. അതുകൊണ്ടുതന്നെ ബില്‍ എളുപ്പം ഇവിടെ പാസാക്കാന്‍ കഴിഞ്ഞു. എന്നാല്‍, യുഎസ് സെനറ്റില്‍ ഇരുകക്ഷികള്‍ക്കും തുല്യ അംഗങ്ങളാണുള്ളത്. യുഎസ് ഹൗസ് പാസാക്കിയ ഈ ബില്‍ യുഎസ് സെനറ്റില്‍ പാസാകണമെങ്കില്‍ ചുരുങ്ങിയത് 60 പേരെങ്കിലും ഇതിനനുകൂലമായി വോട്ടുരേഖപ്പെടുത്തണം. യുഎസ് ഹൗസില്‍ പാസാക്കിയ ഈ ബില്ലിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ രണ്ടംഗങ്ങള്‍ ജാറെഡ് ഗോള്‍ഡന്‍ (മയിന്‍), കുര്‍ട്ട് സ്‌ക്കഡര്‍ (ഒറിഗന്‍) വോട്ടു ചെയ്തപ്പോള്‍ റിപ്പബ്ലിക്കന്‍…

GOPIO-CT Participates in the hope in motion fundraiser to help cancer patients

Global Organization of People of Indian Origin – Connecticut Chapter (GOPIO-CT) has been participating in the Annual Hope in Motion Walk and Run Fundraiser to help cancer patients at the Stamford Hospital for the last 12 years.  Now in its 27th year, the Hope in Motion Walk event continues to raise the funds necessary to provide a broad range of supportive services at no charge to those cancer patients in need. This year’s program on Sunday June 5th was held as a hybrid with limited physical presence. Over 500 people gathered at the Stamford Museum and…

ടെക്‌സസ് ഗവര്‍ണര്‍ തെരഞ്ഞെടുപ്പ്; ചരിത്രം ആവര്‍ത്തിക്കുമെന്ന് വിലയിരുത്തല്‍

ഓസ്റ്റിന്‍: നവംബറില്‍ നടക്കുന്ന ടെക്‌സസ് ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ മൂന്ന് ദശകത്തിനു മുമ്പു ഡമോക്രാറ്റിക് പാര്‍ട്ടി നേടിയ വിജയം ആവര്‍ത്തിക്കുമോ?. രാഷ്ട്രീയ നിരീക്ഷകരും, വോട്ടര്‍മാരും അതിനുള്ള സാധ്യത തള്ളികളയുന്നില്ല. നിലവില്‍ റിപ്പബ്ലിക്കന്‍ സംസ്ഥാനമായി അറിയപ്പെടുന്ന ടെക്‌സസ് മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പു ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ആന്‍ റിച്ചര്‍ഡ്‌സ് പിടിച്ചെടുത്തതു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ക്ലെയ്ട്ടന്‍ വില്യംസിനെ പരാജയപ്പെടുത്തിയാണ്. അന്ന് പോള്‍ ചെയ്ത വോട്ടുകളില്‍ 49.5% (1925670) ആന്‍ നേടിയപ്പോള്‍, ക്ലെയ്റ്റന്‍ നേടിയത് 46.9% (1826431) വോട്ടുകളാണ്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പരാജയം എന്തെന്ന് രുചിച്ചിട്ടില്ല. 2022 ല്‍ ചരിത്രം തിരുത്തികുറിക്കുമെന്ന് ചില സര്‍വെകളെങ്കിലും സൂചന നല്‍കുന്നു. മൂന്നാം തവണയും ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഗ്രെഗ് ഏബട്ടിനെ കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത് ടെക്‌സസില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് അംഗം ബെറ്റൊ ഒ റൂര്‍ക്കെയാണ്. 2018…

നമ്പി നാരായണനും നടന്‍ ആര്‍. മാധവനും ന്യൂജെഴ്സിയില്‍ സ്വീകരണം

ന്യൂജെഴ്സി: ഐഎസ്‌ആര്‍‌ഒ മുന്‍ ശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായ നമ്പി നാരായണനും, അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച “Rocketry- The Nambi Effect” എന്ന ചലച്ചിത്രത്തിന്റെ രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ച നടനും സം‌വിധായകനുമായ ആര്‍. മാധവനും ന്യൂജെഴ്സിയില്‍ സ്വീകരണം നല്‍കുന്നു. നടനും എഴുത്തുകാരനും നിർമ്മാതാവും ഇപ്പോൾ സംവിധായകനുമായ ആർ മാധവൻ, പത്മഭൂഷൺ സ്വീകർത്താവ് നമ്പി നാരായണൻ എന്നിവരുമായി കൂടിക്കാഴ്ച നടത്താനും അഭിവാദ്യം ചെയ്യാനുമുള്ള അവസരമാണിതെന്ന് സംഘാടകര്‍ അറിയിച്ചു. ജൂണ്‍ 10 വെള്ളിയാഴ്ച വൈകീട്ട് 6:00 മണിക്ക് റോയല്‍ ആല്‍ബര്‍ട്ട് പാലസിലാണ് (Royal Albert Palace, 1050 King Georges Post Rd., Fords, NJ 08863) എം‌ബി‌എന്‍ ഫൗണ്ടേഷനും അഞ്ജലി എന്റർടൈൻമെന്റ്‌സും ചേർന്ന് ‘മീറ്റ് ആന്റ് ഗ്രീറ്റ്’ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം രജിസ്ട്രേഷന്‍ വഴി മാത്രം. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://namam.org/events/nambieffect/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.…

“മഹേർ” അമ്മ വീടുകൾ ആലംബഹീനർക്ക് അഭയകേന്ദ്രങ്ങൾ: സിസ്റ്റർ ലൂസി കുര്യൻ

ഹൂസ്റ്റൺ: സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവരും നിരാലംബരുമായവരെ ചേർത്ത് പിടിച്ച് സംരക്ഷിക്കുന്ന, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 63 ‘അമ്മ വീടുകൾ’ സ്ഥാപിച്ച്‌ 25 വർഷം പിന്നിടുന്ന “മഹേർ” ട്രസ്റ്റിന്റെ സ്ഥാപകയും ഡയറക്റ്ററുമായ സിസ്റ്റർ ലൂസി കുര്യൻ മഹേറിനെ പറ്റി പറയുമ്പോൾ നൂറു നാവ് ! “മഹേർ” മറാത്തിഭാഷയിൽ ‘അമ്മ വീട്’ എന്നർത്ഥം. ‘”മഹേർ” ഇന്ന് മഹാരാഷ്ട്ര, ജാർഖണ്ഡ്, ആന്ധ്രപ്രദേശ്, കർണാടക, വെസ്റ്റ് ബംഗാൾ, കേരളം തുടങ്ങിയ 6 സംസ്ഥാനങ്ങളിൽ നൂറുകണക്കിന് നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും അത്താണിയായി മാറുന്നു. ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒരുക്കിയ പ്രത്യേക വാർത്താ സമ്മേളനത്തിലാണ് സിസ്റ്റർ ലൂസി മഹേറിന്റെ ഉത്ഭവവും പ്രവർത്തനങ്ങളും വിവരിച്ചത്. മലയാളിയായ സിസ്റ്റർ ലൂസിയോടൊപ്പം മഹെറിൻറെ സാമൂഹ്യ പ്രവർത്തനങ്ങളിലും പ്രതിബദ്ധതയിലും ആകൃഷ്ടയായി അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ബ്രെൻഡാ ഹൗളിയും ഹൂസ്റ്റണിൽ നിന്നുള്ള…

പ്രതിഷേധങ്ങൾക്കിടെ പ്രവാചകന്റെ മകളെക്കുറിച്ചുള്ള സിനിമയുടെ പ്രദർശനം യുകെ സിനിമാ ശൃംഖല റദ്ദാക്കി

ലണ്ടൻ: വിവിധ നഗരങ്ങളിലെ ബ്രിട്ടീഷ് മുസ്ലീം പ്രതിഷേധത്തെത്തുടർന്ന് മുഹമ്മദ് നബിയുടെ മകളുടെ കഥ പ്രതിഫലിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന വിവാദമായ പുതിയ സിനിമയുടെ എല്ലാ പ്രദർശനങ്ങളും റദ്ദാക്കുന്നതായി യുകെയിലെ ഏറ്റവും വലിയ സിനിമാ ശൃംഖലകളിലൊന്ന് പ്രഖ്യാപിച്ചു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ‘ലേഡി ഓഫ് ഹെവൻ’ന്റെ എല്ലാ ഷോകളും റദ്ദാക്കാൻ തീരുമാനിച്ചതെന്ന് സിനിവേൾഡ് ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. യുകെയിലെ എല്ലാ സിനിമാശാലകളിൽ നിന്നും ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു ഓൺലൈൻ പെറ്റീഷനിൽ 123,000 ഒപ്പുകൾ ശേഖരിച്ചു. നിരവധി ബ്രിട്ടീഷ് മുസ്ലീം ഗ്രൂപ്പുകൾ പ്രതിഷേധ പ്രസ്താവനകൾ പുറപ്പെടുവിച്ചു. ദ ലേഡി ഓഫ് ഹെവന്റെ സ്‌ക്രീനിംഗുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളെത്തുടർന്ന്, ഞങ്ങളുടെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സിനിമയുടെ രാജ്യവ്യാപകമായി വരാനിരിക്കുന്ന പ്രദർശനങ്ങൾ റദ്ദാക്കാൻ ഞങ്ങൾ തീരുമാനിച്ചതായി സിനിവേൾഡ് പ്രതിഷേധ ഗ്രൂപ്പുകൾക്ക് അയച്ച ഇമെയിലിൽ അറിയിച്ചു. ഉണ്ടായ അസൗകര്യത്തിന് ഞങ്ങളുടെ ആത്മാർത്ഥമായ…