ശിശിരം (കവിത): ജയൻ വർഗീസ്

പുലരിപ്പൂം പുഴയോരത്ത് തിരുതാളി വേലിക്കാട്ടിൽ തുണിയലക്കി വിരിക്കുന്നു വൃശ്ചികപ്പെപെണ്ണ് നിറമാറിൽ നീലാംബര ഞൊറിവുകൾ മറയ്ക്കും ര – ണ്ടിള മാനിൻ കിടാവുകൾ തുള്ളി നിൽക്കുന്നു ! അത് കാണാൻ ചെല്ലക്കാറ്റിൻ തേരിലേറി വന്നെത്തുന്നു മഴമേഘ മദനൻ തൻ വില്ലിൽ അമ്പുമായ്‌ ! ! മഴത്തുള്ളി സ്ഖലിക്കുന്ന മദപ്പാടായ് തുടുക്കുമ്പോൾ ചുവക്കുന്ന ചുണ്ടിൽ ഞാനോ – രുമ്മ വച്ചോട്ടേ ?

ബിനു തോമസ് (54) ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: പൂവത്തൂർ മണ്ണാകുന്നിൽ ഏറന്നൂർ കുടുംബാംഗം പരേതനായ എ.ഇ. തോമസിന്റെയും കുഞ്ഞൂഞ്ഞമ്മ തോമസിന്റെയും മകൻ ബിനു തോമസ് (54) ഹൂസ്റ്റണിൽ അന്തരിച്ചു. കുടുംബമായി 2006 ൽ ഫ്ലോറിഡയിൽ ഒർലാൻഡയിൽ എത്തിയ ബിനു 2008 ൽ ഡാലസിലേക്കു താമസം മാറ്റുകയും 2017 മുതൽ ഹൂസ്റ്റണിൽ താമസിച്ചു വരുകയുമായിരുന്നു. ഭാര്യ ഷൈനി തോമസ് (നഴ്സ് പ്രാക്റ്റീഷ്യനർ, ഹൂസ്റ്റൺ മെഥഡിസ്റ്റ് ഹോസ്പിറ്റൽ, ഷുഗർലാൻഡ് ) വെണ്ണിക്കുളം ചാപ്രത്ത് കുടുംബാംഗമാണ് (മാതാപിതാക്കൾ സി.സി. ജോർജ് – മേരി ജോർജ്, ഭിലായ്). മക്കൾ : നെവിൻ ബിനു, കെവിൻ ബിനു സഹോദരങ്ങൾ: ശുഭ തോമസ് (ദോഹ), സുനിൽ തോമസ് (ദുബായ്). പൊതുദർശനവും സംസ്കാരശുശ്രൂഷകളും : മാർച്ച് 21 ശനിയാഴ്ച രാവിലെ 9 മുതൽ 1.30 വരെ സെന്റ് തോമസ് സിഎസ്‌ഐ ചർച്ച്‌ ഓഫ് ഹൂസ്റ്റൺ (16520, Chimney Rock Rd, Houston, TX 77053)…

ചരിത്ര വിജയത്തിലേക്ക് ജൂലിയാന സ്ട്രാറ്റൻ; ഇല്ലിനോയിസ് സെനറ്റ് പ്രൈമറിയിൽ ഉജ്ജ്വല വിജയം

ഷിക്കാഗോ: ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഉജ്ജ്വല വിജയം നേടി. അതിശക്തമായ പോരാട്ടം നടന്ന തിരഞ്ഞെടുപ്പിൽ പ്രമുഖ സ്ഥാനാർത്ഥി രാജ കൃഷ്ണമൂർത്തിയെ പരാജയപ്പെടുത്തിയാണ് സ്ട്രാറ്റൻ നേട്ടം കൈവരിച്ചത്. ഇതോടെ അമേരിക്കൻ സെനറ്റിലെത്തുന്ന ആറാമത്തെ കറുത്തവർഗക്കാരിയായ വനിതയാകാൻ സ്ട്രാറ്റന് വഴിതെളിഞ്ഞു. ഗവർണർ ജെ.ബി. പ്രിറ്റ്‌സ്കറുടെ ശക്തമായ പിന്തുണയാണ് സ്ട്രാറ്റന്റെ വിജയത്തിൽ നിർണ്ണായകമായത്. പ്രിറ്റ്‌സ്കറുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ‘ഇല്ലിനോയിസ് ഫ്യൂച്ചർ പാക്’ (Illinois Future PAC) ഏകദേശം 11.8 ദശലക്ഷം ഡോളറാണ് സ്ട്രാറ്റന്റെ പ്രചാരണത്തിനായി ചിലവഴിച്ചത്. സെനറ്റർ ടാമി ഡക്ക്‌വർത്ത്, മുൻ സെനറ്റർ കരോൾ മോസ്‌ലി ബ്രൗൺ എന്നിവരും സ്ട്രാറ്റനെ പിന്തുണച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ കുടിയേറ്റ നയങ്ങളെച്ചൊല്ലിയും കോർപ്പറേറ്റ് ഫണ്ടിംഗിനെച്ചൊല്ലിയും സ്ട്രാറ്റനും രാജ കൃഷ്ണമൂർത്തിയും തമ്മിൽ കടുത്ത വാക്പോര് നടന്നിരുന്നു. കറുത്തവർഗക്കാരുടെ വോട്ടുകൾ ഭിന്നിക്കപ്പെടുമെന്ന ആശങ്ക നിലനിന്നിരുന്നെങ്കിലും സ്ട്രാറ്റൻ അത്…

യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്: ഫ്ലോറിഡയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

സ്റ്റാർക്ക് (ഫ്ലോറിഡ): 2008-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ചൊവ്വാഴ്ച വൈകുന്നേരം 6:13-ന് ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണിൽ വെച്ച് മാരകമായ വിഷമിശ്രിതം കുത്തിവെച്ചായിരുന്നു ശിക്ഷാവിധി നടപ്പാക്കിയത്. ഈ വർഷം അമേരിക്കയിൽ നടക്കുന്ന ഏഴാമത്തെ വധശിക്ഷയാണിത്. കഴിഞ്ഞ വർഷം മാത്രം ഫ്ലോറിഡയിൽ 19 പേരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. 2008 ജനുവരി 17-ന് നോർത്ത് പോർട്ടിലെ വീട്ടുമുറ്റത്ത് രണ്ട് കുഞ്ഞുങ്ങളോടൊപ്പം നിൽക്കുകയായിരുന്ന ഡെനിസ് ആംബർ ലി (21) എന്ന യുവതിയെ മൈക്കൽ കിംഗ് തട്ടിക്കൊണ്ടുപോവുകയായിരുന്നു. യുവതിയെ തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം പ്രതി അവരെ കാറിൽ കെട്ടിയിട്ട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി വെടിവെച്ചു കൊന്നു. കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതിയുടെ ഫോൺ കൈക്കലാക്കിയ ഡെനിസ് 911-ൽ വിളിച്ച് കരഞ്ഞുപറഞ്ഞത് അന്ന് വലിയ വാർത്തയായിരുന്നു. സ്വന്തം ജീവനുവേണ്ടിയും കുഞ്ഞുങ്ങളെ കാണുന്നതിനുവേണ്ടിയും…

36-ാമത് ജിമ്മി ജോർജ് നാഷണൽ വോളിബോൾ ടൂർണമെന്റ് ഡാലസിൽ; ഡാലസ് സ്ട്രൈക്കേഴ്‌സ് ആതിഥേയത്വം വഹിക്കും

ഡാലസ്/ഇർവിംഗ്: ഡാലസ് സ്ട്രൈക്കേഴ്സ് വോളിബോൾ ക്ലബ്ബിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന 36-ാമത് ജിമ്മി ജോർജ് നാഷണൽ വോളിബോൾ ടൂർണമെന്റിന് ഡാലസിൽ വേദിയൊരുങ്ങുന്നു. ടൂർണമെന്റിന്റെ ആവേശകരമായ ‘കിക്കോഫ്’ ചടങ്ങ് ഇർവിംഗിൽ സമുചിതമായി നടന്നു. ഇരുന്നൂറിലധികം കായികപ്രേമികളുടെ സാന്നിധ്യം കൊണ്ട് പ്രൗഢഗംഭീരമായ കിക്ക് ഓഫ് ചടങ്ങ് ഡാലസിലെ വോളിബോൾ ആവേശം വാനോളമുയർത്തിയ ആഘോഷമായി മാറി റവ. ഫാ. ബിൻസ് ചേത്തലിൽ നിർവ്വഹിച്ച പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കമായി. ഇർവിംഗ് സിറ്റി കൗൺസിലർ ലൂയിസ് കനോസ, പ്രമുഖ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയാ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ ഗ്രാൻഡ് സ്പോൺസർ ബിജു ലോസണ് ആദ്യ റാഫിൾ ടിക്കറ്റ് കൈമാറിക്കൊണ്ട് ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ് പ്രസിഡന്റ് ഷിബു ഫിലിപ്പ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഡാലസ് സ്ട്രൈക്കേഴ്സ് ടീം കോച്ച് ജിനു കുടിലിൽ ടൂർണമെന്റിനായി ടീമുകൾ നടത്തുന്ന ചിട്ടയായ തയ്യാറെടുപ്പുകളെക്കുറിച്ച് വിശദീകരിച്ചു.…

കേരള അസോസിയേഷൻ ഓഫ് ഡാളസ്‌ നിയമബോധവൽക്കരണ സെമിനാർ മാർച്ച് 22

ഡാളസ്: ഡാളസിലെ പ്രവാസി മലയാളി സമൂഹത്തിനായി കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും  സംയുക്തമായി നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ‘നിയമ അവബോധവും കുടുംബ മൂല്യങ്ങളും’ എന്ന വിഷയത്തിലാണ് സെമിനാർ ഒരുക്കിയിരിക്കുന്നത്. 2026 മാർച്ച് 22, ഞായറാഴ്ച  വൈകുന്നേരം 3:30  KAD / IC&EC ബാങ്ക്വറ്റ് ഹാളിലാണ്  (3821 Broadway Blvd, Garland, TX 75043) സെമിനാര് പ്രമുഖ അഭിഭാഷകരായ സൗമ്യ ജോർജ് (പേഴ്സണൽ ഇഞ്ചുറി & ഇമിഗ്രേഷൻ), മെലിസ റോയ് (എസ്റ്റേറ്റ് പ്ലാനിംഗ്) എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. പേഴ്സണൽ ഇഞ്ചുറി അവബോധം.എസ്റ്റേറ്റ് പ്ലാനിംഗ്, വിൽപത്രങ്ങൾ (Wills), ട്രസ്റ്റുകൾ.വ്യക്തിഗത അവകാശങ്ങളുടെയും സ്വത്തുക്കളുടെയും സംരക്ഷണം.എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ: കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും കൃത്യമായ നിയമധാരണയോടെ തീരുമാനങ്ങൾ എടുക്കുന്നതിനും സമൂഹത്തെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. എല്ലാവർക്കും പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി…

ഇറാനുമായുള്ള സംഘർഷം: ട്രംപ് ബീജിംഗ് യാത്ര മാറ്റി വെച്ചു

വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. സംഘർഷം കാരണം വാഷിംഗ്ടണിൽ തുടരേണ്ടത് അത്യാവശ്യമാണെന്ന് തോന്നുന്നതിനാൽ ചൈനയിലേക്കുള്ള തന്റെ യാത്ര മാറ്റിവച്ചതായും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച യുദ്ധം അവസാനിപ്പിക്കാൻ കഴിയുമോ എന്ന് ഓവൽ ഓഫീസിൽ മാധ്യമ പ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിനിടെ ട്രംപിനോട് ചോദിച്ചപ്പോൾ, അത് ആവശ്യമില്ലെന്നും എന്നാൽ അത് അധികകാലം നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിക്കുമ്പോൾ ലോകം എക്കാലത്തേക്കാളും സുരക്ഷിതമാകുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലേക്കുള്ള തന്റെ യാത്ര ഏകദേശം ഒരു മാസത്തേക്ക് മാറ്റിവയ്ക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ചൈനയുമായി ചർച്ചകൾ നടത്തിവരികയാണെന്നും സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ, അമേരിക്കയിൽ തന്നെ തുടരേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം കരുതുന്നു. അതിനാൽ, യാത്ര ഏകദേശം ഒരു മാസത്തേക്ക് മാറ്റിവയ്ക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. മാർച്ച് 28 നും ഏപ്രിൽ…

ഹോർമുസ് കടലിടുക്കില്‍ നിന്ന് അമേരിക്കയുടെ മൈനുകള്‍ നീക്കം ചെയ്യുന്ന കപ്പലുകൾ തിരിച്ചയച്ചു

അമേരിക്കയും ഇറാനും തമ്മിലുള്ള വർദ്ധിച്ചു വരുന്ന സംഘർഷങ്ങൾ ഹോർമുസ് കടലിടുക്കിനെ ഒരു യുദ്ധക്കളമാക്കി മാറ്റിയിരിക്കുന്നു. ഇപ്പോൾ, യുഎസ് തങ്ങളുടെ രണ്ട് മൈൻ സ്വീപ്പിംഗ് കപ്പലുകൾ മിഡിൽ ഈസ്റ്റിൽ നിന്ന് ദൂരേക്ക് അയച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനും അമേരിക്കയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും സമുദ്രങ്ങളെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കടൽ പാതകളിൽ ഒന്നായ ഹോർമുസ് കടലിടുക്കിലൂടെയാണ് മിക്കവാറും എല്ലാ എണ്ണ കപ്പലുകളും കടന്നുപോകുന്നത്. എന്നാല്‍, ഈ പാത ഇപ്പോൾ ഏതാണ്ട് അടച്ചിരിക്കുകയാണ്. കടലിൽ ആയിരക്കണക്കിന് മൈനുകൾ ഇറാന്‍ സ്ഥാപിച്ചതായി ആരോപിക്കപ്പെടുന്നു. ഇത് കപ്പലുകൾക്ക് ഈ പാത അങ്ങേയറ്റം അപകടകരമാക്കുന്നു. ഈ സാഹചര്യം ലോകമെമ്പാടും ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. അതേസമയം, യുഎസ് നാവികസേനയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൂന്ന് മൈൻ കണ്ടെത്തൽ, ക്ലിയറൻസ് കപ്പലുകളിൽ രണ്ടെണ്ണം മിഡിൽ ഈസ്റ്റിൽ കണ്ടെത്തി. യുഎസ്എസ് തുൾസയും യുഎസ്എസ് സാന്താ ബാർബറയും ഏഷ്യയിൽ കണ്ടെത്തി.…

ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര കർമ്മങ്ങൾ

ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ ഈ വർഷത്തെ (2026) വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ സമയക്രമം അറിയിച്ചു. യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും തിരുവുത്ഥാനവും അനുസ്മരിക്കുന്ന വിശുദ്ധവാര ചടങ്ങുകളിലേക്ക് വികാരി ഫാ. എബ്രഹാം മുത്തോലത്തും അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിലും വിശ്വാസികളെ സ്വാഗതം ചെയ്തു. തിരുക്കർമ്മങ്ങളുടെ സമയക്രമം ഓശാന ഞായർ (മാർച്ച് 29): വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ഓശാന ഞായറാഴ്ച രാവിലെ 7:30-ന് മലയാളത്തിൽ വിശുദ്ധ കുർബാനയും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും. രാവിലെ 10:30-ന് ഇംഗ്ലീഷിലും വൈകുന്നേരം 7:30-ന് മലയാളത്തിലും വിശുദ്ധ കുർബാനയും കുരുത്തോല വിതരണവും ഉണ്ടായിരിക്കും. തിരുക്കർമ്മങ്ങൾക്ക് കോട്ടയം അതിരൂപത വികാരി ജനറാൽ ഫാ. തോമസ് ആനിമൂട്ടിൽ, വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ കാർമികത്വം വഹിക്കും. പെസഹാ വ്യാഴം (ഏപ്രിൽ 2): വിശുദ്ധ…

കുഞ്ഞിനെ പട്ടിണിക്കിടുകയും ചവിട്ടുകയും പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്ത ബേബി സിറ്റർക്ക് ജയിൽ ശിക്ഷ

വിർജീനിയ : കുഞ്ഞിനോട് ക്രൂരത കാട്ടിയ ബേബി സിറ്റർക്ക് ജയിൽ ശിക്ഷ. അമേരിക്കയിലെ വിർജീനിയയിൽ താൻ പരിചരിച്ചിരുന്ന ഒന്നര വയസ്സുകാരിയോട് അതിക്രൂരമായി പെരുമാറിയ ബേബി സിറ്റർക്ക് കോടതി ശിക്ഷ വിധിച്ചു. 21 വയസ്സുകാരിയായ കാർലി റേ വെബ്ബ്  എന്ന യുവതിയെയാണ് 12 മാസത്തെ ജയിൽ ശിക്ഷയ്ക്കും മൂന്ന് മാസത്തെ പ്രൊബേഷനും വിധിച്ചത്. 19 മാസം പ്രായമുള്ള കുഞ്ഞിനെ 21 മണിക്കൂർ വരെ ഭക്ഷണവും വെള്ളവും നൽകാതെ പട്ടിണിക്കിടുകയും, 9 മണിക്കൂർ തുടർച്ചയായി തൊട്ടിലിൽ ഉപേക്ഷിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. കുഞ്ഞിന്റെ മുഖത്ത് അടിക്കുക, കളിത്തോക്ക് ഉപയോഗിച്ച് വെടിവെക്കുന്നത് പോലെ അഭിനയിച്ച് ഭയപ്പെടുത്തുക, പെട്ടിയിലടയ്ക്കുക തുടങ്ങിയ വിചിത്രവും ക്രൂരവുമായ പ്രവർത്തികൾ ഇവർ ചെയ്തിരുന്നു. കുഞ്ഞിന്റെ മുഖത്ത് നോക്കി ആക്രോശിക്കുകയും മോശം വാക്കുകൾ വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കുടുംബത്തിന്റെ അടുത്ത സുഹൃത്തായിരുന്നു കാർലി. താൻ വിശ്വസിച്ച…